സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ.....; ബാറിൽ സർക്കാരിനെ ഞെട്ടിച്ച് വീണ്ടും ശബ്ദരേഖ; മാണി മാത്രമല്ല 4 കോൺഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയെന്ന് ബാറുടമാ നേതാവ് രാജ്കുമാർ ഉണ്ണി; സംഭാഷണം പുറത്ത് വിട്ടത് ബിജു രമേശ്
തിരുവനന്തപുരം: സർക്കാർ തെണ്ടിത്തരം കാണിച്ചാൽ, വൺ, ടു, ത്രീ, ഫോർ..... കോഴ പറ്റിയ നാല് കോൺഗ്രസ് മന്ത്രിമാരുടേയും പേര് പുറത്തു പറയുമെന്ന് ബാറുടമാ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി. ഡിസംബർ 31 കൊച്ചിയിൽ ചേർന്ന ബാറുടമാ അസോസിയേഷൻ യോഗത്തിലാണ് രാജ്കുമാർ ഉണ്ണിയുടെ പ്രതികരണം.
ഈ യോഗത്തിലെ രാജ്കുമാർ ഉണ്ണിയുടെ സംഭാഷണവും പുറത്ത് വിട്ട് സർക്കാരിനെ ബിജു രമേശ് വീണ്ടും സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ ദിവസം പുറത്തുവിട്ട 22 മിനിറ്റ് ശബ്ദരേഖയ്ക്ക് പുറമേയാണ് ഇത്. ബാർ കോഴയിൽ ബാറുടമകൾക്കിടയിൽ ബിജു രമേശിന് പിന്തുണ നഷ്ടമായിരുന്നു. മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന നിലയിലാണ് ബാറുടമകൾ വിജിലൻസിന് മൊഴി നൽകുന്നത്. രാജ്കുമാർ ഉണ്ണിയും ബിജു രമേശിനെ പൂർണ്ണമായും കൈവിട്ടു. ഈ സാഹചര്യത്തിലാണ് സർക്കാരിനേയും ബാറുടമാ നേതാക്കളേയും വെട്ടിലാക്കുന്ന പുതിയ ശബ്ദ രേഖ ബിജു രമേശ് പുറത്തുവിട്ടത്.
കോടതിയിൽനിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന് രാജ്കുമാർ ഉണ്ണി ശബ്ദരേഖയിൽ പറയുന്നുണ്ട്. സർക്കാർ എതിരു നിന്നാൽ കോഴ വാങ്ങിയവരുടെ പേരുകൾ പുറത്തു വിടും. നാലു കോൺഗ്രസ് മന്ത്രിമാർ കോഴ വാങ്ങിയിട്ടുണ്ടെന്നും ശബ്ദരേഖയിലുണ്ട്. പണം വാങ്ങിയവരുടെ പേരുകൾ വൺ, ടു, ത്രി, ഫോർ എന്നിങ്ങനെ പുറത്തുവിടുമെന്നു രാജ്കുമാർ ഉണ്ണി പറയുന്നു. ബാറുകൾ തുറക്കാനായില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാരുടെ പേരുകൾ പുറത്തുവിടുമെന്നാണ് രാജ് കുമാർ ഉണ്ണി പറയുന്നത്. ബിയർ പാർലറുകൾ അനുവദിച്ചു കിട്ടി. ബാറിനായി കോടതിയെ സമീപിക്കും. അനുകൂല വിധി കിട്ടുകയും ചെയ്യും. അങ്ങനെ കോടതി വിധി വരുമ്പോൾ സുധീരനെങ്ങാനും വന്നു എന്ന് പറഞ്ഞ് സർക്കാർ അപ്പീലുമായി പോയാൽ തെണ്ടിത്തരമാണ്. ആ സമയത്ത് മറ്റ് മന്ത്രിമാരുടേയും പേര് പുറത്ത് വിടാം. പേര് ബിജു തന്നെ പറയണമെന്നാണ് രാജ്കുമാർ ഉണ്ണി പറയുന്നത്. എന്നാൽ ഇപ്പോൾ തന്നെ പുലിവാല് പിടിച്ചു. അതുകൊണ്ട് ഇനി ഞാനില്ലെന്നും ബിജു രമേശ് പറയുന്നതും കേൾക്കാം.
ഈ സമയത്താണ് എങ്കിൽ മന്ത്രിമാരുടെ പേരുകൾ വൺ, ടു, ത്രീ, ഫോർ എന്ന ക്രമത്തിൽ മന്ത്രിമാരുടെ പേരുകൾ ഞാൻ തന്നെ വാർത്താ സമ്മേളനത്തിൽ പറയാമെന്ന് രാജ്കുമാർ ഉണ്ണി പറയുന്നത്. എല്ലാവരും കൂടെ ഇരുന്നാൽ മതിയെന്നും വ്യക്തമാക്കുന്നു. ഈ ശബ്ദ രേഖ പുറത്തുവന്നതോടെ കൂടുതൽ കോൺഗ്രസ് മന്ത്രിമാരും കോഴയിൽ കുടുങ്ങിയെന്ന് ബിജു രമേശ് പറയുന്നു. ബാർ ഉടമകളുടെ യോഗം നടന്നില്ലെന്നും ഈവന്റ് മാനേജ്മെന്റിന്റെ സഹായത്തോടെയാണ് ബിജു രമേശ് ശബ്ദരേഖ തയ്യാറാക്കിയതെന്നും ധനമന്ത്രി കെഎം മാണി ആരോപിച്ചിരുന്നു. ഇതിന് സഹായകമാകുന്ന മൊഴിയാണ് ജോൺ കല്ലാട്ട് എന്ന ബാറുടമ വിജിലൻസിന് നൽകിയത്. ഈ സാഹചര്യത്തിലാണ് പുതിയ ശബ്ദ രേഖ പുറത്തുവിടുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കി.
കാല് പിടിച്ചതുകൊണ്ടാണ് മാണിക്കൊപ്പമുള്ള മറ്റ് മന്ത്രിമാരുടെ പേരുകൾ പുറത്തുവിടാത്തതെന്നും രാജ്കുമാർ ഉണ്ണി പറയുന്നുണ്ട്. ഡിസംബർ 31ന് ബാറുടമകളുടെ യോഗം നടന്നെ സ്ഥിരീകരണവും പുതിയ ശബ്ദരേഖയിലുണ്ട്. ഈ യോഗത്തിന്റെ തീരുമാനമെന്ന തരത്തിലാണ് രാജ്കുമാർ ഉണ്ണി കാര്യങ്ങൾ വിശദീകരിക്കുന്നത്. ബാറുടമകളുടെ സ്റ്റിയറിങ് കമ്മറ്റി വിളച്ച സാഹചര്യവും വിശദീകരിക്കുന്നുണ്ട്. രാജ്മോഹൻ ഉണ്ണിയുടെ പ്രഖ്യാപനങ്ങൾക്ക് മറ്റുള്ളവർ പൂർണ്ണ പിന്തുണയും അറിയിക്കുന്നു. തിരിച്ചു പണിയാൻ വന്നാൽ പണി കൊടുക്കാൻ കൂടെ നിൽക്കുമോ എന്ന ബിജു രമേശിന്റെ ചോദ്യത്തോട് പൂർണ്ണ സഹകരണം എല്ലാവരും വാഗ്ദാനം ചെയ്യുന്നു. കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ പോയാലാകും കൂടുതൽ പേരുകൾ വെളിപ്പെടുത്തുകയെന്നും വ്യക്തമാകുന്നുണ്ട്.
ബിയർ പാർലറുകൾ അനുവദിച്ചത് ബാറുടമകളുടെ സമ്മർദ്ദ ഫലമാണെന്ന് യോഗത്തിൽ രാജ്കുമാർ ഉണ്ണി വിശദീകരിക്കുന്നുണ്ടെന്നതാണ് വസ്തുത. അതിലപ്പുറം സഹായം സർക്കാരിൽ നിന്ന് കിട്ടുമെന്ന വിശ്വാസവും പ്രകടിപ്പിക്കുന്നു. ഇതിനെതിരെ സംഭവിച്ചാൽ മാത്രം വെളിപ്പെടുത്തലുകൾ എന്നതാണ് നിലപാട്. തന്നെ മാത്രം ഒറ്റപ്പെടുത്താൻ ശ്രമമുള്ളതിനാലാണ് ശബ്ദ രേഖ പുറത്തുവിട്ടതെന്ന് ബിജു രമേശ് വിശദീകരിച്ചു. വിജിലൻസിന് നൽകിയ ശബ്ദരേഖയിൽ ജോസ് കെ മാണി മൊഴിമാറ്റത്തിനായി സ്വാധീനിച്ചതിന്റെ തെളിവുകളുമുണ്ടെന്ന് ബിജു രമേശ് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഇനിയും തെളിവുകളുണ്ടെന്ന സൂചനയാണ് ബിജു രമേശ് നൽകുന്നത്. ആർക്കും ഒന്നും മറച്ചു വയ്ക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
അതിനിടെ മുസ്ലിംലീഗ് മന്ത്രിയായ പികെ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബി ജോണും ബാർ കോഴ വാങ്ങിയിട്ടില്ലെന്ന് ബിജു രമേശ് വ്യക്തമാക്കി. കോൺഗ്രസിലെ ആര്യാടൻ മുഹമ്മദും പണം വാങ്ങിയില്ല. ബാക്കി പത്ത് കോൺഗ്രസ് മന്ത്രിമാരിൽ ആരാണ് കോഴ വാങ്ങിയതെന്ന് താൻ പറയില്ല. മാണിക്ക് പണം കൊണ്ട് പോയത് തന്റെ വീട്ടിൽ നിന്നാണ്. എന്നാൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് രാജ്കുമാർ ഉണ്ണി തന്നെ ആ പേരുകൾ പുറത്ത് പറയട്ടേ എന്നും ബിജു രമേശ് വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- അഖിൽ മാത്യുവിന് ഈ അലീബി തുണയാകുമോ?
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍