ആധുനികവൽക്കരണത്തിന് ഊന്നൽ നൽകിയുള്ള റെയിൽവെ ബജറ്റ്; യാത്രാനിരക്ക് കൂട്ടില്ല; ടിക്കറ്റുകൾ കൂടുതലും ഇനി ഓൺലൈൻ വഴി; എ, ബി കാറ്റഗറി സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം; 17,000 ബയോ ടോയ്ലറ്റുകൾ: സുരേഷ് പ്രഭുവിന്റെ ആദ്യ റെയിൽവേ ബജറ്റ് ഇങ്ങനെ
ന്യൂഡൽഹി: അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ റെയിൽവെ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി പുതിയ ട്രെയിനുകളോ പുതിയ പാതകളോ പ്രഖ്യാപിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.
റെയിൽ ബജറ്റിൽ പുതിയ പാതകളെക്കുറിച്ചും ട്രെയിനുകളെക്കുറിച്ചും പ്രഖ്യാപനമില്ല. എന്നാൽ, പുതിയ പാതകളും ട്രെയിനുകളും ഈ സമ്മേളനത്തിൽത്തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ബജറ്റിൽ 514 കോടി രൂപ വകയിരുത്തി. കേരളത്തിലെ പാത ഇരട്ടിപ്പിക്കലിനും ഇത്തവണ പരിഗണന നൽകിയിട്ടുണ്ട്. കൊല്ലം റയിൽവേ സ്റ്റേഷനിൽ രണ്ടാം ടെർമിനൽ നിർമ്മിക്കാനും റയിൽവേ ബജറ്റിൽ അനുമതിയായി.
കഞ്ചിക്കോട്ട് അനുവദിച്ച തുകയിൽ 144.98 കോടി ഈ വർഷത്തെ വിഹിതമാണ്. പതിനായിരക്കണക്കിനു പേർക്ക് തൊഴിൽ സാധ്യത നൽകുന്ന പദ്ധതിയാണ് ഇത്. എന്നാൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശേിക്കുന്ന പദ്ധതിക്ക് സംരംഭകരെ കിട്ടാനില്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി യാഥർഥ്യമാക്കുമന്നൊയിരുന്നു പ്രഖ്യാപനം. എന്നാൽ പങ്കാളിയെ കണ്ടത്തെുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഫാക്ടറിക്കായി സംസ്ഥാനം ഭൂമിയേറ്റെടുത്ത് നൽകിയെങ്കിലും ചുറ്റുമതിൽ നിർമ്മാണമല്ലാതെ മറ്റൊരു പ്രവർത്തിയും മുന്നോട്ടു പോയിട്ടില്ല.
ശബരിപാതയ്ക്ക് ടോക്കൺ വിഹിതം ആയി 5 കോടി രൂപ, കൊല്ലം- തിരുനൽവേലി പാത ഇരട്ടിപ്പിക്കലിന് 85 കോടി, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കാൻ 20 കോടി രൂപ, ചെങ്ങന്നൂർ- ചിങ്ങവനം പാതയ്ക്ക് 58 കോടി, കുറുപ്പന്തറ-ചിങ്ങവനം പാതയ്ക്ക് 10 കോടി രൂപ, മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പക്കലിന് 4.5 കോടി, തിരുനാവായ-ഗുരുവായൂർ പാതയ്ക്ക് ഒരു കോടി, ചേപ്പാട്-കായംകുളം പാത ഇരട്ടിപ്പക്കലിന് ഒരു കോടി, അമ്പലപ്പുഴ-ഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി, എറണാകുളം-കുമ്പളം 30 കോടി എന്നിവയാണ് കേരളത്തിനായുള്ള മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.
റെയിൽവേയുടെ ധവള പത്രം ലോക്സഭയുടെ മേശപ്പുറത്ത് വച്ചശേഷമാണ് സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. യാത്രാനിരക്കു കൂട്ടില്ലെന്നും എ, ബി കാറ്റഗറി സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്നുമുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.
റയിൽവേയിൽ 8.5 ലക്ഷം കോടി നിക്ഷേപം അഞ്ചു വർഷത്തിനകം നടപ്പാക്കും. യാത്രക്കാരുടെ സൗകര്യങ്ങൾ, സുരക്ഷിതയാത്ര, ആധുനിക സൗകര്യങ്ങൾ, റയിൽവേയുടെ സാമ്പത്തിക സ്വയംപര്യാപ്തത എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
വിവിധ പദ്ധതികൾക്ക് വിദേശ സഹകരണം തേടും. റെയിൽപാളങ്ങളുടെ വ്യാപനം 14 ശതമാനം വർധനയോടെ 1,36,000 കിലോമീറ്ററാക്കുമെന്നും ബജറ്റിൽ മന്ത്രി അറിയിച്ചു. നിലവിലെ ലൈനുകളുടെ ശേഷി വർധിപ്പിക്കാനും ആധുനീകരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനും തീരുമാനമായി. ട്രെയിനുകൾ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സാങ്കേതിക നവീകരണത്തിനു റെയിൽവേയിൽ കായകൽപ്പ പദ്ധതി നടപ്പാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ചരക്കു സേവന മേഖലയിൽ പുത്തൻ പദ്ധതികൾ, പുതിയ പാതകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി പൊതുമേഖലയുമായി യോജിച്ചുള്ള പദ്ധതികൾ തുടങ്ങിയവ നടപ്പാക്കും.
ഇന്ത്യൻ റെയിൽവെയെ നവീകരിക്കുന്നതിന് അഞ്ച് വർഷത്തെ കർമ്മപദ്ധതി തയാറാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. റെയിൽവയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നൽ നൽകി വേഗത്തിൽ സമയബന്ധിതമായി ട്രെയിൻ ഓടിക്കും. സുരക്ഷയ്ക്കും സുഖയാത്രയ്ക്കും പ്രാമുഖ്യം നൽകും. രണ്ട് വർഷത്തിനുള്ളിൽ യാത്രാസമയം 20 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിന് മുൻഗണന നൽകും. പൊതുസ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.
അഞ്ച് വർഷങ്ങൾ, നാല് ലക്ഷ്യങ്ങൾ എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വർഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്.
ലെവൽ ക്രോസുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 6581 കോടി രൂപ നീക്കിവയ്ക്കും. ആളില്ലാത്ത ലെവൽക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കും. മെയ്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ഒമ്പത് അതിവേഗ റെയിൽ ഇടനാഴികൾ നിർമ്മിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലുള്ള ട്രെയിനുകളാകും ഈ പാതകളിൽ ഓടുക.
ട്രാൻസ്ലോക് എന്ന പേരിൽ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കും. വരുന്ന സാമ്പത്തിക വർഷം വിവിധ മേഖലകളിൽ റെയിൽവേയുടെ ശേഷി വർധിപ്പിക്കാൻ 96182 കോടി രൂപ നീക്കിവച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള റെയിൽ കണക്ടിവിറ്റിക്ക് പദ്ധതിയൊരുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ഡിഎഫ്സി ഫീഡർ യൂണിറ്റുകൾ വരുന്ന സാമ്പത്തിക വർഷം ലക്ഷ്യമിടുന്നു.
എല്ലാ ട്രെയിനുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ. സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ വൻ നഗരങ്ങളിലാണ് സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുക. പത്തു സ്റ്റേഷനുകൾ ഈ രീതിയിൽ വികസിപ്പിക്കും.
യാത്രക്കാരുടെ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ 67 ശതമാനം അധിക ഫണ്ട് നീക്കിവയ്ക്കും. റെയിൽവേ സ്റ്റേഷനുകളിൽ എസ്കലേറ്ററുകൾ സ്ഥാപിക്കുന്നതിനായി 120 കോടി രൂപ നീക്കിവച്ചു. 120 ദിവസം മുൻപുവരെ അഡ്വാൻസ് ബുക്കിങ് സൗകര്യം വിപുലപ്പെടുത്തും.
ഡിജിറ്റൽ ഇന്ത്യ കാംപെയ്ൻ റെയിൽവേയിലും നടപ്പാക്കും. എസ്എംഎസ് അലേർട്ട്, കസ്റ്റമർ പോർട്ടൽ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. ട്രെയിനുകളിലെ വനിതാ കമ്പാർട്ടുമെന്റിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. സ്വകാര്യത പൂർണമായും ഉറപ്പുവരുത്തിയാകും ഇത്. മൊബൈൽ ആപ്പ് വഴി റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളും ഇനി മുതൽ എടുക്കാവുന്ന രീതി കൊണ്ടുവരും. റെയിൽവേ ടിക്കറ്റ് സംവിധാനം വിപുലീകരിക്കും. അഞ്ചു മിനിറ്റ് മുൻപു പോലും ബുക്ക് ചെയ്യാവുന്ന സിസ്റ്റം കൊണ്ടുവരും. സുരക്ഷ വർധിപ്പിക്കുന്നതിനു കൂടുതൽ നടപടികൾ കൊണ്ടുവരും. 182 നാഷണൽ ഹെൽപ് ലൈൻ നമ്പർ നടപ്പാക്കും.
റെയിൽവേയിൽ ശുചീകരണ പരിപാടികൾക്കു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. റെയിൽവേയിൽ പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക ഓഫിസ് തുറക്കും.
ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ഇവയാണ്:
- അഞ്ച് വർഷത്തിനകം റെയിൽ ശൃംഖല മെച്ചപ്പെടുത്തും.
- ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തും.
- ട്രയിനുകളുടെ വേഗം കൂടും.
- കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മുൻഗണന.
- ചരക്ക് വണ്ടികൾക്ക് പ്രത്യേക ടൈംടേബിൾ.
- ജനശതാബ്ദി ട്രയിനുകളുടെ വേഗം കൂട്ടും.
- പാതയിരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും മുൻഗണന.
- ട്രാക്കുകളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധന.
- ട്രാക്കുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.
- അഞ്ച് വർഷത്തിനുള്ളിൽ 8.5 ലക്ഷം കോടിയുടെ നിക്ഷേപം.
- രാജധാനിയുടെ വേഗത മണിക്കൂറിൽ നൂറ് കിലോമീറ്റർ ആക്കും.
- അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേ നെറ്റ്വർക്ക് മെച്ചപ്പെടുത്തും.
- 17,000 പുതിയ ബയോ ടോയ്ലറ്റുകൾ.
- സുരക്ഷയ്ക്കായി 189-ൽ വിളിക്കാം.
- യാത്രയ്ക്കിടയിലും പരാതി നൽകാം.
- ഐആർസിടിസിയിലൂടെ എല്ലാ യാത്രക്കാർക്കും ബെഡ്ഷീറ്റ് ആവശ്യപ്പെടാം.
- ഇ- കാറ്ററിങ് നടപ്പിലാക്കും.
- മൾട്ടി ലെവൽ ഇ- ടിക്കറ്റ് സംവിധാനം.
- കുടിവെള്ളം വിലകുറച്ച് നൽകും.
- ശുചിത്വത്തിനായി പ്രത്യേക വിഭാഗം.
- തെരഞ്ഞെടുക്കപ്പെട്ട ട്രയിനുകളിൽ സുരക്ഷാ ക്യാമറകൾ
- ടിക്കറ്റ് അഞ്ച് മിനിട്ടിനുള്ളിൽ നൽകും
- സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക നടപടി
- പേപ്പർലെസ് ടിക്കറ്റിന് പ്രത്യേക പ്രാധാന്യം
- കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ
- മുതിർന്ന പൗരന്മാർക്ക് ഐആർസിടിസിയിൽ പ്രത്യേക വീൽചെയർ സംവിധാനം
- പരാതികൾ അയക്കാൻ മൊബൈൽ ആപ്ലിക്കേഷൻ
- രണ്ട് വർഷത്തിനകം അതിവേഗ ട്രയിനുകൾ
- മൊബൈൽ ചാർജ്ജിങ്ങിന് എല്ലാ കോച്ചുകളിലും സൗകര്യം
- എ, ബി കാറ്റഗറി സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം
- ലോവർ ബർത്തിൽ വയോധികകൾക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന
- പാതയിരട്ടിപ്പിക്കലിന് 8686 കോടി രൂപ
- കൂടുതൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും
- ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന വെൻഡിങ്ങ് മെഷീൻ
- 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം.
- 6608 റൂട്ടുകൾ വൈദ്യുതീകരിക്കും.
- ചരക്ക് നീക്കത്തിനും വാഗൺ നിർമ്മാണത്തിനും സ്വകാര്യ പങ്കാളിത്തം.
- ബുള്ളറ്റ് ട്രയിൻ മാതൃകയിൽ എഞ്ചിനില്ലാ ട്രയിൻ ഓടിക്കും.
- തിരക്കേറിയ നഗരങ്ങളിൽ ഉപഗ്രഹ സ്റ്റേഷനുകൾ നടപ്പാക്കും. പത്തെണ്ണം ഈ വർഷം തന്നെ.
- ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും.
- 970 മേൽപ്പാലങ്ങൾ നിർമ്മിക്കും
- കോച്ചുകളിൽ തീപിടിത്തം ഒഴിവാക്കാൻ വാണിങ് സിസ്റ്റം
- പേപ്പർരഹിത ടിക്കറ്റിങ്ങിലേക്ക് സംവിധാനം മാറ്റും
- എസ്എംഎസ് അലർട്ട് സംവിധാനം ഒരുക്കും
- ഐആർസിടിസി ബുക്കിങ്ങിലൂടെ കൂടുതൽ ട്രയിനുകളിൽ ഭക്ഷണം എത്തിക്കും
- നിക്ഷേപത്തിന് പിപിപി മാതൃക സ്വീകരിക്കും. സർക്കാർ ഫണ്ടുകളെ ആശ്രയിക്കുന്നത് കുറയ്ക്കും
- അന്ധർക്കും ഭിന്നശേഷിക്കാർക്കും പുതിയ കോച്ചുകളിൽ പ്രത്യേക പരിഗണന
- ഡൽഹി - മുംബൈ, ഡൽഹി - കൊൽക്കത്ത യാത്രകൾക്ക് ഒറ്റരാത്രി മതിയാകും
- കൂടുതൽ സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും
- ഊർജ സംരക്ഷണത്തിന് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും.
- പ്രധാന ട്രയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടും
- ഐആർസിടിസി വഴി പിക് ആൻഡ് ഡ്രോപ് സംവിധാനം
- കർഷകർക്കായി ചരക്ക് സംഭരണത്തിന് താത്കാലിക കാർഗോ
- ഐഐടി വാരണാസിയിൽ മാളവ്യ ചെയർ സ്ഥാപിക്കും
- റെയിൽ സർവകലാശാല സ്ഥാപിക്കും
- ഡെമു ട്രെയിനുകൾ സിഎൻജി ഇന്ധനവും ഉപയോഗിക്കും
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്