പത്താൻകോട്ട് ഭീകരാക്രമണത്തിൽ ഐഎസ്ഐക്കു വേണ്ടി ചാരപ്രവർത്തനം നടത്തിയ മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പങ്കും അന്വേഷിക്കും; പത്താനിൽ നിന്ന് ഇന്നലെ പാക്കിസ്ഥാനിലേക്കു പോയതു നാലു ഫോൺ കോൾ; സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തും
ന്യൂഡൽഹി: പത്താൻകോട്ടിലെ വ്യോമസേനാകേന്ദ്രം ആക്രമിച്ച സംഭവത്തിൽ മലയാളിയായ മുൻ സൈനികോദ്യോഗസ്ഥന്റെ പങ്കും അന്വേഷിക്കും. ദേശീയ അന്വേഷണ ഏജൻസിയാണ് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
പാക്കിസ്ഥാൻ രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്ഐക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിലാണ് കഴിഞ്ഞയാഴ്ച രഞ്ജിത്ത് പിടിയിലായത്. ഭട്ടിൻഡ എയർഫോഴ്സ് ലെയ്സണിങ് യൂണിറ്റിലെ ലീഡിങ് എയർക്രാഫ്റ്റ്മാനായിരുന്ന മലപ്പുറം ചെറുകാവ് പുളിക്കൽ വീട്ടിൽ കെ.കെ. രഞ്ജിത്താണ് അന്വേഷണ ഏജൻസിയുടെ പിടിയിലായത്.
കഴിഞ്ഞ ദിവസം പത്താൻകോട്ടിൽ നിന്നു പാക്കിസ്ഥാനിലേക്കു പോയത് നാലു ഫോൺകോളുകളാണെന്ന റിപ്പോർട്ടും അതിനിടെ പുറത്തുവന്നു. ഭീകരർ ബന്ദിയാക്കിയ എസ്പിയുടെ ഫോണിൽ നിന്നാണു കോൾ പോയതെന്ന റിപ്പോർട്ടുകളാണു പുറത്തുവന്നത്. രാത്രി 12.30നും 2.30നും ഇടയിലാണ് നാലു ഫോൺ കോളുകളും പോയിട്ടുള്ളത്. പഞ്ചാബി, മുൾട്ടാനി ഭാഷകളിലായിരുന്നു സംഭാഷണം. ആക്രമണം നടത്തേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരം ഭീകരർക്ക് ഫോണിലൂടെ അപ്പുറത്തുനിന്നും സംസാരിക്കുന്നയാൾ നൽകി. പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ കടന്ന് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ളവയെല്ലാം തകർക്കാനും ഇയാൾ ഭീകരരോട് ആവശ്യപ്പെടുന്നതായാണു റിപ്പോർട്ട്.
ആക്രമണത്തിൽ പങ്കെടുത്ത ഭീകരന്റെ അമ്മയുടെ ഫോണിലേക്കാണ് പാക്കിസ്ഥാനിലേക്ക് പോയ ഒരു കോൾ. ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ അമ്മയോട് പറഞ്ഞതായി ഇന്റലിജൻസ് വ്യക്തമാക്കി. മാത്രമല്ല ആക്രമണത്തിന് ഏഴു പേരടങ്ങിയ സംഘമാണ് എത്തിയിട്ടുള്ളതെന്നും ഭീകരൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണം നടത്തിയവരെല്ലാം പാക്കിസ്ഥാനിലെ ബഹവാൽപൂർ, മുൾട്ടാൻ സ്വദേശികളാണെന്നാണ് സൂചന. ഡിസംബർ 30 നാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നും ജമ്മു കശ്മീർ അല്ലായിരുന്നു ഇവരുടെ ലക്ഷ്യ കേന്ദ്രമെന്നുമാണ് ലഭിക്കുന്ന വിവരം.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നത സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അതിനിടെ, ആക്രമണത്തെ പാക്കിസ്ഥാൻ അപലപിച്ചു. ഭീകരത തുടച്ചു നീക്കുന്നതിൽ ഇന്ത്യയോട് സഹകരിച്ച് പ്രവർത്തിക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേ സമയം പത്താൻകോട്ടിൽ വീണ്ടും വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുണ്ട്. പത്താൻകോട്ട് ഭീകരാക്രമണത്തെ തുടർന്ന് ന്യൂഡൽഹി, മുംബയ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.
ഇതിനിടെയാണ് മലയാളിയായ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ പങ്ക് ഇക്കാര്യത്തിലുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ഒരുക്കിയ ഹണി ട്രാപ്പിൽ വീണ രഞ്ജിത്ത് ഇന്ത്യയുടെ സുരക്ഷാരഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നു.
ലീഡ്സിലെ ബീസ്റ്റണിൽ താമസിക്കുന്നുവെന്നു ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പരിചയപ്പെടുത്തിയ ദാമിനി മക്നോട്ട് എന്ന യുവതിയുടെ പേരിലാണ് ഹണി ട്രാപ്പ് രഞ്ജിത്തിനെ തേടി എത്തിയത്. അവിടെനിന്ന് പ്രസിദ്ധീകരിക്കുന്ന അന്വേഷണാത്മക മാസികയിൽ ജോലി ചെയ്യുന്നുവെന്നും പ്രൊഫൈലിൽ അവർ അവകാശപ്പെട്ടിരുന്നു.
പതുക്കെ ചാറ്റിൽനിന്ന് വാട്സാപ്പിലൂടെ ഓഡിയോ ചാറ്റിലേക്കും പിന്നീട് ഫോട്ടോ ഷെയർ ചെയ്യുന്നതിലേക്കും ഈ ബന്ധം വളർന്നു. ഇത്തരമൊരു ചാറ്റിങ്ങിനിടെ സ്വാഭാവികമെന്നോണമാണ് ദാമിനി വ്യോമസേനയെക്കുറിച്ചുള്ള വിവരം രഞ്ജിത്തിനോട് ചോദിക്കുന്നത്. താൻ ജോലി ചെയ്യുന്ന മാസികയിൽ ഒരു ലേഖനം എഴുതാനെന്ന വ്യാജേന രഞ്ജിത്തിൽനിന്ന് ഇവർ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ദാമിനിയുടെ വാക്കുകളിൽ മനംമയങ്ങിക്കിടന്ന രഞ്ജിത്തിന് ആ ചോദ്യത്തിൽ സംശയമൊന്നും തോന്നിയില്ല. മാസികയ്ക്കുവേണ്ടിയെന്നോണം ഇതിന് മുമ്പ് രഞ്ജിത്തിനെ അവർ ഇന്റർവ്യൂവും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും വിവരങ്ങൾ ദാമിനിക്ക് കൊടുക്കുന്നതിൽ അപകടമുണ്ടെന്ന് രഞ്ജിത്ത് കരുതിയില്ല. മാത്രമല്ല, അത്തരം വിവരങ്ങൾ എന്തെങ്കിലും നൽകിയാൽ അതിന് പ്രതിഫലം കൂടി നൽകാമെന്ന് ദാമിനി വാഗ്ദാനം ചെയ്തതോടെ, രഞ്ജിത്ത് അവർക്ക് കൂടുതൽ വഴങ്ങി.
ഏതോ ഒരു സുന്ദരിയുടെ ഫോട്ടോയും ചിത്രങ്ങളുമുപയോഗിച്ച് പാക് രഹസ്യാന്വേഷണ ഏജൻസിയാണ് ഈ വിവരങ്ങൾ ചോർത്തിയിരുന്നത്. അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും സ്കൈപ്പിലുടെയും കൈമാറുകയായിരുന്നു രഞ്ജിത്ത്.
ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് രഞ്ജിത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ എൻഐഎ ഒരുങ്ങുന്നത്. ഇന്ത്യ - യുകെ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഓപ്പറേഷൻ ഇന്ദ്രധനുഷിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യുവതിക്ക് കൈമാറിയിട്ടുണ്ടെന്ന് രഞ്ജിത്ത് മൊഴി നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്താൻകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിന്റെ പൊലീസ് കസ്റ്റഡി നാലാം തീയതി വരെ നീട്ടിയിട്ടുണ്ട്.
വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനങ്ങളും ഹെലിക്കോപ്റ്ററുകളും സൂക്ഷിക്കുന്ന പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിനു നേർക്ക് ശനിയാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്. വിമാനങ്ങൾ സൂക്ഷിക്കുന്ന സാങ്കേതിക മേഖലയിൽ ആക്രമണം നടന്നിട്ടില്ലെന്നാണ് വ്യോമസേന വൃത്തങ്ങൾ നൽകുന്ന വിവരം. വ്യോമസേന കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിലും തുടർന്നുണ്ടായ ഏറ്റമുട്ടലിലും എട്ടുപേർ കൊല്ലപ്പെട്ടതായാണ് അവസാനം പുറത്തുവന്ന റിപ്പോർട്ടുകൾ. നാല് ഭീകരരും വ്യോമസേന ഉദ്യോഗസ്ഥരടക്കം നാല് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. സംഘത്തിൽ ഏഴോളം പേരുണ്ടായിരുന്നതായാണ് സൂചന. പുതുവർഷ ദിനത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം, പുതുവർഷത്തിൽ ഭീകരാക്രമണം ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും മുൻകരുതലുകൾ എടുക്കാതിരുന്നത് കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണെന്നു കോൺഗ്രസ് ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍