പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ലണ്ടനിൽ പ്രകടനം നടത്തിയ ഖലിസ്ഥാൻവാദികളെ ഓടിച്ച് വൈറലാക്കി ആത്മാഭിമാനമുള്ള ഇന്ത്യക്കാർ; ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാർ; രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ഡസ്ക്
ലണ്ടൻ: ഇന്ത്യയിൽ നിന്നും വേർപെടുത്തി പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള വിഘടനവാദമായ ഖലിസ്ഥാൻ നീക്കത്തെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ അടിച്ചമർത്തിയെങ്കിലും അത് വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ നടത്തിയ നീക്കം ആത്മാഭിമാനമുള്ള ഇന്ത്യക്കാർ തുടക്കത്തിൽ തന്നെ നുള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ട്. പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ഇന്നലെ ലണ്ടനിൽ 2500 ഖലിസ്ഥാൻ അനുകൂലികളായിരുന്നു പ്രകടനത്തിനിറങ്ങിയിരുന്നത്. എന്നാൽ ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാരാണ് ഖലിസ്ഥാൻവാദികളെ വിരട്ടിയോടിച്ച് കൈയടി നേടിയിരിക്കുന്നത്. ഇന്ത്യയെ പിന്തുണക്കുന്നവരുടെ ഗ്രൂപ്പിൽ 200ഓളം പേരായിരുന്നു അണിനിരന്നിരുന്നത്. രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിക്കാൻ നിരവധി ഇന്ത്യക്കാരാണ് തെരുവിലിറങ്ങിയത്.
ട്രാഫൽഗർ സ്ക്വയറിൽ ഒരുമിച്ച് കൂടിയ ഖലിസ്ഥാൻ വാദികൾ പഞ്ചാബിന് ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി 2020ൽ റഫറണ്ടം നടത്തണമെന്ന ശക്തമായ ലണ്ടൻ ഡിക്ലറേഷൻ ഇവിടെ വച്ച് പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സിഖ് സംഘടനകളും ഭാഗഭാക്കായിരുന്നു. പരിപാടിക്ക് ശക്തി പകരുന്നതിനായി ഇന്ത്യാവിരുദ്ധ പാക്കിസ്ഥാൻ ഗ്രൂപ്പുകളും സജീവമായി രംഗത്തിറങ്ങിയിരുന്നു.
ഇവരെ നേരിടുന്നതിനായി ബിജെപിയുടെ ഓവർസീസ് ഫ്രണ്ട്സ് അടക്കമുള്ള നിരവധി ഇന്ത്യ അനുകൂല ഗ്രൂപ്പുകളിലെ അംഗങ്ങളാണ് മറുപക്ഷത്ത് അണിനിരന്നിരുന്നത്. ഇവരിൽ ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സംഘട്ടനവും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി കടുത്ത പൊലീസ് സാന്നിധ്യം ഇവിടെയുണ്ടായിരുന്നു. ഖലിസ്ഥാൻവാദികളുടെ പരിപാടിക്ക് അനുവാദം നൽകരുതെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടീഷ് അധികൃതർ നരത്തെ തന്നെ നിരസിച്ചിരുന്നു.
പരിപാടിക്ക് അനുവാദം നിഷേധിച്ചാൽ അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്നായിരുന്നു ബ്രിട്ടീഷ് അധികാരികൾ ഇതിന് ന്യായീകരണം നൽകിയത്. ഈ ഇന്ത്യാവിരുദ്ധ പരിപാടിക്ക് ലണ്ടന്റെ മണ്ണിൽ അനുവാദം നൽകിയതിലൂടെ വളർന്ന് വരുന്ന പുതിയ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാനുള്ള സാധ്യതയേറെയാണെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഈ പരിപാടിയിൽ ഇന്ത്യയ്ക്കുണ്ടായ അസംതൃപ്തി ഔദ്യോഗിക പ്രസ്താവനകളിലൂടെ പ്രതിഫലിച്ചിട്ടുമുണ്ട്. ഇത് ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയുയർത്തുന്നതും ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നതുമാണെന്നായിരുന്നു ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.
ഖാലിസ്ഥാനെയും പാക്കിസ്ഥാനെയും പിന്തുണയ്ക്കുന്നതിനുള്ള ബ്രിട്ടന്റെ ഹിഡൻ അജണ്ടയാണ് ഈ പരിപാടിക്ക് പിന്തുണയേകിയതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ പ്രസിഡന്റായ കുൽദീപ് ഷെഖാവത്ത് ആരോപിച്ചിരിക്കുന്നത്. ബ്രിട്ടൻ വിഘടനവാദത്തെ പിന്തുണക്കുന്നതിലുടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം താറുമാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ നിർണായകവേളയിൽ ഐക്യഭാരതം എന്ന മഹത്തായ സന്ദേശം ഉയർത്തിക്കാട്ടുന്നതിനാണ് തങ്ങൾ ഇവിടെ ഖലിസ്ഥാൻ വാദികൾക്കെതിരെ അണിനിരന്നിരിക്കുന്നതെന്നും ഷെഖാവത്ത് വിശദീകരിക്കുന്നു.
ഖലിസ്ഥാൻ വാദികളെ പിന്തുണക്കുന്നതിനായി പാക്കിസ്ഥാൻ വംശജനും ഹൗസ് ഓഫ് ലോർഡ്സ് അംഗവുമായ നസീർ അഹമ്മദ് അടക്കമുള്ള നിരവധി പ്രമുഖരെത്തിയിരുന്നു. ഇന്ത്യൻ ഗവൺമെന്റിനെതിരെ പ്ലേക്കാർഡുകളും ബാനറുകളുമേന്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഖലിസ്ഥാൻ വാദികൾക്കിടയിൽ അണിനിരന്നിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധി വധത്തിന് ശേഷം സിഖുകാർക്കെതിരെ നടന്ന സിഖ് വിരുദ്ധ കലാപങ്ങൾ തുടങ്ങിയവയും ചടങ്ങിൽ പ്രസംഗിച്ചവർ ഉയർത്തിക്കാട്ടിയിരുന്നു. ചില സ്വകാര്യ ടിവി ചാനലുകൾ പരിപാടിയുടെ ലൈവ് സ്ട്രീമിംഗിനുമെത്തിയിരുന്നു. ഖലിസ്ഥാൻ വാദികളുടെ ഇന്ത്യാവിരുദ്ധ നീക്കം സിഖുകാർക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാണ് നിരവധി സിഖുകാർ പ്രതികരിച്ചിരിക്കുന്നത്. ഇതിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ വരെ ഉൾപ്പെടുന്നുണ്ട്.
ഇന്നലത്തെ ഖലിസ്ഥാൻ റാലിക്കെതിരെ ശക്തമായ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രിയായ അമരിന്ദർ സിംഗും ആൾ ഇന്ത്യ ആന്റി-ടെററിസ്റ്റ് ഫ്രന്റ് ചെയർമാനായ എംഎസ് ബിട്ടയും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് ഖലിസ്ഥാൻ വാദം വീണ്ടുമുയർന്നെങ്കിലും ഇന്ത്യയിൽ അതിനി വേര് പിടിക്കാൻ പോകുന്നില്ലെന്നാണ് ബിട്ട തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാന്റെ ഐഎസ്ഐയാണ് ഇതിന് പുറകിലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിഖുകാർ ലണ്ടനിലെ ഖലിസ്ഥാൻ നീക്കത്തെ പിന്തുണക്കില്ലെന്നാണ് ഷിരോമണി അകാലിദൾ നേതാവായ നരേഷ് ഗുജ്റാൾ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ ഖലിസ്ഥാൻ വാദം ആരംഭിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷവും വിവിധ കാലങ്ങളിൽ അത് ശക്തിപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ശക്തമായ നീക്കത്തെ തുടർന്നാണിത് അടിച്ചമർത്തപ്പെട്ടത്.
Stories you may Like
- വാംഖഡെയിലേറ്റ തോൽവിക്ക് പഞ്ചാബിനോട് കണക്കുതീർത്ത് മുംബൈ
- സാം കറന് അർധ സെഞ്ചുറി; ഐപിഎല്ലിൽ ഡൽഹിയെ കീഴടക്കി പഞ്ചാബ്
- വിളിച്ചത് 19കാരൻ ശശാങ്ക് സിങിനെ; താരലേലത്തിൽ പഞ്ചാബിന് പറ്റിയ അബദ്ധം
- യുവകർഷകന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി കേസെടുത്ത് പഞ്ചാബ് പൊലീസ്
- ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; മുംബൈയ്ക്ക് എതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍