വിദേശജോലി മോഹിച്ച് ലക്ഷങ്ങൾ കടം വാങ്ങി നഴ്സിങ് പഠിച്ച അനേകം പേർ കടക്കെണിയിൽ; 60,000 കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിൽ; കണ്ടില്ലെന്ന് നടിച്ച് സർക്കാർ
മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ പെൺകുട്ടികൾ മാത്രം ചെയ്തിരുന്ന ഒരു ജോലിയാണ് ഏതാനും വർഷം മുൻപ് വരെ നഴ്സിങ്. പിന്നീട് മറ്റു ക്രൈസ്തവ വിഭാഗങ്ങളും ക്രമേണ മറ്റു മത വിഭാഗങ്ങളും നഴ്സിംഗിൽ ആകൃഷ്ടരായി. ഏറെ വൈകാതെ പുരുഷന്മാരും നഴ്സുമാരായപ്പോൾ മെയിൽ നഴ്സ് എന്നൊരു ആശയം വരെ രൂപപ്പെട്ടു. ഇത്രയും ആകർഷണം ഇത് സമ്മാനിച്ചത് യൂറോപ്പിലും അമേരിക്കയിലും മലയാളി നഴ്സുമാർക്ക് ലഭിക്കുമായിരുന്ന ജോലിയും ഉയർന്ന ശമ്പളവും ആയിരുന്നു. ഏതാനും വർഷങ്ങളായി കേരളത്തില എറ്റവും ഡിമാന്റ് ഉള്ള പഠന ശാഖയായി നഴ്സിങ് മാറി. എന്നാൽ വിദേശ ജോലി സാധ്യത അടയുകയും സ്വദേശത്തു ആവശ്യത്തിൽ കൂടുതൽ നഴ്സുമാർ ഉണ്ടാവുകയും ചെയ്തതോടെ കടം വാങ്ങി നഴ്സിങ് പഠിച്ച പലരും ഇന്ന് കടക്കെണിയിലും ജപ്തി ഭീഷണിയിലുമാണ്.
ഈ പ്രശ്നത്തിലകപ്പെട്ട് കേരളത്തിലെ ഏകദേശം 60,000ത്തോളം കുടുംബങ്ങൾ ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നാണ് നഴ്സിങ് സംഘടനകൾ നടത്തിയ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നിട്ടും ഈ വിഷയത്തിൽ ഒന്നും കണ്ടില്ലെന്ന് നടിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. ഗവൺമെന്റ് ഏർപ്പെടുത്തിയ മിനിമം ശമ്പളം പോലും ചില ആശുപത്രികൾ നഴ്സുമാർക്ക് നൽകാൻ തയ്യാറാകാത്തതാണ് പ്രശ്നത്തെ വഷളാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ നഴ്സുമാർ സമരം ചെയ്തിരുന്നു. അതിന് ശേഷം ആശുപത്രികളിൽ പുരുഷ നഴ്സുമാരുടെ നിയമനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. അതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചിരിക്കുകയാണ്. ബാങ്ക് വായ്പ അടക്കുന്നില്ലെന്നതോ പോകട്ടെ അന്നത്തെ ആഹാരത്തിനുള്ള വക കൂടി കണ്ടെത്താനാകാതെ നഴ്സിങ് കഴിഞ്ഞിറങ്ങിയ പലരും ബുദ്ധിമുട്ടുകയാണ്.
വിദേശത്ത് നല്ലൊരു ജോലി സ്വപ്നം കണ്ടാണ് ഇരിങ്ങാലക്കുടക്കാരിയായ ഡാലിയ ജോസഫിന്റെ കുടുംബം ബാങ്കിൽ നിന്ന് നഴ്സിങ് പഠനത്തിനായി മൂന്നരലക്ഷം രൂപ ലോണെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സമയത്തിന് തിരിച്ചടയ്ക്കാത്തതിനാൽ ഇവരടക്കേണ്ടുന്ന തുക ഇപ്പോൾ എട്ടുലക്ഷത്തിന് മുകളിലെത്തിയിരിക്കുകയാണ്. അതുപോലെത്തന്നെ കോഴിക്കോട്ടെ ജിതിൻ ലോഹിയും തൃശൂരിലെ സുധീപ് ദിലീപും പാലക്കാട്ടെ സുധീപ് കൃഷ്ണനും അങ്കമാലി സ്വദേശിയായ ജിൻസി ഫിലിപ്പും നഴ്സിങ് ലോണിനെത്തുടർന്ന് കടക്കെണിയിൽ അകപ്പെട്ട അനേകരിൽ ചിലർ മാത്രമാണ്. ഇത്തരത്തിലുള്ള അവസ്ഥയിലെത്തിയ ഒട്ടേറെ കുടുംബങ്ങളാണ് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളത്.
പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജനറൽ നഴ്സുമാർക്ക് 9250 രൂപയും ബിഎസ് സി നഴ്സുമാർക്ക് 11,000 രൂപയുമാണ് സാലറി തീർച്ചപ്പെടുത്തിയിട്ടുള്ളത്. പക്ഷേ 20 ശതമാനം ആശുപത്രികൾ മാത്രമാണ് ഈ തീരുമാനം നടപ്പാക്കിയിട്ടുള്ളതെന്ന് കാണാം. ശേഷിക്കുന്ന ഹോസ്പിറ്റലുകളിൽ നവാഗതരായ നഴ്സുമാർക്ക് 7000 രൂപ മാത്രമാണ് നൽകുന്നത്. നഴ്സിങ് പഠനത്തിനായി കടമെടുത്തവർക്ക് പലിശയിൽ പൂർണമായ ഇളവ് ്അനുവദിക്കണമെന്ന് കെജിഎൻഎ, കെജിഎസ്എൻഎ എന്നീ സംഘടനകൾ സർക്കാരിനോട് ശക്തിയുക്തം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് ചെവിക്കൊണ്ടില്ല. 2009 വരെയുള്ള പഠന വായ്പകൾക്ക് പലിശ കുറയ്ക്കുമെന്ന് യുപിഎ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മിക്കവർക്കും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ ആനുകൂല്യ നിഷേധിക്കപ്പെടുകയാണുണ്ടായത്. ഇവയെല്ലാം കടബാധിതരുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്.
കൂടുതലായും മണിപ്പാൽ, ബംഗളുരു, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിലാണ് നഴ്സിംഗിനായി എൻ റോൾ ചെയ്യുന്നത്.എന്നാൽ അവരിൽ വളരെക്കുറച്ച് പേർക്ക് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളിലോ ഗൾഫിലോ ഉയർന്ന ശമ്പളമുള്ള നഴ്സിങ് ജോലി ലഭിക്കുന്നത്. ഈ ഉയർന്ന ശമ്പളം ഉപയോഗിച്ച് അവർക്ക് ബാങ്കിൽ നിന്ന് കടമെടുത്ത ഉയർന്ന തുക എളുപ്പത്തിൽ തിരിച്ചടയ്ക്കാനും സാധിക്കുമായിരുന്നു. വിദേശത്തെ നഴ്സിങ് ജോലിയിൽ പ്രവേശിക്കാനുള്ള ചട്ടങ്ങൾ കർക്കശമാക്കിയത് ഇവിടുത്തെ അവസരങ്ങൾ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് മുന്നിൽ പരിമിതമാക്കിയിരിക്കുകയാണ്. ഇതിന് പുറമെ റിക്രൂട്ടിങ് ഏജൻസികൾ അവരുടെ ഫീസ് വർധിപ്പിച്ചതും നഴ്സിങ് ഉദ്യോഗാർത്ഥികളെ സംബന്ധിച്ചിടത്തോളം വിദേശ ജോലി ബാലികേറാമലയാക്കി മാറ്റി. റിക്രൂട്ടിങ് ഓർഗൈനസേഷനുകളുമായി മിക്ക ഉദ്യോഗാർത്ഥികളെയും ബന്ധപ്പെടുത്താറുള്ളത് ഇത്തരം റിക്രൂട്ടിങ് ഏജൻസികളാണ്. ബാങ്ക് ലോൺ സമയത്ത് തിരിച്ചടയ്ക്കാൻ തന്നെ പാടുപെടുന്ന നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ടിങ് ഏജൻസികൾ ആവശ്യപ്പെടുന്ന വൻ ഫീസ് കൊടുക്കാൻ പലപ്പോഴും സാധിക്കാതെ വരികയും അവർക്ക് വിദേശ ജോലി ലഭിക്കാനുള്ള സാധ്യതയില്ലാതാവുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. മിക്ക റിക്രൂട്ടിങ് ഏജൻസികളും എട്ട് മുതൽ 10 ലക്ഷം വരെയാണ് ഫീസായി ആവശ്യപ്പെടുന്നത്. അത് ഒരിക്കലും കൊടുക്കാൻ നിർവാഹമില്ലാതാകുന്നതോടെ കഴിവുള്ളവർ പോലും നാട്ടിലെ ആശുപത്രികളിലെ ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ഇപ്പോഴും തുടക്കത്തിൽ വെറും 3000 രൂപ മാത്രം ശമ്പളം കൊടുക്കുന്ന ആശുപത്രികൾ കേരളത്തിലുണ്ടെന്നാണ് യാഥാർത്ഥ്യം.
നഴ്സിങ് പഠനത്തിനായെടുത്ത വായ്പ തിരിച്ചടയ്ക്കാതെ പെരുകുന്നത് ബാങ്കുകൾക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ പഠനവായ്പയെടുക്കുന്നവരിൽ 10 ശതമാനം പേർക്ക് മാത്രമെ വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുന്നുള്ളുവെന്നാണ് പല ബാങ്ക് മാനേജർമാരും സാക്ഷ്യപ്പെടുത്തുന്നത്. വിദേശജോലിക്ക് അനിവാര്യമായ ഇംഗ്ലീഷ് ലാഗ്വേജ് ടെസ്ററിൽ പിന്തള്ളപ്പെടുന്നതാണ് പലർക്കും ജോലി ലഭിക്കാത്തതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നഴ്സിങ് പഠനത്തിന് അനുദിക്കുന്ന മിക്ക ബാങ്ക് ലോണുകൾക്കും മാസത്തിൽ 8000 മുതൽ 9000 വരെ തിരിച്ചടവ് അത്യാവശ്യമാണ്. എന്നാൽ കേരളത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന തുടക്കക്കാരായ നഴ്സുമാരിൽ അധികം പേർക്കും 5000ത്തിൽ താഴെ മാത്രമെ ശമ്പളം ലഭിക്കുന്നുള്ളുവെന്നും അതാണ് തിരിച്ചടവ് പ്രതിസന്ധിയിലാക്കുന്നതെന്നും ബാങ്ക് പ്രതിനിധികൾ പറയുന്നു. പലരും ഇത്തരത്തിൽ എടുക്കുന്ന ലോണുകൾ ഐഇഎൽടിഎസ് കോച്ചിംഗിനും എന്തിനേറെ വിവാഹച്ചെലവിന് വരെ ഉപയോഗിക്കുന്നുണ്ട്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍