ആ ചുഴലിക്കഥ വ്യാജം ആയിരുന്നോ? കാമുകനെ കെട്ടാൻ വിളിച്ച് വരുത്തിയ യുവതി വരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്ത്തിയതാണെന്ന് ആരോപിച്ച് വീട്ടുകാർ
ഉത്തർ പ്രദേശിലെ റാംപൂരിൽ താലികെട്ടിന് തൊട്ടുമുമ്പ് വരന് ചുഴലി ബാധിച്ചതിനെത്തുടർന്ന് കലികയറിയ വധു അതിഥികളിലൊരാളെ മിന്നുകെട്ടിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആ ചുഴലിക്കഥ വ്യാജമായിരുന്നുവെന്നും കാമുകനെ വിവാഹം ചെയ്യാൻ വേണ്ടി വധു നിയുക്തവരന് വിവാഹപ്പന്തലിൽ മയക്കുമരുന്ന് കൊടുത്ത് വീഴ്ത്തിയതാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ ഇപ്പോൾ രംഗത്തെത്തിയതോടെയാണ് പ്രസ്തുത സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുന്നെയാണ് 23കാരിയായ റാംപൂർ സ്വദേശി ഇന്ദിരയും മൊറാദാബാദ് സ്വദേശിയായ 25കാരൻ ജുഗൽ കിഷോറും തമ്മിലുള്ള വിവാഹവേദിയൊരുങ്ങിയിരുന്നത്. അന്നേ ദിവസം താലി ചാർത്താൻ കതിർ മണ്ഡപത്തിലെത്തിയ വരൻ കൈ പൊക്കിയപ്പോൾ അയാൾ ചുഴലി ബാധിച്ച് നിലത്ത് വീണ് പിടയുകയായിരുന്നു. ഇത് കണ്ട് കലികയറിയ വധു വിവാഹത്തിന് വന്ന അതിഥികളിൽ ഒരാളായ ഹർപാൽ സിംഗിനെ ഇതേ മണ്ഡപത്തിൽ വച്ച് വിവാഹം ചെയ്യുകയായിരുന്നു. വരന്റെ ആരോഗ്യസ്ഥിതി തങ്ങളിൽ നിന്ന് മറച്ച് പിടിച്ച് വരനും കൂട്ടരും ഈ വിവാഹത്തിന് ശ്രമിക്കുകയായിരുന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ ഈ കടുംകൈ ചെയ്യുന്നതന്നായിരുന്ന അന്ന് വധു തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞിരുന്നത്. ഇന്ദിരയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനായിരുന്നു ഹർപാൽ സിങ്.
കാമുകനായ ഹർപാൽ സിംഗിനെ വിവാഹം ചെയ്യാൻ വേണ്ടി തനിക്ക് മയക്കുമരുന്ന് നൽകി വീഴ്ത്തുകയും അത് ചുഴലിയായി ചിത്രീകരിച്ച് തന്നെ ഒഴിവാക്കുകയുമായിരുന്നുവെന്ന ആരോപണവുമായാണ് ജുഗൽ കിഷോർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താൻ വിവാഹപ്പന്തലിലെത്തിയപ്പോൾ വധു വെറ്റില കൊണ്ടുണ്ടാക്കിയ പരമ്പരാഗത മധുരവിഭവം നൽകിയപ്പോൾ അതിൽ മയക്കുമരുന്ന് ചേർത്താണ് തന്നെ വീഴ്ത്തിയെന്നാണ് കിഷോർ ആരോപിക്കുന്നത്. അത് കഴിച്ചതിന് ശേഷം തനിക്ക് മയക്കം അനുഭവപ്പെട്ട് തുടങ്ങുകയും തുടർന്ന് താലികെട്ടാൻ നേരം മയങ്ങി വീഴുകയുമായിരുന്നുവെന്നാണ് കിഷോർ ആരോപിക്കുന്നത്. 370 മൈൽ യാത്ര ചെയ്ത് വധുവിന്റെ വീട്ടിലെത്തിയ കിഷോർ ഈ മധുരം കഴിച്ചതിനെത്തുടർന്ന് കുഴഞ്ഞ് വീഴുകയും പിന്നീട് ആശുപത്രിയിലാകുകയുമായിരുന്നു.
അടിയന്തിര ചികിത്സയിലൂടെ ബോധം വീണ്ടെടുത്ത കിഷോർ ബന്ധുക്കൾക്കൊപ്പം വിവാഹമണ്ഡപത്തിലേക്ക് കുതിച്ചെത്തിയപ്പോഴേക്കും തന്റെ വധു അപ്പോഴേക്കും മറ്റൊരാളുടെ ഭാര്യയായി ചിരിച്ച് നിൽക്കുന്ന കാഴ്ചയാണ് കിഷോർ കണ്ടത്. സമനില തെറ്റിയ അയാൾ ഇന്ദിരയോട് തട്ടിക്കയറാൻ വൈകിയില്ല. അവളില്ലാതെ വീട്ടിലേക്ക് ചെന്ന് കയറാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും അഭിമുഖീകരിക്കാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു അയാളുടെ വാദം. തുടർന്ന് അയാൾക്കു വേണ്ടി ബന്ധുക്കളും രംഗത്തെത്തിയതോടെ രംഗം വഷളാവുകയും അടിപിടിയാരംഭിക്കുകയും ചെയ്തു. പരസ്പരം ഏറ്റുമുട്ടിയ ഇരുസംഘവും സ്പൂണുകളും പ്ലേറ്റുകളും പാത്രങ്ങളും എടുത്തെറിയാൻ ആരംഭിച്ചു. സംഘർഷമുണ്ടാക്കി ഇന്ദിരയുടെ മനസ്സ് മാറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാൽ വധു തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
ആ വിവാഹം ഒരു നാടകമായിരുന്നുവെന്നും ഇതിലൂടെ വധുവും വീട്ടുകാരും തങ്ങളുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് കിഷോറിന്റെ മൂത്തസഹോദരനായ രവികുമാർ പറയുന്നത്. തന്റെ സഹോദരൻ പൂർണ ആരോഗ്യവാനാണെന്നും അയാൾക്ക് യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളമില്ലെന്നും രവികുമാർ പറയുന്നു. കിഷോർ പരിഭ്രമത്തിലായിരുന്നുവെന്നും ഉയർന്ന രക്തസമ്മർദമുണ്ടായിരുന്നുവെന്നും അതിനാലാണ് ബോധം നഷ്ടപ്പെട്ടതെന്നുമാണ് ഡോക്ടർ പറഞ്ഞതെന്നും രവികുമാർ വെളിപ്പെടുത്തി. തന്റെ സഹോദരനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ വധുവിന്റെ വീട്ടുകാർക്ക് ഒട്ടും പരിഭ്രമമില്ലായിരുന്നുവെന്നും അവരാരും കൂടെ വന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തങ്ങൾ ആശുപത്രിയിൽ നിന്ന് വധുവിന്റെ വീട്ടിലെത്തിയപ്പോൾ അവർ ശത്രുതയോടെയാണ് പെരുമാറിയതെന്ന് കിശോർകുമാർ പറയുന്നു. അപ്പോൾ അവിടെ വച്ച് 250 ഓളം പേർ തങ്ങളെ വളയുകയും വിവാഹച്ചെലവിനായി 50,000 രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായി കിശോർ കുമാർ പറഞ്ഞു.
കിശോർകുമാർ അപസ്മാരരോഗി അഥവാ ചുഴലി രോഗിയാണെന്നും അയാൾ വിവാഹപ്പന്തലിൽ അപസ്മാരം ബാധിച്ച് വീഴുകയായിരുന്നുവെന്നാണ് ഇന്ദിരാവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. കൂടാതെ അയാൾ ഒരു മദ്യപാനിയാണെന്നാണ് വധുവിന്റെ സഹോദരനായ സുരാജ് ആരോപിക്കുന്നത്. തന്റെ സഹോദരിയെ ഒരു മദ്യപാനിക്ക് വിവാഹം ചെയ്തുകൊടുക്കാൻ താൽപര്യമില്ലായിരുന്നുവെന്നും സുരാജ് പറയുന്നു. തങ്ങൾ കിശോറിന് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും സുരാജ് വ്യക്തമാക്കുന്നു.
സംഭവത്തെത്തുടർന്ന് കിഷോറും ബന്ധുക്കളും അന്ന് റാംപൂർ ജില്ലയിലെ മിലക് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ഒരു എഫ്ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ മുതിർന്നവർ ഇടപെട്ടതിനെ തുടർന്ന് പിന്നീടത് പിൻവലിക്കുകയും ചെയ്തു. ഇരുകുടുംബങ്ങളും പരസ്പരം ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചെന്നാണ് പൊലീസ് അന്ന് അറിയിച്ചിരുന്നത്. ഇന്ദിര മറ്റൊരാളെ വിവാഹം ചെയ്തതിന് തനിക്കൊന്നും ഇനി ചെയ്യാനാവില്ലെന്നും എന്നാൽ തന്നോട് കാട്ടിയ ഈ ചതി ഒരിക്കലും മറക്കില്ലെന്നും കിശോർകുമാർ പറയുന്നു. പുതിയ ആരോപണവുമായി കിശോറും ബന്ധുക്കളും രംഗത്തെത്തിയതോടെ പ്രസ്തുത സംഭവത്തിൽ ഇനിയെന്തെല്ലാം വഴിത്തിരിവുകളുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Stories you may Like
- താലി കെട്ട് കഴിഞ്ഞു; വരന്റെ വീട് കണ്ടു ഞെട്ടി; ബന്ധം വേർപെടുത്തണമെന്ന് വധു
- ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
- വരൻ മുങ്ങി, വിവാഹ വേഷത്തിൽ 20 കിലോമീറ്റർ സഞ്ചരിച്ച് യുവാവിനെ പിടികൂടി വധു
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- കല്യാണ ചെക്കന്റെയും പെണ്ണിന്റെയും തലകൂട്ടിയിടിപ്പിച്ച് ബന്ധു
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍