Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിയിൽ ഇന്ത്യ നടത്തിയ കനത്ത ആക്രമണത്തിൽ ഏഴ് പാക് സൈനികർ മരിച്ചു; അഞ്ച് പാക് ബങ്കറുകൾ തകർത്തു; ആക്രമണം ഉണ്ടായത് നുഴഞ്ഞുകയറാൻ എത്തിയ അഞ്ച് ജയ്‌ഷെ ഭീകരരെ വധിച്ചതിന് പിന്നാലെ; ഇന്ത്യയുടെ തിരിച്ചടിയിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

അതിർത്തിയിൽ ഇന്ത്യ നടത്തിയ കനത്ത ആക്രമണത്തിൽ ഏഴ് പാക് സൈനികർ മരിച്ചു; അഞ്ച് പാക് ബങ്കറുകൾ തകർത്തു; ആക്രമണം ഉണ്ടായത് നുഴഞ്ഞുകയറാൻ എത്തിയ അഞ്ച് ജയ്‌ഷെ ഭീകരരെ വധിച്ചതിന് പിന്നാലെ; ഇന്ത്യയുടെ തിരിച്ചടിയിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

ന്യൂഡൽഹി: ഭീകരരെ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന പാക്‌സൈന്യത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യയുടെ ആക്രമണം. അതിർത്തിയിൽ ഭീകരർക്ക് നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്ന പാക് സൈന്യത്തിന് നേരെ ഇന്ത്യ നടത്തിയ ശക്തമായ ആക്രമണത്തിൽ ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടു.

ഇത്തരത്തിൽ ശക്തമായ ആക്രമണം തുടരുമെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മെന്തർ അതിർത്തിയിലാണ് ഇന്ന് ആക്രമണം നടത്തിയത്. ഇവിടെ ഏഴ് പാക്ക് സൈനികരെ വധിച്ചതായി ഇന്ത്യൻ സേന സ്ഥിരീകരിച്ചു. ജമ്മു കശ്മീരിലെ ഉറി സെക്ടറിലെ അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിനു പിന്നാലെയാണ് പാക്കി സൈനികരെയും ഇന്ത്യ വകവരുത്തിയത്.

ഇന്ത്യയുടെ തിരിച്ചടിയിൽ നിരവധി പാക്ക് സൈനികർക്ക് പരുക്കേറ്റെന്നാണ് റിപ്പോർട്ട്. അഞ്ചിലേറെ പാക്ക് ബങ്കറുകളും സേന തകർത്തു. നേരത്തെ, പൊലീസും സൈന്യവും അതിർത്തിരക്ഷാസേനയും നടത്തിയ സംയുക്ത ഏറ്റുമുട്ടലിൽ നുഴഞ്ഞുകയറ്റവും ഇന്ത്യ പ്രതിരോധിച്ചിരുന്നു. പുതുവർഷത്തിൽ ദക്ഷിണ കശ്മീരിലെ സിആർപിഎഫ് ക്യാംപിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനികരും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നുഴഞ്ഞുകയറ്റ ശ്രമത്തിന് വഴിയൊരുക്കുന്ന പാക് സൈനിക നീക്കത്തിന് തിരിച്ചടിയെന്ന നിലയിലാണ് ഇന്ന് ആക്രമണം നടന്നതെന്നാണ് വിവരം.

അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തിയിരുന്നു. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു.

ഇതിനുപിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്. പാക്കിസ്ഥാന്റെ ആണവ 'ഭോഷ്‌ക്' തകർക്കാൻ സൈന്യം തയാറാണെന്നാണ് ബിപിൻ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഇന്ത്യ കനത്ത ആക്രമണം നടത്തിയതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP