Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാനമ്മയുമായുള്ള വിദ്വേഷം തീർക്കാൻ സ്ത്രീകളെ കൊല്ലുന്നത് ഹോബിയാക്കിയ യുവാവ് പിടിയിൽ; രണ്ടാഴ്‌ച്ച കൊണ്ട് സുബ്രഹ്മണ്യൻ കൊന്നത് ഏഴു പേരെ

രണ്ടാനമ്മയുമായുള്ള വിദ്വേഷം തീർക്കാൻ സ്ത്രീകളെ കൊല്ലുന്നത് ഹോബിയാക്കിയ യുവാവ് പിടിയിൽ; രണ്ടാഴ്‌ച്ച കൊണ്ട് സുബ്രഹ്മണ്യൻ കൊന്നത് ഏഴു പേരെ

സേലം: രണ്ടാനമ്മയോടുള്ള വിദ്വേഷം തീർക്കാൻ സ്ത്രീകളെ കൊല്ലുന്നത് പതിവാക്കിയ കൊലയാളി പിടിയിലായി. രണ്ടാഴ്‌ച്ച കൊണ്ട് അഞ്ച് സ്ത്രീകളെയും രണ്ട് വയസുള്ള കുഞ്ഞിനെയും ഉൾപ്പടെ ഏഴ് പേരെ കൊലപ്പെടുത്തിയ യുവാവാണ് പൊലീസിന്റെ പിടിയിലായത്. സേലത്തു നിന്നാണ് ഇയാളെ അറസ്റ്റഉ ചെയ്തത്. സേലത്തെ പെതനായിക്കൻ പാളയത്തിനടുത്തുള്ള കതിരിപ്പട്ടി ഗ്രാമത്തിലുള്ള എ.സുബ്ബരായൻ(27) എന്ന ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്. സേലം, അരിയലൂർ,ട്രിച്ചി ജില്ലകളിലുള്ള സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചിരുന്ന സ്ത്രീകളെ ലക്ഷ്യമിട്ടിരുന്ന ഇയാൾ കൊലപ്പെടുത്തിയവരിൽ മൂന്ന് പേരെ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. തലൈവാസലിനടുത്തുള്ള പെരിയേരി ഗ്രാമത്തിൽ മോഷണശ്രമത്തിനിടെ കടയുടമയെ ഉപദ്രവിക്കാൻ ശ്രമിച്ച സുബ്ബരായനെ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്പിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവാവ് താൻ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ വിവരങ്ങൾ സമ്മതിച്ചത്. ഏഴ് കൊലപാതകങ്ങളും ചെയ്തത് താൻതന്നെയാണെന്ന് യുവാവ് സമ്മതിച്ചു.

സുബ്ബരായൻ നാടിന് ഭീഷണിയായ കൊലയാളിയാണെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി. കൊല നടത്തിയ എല്ലാ വീടുകളിൽ നിന്നുംഇയാൾ പണം മോഷ്ടിച്ചിട്ടുണ്ടെങ്കിലും മോഷമം മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടാനമ്മയുടെ പീഡനമാണ് സുബ്ബരായനെ ഒരു കൊലയാളിയാക്കി മാറ്റിയത്. പീഡനം സഹിക്കാതെ പതിനേഴാമത്തെ വയസിൽ വീട് വിട്ട സുബ്ബരായന് ട്രക്ക് ക്ലീനറായി ഒരു ജോലി കണ്ടെത്തി. പിന്നീട് ഡ്രൈവിംങ് പഠിച്ച ഇയാൾ ഒരു സ്ഥിര മേൽവിലാസമില്ലാതെ അലഞ്ഞ് നടക്കുകയായിരുന്നു. സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അഞ്ച് വർഷത്തോളം ഇയാൾ വടക്കൻ ഇന്ത്യയിലാണ് കഴിഞ്ഞിരുന്നത്.

2012ൽ സ്വന്തം അമ്മൂമ്മയായ അയ്യമാളെ കൊലപ്പെടുത്തിയാണ് സുബ്ബയ്യർ തന്രെ കൊലപാതകത്തിന് തുടക്കം കുറിച്ചത്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാലെ സേലം സെൻട്രൽ ജയിലിൽ ഒരു മാസം തടവിലിട്ടിരുന്നു. പിന്നീട് ജാമ്യം കിട്ടിയപ്പോൾ സേലം അരിയലൂർ ജില്ലകളിലെ വഴിയാത്രക്കാരുടെ മുതലുകൾ മോഷ്ടിച്ചാണ് ജീവിച്ചത്. ഓഗസ്റ്റ് 20ന് സേലം ജില്ലയിലെ ഉളിപുരത്തുള്ള ചിന്നത്തായി(48)നെ തലയിൽ വലിയ പാറക്കഷണം കൊണ്ട് അടിച്ചാണ് സുബ്ബയ്യൻ കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടിൽ നിന്നും ഇയാൾ 10,000 രൂപ മോഷ്ടിച്ചു. അടുത്ത ദിവസം ട്രിച്ചി ജില്ലയിലെ കല്ലുക്കുടിയിലുള്ള ജയമേലു(82)നെ കൊന്ന് അവിടെ നിന്നും 1000 രൂപ മോഷ്ടിച്ചു. പിന്നീട് എട്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് 29ന് അരിയലൂർ ജില്ലയിലെ കൈരലാബാദിൽ ലക്ഷ്മി(75), സാവിത്രി(50) എന്നിവരെയും ഇയാൾ കൊല ചെയ്തു. കൊല ചെയ്യുന്നതിനു മുമ്പ് സാവിത്രിയെ ഇയാൾ ബലാത്സംഗം ചെയ്യുകയും വീട്ടിൽ നിന്നും 900 രൂപ എടുക്കുകയും ചെയ്തു.

സെപ്റ്റംബർ 5ന് ഒരു കുടുംബത്തിലെ മൂന്ന് പേരെയും സുബ്ബയ്യൻ കൊലപ്പെടുത്തി. അരിയല്ലൂർ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തിലുള്ള രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഭിത്തിയിൽ തല ഇടിപ്പിച്ചും, കുട്ടിയുടെ അമ്മ പാർവതി(25)യെ ബലാത്സംഗം ചെയ്ത ശേഷം കുത്തിയും, ഭർത്താവ് വേൽമുരുഗനെ33) കഴുത്ത് മുറിച്ചും ഇയാൾ കൊലപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതോടെ തലാവാസൽ പൊലീസ് സേലം എസ്‌പി ആർ. ശക്തിവേലിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP