സൂപ്പർഹീറോ ആക്കാൻ ഹർദിക്കിനെ മനഃപൂർവം അറസ്റ്റ് ചെയ്തതോ? പട്ടേൽ സമരത്തിനു ചരടു വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ; സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമെന്നും ആരോപണം: ഗുജറാത്ത് കലാപത്തിനു പിന്നിൽ ഇരുണ്ട കൈകൾ ഏറെ
രണ്ടു തരത്തിലാണ് നേതാക്കന്മാർ ഉണ്ടാകുന്നത്. തങ്ങളുടേതായ സത്യസന്ധവും ആത്മാർത്ഥവും നിസ്വാർത്ഥപരവുമായ പ്രവർത്തനങ്ങളിലൂടെ ജനപ്രിയ നേതാക്കന്മാർ ഉദയം കൊള്ളുകയെന്നതാണ് അതിലൊരു തരം. രണ്ടാമത്തേതാകട്ടെ ബോധപൂർവമായ ചില ശ്രമങ്ങളിലൂടെയും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതികളിലൂടെയും ഉയർന്നു വരുന്ന നേതാക്കന്മാരാണ്. ഇതിൽ ആദ്യത്തേതിന് വർഷങ്ങളുടെ ക്ഷമയോടു കൂടിയുള്ള പ്രവർത്തനവും സമർപ്പണവും ആവശ്യമാണ്.
ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും പോലുള്ള നേതാക്കന്മാർ ആദ്യഗണത്തിൽ പെട്ടവരാണ്. എന്നാൽ ഇന്നത്തെ ന്യൂ ജനറേഷൻ രാഷ്ട്രീയത്തിലാകട്ടെ കൃത്യമായ പ്ലാനിംഗോടെ സൃഷ്ടിക്കപ്പെടുന്ന ഇൻസ്റ്റന്റ് നേതാക്കന്മാർ ഉണ്ടാകുന്നത് ഏറി വരികയാണ്. പെട്ടെന്ന് താരപദവിയിലെത്തുന്ന അവർ നേതൃത്വം പിടിച്ച് വാങ്ങുകയാണ് ചെയ്യുന്നത്. അതിനു വേണ്ടിയുള്ള തിരക്കഥ അവർ സ്വയം രചിക്കുകയും അതിനനുസരിച്ച് പ്രവർത്തിച്ച് തങ്ങളുടെ ലക്ഷ്യത്തിൽ ചുരുങ്ങിയ സമയം കൊണ്ട് എത്തിച്ചേരുകയും ചെയ്യും. ദിവസങ്ങളായി ഗുജറാത്തിൽ നടന്ന് വരുന്ന പട്ടേൽ സമരത്തിലൂടെ ഉദിച്ചുയർന്ന ന്യൂജനറേഷൻ നേതാവായ ഹർദിക് പട്ടേലിനെ രണ്ടാമത്തെ ഗണത്തിൽ പെടുത്താമെന്ന് തോന്നുന്നു.
ഹർദിക്കിനെ സൂപ്പർഹീറോ ആക്കാൻ പൊലീസ് മനഃപൂർവം അറസ്റ്റ് ചെയ്തതാണോയെന്ന പ്രസക്തമായ ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. പട്ടേൽ സമരത്തിന്റെ പിന്നിൽ ചരട് വലിക്കുന്നത് ബിജെപിക്ക് വേണ്ടപ്പെട്ടവർ തന്നെയാണെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ഈ കലാപത്തിന് അമിത പ്രാധാന്യവും മാദ്ധ്യമശ്രദ്ധയുമേകി സാമ്പത്തിക സംവരണം ചർച്ചയാക്കാനുള്ള ഗൂഢ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്. ഗുജറാത്ത് കലാപത്തിന്റെ പിന്നിൽ ഇരുണ്ട കൈകൾ ഏറെയാണത്രെ.
ഒബിസി സംവരണത്തിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 56 ദിവസങ്ങളായി പട്ടേൽ സംഘനടക്കാർ ഗുജറാത്തിൽ സമരം നടത്തി വരുകയാണ്. ഇതിനിടെ അവർ സംസ്ഥാനത്തുടനീളമായി 340 റാലികളും സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ പൊലീസ് തികഞ്ഞ ക്ഷമയോടെയാണ് ക്രമസമാധാനപാലനം ഉറപ്പാക്കിയിരുന്നതെന്ന് കാണാം. എന്നാൽ ഹർദിക്ക് പട്ടേലിന്റെ പ്രശ്നം കൈകാര്യം ചെയ്തപ്പോൾ മാത്രം പൊലീസിന്റെ കണക്കു കൂട്ടലുകൾ പാളിയതെങ്ങനെയാണെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. അയാളെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം വിട്ടയച്ചതിലൂടെ ഹർദിക്കിന് ഒരു സൂപ്പർ ഹീറോയുടെ പരിവേഷമേകാൻ പൊലീസ് മുകൈയെടുത്തോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ശക്തമാകുന്നത്.
ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ ഹർദിക്കിനെ അറസ്റ്റ് ചെയ്തത് പൊലീസിന് പറ്റിയ പിഴവാണോ അതല്ല കരുതിക്കൂട്ടി ഹർദിക്കിനെ സൂപ്പർ ഹീറോ ആക്കാനുള്ള ശ്രമമാണോ എന്ന് അന്വേഷിച്ചറിയേണ്ട വസ്തുത തന്നെയാണ്. ജനരോഷം അടക്കുക മാത്രമായിരുന്നില്ല ചൊവ്വാഴ്ചത്തെ പൊലീസിന്റെ പ്രവൃത്തികളിൽ നിഴലിച്ചിരിക്കുന്നതെന്ന് കാണാം. ചൊവ്വാഴ്ച രാവിലെ അഹമ്മദാബാദിൽ നടന്ന റാലിയിൽ ലക്ഷക്കണക്കിന് പട്ടേൽമാരാണ് പങ്കെടുത്തിരുന്നത്. എന്നാൽ വൈകുന്നേരം ജിഎംഡിസി ഗ്രൗണ്ടിലെ പരിപാടിക്ക് അത് ആയിരങ്ങളായി ചുരുങ്ങുകയും ചെയ്തിരുന്നു.
ഇവരെ നേരിടാനെന്നോണം അമിതമായ സേനയും ആയുധങ്ങളും മറ്റ് സജ്ജീകരണങ്ങളുമായാണ് പൊലീസ് എത്തിയിരുന്നതെന്ന് വ്യക്തമാണ്. മനഃപൂർവം സംഘട്ടനത്തിന് പ്രേരിപ്പിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രവർത്തനങ്ങളുണ്ടായോ എന്ന സംശയം ബലപ്പെടുത്തുന്ന വസ്തുതയാണിത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാനാണ് പൊലീസ് ഇത്രയ്ക്ക് കോപ്പു കൂട്ടിയെത്തിയതെന്നതും ശ്രദ്ധേയമാണ്.
ചൊവ്വാഴ്ച വൈകുന്നേരം താരതമ്യേന സമാധാനപരമായി പ്രതിഷേധിക്കാനിരുന്ന ഹർദിക്കിനെ പൊലീസ് തടയുകയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. എന്നാൽ ഹർദിക്ക് പ്രകോപനപരമായി പ്രസംഗിച്ചതിനാലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് കുറച്ച് മുമ്പ് വിശദീകരിച്ചിരുന്നത്.ജിഎംഡിസി ഗ്രൗണ്ടിൽ പൊലീസ് പ്രകോപനമില്ലാതെയാണ് ലാത്തിചാർജ് ചെയ്തതെന്നും വിമർശനം ഉയർന്ന് വന്നിട്ടുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ നടന്ന വെയിവയ്പിനെ തുടർന്ന് ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിൽ നാലും ബനസ്കൻതയിൽ മൂന്നുപേരും മെഷാനയിലും സൂറത്തിലും ഒരാൾ വീതവുമാണ് പട്ടേൽ സമുദായത്തിൽ നിന്നുള്ളവർ കൊല്ലപ്പെട്ടത്.
ഇതിനുള്ള പ്രതികാരമെന്നോണമാണ് പട്ടേലുമാർ വിവിധയിടങ്ങളിൽ പൊതുമുതലുകൾ നശിപ്പിക്കൽ, കാക്കിധാരികളെ ആക്രമിക്കൽ, ബുധനാഴ്ച വ്യാപകമായ ആക്രമണങ്ങൾ അഴിച്ചുവിടൽ തുടങ്ങിയവ അനുവർത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഹർദിക്കിന്റെ അറസ്റ്റും തുടർന്നുണ്ടായ ലാത്തിചാർജും സംസ്ഥാനത്തുടനീളം കടുത്ത പ്രതിഷേധത്തിനും ആക്രമണത്തിനുമാണ് വഴിയൊരുക്കിയതെന്ന് പറയാതെ വയ്യ. വിവിധ നഗരങ്ങളിൽ പ്രത്യേകിച്ച് വടക്കൻ ഗുജറാത്തിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. പൊലീസിനെ ഇറക്കി ഹർദിക്കിനെ അറസ്റ്റ് ചെയ്യിപ്പിച്ച മുഖ്യമന്ത്രി ആനന്ദി ബെന്ഡ പട്ടേലിന്റെ നടപടിയിലും നിഗൂഢതകളേറെയുണ്ട്. പട്ടേലിനെ സൂപ്പർ ഹീറോയാക്കുകയെന്ന നിഗൂഢ തന്ത്രമായിരുന്നോ ബിജെപിയുടെ ഈ മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്നാൽ ഗുജറാത്തിലെ ബിജെപി സർക്കാരിനെ സമ്മർദത്തിലാക്കാൻ മറ്റേതോ പ്രമുഖർ ചരടുവലിച്ച് സംഘടിപ്പിച്ചതാണീ പ്രക്ഷോഭമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഗുജറാത്തിലെ വിവിധ പട്ടേൽ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ പട്ടിദാർ അനാമത്ത് ആന്ദോളൻ സമിതി(പാസ്)യുടെ കൺവീനറായ ഹർദിക്ക് പട്ടേൽ ചൊവ്വാഴ്ച നടത്തി ക്രാന്തി റാലിയുടെ സംഘാനമികവ് ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഏതൊക്കെയോ പരിചയസമ്പന്നരായ നേതാക്കളുടെ വിഗദ്ധമായ കൈകൾ ഇതിന്റെ സംഘാടനത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്നുമുണ്ട്. ഏകദേശം അഞ്ച് ലക്ഷത്തോളം പേർ പ്രസ്തുത റാലിയിൽ പങ്കെടുക്കാൻ ജിഎംഡിസി ഗ്രൗണ്ടിലും പരിസരത്തുമായെത്തിയിരുന്നുവെന്നാണ് കണക്ക്. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതോടനുബന്ധിച്ച് ഈ പരിസരത്ത് പാർക്ക്ചെയ്തിരുന്നത്.
ഒരു പട്ടിദാർ യൂത്ത് ബോഡിയായ സർദാർ പട്ടേൽ ഗ്രൂപ്പി(എസ്പിജി) ലെ അംഗമാണ് ഹർദിക്ക് പട്ടേൽ. ഇതിന്റെ വിരംഗം യൂണിറ്റിന്റെ പ്രസിഡന്റുമാണ് ഈ 22 കാരൻ. അഹമ്മദാബാദ് സജഹജാനന്ദ് കോളജിൽ നിന്നും സെക്കൻഡ് ക്ലാസിൽ താഴെ മാർക്ക് വാങ്ങി ബികോം പൂർത്തിയാക്കിയ സാധാരണ വിദ്യാർത്ഥിയായ ഹർദിക്കിനെ ദിവസങ്ങൾ കൊണ്ട് നേതാവാക്കി റാലി നടത്തിയതിന് പിന്നിൽ മറ്റേതോ പ്രമുഖ നേതാക്കളുടെ കരങ്ങളുണ്ടെന്നത് തീർച്ചയാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്ന ഹർദിക്ക് പഠനാനനന്തരം ബിസിനസിൽ അച്ഛനെ സഹായിച്ചു വരവെയാണ് ദിവസങ്ങൾ കൊണ്ട് രാജ്യത്തുടനീളം പേരെടുത്തതെന്നതും ഓർക്കേണ്ട വസ്തുതയാണ്. ഹർദിക്കിന്റെ അച്ഛൻ ഭാരത് ഭായി പട്ടേൽ ബിജെപിയുടെ ഇടത്തട്ടിലുള്ള ഒരു പ്രവർത്തകനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ വിരംഗം മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. വിഎച്ച്പി നേതാവ് പ്രവീൺ തൊഡാഗിയക്കൊപ്പം ഹർദിക്ക് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തൊഗാഡിയയ്ക്ക് മോദിയുമായും ഗുജറാത്തി മുഖ്യമന്ത്രിയുമായും അത്ര നല്ല ബന്ധമല്ല ഉള്ളതെന്നതും പ്രസക്തമാണ്. ഹർദിക് കോൺഗ്രസ് അനുഭാവിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇല്ലാതില്ല.
തന്റെ പ്രസംഗത്തിൽ ഹർദിക്ക് അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ എന്നിവരെ പരാമർശിച്ചിരുന്നു. ഇരുവരും ഹർദിക്കിന് പിന്തുണയേകുന്നവരാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇതിൽ നിതീഷ്കുമാർ പട്ടേൽ കലാപത്തിന് തന്റെ പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹർദിക്ക് പട്ടേലിന് പുറകിൽ ആരാണുള്ളതെന്നതിനെ കുറിച്ചുള്ള വ്യത്യസ്തമായ അഭ്യൂഹങ്ങളും ചർച്ചകളും തുടരുകയാണ്. വരുംനാളുകളിൽ ചിത്രം കൂടുതൽ തെളിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കാനെ ഇപ്പോൾ തരമുള്ളൂ.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ
Stories you may Like
- ഐ.ഐ.ടിയിലെ ലൈംഗികാതിക്രമം; പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം
- പ്രഫുൽ പട്ടേൽ തന്നെ വന്ന് കണ്ടത് അക്കാര്യത്തിനല്ലെന്ന് മുഖ്യമന്ത്രി
- ബിജെപിക്ക് കന്നഡ മണ്ണിൽ ഇത്തവണ വൻ വെല്ലുവിളി
- ഒൻപതു മാസം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്