Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികൾക്ക് പിന്തുണ നൽകിയ ബിജെപി മന്ത്രിമാർ രാജിവെച്ചു; മുഖ്യമന്ത്രി മെഹബൂബ മുഫതി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത് സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയായ സാഹചര്യത്തിൽ; രാജിവെച്ചത് ചൗധരി ലാൽ സിങും ചന്ദർ പ്രകാശ് ഗംഗയും

എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികൾക്ക് പിന്തുണ നൽകിയ ബിജെപി മന്ത്രിമാർ രാജിവെച്ചു; മുഖ്യമന്ത്രി മെഹബൂബ മുഫതി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത് സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയായ സാഹചര്യത്തിൽ; രാജിവെച്ചത് ചൗധരി ലാൽ സിങും ചന്ദർ പ്രകാശ് ഗംഗയും

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരിൽ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ അക്രമികൾക്ക് പിന്തുണയുമായെത്തിയ ബിജെപി മന്ത്രിമാർ രാജിവെച്ചു. സർക്കാരിന്റെ നിലനിൽപ്പ് ഭീഷണിയായ സാഹചര്യത്തിൽ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫതി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

ജമ്മുകശ്മീർ മന്ത്രിസഭയിലെ അംഗങ്ങളായ ചൗധരി ലാൽ സിങും ചന്ദർ പ്രകാശ് ഗംഗയുമാണ് രാജിവെച്ചത്. സംഭവത്തിൽ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഇവരുടെ രാജി. ഇവരുടെ നിലപാട് സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി മെഹബൂബ മുഫതിയാണ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത്. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷമായിരുന്നു മെബബൂബ മുഫ്തിയുടെ തീരുമാനം.

പ്രതികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഏക്താ മഞ്ച് സംഘടിപ്പിച്ച റാലിയിൽ ഇരുവരും പങ്കാളികളായിരുന്നു. ചന്ദ്രപ്രകാശ് ഗംഗ വ്യാവസായ വകുപ്പും ലാൽ സിങ് വനം വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാന ഏജൻസിയുടെ അന്വേഷണ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര ഏജൻസിയായ സിബിഐ വിഷയത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഹിന്ദു ഏക്താ മഞ്ചിന്റെ നിലപാട്.

കത്വയിൽ എട്ടു വയസുകാരി ആസിഫയെ മയക്കുമരുന്ന് നൽകി ഉറക്കിയശേഷമാണ് ക്ഷേത്രത്തിനകത്ത് വച്ച് എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. പൊലീസ് നൽകിയ കുറ്റപത്രത്തിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളുടെ വിവരങ്ങളാണുള്ളത്.

കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടി മൂന്ന് തവണയാണ് കൂട്ടബലാംത്സംഗത്തിനിരയായത്. രണ്ട് പൊലീസുകാരടങ്ങുന്ന ആറ് പേരുടെ സംഘമാണ് കുഞ്ഞിനെ മൂന്ന് വട്ടം ബലാംത്സംഗത്തിനിരയാക്കുന്നത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം മരിച്ചെന്ന് ഉറപ്പുവരുത്തുന്നതിനായി വലിയ കല്ലുകൊണ്ട് രണ്ട് വട്ടം തലയ്ക്കടിച്ചതും ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് 18 പേജുള്ള കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയിൽനിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ബക്കർവാൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി വീടിനടുത്ത് കുതിരയെ തീറ്റാൻ പോവുകയും കാണാതാവുകയുമായിരുന്നു. ദിവസങ്ങൾക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തിൽനിന്നും കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകർന്ന നിലയിലുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP