Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഫ്തിയെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ; കാശ്മീർ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ ക്രെഡിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനും സൈനികർക്കും നൽകി കേന്ദ്ര സർക്കാർ

മുഫ്തിയെ തള്ളിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെന്റിൽ; കാശ്മീർ തെരഞ്ഞെടുപ്പ് നടത്തിയതിന്റെ ക്രെഡിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനും സൈനികർക്കും നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താൻ സാധിച്ചതിന് പാക്കിസ്ഥാനും തീവ്രവാദികൾക്കും നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിന്റെ വിവാദ പ്രസ്താവന കേന്ദ്ര സർക്കാർ തള്ളി. മുഫ്തിയുടെ പ്രസ്താവനയോടു യോജിപ്പില്ലെന്നും പ്രസ്താവന കേന്ദ്രം തള്ളിക്കളയുന്നതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെയായിരുന്നു മുഫ്തി വിവാദ പ്രസ്താവന നടത്തിയത്.

മുഫ്തിയുടെ പ്രസ്താവനയ്ക്കു പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷമാണ് താൻ വിശദീകരണം നൽകുന്നതെന്ന് സിങ് പറഞ്ഞു. കാശ്മീരിൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മിഷനോടും അർദ്ധസൈനിക വിഭാഗത്തോടും അവിടത്തെ ജനങ്ങളോടും നന്ദി പറയുകയാണ്. ഈ വിവാദ വിഷയം മോദിയുമായുള്ള ചർച്ചയിൽ മുഫ്തി ഉന്നയിച്ചിരുന്നില്ലെന്നും വാർത്താ സമ്മേളന സമയത്ത് അപ്രതീക്ഷിതമായി അദ്ദേഹം പറയുകയായിരുന്നെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കാശ്മീരിൽ പിഡിപി-ബിജെപി മന്ത്രിസഭ അധികാരമേറ്റതിന്റെ തൊട്ടുപിറകെയായിരുന്നു മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിവാദ പ്രസ്താവന.

അതിർത്തിക്കപ്പുറത്തുള്ളവരും ഭീകരരും ഹുറീയത്തും ജമ്മുകാശ്മീരിൽ വിജയകരമായ തെരഞ്ഞെടുപ്പിനു പശ്ചാത്തലമൊരുക്കിയെന്ന ജമ്മുകാശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു.കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടനായിരുന്നു പാക്കിസ്ഥാനു നന്ദി പ്രകടനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞതിന് ഹുറീയത്, പാക്കിസ്ഥാൻ, തീവ്രവാദ സംഘടനകൾ എന്നിവർക്കു നന്ദി പറയണമെന്നും താനിക്കാര്യം പ്രധാനമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നുമാണ് സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഫ്തി പറഞ്ഞത്.

ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളടക്കം മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു. ബിജെപി. ഇതിനു മറുപടി പറയണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഓമർ അബ്ദുള്ള പറഞ്ഞു. എന്നാൽ, സഖ്യസർക്കാർ നിലവിൽ വന്നതിനു തൊട്ടുപിന്നാലെയുള്ള വിവാദത്തെ കരുതലോടെയാണു ബിജെപി. നേരിട്ടത്. പ്രസ്താവനകളല്ല, ജമ്മു കശ്മീർ ജനതയുടെ ഭാവിയാണു പ്രധാനമെന്നായിരുന്നു ബിജെപി. നേതാവ് സാംബിത്ത് പത്രയുടെ പ്രതികരണം. ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനും സുരക്ഷാ ഏജൻസികൾക്കുമാണ് കശ്മീർ തെരഞ്ഞെടുപ്പ് സുഗമമായി നടന്നതിന്റെ പേരിൽ നന്ദി പറയേണ്ടതെന്ന് ബിജെപി. സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞു.

സയീദിന്റെ പരാമർശത്തിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല പ്രതിഷേധിച്ചു. ബിജെപിയോടു നിലപാടു വിശദീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മതപരമായ ചേരിതിരിവുണ്ടാക്കുകയെന്നത് പിഡിപിയുടെ അജൻഡയാണെന്ന് പാന്തേഴ്‌സ് പാർട്ടി നേതാവ് ഭീം സിങ് പറഞ്ഞു. സെയ്ദിന്റെ പരാമർശത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താനായെങ്കിൽ അത് ഇന്ത്യൻ സൈന്യത്തിന്റെ സഹകരണം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജമ്മുവിൽ ചേർന്നതുപോലെ തോന്നിപ്പിച്ചെന്ന് കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പരിഹസിച്ചു. ബിജെപിക്ക് മതപരിവർത്തനലക്ഷ്യമുള്ളതിനാൽ മുഫ്തി കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP