മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റിയുടെ അംഗീകാരം കേന്ദ്രസർക്കാർ റദ്ദാക്കുമോ? ദത്തെടുക്കൽ നിയമത്തിനോട് വിയോജിച്ച് അനാഥരുടെ ആശാകേന്ദ്രം
കൊൽക്കത്ത: ഒരുകാലത്ത് ഇന്ത്യയിലെ അശരണരുടെ ആശാകേന്ദ്രമാണ് മദർ തെരേസയുടെ മിഷിണറീസ് ഓഫ് ചാരിറ്റി എന്ന സ്ഥാപനം. സമാധാനത്തിന്റെ നോബൽ സമ്മാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നതും മദറിന്റെ ഈസ്ഥാപത്തിലൂടെയായിരുന്നു. എന്നാൽ, ഇപ്പോൾ ഈ സ്ഥാപനത്തിന്റെ അംഗീകാരം ഇന്ത്യാ ഗവൺമെന്റ് റദ്ദാക്കുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ദത്തെടുക്കൽ നിയമത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നടത്തിയ പരിക്ഷാരത്തിന്റെ പേരിൽ മിഷിണറീസ് ഓഫ് ചാരിറ്റിയും കേന്ദ്രസർക്കാരും കടുത്ത ഭിന്നത ഉടലെടുത്തിരിക്കയാണ്.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ദത്തെടുക്കലുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നയപരിഷ്ക്കാരങ്ങളോട് വിയോജിച്ച് മദർ തെരേസ ഫൗണ്ടേഷന്റെ കീഴിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണ്. ഇതിനോട് വിയോജിച്ച് കൊണ്ട് തങ്ങളുടെ 13 അനാഥാലയങ്ങളുടെ രജിസ്ട്രേഷൻ പിൻവലിക്കണമെന്ന് മദർ തെരേസ ഫൗണ്ടേഷൻ അപേക്ഷ നൽകി.
അനാഥാലയങ്ങളിലെ കുട്ടികളെ ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസി (സിഎആർഎ)യാണ് അടുത്തകാലത്തായി ദത്തെടുക്കലിന് പാലിക്കേണ്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. ഭാര്യയും ഭർത്താവും ഉള്ള കുടുംബത്തിന് മാത്രമാണ് മിഷണറീസ് ഓഫ് ചാരിറ്റി കുട്ടികളെ ദത്തു നൽകുന്നത്. ഒരാൾക്ക് മാത്രമാണെങ്കിലും കുട്ടികളെ ദത്ത് നൽകണം എന്ന കേന്ദ്രസർക്കാർ മാർഗ രേഖ അംഗീകരിക്കാനാവില്ലെന്നാണ് മിഷിണറീസ് ഓഫ് ചാരിറ്റിയുടെ നിലപാട്. ഇത് അംഗീകരിക്കാൻ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ലൈസൻസ് തിരിച്ചെടുക്കണമെന്നാണ് മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രായത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മദർതെരെസയുടെ നിർമല ശിശുഭവനും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുമായിട്ടാണ് അഭിപ്രായ വ്യത്യാസം. ക്രൈസ്തവ സങ്കൽപ്പങ്ങൾക്കും മദർതെരേസയുടെ മാർഗ നിർദേശങ്ങൾക്കും എതിരാണ് സർക്കാരിന്റെ പുതിയ ഉത്തരവ് എന്നാണ് ഇവർ വ്യക്തമാക്കുന്നത്. ദത്തെടുക്കൽ പ്രക്രിയ നിയമപരമായി ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമായി മാറിയതിനാലാണ് പുതുക്കിയ മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. പതിനായിരക്കണക്കിന് ആളുകൾ കുട്ടികൾക്കായി രജിസറ്റർ ചെയ്ത് കാത്തിരിക്കുകയാണ്. കുട്ടികളെ ലഭിക്കാനുള്ള കാത്തിരിപ്പ് നാലും അഞ്ചും വർഷം വരെ നീളുന്നുണ്ട്. ദത്ത് എടുക്കുന്നതിനായി കുട്ടികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. നാലുവർഷം മുൻപ് 5700 കുട്ടികളെ ദത്തു കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ വർഷം 2500 കുഞ്ഞുങ്ങളെയാണ് ദത്ത് നൽകിയത്. അപേക്ഷിച്ച് നാലുമാസത്തിനുള്ളിൽ കുഞ്ഞുങ്ങളെ ലഭ്യമാക്കുന്ന തരത്തിൽ നിയമം പൊളിച്ചെഴുതാനാണ് സർക്കാർ ശ്രമിച്ചത്. നിയമം ലളിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഒറ്റ രക്ഷകർത്താവിനും കുഞ്ഞുങ്ങളെ ദത്തെടുക്കാം എന്ന പരിഷ്കരിച്ചത്.
കുടുംബാന്തരീക്ഷത്തിൽ കുട്ടികൾ വളരണം എന്നതിനാലാണ് ഒറ്റ രക്ഷകർത്താവിന് കുട്ടികളെ നൽകാൻ മിഷനറീസ് ഓഫ് ചാരിറ്റി മടികാട്ടുന്നത്. സ്വവർഗ രതിക്കാരായ ഒറ്റ രക്ഷകർത്താക്കൾ വളർത്തുന്ന കുട്ടികളുടെ ഭാവിയെ കുറിച്ചും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയിൽ എത്തുന്നത് മിക്കവാറും അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങൾ അമ്മമാർക്ക് ബാദ്ധ്യത ആകാതിരിക്കാനാണ് ഇങ്ങനെ ഒരു രീതി നടപ്പിലാക്കുന്നത്. മാതാവും പിതാവും ഇല്ലാത്ത കുടുംബത്തിലേക്ക് കുഞ്ഞുങ്ങളെ നൽകാനാവില്ലെന്നും. ഇതിന് സാധ്യമല്ലെങ്കിൽ അഡോപ്ഷൻ ലൈസൻസ് വേണ്ടെന്നുവയ്ക്കും എന്ന കടുത്ത നിലപാടിലാണ് മിഷനറീസ് ഓഫ് ചാരിറ്റി. നടപടി ക്രമത്തിന്റെ കുരുക്ക് അഴിക്കാതെ നിയമവും വിശ്വാസവും കൂടി കുഴയുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
അതേസമയം മാനദണ്ഡങ്ങൾ പാലിക്കാതെ മറ്റൊരു വഴിക്ക് പോകാനാണ് മദർ തെരേസ ഫൗണ്ടേഷൻ ആഗ്രഹിക്കുന്നതെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറയുന്നത്.'മദർ തെരേസ ഫൗണ്ടേഷന് ഇതുവരെയായി അവരുടേതായ അജണ്ട ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏകീകൃത മതനിരപേക്ഷ അജണ്ടയിലേക്ക് ഫൗണ്ടേഷനെ കൊണ്ടുവരാനുള്ള നീക്കത്തെ അവർ എതിർക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കേണ്ടെന്ന് അവർ തീരുമാനിച്ചു.' മേനക ഗാന്ധി പറഞ്ഞു.
കുട്ടികളെ ദത്തെടുക്കലിനായി രജിസ്റ്റർ ചെയ്യുന്നതിന് ഫൗണ്ടേഷനെ നിർബന്ധിക്കുമെന്നും അവർ പരിചയസമ്പത്തുള്ള ആളുകളാണ്. എന്നാൽ, അവർ മാനദണ്ഡങ്ങളോടുള്ള വിയോജിപ്പ് തുടരുകയാണെങ്കിൽ കുട്ടികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും മേനകാ ഗാന്ധി പറഞ്ഞു. മദർ തെരേസ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റീസ് 16 അനാഥാലയങ്ങളാണ് നടത്തുന്നത്. ഇതിൽ 13 എണ്ണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് ഇപ്പോൾ അവർ അപേക്ഷിച്ചിരിക്കുന്നത്.
അതേസമയം ജുവൈനൽ ആക്ടിന്റെ പരിധിയിൽ കൊണ്ടു വന്നിരിക്കുന്ന നിയമ പരിഷ്ക്കാരങ്ങൾ രാജ്യത്തെ അനാഥാലയങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി നാഷ്ണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെയും ചൈൽഡ് ലൈനിന്റെയും സഹകരണത്തോടെ സർവെ സംഘടിപ്പിക്കാനും ഒരുങ്ങുന്നുണ്ട്.
സിഎആർഎയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അനാഥാലയങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരുകളോട് പരസ്യ ക്യംപെയ്നുകൾ ആരംഭിക്കാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. രജിസ്ട്രേഷൻ ഇല്ലാത്ത അനാഥാലയങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം, വർദ്ധിച്ചുവരുന്ന കുട്ടിക്കടത്ത് തടയുന്നതിന് ഉൾപ്പെടെ ഇത് പ്രയോജനപ്പെടും. തന്നെയുമല്ല, രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ അനാഥാലയങ്ങളുടെ പട്ടിക നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍