Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാനഭംഗ കേസ് വ്യാജമെന്ന് തെളിഞ്ഞെങ്കിലും ആരോപണവിധേയനായ വയോധികൻ ജയിലിൽ തന്നെ; കേസിലൂടെ മുസ്ലിംകളെ അപകീർത്തിപ്പെടുത്താനും അവരുടെ ബിസിനസുകളെ ഉപദ്രവിക്കാനും ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം; വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ സൃഷ്ടിക്കുന്ന പ്രശ്‌നമെന്ന് നാട്ടുകാർ

മാനഭംഗ കേസ് വ്യാജമെന്ന് തെളിഞ്ഞെങ്കിലും ആരോപണവിധേയനായ വയോധികൻ ജയിലിൽ തന്നെ; കേസിലൂടെ മുസ്ലിംകളെ അപകീർത്തിപ്പെടുത്താനും അവരുടെ ബിസിനസുകളെ ഉപദ്രവിക്കാനും ഗൂഢാലോചന നടക്കുന്നുവെന്ന് ആരോപണം; വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ സൃഷ്ടിക്കുന്ന പ്രശ്‌നമെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ഡെസ്‌ക്

രാജസ്ഥാൻ: രാജസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ സ്ഥലമായ ഹിന്ദോലിയിൽ ഒരു മാസം മുൻപായിരുന്നു സംഭവം. പൈജാമ ധരിച്ച വയോധികൻ ഒരു കുട്ടിയെ മാനഭംഗപ്പെടുത്തനതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മാനഭംഗ കേസ് വ്യാജമെന്ന് തെളിഞ്ഞെങ്കിലും ആരോപണവിധേയനായ വയോധികൻ ജയിലിൽ തന്നെയാണ് ഇപ്പോഴും. തെളിവുകളെല്ലാം വ്യാജമെന്ന് തെളിഞ്ഞിരുന്നെങ്കിലും സംശയത്തിന്റെ പേരിലാണ് 80 വയസായ വയോധികനെ ജയിലിൽ അടച്ചിരിക്കുന്നത്. മുസ്ലിംകളെ അപകീർത്തിപ്പെടുത്താനും അവരുടെ ബിസിനസുകളെ ഉപദ്രവിക്കാനും കേസിലൂടെ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രദേശത്തെ മുസ്ലിം മതക്കാർ പറയുന്നു. അതേസമയം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയക്കാർ സൃഷ്ടിക്കുന്ന പ്രശ്‌നമെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.

വിത്തുകൾ, കീടനാശിനികൾ, വളം, സ്‌പ്രേ മെഷീനുകൾ എന്നിവ വിൽക്കുന്ന ഭരത് കൃഷ്ണ സേവ കേന്ദ്ര കടയിൽ കയറിയ ഓരോ ഉപഭോക്താവിനും 30 കാരനായ റിയസാത് അലിയെയും അവരുടെ കുടുംബത്തെയും നന്നായി അറിയാം. രാജസ്ഥാനിലെ ബുന്ദി ജില്ലയിൽ ഹിന്ദുസ്ഥാനിലെ അൻസാരി കുടുംബം ഏറെക്കാലമായി താമസിക്കുന്നു. ബുന്ദി പൊലീസ് സൂപ്രണ്ട് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റിയാസത്തിന്റെ പിതാവ് അബ്ദുൾ വഹീദ് അൻസാരി ഇപ്പോഴും ജയിലിലാണ്. ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് 80 കാരനായ ഈ വയോധികൻ ജയിലിൽ കഴിയുന്നത്.

ഒരു മാസം മുൻപ് ഒരു വീഡിയോ ക്ലിപ്പ്, ഹിന്ദു ഭൂരിപക്ഷ സ്ഥലമായ ഹിന്ദോളിയിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. തൊപ്പിയും ഒരു വെള്ള കുർത്ത പജാമയും ധരിച്ച ഒരു വയോധികൻ കുട്ടിയെ പീഡിപ്പിക്കുന്നതാണ് ദൃശ്യത്തിലുണ്ടായിരുന്നത്. ക്യാമറയുടെ വശവും മോശം റെക്കോർഡിങ് ക്വാളിറ്റിയും കാരണം രണ്ട് പേരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. നിർമ്മാണം നടക്കുന്ന ആ സ്ഥലത്തെക്കുറിച്ചും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എന്നാൽ ജൂലായ് അവസാനത്തോടെ വീഡിയോയിലുള്ള വയോധികൻ അബ്ദുൽ അൻസാരിയോട് സാദൃശ്യമുണ്ടെന്നും പീഡനത്തിനിരയായ കുട്ടി അയൽവാസിയായ രജപുത് പെൺകുട്ടിയെപ്പോലെ ആയിരുന്നുവെന്നും പ്രചരണങ്ങൾ നടന്നു.

താമസിക്കാതെ അൻസാരിക്കെതിരെ ജനങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ തെരുവിലിറങ്ങി. അബ്ദുൽ അൻസാരിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബിജെപി, ബജരംഗ് ദൾ, വി.എച്ച്.പി, കർണി സേന എന്നിവർ പ്രത്യേക പ്രതിഷേധം നടത്തി. അൻസാരിയുടെ വീട്ടിൽ കല്ലെറിഞ്ഞു. കേസിലെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ജൂലൈ 31 ന് വീഡിയോയിൽ സംശയിക്കപ്പെടുന്ന പെൺകുട്ടിയുടെ പിതാവ് ഹിൻഡോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം) വകുപ്പ് ചുമത്തി അബ്ദുൽ അസീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

'കുറച്ച് ജനങ്ങളും പത്രപ്രവർത്തകരും, ഞങ്ങൾ പൊലീസിനു കൈക്കൂലി നൽകിയെന്ന് കിംവദന്തികൾ പ്രചരിപ്പിച്ചു തുടങ്ങി. നൂറുകണക്കിന് ആൾക്കാർ വരുന്ന ജനക്കൂട്ടം വീട്ടിൽ വന്നു. 'ഞങ്ങൾക്ക് ഭയമായിരുന്നു,' അബ്ദുല്ലയുടെ മൂത്ത മകൻ റിയാസാത്ത് പറയുന്നു. അതേ ദിവസം തന്നെ അബ്ദുൽ അസീസിനെ പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ സംശയമൊന്നുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. 'കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണെങ്കിലും കുട്ടി വളരെയധികം ഫ്‌ലിപ് ചെയ്യുന്നവരാണ്, തന്റെ അമ്മയും അമ്മാവനും പൊലീസും ചേർന്ന് പെൺകുട്ടിയുടെ വീഡിയോ റെക്കോർഡ് ചെയ്തതായി പൊലീസ് പറഞ്ഞു. തന്റെ പിതാവ് ഭീഷണിപ്പെടുത്തിയതിന് ശേഷം മുമ്പ് പറഞ്ഞ അഭിപ്രായങ്ങൾ പറയാൻ അവൾ നിർബന്ധിതരാകുന്നു. എന്നിരുന്നാലും, ഔദ്യോഗിക രേഖകൾ പ്രകാരം ഈ വീഡിയോയിൽ ഐപിസി 164 പ്രകാരം മജിസ്‌ട്രേറ്റിനുമുപരി തന്റെ പ്രസ്താവനയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്നും പൊലീസ് പറയുന്നു.

അബ്ദുളിനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ ഒരു വെള്ള കുർത്ത കണ്ടതുകൊണ്ട് മാത്രം പ്രതി അബ്ദുൾ ആണെന്ന് പറയുന്നത് മുസ്ലിംകളെ അപകീർത്തിപ്പെടുത്താനും അവരുടെ ബിസിനസുകളെ ഉപദ്രവിക്കുകയും ചെയ്യുന്നതിനുള്ള ഗൂഢാലോചന എന്ന നിലയിൽ കാണുന്നവരുമുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണ് വെക്കുന്നവരാണ് പ്രതിഷേധങ്ങൾ നടത്തുന്നതെന്നും എല്ലായ്‌പ്പോഴും സമാധാനത്തോടെ ജീവിച്ചിരുന്ന ഇവിടെ ഇപ്പോൾ ചില ഘടകങ്ങൾ രാഷ്ട്രീയം കളിക്കുവാണെന്നും അതിനാൽ അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും നാട്ടുകാരിൽ ചിലർ കുറ്റപ്പെടുത്തുന്നു.

 

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP