പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് 10 പേർ; റെയിൽവേയ്ക്ക് മാത്രം നഷ്ടം 200 കോടി; മന്ത്രിമാരുടെ വീടുകൾക്ക് നേർക്കും ആക്രമണം; ഹരിയാനയെ സ്തംഭിപ്പിച്ച് ജാട്ട് സംവരണ പ്രക്ഷോഭം; ഒബിസി സംവരണം ഉറപ്പാക്കുമെന്നു കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജാട്ട് സമുദായക്കാർ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ചർച്ച നടത്തിയ കേന്ദ്രസർക്കാർ ജാട്ട് വിഭാഗക്കാർക്ക് ഒബിസി സംവരണം നൽകാമെന്ന് ഉറപ്പുനൽകി. സമുദായ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ സമവായ ചർച്ചയിലാണു തീരുമാനം.
ഇനി വരുന്ന ഹരിയാന നിയമസഭാ സമ്മേളനത്തിൽ ബിൽപാസാക്കും. കാര്യങ്ങൾ പഠിക്കാൻ മുതിർന്ന കേന്ദ്ര മന്ത്രി ഉൾപ്പെട്ട സംഘത്തെ നിയോഗിക്കാനും തീരുമാനമായി. കേന്ദ്രസർവിസിലും സംവരണ സാധ്യത പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ ചർച്ചയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാന സർക്കാർ അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികൾ വഴങ്ങിയിരുന്നില്ല. ജാട്ട് സമുദായക്കാരുടെ സംവരണ പ്രക്ഷോഭം വ്യാപിച്ചതോടെ സംസ്ഥാനത്ത് തെരുവുയുദ്ധം തന്നെയാണു നടന്നത്. സൈന്യമിറങ്ങിയിട്ടും ശാന്തമാകാത്ത വിധത്തിലാണ് പ്രക്ഷോഭം സംസ്ഥാനത്തേക്ക് വ്യാപിക്കുന്നത്. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും സൈന്യത്തെയും ഒരുപോലെ ആക്രമിച്ചുകൊണ്ടാണ് സമരക്കാർ മുന്നോട്ടു നീങ്ങുന്നത്. ആശുപത്രികളും സ്കൂളുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിച്ചു കൊണ്ടുള്ള സമരത്തിൽ ഇതിനോടകം സംസ്ഥാനത്ത് കനത്ത നാശഷ്ടവുമുണ്ടായി. റെയിൽവേ സ്റ്റേഷനുകൾ ആക്രമിച്ചത് മൂലം റെയിൽവേയ്ക്ക് മാത്രം ഇതിനോടകം 200 കോടിയുടെ ന്ഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ
ജജ്ജാറിലെ ബുദ്ധഖേദ റെയിൽവേ സ്റ്റേഷന് സമരക്കാർ തീവച്ചു. ഹരിയാന മന്ത്രിമാരായ ഒ.പി. ധൻകറുടെയും കാപ്ടൻ അഭിമന്യുവിന്റെയും വസതികൾക്ക് നേരെ ജനക്കുട്ടം കല്ലെറിഞ്ഞു. ഡൽഹിയിലേക്കുള്ള കുടിവെള്ള വിതരണവും തടയുന്നുണ്ട്. പൊലീസും സമരക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരണം അഞ്ചായി. കൂടുതൽ പട്ടണങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. റോത്തക്, ഭിവാനി, ജജ്ജർ ജില്ലകൾക്കു പുറമെ സോനിപത്, ഗൊഹാന എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. 200 കേന്ദ്രസേനാംഗങ്ങളെക്കൂടി വിന്യസിച്ചു.
ദേശീയപാതയും പ്രധാന റോഡുകളും ഉപരോധത്തിലാണ്. മൂന്നു ദിവസങ്ങൾക്കിടയിൽ രാജധാനി, ശതാബ്ദി അടക്കം 600 ഓളം ട്രെയിൻ സർവിസുകളാണ് റദ്ദാക്കിയത്. കാർ നിർമ്മാതാക്കളായ മാരുതി സുസുകി ഗുഡ്ഗാവ്, മനേസർ പഌന്റുകളുടെ പ്രവർത്തനം നിർത്തി. ഡൽഹി സർവകലാശാലയുടെ നോർത് കാമ്പസിൽ ജാട്ട് സമുദായക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സർക്കാറിനെതിരാണ് തങ്ങളുടെ പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ മുതിർന്ന ബിജെപി നേതാക്കൾ സമ്മേളിച്ച് പ്രശ്നം ചർച്ചചെയ്തു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, മനോഹർ പരീകർ, ബിജെപി അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ പങ്കെടുത്തു. പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ബിജെപി. ജാട്ട് സമുദായം പാർട്ടിക്കെതിരെ തിരിയുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന അങ്കലാപ്പ് ബിജെപി നേതൃത്വത്തിനുണ്ട്. ജാട്ട് സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും സംവരണം അനുവദിക്കുന്നതിന് പോംവഴി കണ്ടത്തെുന്നതുവരെ സാവകാശം അനുവദിക്കണമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാറിൽനിന്ന് രേഖാമൂലം ഉറപ്പു കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുജാതി വിഭാഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താമെന്നും ഈ വിഭാഗത്തിൽ പെടുന്നവരുടെ സംവരണ ക്വോട്ട 10ൽനിന്ന് 20 ശതമാനമാക്കുമെന്നുമുള്ള വാഗ്ദാനം ജാട്ട് സമരക്കാർ തള്ളി. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഇടം കിട്ടണമെന്നാണ് ആവശ്യം. അതില്ലെങ്കിൽ കേന്ദ്ര സർവീസിൽ ഉദ്യോഗ സംവരണം ലഭിക്കില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
സമുദായത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചുവെന്നും പ്രതിഷേധക്കാർ വീടുകളിലേക്കു മടങ്ങണമെന്നും ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ഒറ്റവരി വാർത്താക്കുറിപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. എന്നാൽ, മറ്റു പിന്നാക്ക വിഭാഗ (ഒബിസി) സംവരണ പട്ടികയിൽ സമുദായത്തെ ഉൾപ്പെടുത്തി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചാൽ മാത്രമേ പ്രക്ഷോഭം പിൻവലിക്കുകയുള്ളൂവെന്നു ജാട്ട് നേതാക്കൾ വ്യക്തമാക്കി.
ഡൽഹി സർവകലാശാലയിൽ ജാട്ട് വിഭാഗക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയുടെ അയൽ നഗരങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ സമരക്കാർ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. ഡൽഹിയിലേക്കു വെള്ളമെത്തിക്കുന്ന മുനക് കനാൽ സംഘം കയ്യേറിയതോടെ, രാജ്യതലസ്ഥാന നഗരി കടുത്ത ജലക്ഷാമ ഭീഷണിയിലായി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ജല ബോർഡിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർദ്ദേശം നൽകി. നഗരത്തിൽ ജലവിതരണം തടസ്സപ്പെടാതിരിക്കാൻ സൈന്യത്തിന്റെ സഹായത്തോടെ ആവശ്യമായതു ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡൽഹി സർക്കാരിന് ഉറപ്പു നൽകി.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി മനോഹർ പാരിക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി രാജ്നാഥ് ചർച്ച നടത്തി. അതിനിടെ പ്രക്ഷോഭത്തിൽ മലയാളി താരങ്ങലും വലഞ്ഞു. ചണ്ഡീഗഡിൽ ഇന്ന് ആരംഭിക്കുന്ന ദേശീയ അന്തർ സർവകലാശാലാ ബേസ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ കേരള, എംജി സർവകലാശാലകളിലെ 25 താരങ്ങളാണു ഹരിയാനയിൽ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച ട്രെയിൻ സോനിപ്പത്തിൽ സർവീസ് അവസാനിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍