Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോക്ടറെന്ന വ്യാജേന ആംബുലൻസിൽ കയറിയത് എസി മെ്കാനിക്ക്; മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയ 16കാരൻ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെ തുടർന്ന് മരിച്ചു

ഡോക്ടറെന്ന വ്യാജേന ആംബുലൻസിൽ കയറിയത് എസി മെ്കാനിക്ക്; മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയ 16കാരൻ അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെ തുടർന്ന് മരിച്ചു

കൊൽക്കത്ത: ആംബുലൻസിൽ വെച്ച് അടിയന്തിര വൈദ്യ സഹായം ലഭിക്കാതിരുന്നതിനെ തുടർന്ന് 16കാരൻ മരിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് കുട്ടി മരിച്ചത് ഡോക്ടറെന്ന വ്യാജേന ആമ്പുലൻസിൽ എസി മെക്കാനിക്ക് കയറി കൂടിയതാണ് മരണത്തിന് കാരണമായത്.

ആമ്പുലൻസിൽ വെച്ച് അടിയന്തിര ചികിത്സാ സഹായം വേണ്ടി വന്നപ്പോൾ ജീവൻ നിലനിർത്താനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാതെ പോയതാണ് 16കാരന്റെ മരണത്തിനിടയാക്കിയത്. കൊൽക്കത്തയിലാണ് സംഭവം. അർജിത് ദാസ് എന്ന കൗമാരക്കാരനാണ് മരിച്ചത്. ബുർദ്വാനിലെ അന്നപൂർണ്ണ നഴ്സിങ് ഹോമിൽ നിന്ന് അർജിത്തിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

വഴിമധ്യേ ആംബുലൻസിൽ വെച്ച് അർജിതിന്റെ ആരോഗ്യനില വഷളായി. എന്നാൽ ഡോക്ടറെന്ന് നടിച്ച് കയറിയ എസി മെക്കാനിക്ക് സർഫറാസ് ഉദ്ദീനിന് ജീവൻ രക്ഷാ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിവുണ്ടായിരുന്നില്ല. തുടർന്ന് ജീവൻ രക്ഷാ ചികിത്സ കിട്ടാതെ ആശുപത്രിയിലെത്തുമ്പോഴേക്കും അർജിത് മരിക്കുകയായിരുന്നു.

ഡോക്ടർ എന്ന വ്യാജേനയാണ് സർഫറാസ് ഉദ്ദീൻ ആ്പുലൻസിൽ കയറി കൂടിയത്. മകനെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടു പോകാൻ സർഫറാസ് ഉദ്ദീനിന് 8000 രൂപയാണ് പിതാവ് രഞ്ജിത് ദാസ് നൽകുകയും ചെയ്തു. രഞ്ജിത് ദാസിന്റെ പരാതിയെത്തുടർന്ന് സർഫറാസ് ഉദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു.

ആംബുലൻസ് ഡ്രൈവർക്കും അന്നപൂർണ്ണ നഴ്സിങ് ഹോമിനെതിരേയും പരാതി നൽകിയിട്ടുണ്ട്. ആംബുലൻസിനും ഡോക്ടറുടെ സേവനത്തിനുമായി രഞ്ജിത് ദാസിൽ നിന്ന് 16000 രൂപയാണ് ഈടാക്കിയത്. ആംബുലൻസിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. പേരുകേട്ട ഡോക്ടറായതിനാൽ ആംബുലൻസിൽ രോഗിയെ അല്ലാതെ മറ്റാരെയും അദ്ദേഹം കയറ്റില്ലെന്നാണ് തങ്ങളോട് അവർ പറഞ്ഞതെന്നും രഞ്ജിത് ദാസ് ആരോപിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP