Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സായുധ വിപ്ലവത്തിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്തും; ലക്ഷ്യം അഞ്ച് വർഷം കൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; 2030ൽ ലോകത്തേയും; ഐസിസ് ആശയവുമായി അശോക് സിംഘാൾ

സായുധ വിപ്ലവത്തിനൊരുങ്ങി വിശ്വ ഹിന്ദു പരിഷത്തും; ലക്ഷ്യം അഞ്ച് വർഷം കൊണ്ട് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; 2030ൽ ലോകത്തേയും; ഐസിസ് ആശയവുമായി അശോക് സിംഘാൾ

ന്യൂഡൽഹി: 2020 ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്ന് വിശ്വഹിന്ദു പരിഷത്ത് മാർഗദർശി അശോക് സിംഘാൾ. നിര്യാതനായ മുൻ ആർഎസ്എസ് മേധാവി കെ.എസ്. സുദർശനനെക്കുറിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അശോക് സിംഘാൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചടങ്ങിൽ പങ്കെടുത്തിരുന്നു.

2020 ൽ എല്ലാ രാജ്യങ്ങളും ഹിന്ദുമതവിശ്വാസത്തിലേക്ക് മാറും. 2030 ൽ ലോകം മുഴുവൻ ഹിന്ദുമതവിശ്വാസത്തിലാകുമെന്ന് സായിബാബ തന്നോട് പറഞ്ഞിട്ടുണ്ട്. ആശ്രമത്തിൽ സായിബാബയെ ദർശിക്കാൻ ചെന്നപ്പോഴായിരുന്നു അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞത്. അതിനുവേണ്ടിയുള്ള സായുധ വിപ്ലവം ഇപ്പോൾ തുടങ്ങിക്കഴിഞ്ഞതായി താൻ കരുതുന്നുവെന്നും അശോക് സിംഘാൾ പറഞ്ഞു. ഐസിസ് മുന്നോട്ട് വയ്ക്കുന്ന ആശയത്തിന് സമാനമായ കാര്യങ്ങളാണ് അശോക് സിംഗാൾ പറയുന്നത്.

800 വർഷത്തെ അടിമത്വമാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിലൂടെ ഇല്ലാതായത്. ഇന്ത്യയിൽ തുടങ്ങിയ ഈ വിപ്ലവം ഇവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ലോകത്തിനു മുന്നിൽ ഒരു പുതിയ പ്രത്യശാസ്ത്രം തുറന്നു കാട്ടുകയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശി മോഡലിലൂന്നിവയ വികസനം അവതരിപ്പിച്ചത് ആർഎസ്എസ് മേധാവിയായിരിക്കെ സുർശനനാണ്. അദ്ദേഹത്തോടെ എന്തും തുറന്നു പറയാനുള്ള സാഹചര്യമുണ്ടായിരുന്നു. ഭയമുണ്ടെങ്കിൽ ആർക്കും ഒന്നും പറയാനാകില്ല. എന്നാൽ തുറന്നു പറയുന്നതിലൂടെ പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാകും. ഈ സാഹചര്യം ഉണ്ടാക്കിയെടുത്തത് സുദർശനനാണെന്നും സിഘാൾ പറഞ്ഞു.

വികസനത്തിന് വേണ്ടി നിലകൊണ്ട് വ്യക്തിയായിരുന്നു സുദർശനനെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അനുസ്മരിച്ചു. സ്വദേശിയിൽ ഊന്നിയ വികസനത്തിലൂടെ ഇന്ത്യയെ സ്വയം പര്യാപ്തമാക്കണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സുദർശനത്തിന്റെ വിടവാങ്ങിൽ ഗവേഷണത്തിലൂന്നിയ രാജ്യത്തിന്റെ വികസന പ്രക്രിയയ്ക്ക് തീരാ നഷ്ടമാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

ലളിത് മോദി വിവാദത്തിൽപ്പെട്ട സുഷമാ സ്വരാജിന് ആർഎസ്എസ് പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ ചടങ്ങ്. ഇത്തരമൊരു സന്ദേശം നൽകാനാണ് സുഷമയെ ബോധപൂർവ്വം ആർഎസ്എസ് ചടങ്ങിലേക്ക് വിളിച്ചത്. എന്നാൽ ഐസിസ് മാതൃകയിൽ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് അശോക് സിംഘാൾ വേദിയിലെ താരമായി മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP