സംഘപരിവാറിന്റെ ആവശ്യത്തിന് വഴങ്ങി ജെഎൻയു പ്രസിഡന്റിനെ ദേശദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്ത പൊലീസ് കുടുങ്ങി: കന്നയ്യ കുമാർ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചില്ലെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ്; മാദ്ധ്യമപ്രവർത്തകരും കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിൽ
ന്യൂഡൽഹി: അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിൽ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്ത ബിജെപി കുടുങ്ങി. കനയ്യ കുമാർ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്ന് വ്യക്തമായതോടെ കോടതിയിൽ നിന്നും കനത്ത വിമർശനം കേൾക്കേണ്ടി വരുമെന്ന കാര്യം ഉറപ്പായി. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്. അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചത് കന്നയ്യ കുമാർ അല്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയത്.
ഡൽഹി സ്പെഷ്യൽ ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കന്നയ്യ കുമാറിന് എതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നാണ് സൂചന. നാല് പേജുള്ള റിപ്പോർട്ടാണ് ഡൽഹി പൊലീസ് കേന്ദ്രത്തിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ അഫ്സൽ ഗുരു അനുകൂല മുദ്രാവാക്യം വിളിച്ചത് കന്നയ്യ കുമാർ അല്ലെന്നും ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ(ഡി.എസ്.യു) നേതാവ് ഉമർ ഖാലിദ് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതും ഉമർ ഖാലിദാണ്. ഫെബ്രുവരി ഒമ്പതിന് അഫ്സൽ ഗുരുവിനെ അനുസ്മരിക്കുന്ന ഒരു ഡോക്യുമെന്ററി സർവകലാശാലയിൽ പ്രദർശിപ്പിക്കുന്നത് ജെ.എൻ.യു അധികൃതർ വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഉമർ ഖാലിദിന്റെ നേതൃത്വത്തിൽ ചിലർ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സർവകലാശാലയിൽ ചില ദേശവിരുദ്ധ പ്രവർത്തനം നടക്കാൻ പോകുന്നുവെന്ന് എ.ബി.വി.പി അധികൃതരെ അറിയിച്ചതായ റിപ്പോർട്ടും പൊലീസ് തള്ളി. ഡൽഹി പൊലീസ് സ്പെഷ്യൽ ബ്രാഞ്ച്(ഇന്റലിജൻസ്) വിഭാഗമാണ് സർവകലാശാലയെ ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റിപ്പോർട്ടിൽ മറ്റ് വിവരങ്ങൾ ഇവയാണ്, ഫെബ്രുവരി 9ന് വൈകിട്ട് 5 മണിക്ക് 80മുതൽ 90 വരെ വിദ്യാർത്ഥികൾ ജെ.എൻ.യുവിൽ സംഘടിച്ചു. ഉമർ ഖാലിദാണ് വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകിയിരുന്നത്. സാംസ്കാരിക കൂട്ടായ്മയുടെ മറവിൽ ചില മോശം പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു വിദ്യാർത്ഥികളുടെ ലക്ഷ്യം.
പരിപാടി നടത്താൻ അനുവദിക്കരുതെന്ന് കാണിച്ച് ഡൽഹി പൊലീസ് ജെ.എൻ.യു അധികൃതർക്ക് നിർദ്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളെ വിലക്കിക്കൊണ്ട് അധികൃതർ രംഗത്തെത്തി. ഈ വിലക്കിനെ കുറിച്ച് എ.ബി.വി.പിക്ക് അറിവുണ്ടായിരുന്നു. തുടർന്ന് എ.ബി.വി.പി പ്രവർത്തകർ പ്രദേശത്ത് സംഘടിക്കുകയും ചെയ്തു. ഈ പരിപാടിക്കിടെയാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്.
റിപ്പോർട്ടിൽ ഡി.എസ്.യുവിന്റെ മുൻ നീക്കങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഡി.എസ്.യുവിനെ ഡൽഹി പൊലീസ് മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. അഫ്സൽ ഗുരുവിന്റെ മരണത്തിൽ അനുശോചനം സംഘടിപ്പിക്കുകയും നെക്സൽ വിരുദ്ധ നീക്കത്തിനിടയിൽ സെൻട്രൽ റിസർവ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത് ഡി.എസ്.യു ആഘോഷമാക്കിയതും മുതലാണ് ഡൽഹി പൊലീസ് സംഘടനയ്ക്ക് എതിരെ നിരീക്ഷണം ഏർപ്പെടുത്തിയത്. കന്നയ്യ കുമാറിന്റെ അറസ്റ്റിന് ശേഷം ഉമർ ഖാലിദ് ഒളിവിലാണെന്നും, ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിനിടെ ജെഎൻയു വിഷയത്തിൽ മാദ്ധ്യമലോകവും കേന്ദ്രസർക്കാറിനെതിരെ തിരിഞ്ഞു. പട്യാല ഹൗസ് കോടതിയിൽ ബിജെപി അനുകൂല അഭിഭാഷകർ നടത്തിയ കൈയേറ്റത്തിനെതിരെയാണ് മാദ്ധ്യമപ്രവർത്തകർ രംഗത്തെത്തിയയത്. നരേന്ദ്ര മോദി പ്രതികരിക്കൂ, സുപ്രീംകോടതി കണ്ണുതുറക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിൽ ഉയർന്നത്. തിങ്കളാഴ്ച പട്യാല ഹൗസ് കോടതിയുടെ അകത്തും പുറത്തുമാണ് അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും കൈയേറ്റം ചെയ്തത്.
എൻ.ഡി.ടി.വിയുടെ ബർഖ ദത്ത്, ഇന്ത്യ ടുഡേയുടെ രാജ്ദീപ് സർദേശായി, സിദ്ധാർഥ് വരദരാജൻ, രവീഷ് കുമാർ, സി.എൻ.എൻ ഐ.ബി.എനിലെ സുഹാസിനി ഹൈദർ, സാഗരിക ഘോഷ് തുടങ്ങിയ മുതിർന്ന മാദ്ധ്യമപ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. കൈയേറ്റത്തിൽ ഉത്തരവാദികളായ അഭിഭാഷകരെയും മറ്റുള്ളവരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകർ സുപ്രീംകോടതിക്ക് മെമറാണ്ടം സമർപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസ്സി രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാദ്ധ്യമപ്രവർത്തകരുടെ മറ്റൊരു സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി പൊലീസിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ ഇടപെടണമെന്ന് സംഘം കേന്ദ്രമന്തിയോട് ആവശ്യപ്പെട്ടു. കോടതിയിൽ അതിക്രമം നടന്ന് 24 മണിക്കൂറിനുശേഷവും ഒരാളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്താണ് നാടകീയ രംഗങ്ങളുണ്ടായത്. ഒരു പറ്റം അഭിഭാഷകർ വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നിവ വിളിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മാദ്ധ്യമപ്രവർത്തകർ, ജെ.എൻ.യുവിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവരെ ലക്ഷ്യം വച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍