കേരളത്തിലെ ആർഎസ്എസുകാരിൽ 70 ശതമാനവും ബീഫ് കഴിക്കുന്നവർ; ആർഎസ്എസിനെ പ്രീണിപ്പിക്കാൻ മുഖ്യമന്ത്രി ഒത്തുകളിക്കുന്നുവെന്നും പിണറായി; കേരള ഹൗസ് സംഭവത്തിൽ പ്രതിഷേധിച്ച് എംപിമാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ധർണ; ദേശീയ നേതാക്കളും പ്രതിഷേധവുമായി രംഗത്ത്
ന്യൂഡൽഹി: ഗോമാംസ വിൽപ്പന ആരോപിച്ചുള്ള പൊലീസ് കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ കേരള ഹൗസിൽ ധർണ നടത്തി. ധർണ നടത്തിയ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് അഭിവാദ്യങ്ങളുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കേരള ഹൗസിലെത്തി.
കേരളത്തിലെ ആർഎസ്എസുകാരിൽ ഭൂരിപക്ഷവും ബീഫ് കഴിക്കുന്നവരാണെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒത്തുകളിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
കേരള സർക്കാരിന്റെ അധികാരം തന്നെ ചോദ്യം ചെയ്യപ്പെടുംവിധത്തിൽ ഡൽഹി പൊലീസ് കടന്നുകയറിയ സംഭവത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽ കണ്ട് പരാതിപ്പെടാത്തതിൽ ദുരൂഹതയുണ്ടെന്നു പിണറായി വിജയൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ആർഎസ്എസ് പ്രീണന നയങ്ങളാണ് ഇതിനു പിന്നിൽ.
കേരളത്തിന്റെ പ്രതിഷേധം നേരിട്ടെത്തി അറിയിക്കുന്നതിനു പകരം കത്തയച്ചു പ്രതിഷേധിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് ആർഎസ്എസ് വിധേയത്വമാണു ചൂണ്ടിക്കാട്ടുന്നതെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആർഎസ്എസിനോട് അനാവശ്യ വിധേയത്വം പ്രകടിപ്പിക്കുകയാണ്. താത്കാലിക രാഷട്രീയ ലാഭത്തിനു ആർഎസ്എസിന്റെ പിന്തുണ നേടാനാണ് ഇതൊക്കെ ചെയ്യുന്നത്. കേരളത്തിലെ ആർഎസ്എസ്സുകാരിൽ 70 ശതമാനം പേരും ബീഫ് കഴിക്കുന്നവരാണ്. അങ്ങനെയുള്ള ആളുകൾ വർഗീയ അന്തരീക്ഷം സൃഷ്ടിക്കാൻ പശുവിന്റെ പേരിൽ ലഹള സംഘടിപ്പിക്കുകയാണ്. മനുഷ്യർ എന്ത് ഭക്ഷിക്കണം എന്നു തീരുമാനിക്കേണ്ടത് വർഗീയ കക്ഷികളല്ല. കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർക്കണമെന്നും പിണറായി പറഞ്ഞു.
കേരള ഹൗസ് കേവലമായ ഭക്ഷശാല മാത്രമല്ല. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് കഴിഞ്ഞാലുള്ള ഭരണ കേന്ദ്രം കൂടിയാണ്. ഇതിനകത്തേക്ക് ഡൽഹി പൊലിസ് കയറണമെങ്കിൽ റസിഡന്റ് കമ്മീഷണറുടെ അനുമതി വേണം. എന്നാൽ അനുമതി വാങ്ങിയല്ല 30 ഓളം പൊലിസുകാർ കേരള ഹൗസിൽ ഇരച്ചുകയറിയത്. അധികൃതമായി വാങ്ങിയ മാംസം പാകം ചെയ്താൽ എങ്ങനെയാണ് കുറ്റകരമാവുക. പരാതിയുണ്ടെങ്കിൽ റസിഡന്റ് കമ്മീഷണറെ സമീപിക്കണം. ഔദ്യോഗികമായി റസിഡന്റ് കമ്മീഷൻ മറുപടി പറയും. എന്നാൽ ഈ മര്യാദ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാലിച്ചില്ലെന്നും പിണറായി പറഞ്ഞു.
ഫെഡറൽ തത്വം ലംഘിച്ചുകൊണ്ടാണു കേരള ഹൗസിൽ പൊലീസിനെ അയച്ചത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. യഥാർത്ഥത്തിൽ മലയാളിയുടെ ആത്മാഭിമാനത്തെയും മലയാളിയുടെ ഭക്ഷണ രീതിയേയും ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തങ്ങളുടെ പോക്കറ്റിൽ നിൽക്കുന്നയാളാണെന്ന് ആർഎസ്എസിന് അറിയാമെന്നും പിണറായി പറഞ്ഞു.
കേരള ഹൗസിൽ നടന്ന ധർണയിൽ എംപിമാരായ പി കെ ശ്രീമതി, എ സമ്പത്ത്, സി പി നാരായണൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കേരളത്തിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരും കേരള ഹൗസ് കവാടത്തിൽ ധർണ നടത്തി. ഭക്ഷണം കഴിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാദ്ധ്യമപ്രവർത്തകരും ധർണ നടത്തിയത്.
ഇന്നലെ കേരള ഹൗസിൽ ഗോമാംസം വിൽക്കുന്നുവെന്ന പരാതിയെ തുടർന്നു ഡൽഹി പൊലീസ് റെയ്ഡ് നടത്തിയ സംഭവം ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ദേശീയ നേതാക്കളിൽ പലരും സംഭവത്തെ അപലപിച്ചു.
പശുവിറച്ചിയുണ്ടെന്ന വ്യാജസന്ദേശത്തെ തുടർന്ന് ഡൽഹിയിലെ കേരളാ ഹൗസ് റെയ്ഡ് നടത്തിയ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. കേരളഹൗസിലെ റെയ്ഡ് അപലപനീയമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. റെയ്ഡ് അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡൽഹി ലഫ്. ഗവർണറെ സർക്കാർ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹൗസിൽ പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെ അപലപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. കേരള ഹൗസ് എന്നതൊരു സർക്കാർ സംവിധാനമാണ്, അല്ലാതെ സ്വകാര്യ ഹോട്ടൽ അല്ല. ഡൽഹി പൊലീസിന് ഇവിടെ ഒരു കാര്യവുമില്ല. രാജ്യത്തിന്റെ ഫെഡറൽ സ്ട്രക്ചറിന്മേലുള്ള അക്രമമാണിത്. ഡൽഹി പൊലീസ് പ്രവർത്തിക്കുന്നത് ബിജെപിയെയും ശിവസേനയും പോലെയാണ്. ബിജെപിക്കും മോദിക്കും ഇഷ്ടപ്പെടാത്തത് ഒരു മുഖ്യമന്ത്രി കഴിക്കുന്നുണ്ടെന്ന് തോന്നിയാൽ നിങ്ങൾ സംസ്ഥാനഭവനിൽ പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ' എന്നും കെജ്രിവാൾ ചോദിച്ചു.
ഡൽഹി കേരള ഹൗസിൽ പൊലീസ് നടത്തിയ ബീഫ് റെയ്ഡിൽ പ്രധാനമന്ത്രിയെ കേരളത്തിന്റെ പ്രതിഷേധം അറിയിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി അപമാനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഡൽഹി സംഭവം കേരളീയരുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്. കേരള ഹൗസിലെ ഭക്ഷണശാലയിൽ എന്ത് വേവണമെന്നും ഏത് അടുപ്പ് പ്രവർത്തിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം ഹിന്ദുസേനയുടേതല്ല. ഹിന്ദുസേനയുടെ താൽപര്യപ്രകാരം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് ഡൽഹിയിലെ കേരള ഹൗസിൽ അതിക്രമിച്ചുകയറി ഭക്ഷണപരിശോധന നടത്തിയത് ധിക്കാരമാണെന്നും കോടിയേരി പറഞ്ഞു.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ കേരള ഹൗസിന്റെ ചുമതല മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണവകുപ്പിനാണ്. എന്നിട്ടും ബീഫ് റെയ്ഡിനെപറ്റി പ്രതികരിക്കാൻ പന്ത്രണ്ട് മണിക്കൂർ വൈകിയത് ആശ്ചര്യകരമാണ്. പ്രതികരിച്ചപ്പോഴാകട്ടെ അത് വർഗീയശക്തികളോടുള്ള ലജ്ജാകരമായ കീഴടങ്ങലുമായെന്നും കോടിയേരി പ്രതികരിച്ചു.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പിണാറായി വിജയന്റെ സ്വന്തക്കാരനെ ഐ എ എസ് തുല്യ പദവിയിലെത്തിക്കാൻ നീക്കം
- റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി
- നമ്പർവൺ കേരളത്തിൽ യുവഡോക്ടർമാർക്ക് കൊടുക്കാൻ പണമില്ല
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍