ശത്രുക്കൾ ആരുമില്ലാതെ ലോകം ഉപേക്ഷിച്ച മഹാനുഭാവന്റെ പേരിൽ വഴക്ക് മൂത്തു; കലാമിന്റെ ഫേസ്ബുക്ക് - ട്വിറ്റർ അനന്തരാവകാശികളെ ചൊല്ലി ഉഗ്രൻ തർക്കം
ന്യൂഡൽഹി: ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാതെ സമസ്ത ചരാചരങ്ങളെയും ഹൃദയത്തോട് ചേർത്ത സ്നേഹാർദ്രമായ ഒരു മൃദുസാന്നിധ്യമായിരുന്നു യശ്ശശരീരനായ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം. ഒരൊറ്റ ശത്രുപോലുമില്ലാതെ അദ്ദേഹം ഭൂമി വിട്ട് പോയിട്ട് ദിവസങ്ങളാകുന്നേയുള്ളൂ. എന്നാൽ ആ മഹാനുഭാവന്റെ പേരിലും വഴക്ക് മൂത്തിരിക്കുകയാണിപ്പോൾ. കലാമിന്റെ സ്വത്തുക്കളുടെ പേരിലല്ല ഈ തർക്കം. മറിച്ച് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്-ട്വിറ്റർ എന്നിവയുടെ അനന്തരാവകാശത്തിന്റെ പേരിലാണിപ്പോൾ ഉഗ്രൻ തർക്കം ഉയർന്ന് വന്നിരിക്കുന്നത്.ജീവിച്ചിരിക്കുന്ന കാലത്ത് തന്റെ അക്കൗണ്ടുകളിലൂടെ പ്രചോദനകരമായ നിരവധി സന്ദേശങ്ങൾ കലാം നൽകിയിരുന്നു.
പ്രസ്തുത അക്കൗണ്ടുകൾ കലാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ മുഖ്യ സഹായിയും പുസ്തകങ്ങളുടെ സഹരചയിതാവുമായ ശ്രീജൻ പാൽ സിങ് സ്വന്തം നിലയിൽ ഉപയോഗിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രസിഡന്റിന്റെ പേരിൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റുകൾ ഇടുന്നതും സന്ദേശങ്ങൾ കൈമാറുന്നതും നിർത്തണമെന്നാണ് ഓഫീസ് ഇന്നലെ ഇറക്കിയ ഒരു പ്രസ്താവനയിലൂടെ ശ്രീജനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസ്തുത അക്കൗണ്ടുകൾ എത്രയും പെട്ടെന്ന് ഡിആക്ടിവേറ്റ് ചെയ്യാനും കലാമിന്റെ ഓഫീസ് ശ്രീജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഇതിൽ ശ്രീജന് കടുത്ത അസംതൃപ്തിയാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കലാമിന്റെ രണ്ട് പുസ്തകങ്ങളുടെ സഹരചയിതാവാണ് ഇദ്ദേഹം. കലാമിന്റെ മരണത്തിന് ശേഷം കലാമിനൊപ്പം അവസാന എട്ട് മണിക്കൂറുകൾ എന്ന പേരിൽ ശ്രീജൻ പ്രസ്തുത അക്കൗണ്ടുകളിലിട്ട പോസ്റ്റുകളും ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
ഒരു വിദ്യാർത്ഥിയെന്ന നിലയിൽ കലാമിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ ശ്രീജൻ ഷെയർ ചെയ്യുന്നതിന് ഓഫീസിന് യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ അത് കലാമിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയായിരിക്കരുതെന്നും അതിന് ശ്രീജന് യാതൊരു അവകാശവുമില്ലെന്നുമാണ് രണ്ടു ദശാബ്ദങ്ങളായി കലാമിന്റെ ശാസ്ത്ര ഉപദേഷ്ടായി പ്രവർത്തിക്കുന്ന വി. പോൻരാജ് പറയുന്നത്.എന്നാൽ താൻ കലാമുമൊത്തുള്ള വ്യക്തിപരമായ അനുഭവങ്ങൾ മാത്രമെ ഷെയർ ചെയ്തിട്ടുള്ളുവെന്നാണ് ശ്രീജൻ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തിയത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ തന്നെയാണ് അധികാരപ്പെടുത്തിയതെന്നും ശ്രീജൻ പറയുന്നു.
അക്കാര്യം ചെയ്യാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും എന്നാൽ ഓഫീസിന് ഇക്കാര്യത്തിൽ അസംതൃപ്തി ഉണ്ടെങ്കിൽ അവ ഡീ ആക്ടിവേറ്റ് ചെയ്യാൻ താൻ തയ്യാറാണെന്നും ശ്രീജൻ പറയുന്നു. എന്നാൽ അദ്ദേഹവുമൊത്തുള്ള തന്റെ അനുഭവങ്ങൾ ജനങ്ങളുമായി പങ്ക് വയ്ക്കുന്നത് തടയാൻ ഓഫീസിന് അധികാരമില്ലെന്നും ശ്രീജൻ കൂട്ടിച്ചേർത്തു. കലാം തന്റെ ഗുരുവും രക്ഷിതാവുമായിരുന്നുവെന്നാണ് ശ്രീജൻ പറയുന്നത്. ചെന്നൈയിൽ കലാമിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ശ്രീജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ രണ്ട് പുസ്തകങ്ങൾ കലാമിനൊപ്പം ചേർന്ന് എഴുതിയിരുന്നുവെന്നും മൂന്നാമതൊന്ന് കൂടി എഴുതാനിരിക്കവെയാണ് കലാം മരിച്ചതെന്നും ശ്രീജൻ പാൽ സിങ് വെളിപ്പെടുത്തുന്നു.തന്റെ എല്ലാമെല്ലാമായിരുന്നു കലാം. അദ്ദേഹവുമായുള്ള വ്യക്തിപരമായ അനുഭവം താൻ മറ്റുള്ളവരുമായി പങ്ക് വയ്ക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ തന്നെ തടയാൻ ആർക്കുമാവില്ലെന്നും ശ്രീജൻ തുറന്നടിക്കുന്നു. മുൻ രാഷ്ട്രപതിയെന്ന നിലയിലും റോക്കറ്റ് സയന്റിസ്റ്റ് എന്ന നിലയിലും സർക്കാർ കലാമിന് ഒരു ഓഫീസും അഞ്ച് സ്ററാഫുകളെയും ഏർപ്പെടുത്തിക്കൊടുത്തിരുന്നു. എന്നാൽ ഒഫീഷ്യൽ സ്റ്റാഫുകൾക്ക് പുറമെ മറ്റ് പലകാര്യങ്ങളിലും സഹായിക്കാനായി കലാം മറ്റ് പല സ്വകാര്യ സ്റ്റാഫുകളെയും നിയമിച്ചിരുന്നുത്.
എന്നാൽ ശ്രീജനെതിരെ കലാമിന്റെ ഓഫീസ് അഹിതമായി ഒന്നു ചെയ്യുന്നില്ലെന്നാണ് പോൻരാജ് പറയുന്നത്. ശ്രീജൻ കലാമിന്റെ നല്ലൊരു വിദ്യാർത്ഥിയായിരുന്നുവെന്നും ആ നിലയ്ക്ക് അദ്ദേഹത്തിനുള്ള അനുഭവങ്ങൾ യുവജനങ്ങളുമായി പങ്ക് വയ്ക്കാനുള്ള അവകാശമുണ്ടെന്നും കലാമിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പൊൻ രാജ് പറയുന്നു. താൻ രണ്ടു ദശാബ്ദങ്ങളായി കലാമിനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ന് കലാമിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുകയാണ് തന്റെ മുഖ്യ ദൗത്യമെന്നും പൊൻരാജ് പറയുന്നു.എന്നാൽ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതിന് ചില പ്രത്യേക നിയമങ്ങൾ തങ്ങൾ കാത്ത് സൂക്ഷിക്കുന്നുണ്ടെന്നും പൊൻരാജ് പറയുന്നു. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ തനിക്ക് പ്രശസ്തിയുണ്ടായത് മൂലമാണ് ഓഫീസിന്റെ അസംതൃപ്തിക്ക് മുഖ്യകാരണമെന്നാണ് ശ്രീജൻ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പറയാൻ തനിക്കിപ്പോൾ താൽപര്യമില്ലെന്നും കാരണം തനിക്കുണ്ടായത് കനത്ത നഷ്ടമാണെന്നും ശ്രീജൻ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍