Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുൽഭൂഷൺ യാദവിനെ തൂക്കിക്കൊല്ലാൻ ഉറച്ച് പാക്കിസ്ഥാൻ; രാജ്യാന്തര കോടതി ഇടപെടൽ അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം; രാജ്യാന്തര കോടതിയുടെ അധികാര പരിധിയുടെ പുറത്തുള്ള ഇടപെടലെന്നും പാക്കിസ്ഥാന്റെ വാദം

കുൽഭൂഷൺ യാദവിനെ തൂക്കിക്കൊല്ലാൻ ഉറച്ച് പാക്കിസ്ഥാൻ; രാജ്യാന്തര കോടതി ഇടപെടൽ അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം; രാജ്യാന്തര കോടതിയുടെ അധികാര പരിധിയുടെ പുറത്തുള്ള ഇടപെടലെന്നും പാക്കിസ്ഥാന്റെ വാദം

ഇസ്ലാമാബാദ്: ചാരവൃത്തിയാരോപിച്ച് പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച മുൻ ഇന്ത്യൻ സൈനികൻ കുൽഭൂഷൺ ജാദവിനെ തൂക്കിലേറ്റുമെന്നുറച്ച് പാക്കിസ്ഥാൻ. കഴിഞ്ഞദിവസം വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ ഹേഗിലെ രാജ്യാന്തര കോടതിക്ക് ഇത്തരത്തിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും ഉത്തരവ് അംഗീകരിക്കില്ലെന്നാണു പാക്കിസ്ഥാന്റെ വാദം. വധശിക്ഷ സ്റ്റേ ചെയ്ത രാജ്യന്തരകോടതി നടപടിക്കെതിരേ ശക്തമായ നിലപാടെടുക്കാനാണ് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

ഇതോടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിക്കാനുള്ള സാധ്യതയാണു ശക്തമാകുന്നത്. സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ഓരോ രാജ്യത്തിനും സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ അവകാശമുണ്ട്. ബലൂചിസ്താനിൽനിന്ന് അറസ്റ്റിലായ കുൽഭൂഷൺ ജാദവ് ചാരവൃത്തിക്കു വന്നതാണെന്നു വ്യക്തമാണ്. ഈ സാഹചര്യത്തിൽ പാക്കിസ്ഥാൻ കോടതിയുടെ ഉത്തരവാണ് ശരി. അതിൽ ഇടപെടാൻ രാജ്യാന്തര കോടതിക്ക് അധികാരമില്ലെന്നാണ് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

തിങ്കളാഴ്ച കുൽഭൂഷൺ ജാദവിന്റെ കേസ് വീണ്ടും രാജ്യാന്തര കോടതി പരിഗണിക്കും. ഈ സമയത്ത് കുൽഭൂഷൺ യാദവ് പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ ചാരനായിരുന്നെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലാണു പാക്കിസ്ഥാൻ. ഇന്ത്യയിൽ നടക്കുന്ന ഭരണകൂട ഭീകരതയിൽനിന്നുള്ള ശ്രദ്ധ തിരിച്ചുവിടാനാണ് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയെ ഇന്ത്യ ഉപയോഗിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ മറ്റൊരു ആരോപണം.

രാജ്യാന്തര കോടതി വിധി തങ്ങൾക്ക് ഇക്കാര്യത്തിൽ അനുസരിക്കേണ്ടതില്ലെന്നുതന്നെയാണ് പാക്കിസ്ഥാന്റെ നിലപാട്. അതിനാൽതന്നെ, കുൽഭൂഷണെ തൂക്കിലേറ്റാനുള്ള തീരുമാനത്തിൽനിന്ന് പാക്കിസ്ഥാൻ അണുവിട പിന്നാക്കം പോയിട്ടില്ലെന്നാണു മനസിലാക്കേണ്ടത്. നാൽപത്താറുകാരനായ കുൽഭൂഷണെ വധശിക്ഷയ്ക്കു വിധിച്ച പാക് കോടതിക്കെതിരേ ഇന്ത്യ രാജ്യാന്തര കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഹരീഷ് സാൽവേയാണ് ഇന്ത്യക്കുവേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തർക്കം നിലനിൽക്കുന്നതിനാൽ ഇത്തരം എല്ലാ വിഷയങ്ങളും രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്നതാണെന്നാണ് ഇന്ത്യയുടെ വാദം. ഇക്കാര്യ 1963-ലെ ജനീവ കരാറിലുണ്ടെന്നും ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യൻ രാജ്യാന്തര അന്വേഷണ വിഭാഗമായ റോയുടെ ഉദ്യോഗസ്ഥൻ എന്നാരോപിച്ചാണ് നാൽപത്താറുകാരനായ കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ പൊലീസ് ബലൂചിസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തത്. 2003ൽ ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിൽ ബിസിനസ് ചെയ്യുകയായിരുന്നെന്നും പാക്കിസ്ഥാൻ ഇവിടെനിന്നു തട്ടിക്കൊണ്ടുപോയി ചാരവൃത്തി ആരോപിക്കുകയായിരുന്നെന്നുമാണ് ഇന്ത്യ കോടതിയിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP