രാജ്യമെങ്ങും ട്രാഫിക് ക്യാമറകൾ; നിയമം ലംഘിക്കുന്നവർക്ക് ലൈസൻസിൽ പിഴ പോയിന്റ്; മദ്യപിച്ച് വണ്ടി ഓടിക്കുന്നവർ നേരെ ജയിലിലേക്ക്: ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ ബ്രിട്ടീഷ് മാതൃകയിൽ പൊളിച്ചെഴുതും
ന്യൂഡൽഹി: പൊതു റോഡുകൾ തന്റേത് മാത്രമാണ് എന്ന് വിശ്വസിച്ച് തോന്നിയതു പോലെ വാഹനം ഓടിക്കുന്നവരൊക്കെ ഇനി അഴിയെണ്ണിയെന്നു വരും. കടുത്ത ഗതാഗത നിയമങ്ങൾ നില നിൽക്കുന്ന ബ്രിട്ടീഷ് മോഡലിൽ ഇന്ത്യയിലെ ഗതാഗത നിയമങ്ങൾ പൊളിച്ചെഴുതുമെന്ന ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുടെ ഇന്നലത്തെ പ്രഖ്യാപനം മോദി സർക്കാരിന്റെ പരിഷ്കരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായേക്കും. അപകട കാരണങ്ങളിൽ മുഖ്യമായവ കണ്ടെത്തി അവർക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് സർക്കാരുമായി ചേർന്നാണ് ഗഡ്കരിയുടെ പോരാട്ടം. ഇതനുസരിച്ച് പഴകിയ മോട്ടോർ വാഹന നിയമം പൊളിച്ചെഴുതും. ആർടിഒ ഓഫീസുകൾ അടക്കമുള്ള സമ്പ്രദായങ്ങൾ നിർത്തലാക്കും. ഉദ്യോഗസ്ഥർക്ക് അഴമതി നടത്താൻ ഉള്ള സർവ അവസരങ്ങളും ഇല്ലാതാക്കും.
ബ്രിട്ടീഷ് മോഡലിൽ ഡ്രൈവിങ് ലൈസൻസിൽ പിഴ പോയിന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാവും ഏറ്റവും പ്രധാന പരിഷ്ക്കാരം. ഇതനുസരിച്ച് ഓരോ ഡ്രൈവിങ് നിയമ ലംഘനവും സംഭവിക്കുമ്പോൾ ഒരു നിശ്ചിത പിഴ ലൈസൻസിൽ നൽകും. സർക്കാർ നിശ്ചയിക്കുന്ന എണ്ണത്തിൽ അധികം പിഴ വന്നു കഴിയുമ്പോൾ ലൈസൻസ് റദ്ദാകും. വീണ്ടും ലൈസൻസ് കിട്ടണമെങ്കിൽ നിശ്ചിത കാലയളവിലിന് ശേഷമേ ശ്രമിക്കാൻ പറ്റൂ. എന്നാൽ കൂടുതൽ ഗുരുതരമായ കടമ്പകൾ കടന്നാലെ റീടെസ്റ്റ് പാസ്സാകാൻ പറ്റൂ. മദ്യപിച്ച് വണ്ടി ഓടിക്കുക മുതലായ കുറ്റങ്ങൾ പിടിക്കപ്പെട്ടാൽ ഒറ്റയടിക്ക് ലൈസൻസ് റദ്ദാക്കാനുള്ള പിഴ ലഭിക്കും. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാൽ കൊലക്കുറ്റത്തിന് കേസ് ചാർജ് ചെയ്ത് നേര ജയിലിൽ അടക്കാനും നിയമത്തിൽ വകുപ്പുണ്ടാകും. ബ്രിട്ടണിലെ ഇത്തരം കർക്കശ നിയമങ്ങൾ നിലവിൽ ഉണ്ട്. ഓവർസ്പീഡ്, റെഡ്ലൈറ്റ് ജംപ് തുടങ്ങിയ സാധാരണ ട്രാഫിക് പിഴവുകൾക്ക് മൂന്ന് പോയിന്റാണ് ബ്രിട്ടണിൽ നൽകുക. ഇത്തരം 12 പോയിന്റുകൾ വരുമ്പോൾ ലൈസൻസ് റദ്ദാകും. ഇത് തന്നെയാണോ ഇന്ത്യയിലും നടപ്പിലാക്കുക എന്ന് വ്യക്തമല്ല.
അഴിമതിയുടെ കൂത്തരങ്ങിന്റെ വേദികളായി മാറിയ റോഡ് ട്രാൻസ്പോർട്ട് ഓഫീസുകൾ ഇല്ലാതാക്കുമെന്ന പ്രഖ്യാപനം വളരെ സുപ്രധാനമാണ.് പെർമിറ്റും വാഹന സംബന്ധിയായ മറ്റു സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പരിഷ്ക്കാരങ്ങൾ ഫലത്തിൽ സാധാരണക്കാരാന് ഏറെ ഗുണം ചെയ്യും. ട്രാഫിക് കുറ്റങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു രാജ്യസഭ 2012 മേയിൽ പാസാക്കിയ ബിൽ വീണ്ടും പരിഷ്കരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് തന്നെ പണമുണ്ടെങ്കിൽ ലൈസൻസ് സുന്ദരമായി സംഘടിപ്പിക്കാമെന്ന വിധത്തിലാണ് ആർടിഒകളിൽ കൈകൂലി അരങ്ങുവാഴുന്നത്. ഈ അഴിമതിയെ തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ശ്രമം. നടപടികൾ സുതാര്യമാക്കുന്നതു വഴി അഴിമതി തടയാമെന്നാണ് കണക്കുകൂട്ടൽ. ഇ-ഗവേണൻസ് നടപ്പാക്കി ആർടിഒകളിലെ അഴിമതി അവസാനിപ്പിക്കാൻ പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണു തന്റെ വിശ്വാസമെന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലണ്ട് അടക്കമുള്ള രാജ്യങ്ങളെ മാതൃകയാക്കുമ്പോൾ രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാണ് ആദ്യം നടപടിയെടുക്കേണ്ടി വരിക. ഇന്ത്യൻ റോഡുകളടെ പരിതാപകരമായ അവസ്ഥയും ട്രാഫിക് നിയമലംഘനത്തിന് കാരണമാകാറുണ്ട്. ഇതിനിടെ ബ്രിട്ടീഷ് മാതൃകയാണ് ഇന്ത്യക്ക് അനുയോജ്യമെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ജെയിംസ് ബെവനുമായി ഗഡ്കരി ചർച്ച നടത്തി. ബ്രിട്ടനിലെ ട്രാഫിക് മാനേജ്മെന്റ് നിയമത്തിലെ പല വ്യവസ്ഥകളും ഇന്ത്യയിലും പകർത്താനാകുമെന്നാണ് ഇവർ വിലയിരുത്തിയത്.
അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ബൈക്ക് യാത്ര തുടങ്ങിയവയാണ് അപകടമരണങ്ങൾക്കു പ്രധാന കാരണങ്ങൾ. റോഡുകളുടെ മോശം സ്ഥിതി മൂലം രണ്ടു ശതമാനത്തിൽ താഴെ അപകടങ്ങളേ സംഭവിക്കുന്നുള്ളൂവെന്നാണു റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ട്രാഫിക് ലൈറ്റുകൾ മാനിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കു പിഴ ഉയർത്താനാണ് ആലോചനയെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ട്രാഫിക് ലൈറ്റുകൾക്കൊപ്പം സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന രീതി വ്യാപകമാക്കും. നിയമം ലംഘിക്കുന്നവർക്കു നോട്ടിസ് വീട്ടിൽ ലഭിക്കും. ഇതു വേണമെങ്കിൽ കോടതിയിൽ ചോദ്യംചെയ്യാം. കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചാൽ ആദ്യം നോട്ടിസിൽ നിർദേശിച്ചതിന്റെ മൂന്നിരട്ടി തുക പിഴയിനത്തിൽ നൽകണമെന്നതാണ് പ്രധാന വ്യവസ്ഥ. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴയായി ഈടാക്കുന്ന തുക, നിയമലംഘകരെ കണ്ടെത്താനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഉപയോഗിക്കുന്ന രീതി ബ്രിട്ടനിലുണ്ട്. അത് ഇന്ത്യയിലും നടപ്പാക്കാനാണ് ആലോചനയുണ്ട്.
അതേസമയം ആർടിഒകൾ നിർത്തലാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ അടക്കം ഉദ്യോഗസ്ഥർക്ക് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ആകെ 75 റോഡ് ട്രാൻസ്പോർട്ട് ഓഫിസുകളാണുള്ളത് - 18 ആർ.ടി. ഓഫിസുകളും 57 സബ് ഓഫിസുകളും. ഗതാഗത പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോയാൽ വൻ അഴിമതുടെ വഴിയടയുമെന്ന കാര്യവും ഉറപ്പാണ്.
Stories you may Like
- പാർലമെന്റിൽ വെറുതെ സംസാരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം മണ്ഡലത്തിൽ ശ്രദ്ധിക്കുന്നതാണ്
- ആരാകും മോദിയുടെ പിൻഗാമി? ജനങ്ങൾ ഉറ്റുനോക്കുന്നത് ബിജെപിയിലെ ചാണക്യനെ
- ഡീസൽ ഇന്ധനം: നിലപാട് വിശദീകരിച്ച് നിതിൻ ഗഡ്കരി
- 'അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ബാനറോ പോസ്റ്ററോ പതിക്കില്ല': നിതിൻ ഗഡ്കരി
- സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍