നിലവിലെ പ്രത്യേക സുരക്ഷാ സാഹചര്യത്തിൽ ലഫ് ജനറൽ റാവത്താണ് യോജിച്ച വ്യക്തി; മുസ്ലീമായതിനാൽ സീനിയറായ മലയാളിയെ ഒഴിവാക്കിയെന്ന ആരോപണത്തിന് മൂർച്ച കൂട്ടികൊണ്ട് ബിജെപിയുടെ വിശദീകരണം. നോട്ട് വിവാദത്തിന് പിന്നാലെ സേനയുടെ മനോവീര്യം കെടുത്തുന്നുവെന്ന ആരോപണവും; മോദി സർക്കാർ അതിവിമർശനത്തിൽ
ന്യൂഡൽഹി : പുതിയ കരസേന മേധാവിയായി ലഫ്.ജനറൽ ബിപിൻ റാവത്തിനെ നിയമിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തം. സൈനികരുടെ മനോവീര്യം ഉയർത്താൻ നോട്ട് അസാധുവക്കൽ പ്രഖ്യാപിച്ച മോദി സേനയെ തകർക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. അതിനിടെ സർവീസ് സീനിയോറിറ്റി മറികടക്കാൻ പ്രേരിപ്പിച്ച 'സമ്മർദം' എന്താണെന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു കോൺഗ്രസും ഇടതുപക്ഷവും ആവശ്യപ്പെട്ടു. ഇതോടെ മോദി സർക്കാർ വീണ്ടും വിമർശനത്തെ നേരിടുകയാണ്.
കിഴക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പ്രവീൺ ബക്ഷി, തെക്കൻ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പി.എം.ഹാരിസ് എന്നിവരെ മറികടന്നാണ് ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ കഴിഞ്ഞ ദിവസം കരസേനാ മേധാവിയായി നിയമിച്ചത്. പി.എം.ഹാരിസിനെ നിയമിച്ചിരുന്നെങ്കിൽ കരസേന മേധാവിയാകുന്ന ആദ്യ മുസ്ലിം ആകുമായിരുന്നെന്നും എന്നാൽ മോദിക്ക് അതിനോട് താൽപര്യമില്ലെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് ഷെഹ്്സാദ് പൂനാവാല ട്വിറ്ററിൽ ആരോപിച്ചതോടെയാണ് വിവാദം തുടങ്ങിയത്. ജനറൽ ദൽബീർ സിങ്, ഈ മാസം 31 ന് വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ് നിലവിൽ കരസേന വൈസ് ചീഫ് ആയ ജനറൽ ബിപിൻ റാവത്തിനെ മേധാവിയായി നിയമിച്ചത്. കരസേനയുടെ ഈസ്റ്റേൺ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ പ്രവീൺ ബക്ഷി, സതേൺ കമാൻഡ് മേധാവിയും മലയാളിയുമായ പി.എം. ഹാരിസ്, സെൻട്രൽ കമാൻഡ് മേധാവി ലഫ്റ്റനന്റ് ജനറൽ ബി.എസ്.നേഗി എന്നിവരെ ഒഴിവാക്കിയാണ് പുതിയ നിയമനമെന്നത് വസ്തുതയുമാണ്.
കോഴിക്കോട് ചെറൂപ്പയിലെ പട്യാരിമൽ കുടുംബാംഗമാണ് ലെഫ്റ്റനന്റ് ജനറൽ പി.എം. ഹാരിസ്. റോയൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പി. മുഹമ്മദലിയുടെ മകനാണ് ലെഫ്. ജനറൽ ഹാരിസ്. കേരളത്തിനുപുറത്ത് ഭുവനേശ്വറിലും ചെന്നൈയിലും മറ്റുമായിരുന്നു വിദ്യാഭ്യാസം. തമിഴ്നാട്ടിലെ അമരാവതി നഗർ സൈനിക വിദ്യാലയത്തിലെ പഠനത്തിനുശേഷം പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നാണ് രക്ഷാസേനയിലേക്ക് പരിശീലനം തുടങ്ങിയത്. 1978 ൽ ഡെഹ്റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പുറത്തുവന്നശേഷം 12 മെക്കനൈസ്ഡ് ഇൻഫെൻട്രിയിൽ കമ്മിഷൻഡ് ഓഫീസറായി നിയമിതനായി. ലണ്ടനിലെ ക്വാബർളി സ്റ്റാഫ് കോളേജിൽ ഹയർ കമാൻഡ് കോഴ്സ് പൂർത്തീകരിച്ചു. ഡൽഹി നാഷണൽ ഡിഫൻസ് കോളേജിലെ പരിശീലനത്തിനു ശേഷം ഐക്യരാഷ്ട്രസഭയുടെ കീഴിൽ സൈന്യത്തിന്റെ നിരീക്ഷക ഓഫീസറായും ചീഫ് പേഴ്സണൽ ഓഫീസറായും പ്രവർത്തിച്ചു. മൗവിലെ ഇൻഫൻട്രി സ്കൂളിലും വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലും അദ്ധ്യാപകനായിരുന്നു.
എല്ലാ അർത്ഥത്തിലും യോഗ്യതയുള്ള വ്യക്തിയായിരുന്നു ഹാരീസ്. എന്നാൽ മലയാളിയെ തഴഞ്ഞതിന് കേന്ദ്രം പറയുന്ന കാര്യങ്ങൾ നീതീകരിക്കാനുമാകില്ല. സേനാ നിയമനത്തിലും മതം കലർത്തിയെന്നാണ് ആക്ഷേപം. എന്നാൽ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് പ്രതിപക്ഷത്തോട് ബിജെപി ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയം കലർത്തിയത് ശരിയായില്ല. നിലവിലെ സുരക്ഷാകാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ലഫ്.ജനറൽ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചതെന്നും ബിജെപി വ്യക്തമാക്കി. യുദ്ധസമാന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിട്ട് പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ളതിനാലാണ് ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിൽ ബിജെപിയുടെ വിശദീകരണത്തിൽ നിലവിലെ സുരക്ഷാ സാഹചര്യമെന്ന് പറയുന്നത് കൂടുതൽ വിവാദമുണ്ടാക്കുന്നു.
പാക്കിസ്ഥാനുമായുള്ള അതിർത്തിയിലെ സംഘർഷമാണ് ഇങ്ങനെ വിശദീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. അതായത് പാക് യുദ്ധമുണ്ടാകുമ്പോൾ എങ്ങനെ മുസ്ലിം ഇന്ത്യൻ സേനയെ നയിക്കുമെന്ന ചോദ്യമാണ് ഉയരുന്നതെന്നാണ് വിമർശനം. എന്നാൽ മികച്ച അഞ്ച് മുതിർന്ന ഓഫിസർമാരിൽ നിന്നാണ് പുതിയ കരസേനാ മേധാവിയെ തെരഞ്ഞെടുത്തതെന്നാണ് ബിജെപിയുടെ വിശദീകരണം. തെരഞ്ഞെടുപ്പിലുണ്ടായ വലിയ തോൽവിയുടെ നിരാശകൊണ്ടാണ് കോൺഗ്രസ് ഈ തീരുമാനത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശർമ ആരോപിച്ചു. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്നാണ് പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
സൈന്യം, ജുഡീഷ്യറി, കേന്ദ്ര വിജിലൻസ് കമ്മിഷണർ, സിബിഐ, വിവരാവകാശ കമ്മിഷൻ തുടങ്ങി എല്ലാ മേഖലയിലും സർക്കാർ വിവാദ നിയമനങ്ങൾ നടത്തുന്നതിനെ സിപിഐ നേതാവ് ഡി.രാജ ചോദ്യംചെയ്തു. രാജ്യത്തിന്റെ ഭാവിക്കോ ജനാധിപത്യത്തിനോ ഗുണം ചെയ്യാത്ത നിർഭാഗ്യകരമായ സംഭവമാണ് ഈ നിയമനമെന്നു പാർട്ടി വക്താവ് രാജ പറഞ്ഞു. അതേസമയം, സീനിയോറിറ്റി പരിഗണിച്ചാൽ ലഫ്. ജനറൽ ബക്ഷിക്കു പിന്നാലെ ലഫ്. ജനറൽ ഹാരിസ് കരസേനാ മേധാവി ആകുമെന്നും ഒരു മുസ്ലിം ആ സ്ഥാനത്തെത്തുന്നതു പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് ഷെഹ്സാദ് പൂനാവാല പറഞ്ഞതിനെ ബിജെപി തള്ളി. അങ്ങനെ ചർച്ച കൊഴുക്കുകയാണ്.
എന്നാൽ സൈന്യത്തിൽ സീനിയോറിറ്റി മറികടക്കുന്നത് ഇത് ആദ്യസംഭവമല്ലെന്നു ബിജെപി ചൂണ്ടിക്കാണിക്കപ്പെടുന്നു. 1983 ജൂലൈയിൽ ലഫ്. ജനറൽ എ.എസ്.വൈദ്യയെ കരസേനാ മേധവിയായി നിയമിച്ചത് അദ്ദേഹത്തെക്കാൾ സീനിയറായ ലഫ്. ജനറൽ എസ്.കെ.സിൻഹയെ മറികടന്നായിരുന്നു. രാജിവച്ച സിൻഹ പിന്നീട് അസമിലും ജമ്മു കശ്മീരിലും ഗവർണറായി. 1988ൽ വ്യോമസേനാ മേധാവിയായി എസ്.കെ.മെഹ്റയെ നിയമിച്ചതു സീനിയറായ എം.എം.സിങ്ങിനെ മറികടന്നാണ്. 2014ൽ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ രവീന്ദ്രകുമാർ ധവാനെ നിയമിച്ചത് വൈസ് അഡ്മിറൽ ശേഖർ സിൻഹയെ ഒഴിവാക്കിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍