റോബർട്ട് വദേരയുടെ നല്ല കാലം കഴിയുന്നു; ദലൈലാമക്കൊപ്പം എയർപോർട്ട് പരിശോധന ഒഴിവാക്കാൻ ചേർത്ത ഏക പേര് വെട്ടും; ഒഴിവാക്കപ്പെടുന്നവരിൽ സൈനിക തലവന്മാരും
ഈയടുത്ത കാലം വരെ റോബർട്ട് വദേരയ്ക്ക് വിമാനമിറങ്ങിയാൽ പരിശോധനകളൊന്നും കൂടാതെ നെരെ വീട്ടിലേക്ക് കാറിൽ കയറി പോകാനുള്ള അവകാശമുണ്ടായിരുന്നു. അതുപോലെത്തന്നെ വിമാനം കയറാനാണെങ്കിൽ വെറും അഞ്ച് മിനിറ്റ് മുമ്പ് വിമാനത്താവളത്തിലെത്തി നേരെയങ്ങ് വിമാനത്തിൽ കയറിയാൽ മതിയായിരുന്നു. ഈ വക ആനുകൂല്യങ്ങളനുഭവിക്കുന്നവരുടെ കൂട്ടത്തിൽ ദലൈലാമയ്ക്കൊപ്പമായിരുന്നു വദേരയുടെ പേരുണ്ടായിരുന്നത് എന്നത് ശ്രദ്ധേയമാണ്. അമ്മായിയമ്മ സോണിയയുടെ നിയന്ത്രണത്തിലുള്ള ഭരണകാലത്ത് അനുഭവിച്ച അമ്മാതിരി ആനുകൂല്യങ്ങളൊന്നും ഇനിമേലാൽ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് പ്രതീക്ഷിക്കേണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വദേരയ്ക്ക് പുറമെ മറ്റ് നിരവധി വിഐപികളും അനുഭവിച്ച് വരുന്ന ഈ ആനുകൂല്യം എടുത്ത് കളയാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. എയർപോർട്ടുകളിലെ സുരക്ഷാ പരിശോധയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരുടെ പട്ടികയിൽ നിന്ന് ആരെയൊക്കെ വെട്ടിനിരത്തണമെന്നത് സംബന്ധിച്ച ലിസ്റ്റ് മന്ത്രാലയം തയ്യാറാക്കി വരികയാണ്. പുതിയ ലിസ്റ്റ് പ്രകാരം നിലവിലുള്ള പത്ത് കാറ്റഗറികളെ ഈ സുരക്ഷാപരിശോധനാ ഇളവിൽ നിന്ന് ഒഴിവാക്കുമെന്നാണ് ഏവിയേഷൻ വൃത്തങ്ങൾ പറയുന്നത്.
റോബർട്ട് വദേരയ്ക്ക് പുറമെ പ്ലാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, മൂന്ന് സേനയുടെയും തലവന്മാർ തുടങ്ങിയവർ ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഉൾപ്പടുന്ന പ്രമുഖരാണ്.
ഇതു സംബന്ധിച്ച ചർച്ചകൾ നടത്താനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും ദി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബിസിഎഎസ്) രണ്ട് വട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞു. വീണ്ടും ഇതു സംബന്ധിച്ച ചർച്ചകൾ വൈകാതെയുണ്ടാകും. 2007ൽ യുപിഎ സർക്കാർ കൂട്ടിച്ചേർത്ത ഈ കാറ്റഗറികൾ ഒഴിവാക്കാൻ ബിസിഎഎസ് തയ്യാറെടുത്ത് വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വദേരയുടെ കാര്യം ഇക്കൂട്ടത്തിൽ അതിശയം ജനിപ്പിക്കുന്ന വസ്തുതയാണെന്നാണ് ബിസിഎസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.
പ്ലാനിങ് കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ, ഭാരത് രത്ന നേടിയവർ, മുഖ്യ തെരഞ്ഞെടുപ്പ് കമമീഷണർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, അറ്റോർണി ജനറൽ, മൂന്ന് സേനകളുടെയും തലവന്മാർ എന്നീ ആറ് കാറ്റഗറികൾ ഈ ലിസ്റ്റിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം കൂട്ടിച്ചേർത്തത് 2007ലാണ്. ഈ മാസത്തോടെ ഇവർക്ക് ഈ ആനുകൂല്യം ഒഴിവാകാൻ പോകുകയാണെന്നാണ് ബിസിഎസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
ഈ ലിസ്റ്റിൽ പെടാത്തവരിൽ ദലൈലാമയെ മാത്രമാണ് വ്യക്തിപരമായ പരിഗണന മാനിച്ച് വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ റോബർട്ട് വദേരയ്ക്കും ദലൈലാമയ്ക്കൊപ്പം വ്യക്തിപരമായ ഈ ആനുകൂല്യം നൽകുന്നതെന്തിനാണെന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്. എസ്പിജി പ്രൊട്ടക്ഷൻ ലിസ്റ്റിലില്ലാത്ത വദേര എസ്പിജി സംരക്ഷണത്തോടെ യാത്ര ചെയ്യുന്നതിനെതിരെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വദേരയെ ഈ കാറ്റഗറികളിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് 22 കാറ്റഗറികളെ ഉണ്ടായിരുന്നുള്ളൂ. 23-ാമത് കാറ്റഗറിയായാണ് വദേരയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിവിൽ എവിയേഷൻ മന്ത്രാലയം പിന്നീട് എട്ട് കാറ്റഗറികൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം എക്സംപ്ററ് കാറ്റഗറികളാണ്. വദേരയെയും ഇതിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദലൈലാമ, വദേര എന്നിവർ മാത്രമെ വ്യക്തിപരമായ പരിഗണനയുടെ അടിസ്ഥാനത്തിൽ ഇതിൽ സ്ഥാനം പിടിച്ചുള്ളൂ എന്നതാണ് അതിശയകരമായ വസ്തുത.
ചിലർ അനാവശ്യമായ പരിഗണന അനുഭവിക്കുന്നത് ഒഴിവാക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരങ്ങൾ വ്യോമയാന മന്ത്രാലയം നടപ്പാക്കാനൊരുങ്ങുന്നത്. ഇളവ് അനുഭവിക്കുന്നവരുടെ ലിസ്റ്റിൽ പുതിയ ആളുകളെ ഉൾപ്പെടുത്തേണമോ എന്നത് സംബന്ധിച്ച നിർദേശങ്ങളും വ്യോമയാന മന്ത്രാലയം തേടുന്നുണ്ട്. മുതിർന്ന ബിജെപി നേതാക്കളെയാരെയെങ്കിലും ഇതിൽ ഉൾപ്പെടുത്തണമോ എന്നാണ് ഇതു കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്. അത്യാവശ്യമുള്ളവർക്ക് മാത്രം ഈ ആനുകൂല്യം നൽകിയാൽ മതിയെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രി അശോഗ് ഗജപതി രാജു നിർദേശിച്ചിരിക്കുന്നത്. തന്റെ കുടുംബം വിമാനത്താവളങ്ങളിൽ അനുഭവിക്കുന്ന സുരക്ഷാപരിശോധന ഇളവ് പിൻവലിക്കണമെന്ന് പ്രിയങ്കാ ഗാന്ധി മെയ് 31 ന് എസ്പിജിക്ക് എഴുതിയിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ വ്യോമയാന മന്ത്രാലയം നടത്തുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ ഈ നീക്കം.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവർണർമാർ, മുൻ രാഷ്ട്രപതിമാർ, മുൻ ഉപരാഷ്ട്രപതിമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്സഭാ സ്പീക്കർ, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെ ഉപ മുഖ്യമന്ത്രിമാർ, പ്ലാനിങ് കമ്മീന്റെ ഡെപ്യൂട്ടി ചെയർമാൻ, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കന്മാർ, ഭാരതരത്നം നേടിയവർ, വിദേസരാജ്യങ്ങളിലെ അംബാസിഡർമാർ, സുപ്രീം കോടതി ജ്ഡ്ജിമാർ, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, രാജ്യസഭയിലെ ഡെപ്യൂട്ടി ചെയർമാനും ലോക്സഭിയിലെ ഡെപ്യൂട്ടി സ്പീക്കറും, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ കൗൺസിൽ ഓഫ് മിനിസ്റ്റേർസ്, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ, ക്യാബിനറ്റ് സെക്രട്ടറി, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലെഫ്. ഗവർണർമാർ, ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസുമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉപമുഖ്യമന്ത്രിമാർ, വിസിറ്റിങ് ഫോറിൻ ഡിഗ്നിറ്ററീസ്, ചീഫ്സ് സ്റ്റാഫ്സ് ഹോൾഡിങ് ദി റാങ്ക് ഓഫ് ഫുൾ ജനറൽ ഓർ ഇക്യൂവലന്റ് റാങ്ക്, ദലൈലാമ, എസ്പിജി സംരക്ഷണമുള്ളവർ എന്നീ കാറ്റഗറികളിലുള്ളവരാണ് നിലവിൽ വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍