ലണ്ടനിലേക്ക് പോയ എയർഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള പാക്കിസ്ഥാനികളുടെ ശ്രമം തടഞ്ഞു; ദുരന്തം ഒഴിവാക്കിയത് തലകറങ്ങി വീണ ആളെ ശുശ്രൂഷിക്കാൻ എത്തിയ അഞ്ച് ഡോക്ടർമാരെ കോക്പിറ്റിൽ കയറാൻ അനുവദിക്കാതിരുന്നതുകൊണ്ട്; സംഭവം രഹസ്യമാക്കി വച്ചത് വിവാദമാകുന്നു
ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനം തട്ടിയെടുക്കാനുള്ള അജ്ഞാതരുടെ ശ്രമം വിമാനത്തിലെ ജോലിക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം പരാജയപ്പെട്ടു. വിമാനം തട്ടിയെടുക്കാനുള്ള നീക്കങ്ങൾ നടക്കാനിടയുണ്ടെന്നും കരുതൽ വേണമെന്നും വിമാന ജോലിക്കാർക്ക് ജെറ്റ് എയർവേസ് നൽകിയ ഇമെയിൽ സന്ദേശത്തിൽ നിന്നാണ് പരാജയപ്പെട്ട വിമാനറാഞ്ചൽ സംഭവം വെളിപ്പെട്ടത്. എന്നാൽ എയർഇന്ത്യയും രഹസ്യാന്വേഷണ വിഭാഗവുമെല്ലാം ഇക്കാര്യം രഹസ്യമാക്കി വച്ചത് വലിയ വിവാദത്തിന് തുടക്കമിടുകയാണ്.
അതിനിടെ ഇത്തരമൊരു വാർത്തയെ കുറിച്ച് വ്യക്തമായ പ്രതികരണങ്ങൾ നൽകാൻ സർക്കാർ വൃത്തങ്ങൾ തയ്യാറാകുന്നില്ല. വിമാനം റഞ്ചാൻ ശ്രമിച്ചവരെ പിടികൂടിയോ? അവരുടെ എന്തെങ്കിലും വിവരമുണ്ടോ? തുടങ്ങിയ വസ്തുത പോലും പുറത്തു വന്നിട്ടില്ല. എല്ലാം രഹസ്യമാക്കി വയ്ക്കുന്നത് ആശങ്ക ഉണ്ടാക്കാതിരിക്കാനെന്നാണ് വ്യോമയാന വകുപ്പ് നൽകുന്ന സൂചന. പക്ഷേ ഇത്തരം വേറിട്ട അട്ടിമറി ശ്രമങ്ങൾ പുറം ലോകം അറിയുന്നത് സരുക്ഷ ശക്തമാക്കാനേ ഗുണകരമാകൂ എന്നാണ് വിലയിരുത്തൽ.
ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനയാത്രക്കാരിലൊരാൾ പെട്ടെന്ന് തളർന്നുവീണതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഉടൻ തന്നെ ഡോക്ടർമാർ എന്ന് സ്വയം അവകാശപ്പെട്ട് അഞ്ച് യാത്രക്കാർ ഇയാൾക്ക് ചുറ്റുംകൂടുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിനുശേഷം പൈലറ്റിനെ കാണമെന്ന് ഇവർ വിമാന ജോലിക്കാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സംശയം തോന്നിയ ജീവനക്കാർ പൈലറ്റിനെ കാണാൻ സമ്മതിച്ചില്ല. കോക്പിറ്റിന് പുറത്തുവച്ച് കണ്ടാൽ മതിയെന്ന നിർദ്ദേശവും ജോലിക്കാർ അംഗീകരിച്ചില്ലെന്നാണ് ജെറ്റ് എയർവേയ്സ് ഇമെയിലിലൂടെ വിശദീകരിക്കുന്നത്. വിമാനത്തിൽ നടന്നതെല്ലാം റാഞ്ചൽ നാടകം തന്നെയെന്നാണ് സ്ഥിരീകരണം. ഇവർക്ക് എന്തു സംഭവിച്ചു എന്നതും അജ്ഞാതമാണ്.
പിന്നീട് നടത്തിയ പരിശോധനയിൽ അഞ്ച് ഡോക്ടർമാരും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് വ്യക്തമായി. ഇവർ നൽകിയിരുന്ന ഫോൺ നമ്പറുകൾ വ്യാജമാണെന്നും കണ്ടെത്തി. രോഗിയായി അഭിനയിച്ചയാളുടെയും വിവരങ്ങൾ തേടുന്നുണ്ട്. ഇയാളും സംഘാംഗമാണെന്നാണ് കരുതുന്നത്. ജെറ്റ് എയർവേസ് മാത്രമല്ല, സമാന സംഭവം മറ്റ് വിമാനക്കമ്പനികളിലെ ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്. കോക്പിറ്റിലേക്ക് കടക്കാൻ ആര് ശ്രമിച്ചാലും ഏതുവിധേനയും തടയണമെന്ന് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
സംശയാസ്പദമായി കണ്ട യാത്രക്കാരുടെ വിവരങ്ങൾ എല്ലാ എയർലൈനുകൾക്കും എയർഇന്ത്യ അയച്ചു കൊടുത്തിട്ടുണ്ട്. വിമാന ജീവനക്കാർ വളരെ കരുതലോടെ ഓരോ സംഭവത്തോടും പ്രതികരിക്കണമെന്നാണ് ആവശ്യം. എന്നാൽ, ഇത്തരത്തിലൊരു സംഭവം നടന്നുവെന്ന കാര്യം സ്ഥിരീകരിക്കാൻ എയർ ഇന്ത്യ അധികൃതരോടെ രഹസ്യാന്വേഷണ വകുപ്പോ തയ്യാറായിട്ടില്ല. സിവിൽ ഏവിയേഷൻ അധികൃതരും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ
എന്നാൽ വ്യോമയാന മേഖലയിലാകെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എല്ലാ ജീവനക്കാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഈ മേഖലയിൽ ജോലിചെയ്യുന്നവർ സ്ഥിരീകരിക്കുന്നു. ഇന്ത്യൻ വിമാനം തട്ടിയെടുത്ത് ആശങ്ക പരത്താൻ അൽഖൈദയുടെ നേതൃത്വത്തിൽ ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കമാണ്ടോ സുരക്ഷ പോലുമുണ്ട്.
ഇതെല്ലാം മുൻകൂട്ടി കണ്ടാണ് രോഗിയുടെ നാടകം കളിച്ച് കോക്ക്പിറ്റിൽ കയറിക്കൂടാൻ അഞ്ചു പേർ ശ്രമിച്ചതെന്നാണ് സൂചന. കോക്പിറ്റിൽ കയറിയാൽ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാം. അങ്ങനെ വന്നാൽ വിമാനത്തിലെ കമാണ്ടോകൾക്ക് പോലും ഒന്നും ചെയ്യാൻ കഴയില്ല. ഇത്തരം അടിയന്തര സാഹചര്യങ്ങൾ മനസ്സിലാക്കി കൊടുക്കാനാണ് ജെറ്റ് എയർവെയ്സ് ജീവനക്കാർക്ക് മെയിൽ അയച്ചതെന്നാണ് സൂചന. എയർഇന്ത്യാ വിമാനത്തിലേതിന് സമാനമായ തട്ടിക്കൊണ്ട് പോകൽ ശ്രമങ്ങൾ മുൻകൂട്ടി തടയാൻ കൂടിയാണ് ഇത്.
ഏതായാലും കരുതൽ വേണ്ട സാഹചര്യം ഇന്ത്യൻ വ്യോമയാന മേഖലയിലുണ്ടെന്നാണ് ഇമെയിൽ വ്യക്തമാക്കുന്നത്. മാർഗ്ഗ നിർദ്ദേശം പാലിച്ച് തന്നെ പെരുമാറുമെന്ന് വിമാന ജീവനക്കാരും പറയുന്നു. കോക്പിറ്റിലേക്ക് ആരെങ്കിലും കടക്കുന്നത് തടയാൻ ആ ഭാഗത്ത് സുരക്ഷ കർശനമാക്കുന്നതും ആലോചനയിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍