നാലു കൊല്ലം മുമ്പ് 8000 രൂപ ശമ്പളം; ഇപ്പോൾ ഒന്നരലക്ഷവും ആഡംബരജീവിതവും; രേഖകൾ ചോർത്തി കോടീശ്വരനായ ഇന്ത്യൻ ചാരന്റെ കഥ
മനസ്സാക്ഷിയെയും മൂല്യങ്ങളെയും മറന്നാൽ എത്രമാത്രം കോടീശ്വരനാകാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച തട്ടിപ്പുകാരനാണ് സുഭാഷ് ചന്ദ്രയെന്ന ഇന്ത്യൻ ചാരൻ. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കോർപറേറ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ജൂബിലിയന്റ് എനർജിയുടെ സീനിയർ എക്സിക്യൂട്ടീവായ സുഭാഷ് ചന്ദ്രയുടെ തട്ടിപ്പുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.
പെട്രോളിയം മന്ത്രാലയത്തിൽ നിന്നും സുപ്രധാനമായ രേഖകൾ ചോർത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇയാൾ കോടികളാണ് കീശയിലാക്കിയത്. പ്രസ്തുത മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായ സുഭാഷ് ആ ബന്ധങ്ങളെ ദുരുപയോഗം ചെയ്ത് രേഖകൾ ചോർത്തി കോടികൾ സമ്പാദിച്ച് കൂട്ടുകയായിരുന്നു. തന്റെ സ്വാർത്ഥലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഇയാൾ തന്ത്രപ്രധാനമായ രേഖകൾ വരെ ചോർത്തിക്കൊടുക്കുകയായിരുന്നു.
നാല് കൊല്ലം മുമ്പ് വെറും 8000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ഇയാളുടെ ഇപ്പോഴത്തെ ശമ്പളം ഒന്നരലക്ഷം രൂപയാണ്. കൂടാതെ സ്വപ്നസമാനമായ ആഡംബരജീവിതമാണിയാൾ ഇപ്പോൾ നയിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.
കുതന്ത്രങ്ങളുടെയും അവിശുദ്ധബന്ധങ്ങളുടെയും അപ്പോസ്തലനായിരുന്നു സുഭാഷ് ചന്ദ്രയെന്ന് കാണാം. തന്റെ ലക്ഷ്യം സാധിക്കാൻ ബന്ധങ്ങളെ മനഃപൂർവം ഉണ്ടാക്കിയെടുക്കുന്ന ഇയാൾ അവരെ തരം പോലെ ദുരുപയോഗം ചെയ്യുന്നതിലും അതിസാമർത്ഥ്യമാണ് പ്രകടിപ്പിച്ചത്. 2008ൽ പെട്രോളിയം മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുടെ പിഎയുടെ ടൈപ്പിസ്റ്റായിട്ടായിരുന്നു സുഭാഷ് ചന്ദ്ര പ്രസ്തുത മന്ത്രാലയത്തിൽ കാലു കുത്തിയത്. 2011ൽ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ വെറും 8000 രൂപ മാത്രമായിരുന്നുവത്രെ ഇയാളുടെ ശമ്പളം. എന്നാൽ അത്രയും ചുരുങ്ങിയ കാലത്തിനിടെ കോടികൾ കൊയ്യാനുള്ള ബന്ധങ്ങൾ അയാൾ പെട്രോളിയം മന്ത്രാലയത്തിലുണ്ടാക്കിയെടുത്തിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ തലവന്മാരുമായി ഇക്കാലത്തിനിടെ സുഭാഷ് ചന്ദ്ര ദൃഢമായ ബന്ധമാണ് കെട്ടിപ്പടുത്തിരുന്നത്. ഇക്കാലത്ത് ഒരു പരീക്ഷണമെന്നോണം അയാൾ ചില രേഖകൾ ചോർത്തി സ്വകാര്യ കമ്പനികൾക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. ആ പരിചയവും ബന്ധങ്ങളും മുതലാക്കിയാണ് സുഭാഷ് പിൽക്കാലത്ത് രേഖകൾ ചോർത്തി അനാസായം കോടികൾ കൊയ്തെടുത്തിരുന്നത്.
ജൂബിലിയന്റെ എനർജിയിലേക്കുള്ള സുഭാഷിന്റെ വഴിതെളിഞ്ഞതും ഈ അവിശുദ്ധ ബന്ധത്തിലൂടെയായിരുന്നു. ഇക്കാലത്ത് അയാൾ കൃത്രിമമായ മാർഗത്തിലൂടെ എംബിഎയും കരസ്ഥമാക്കി. ജൂബിലിയന്റിൽ ജോയിന്റ് ചെയ്തതോടെ പ്രസ്തുത കമ്പനിക്കും പെട്രോളിയം മന്ത്രാലയത്തിനുമിടയിലുള്ള ഒരു മധ്യവർത്തിയായി പ്രവർത്തിക്കുകയായിരുന്നു സുഭാഷ് ചന്ദ്രയുടെ ദൗത്യമെന്ന് തെളിഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ തന്റെ ആൾക്കാരുടെ സഹായത്തോടെ അവിടെ നിന്ന് സുപ്രധാനമായ രേഖകൾ ചോർത്തിയെടുത്ത് ജൂബിലിയന്റിന് നൽകുകയായിരുന്നു അയാൾ. കോർപറേറ്റ് കുംഭകോണത്തിൽ പിടിയിലായ രാകേഷ് കുമാർ, ലാൽത പ്രസാദ് എന്നിവരും പെട്രോളിയം മന്ത്രാലയത്തിൽ 2012 വരെ താൽക്കാലിക ജീവനക്കാരായിരുന്നു. എന്നാൽ ഇവരെ പിടികൂടുകയെന്നത് എളുപ്പമല്ലായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണനീരീക്ഷണങ്ങൾക്ക് ശേഷമാണിവർ അറസ്റ്റിലായിരിക്കുന്നത്.
കോടികൾ അഴിമതിക്കൂലി കൈപ്പറ്റി സുഖിച്ച് ജീവിക്കുമ്പോൾ തങ്ങളെക്കാത്തിരിക്കുന്ന കെണിയെപ്പറ്റി സുഭാഷ് ചന്ദ്രയടക്കമുള്ള പ്രതികൾ അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവൽ തയ്യാറാക്കിയ കെണിയിലാണിവർ കുടുങ്ങിയതെന്ന് പറയാം. 2014 ഒക്ടോബർ 13 ന് അജിത് ദോവൽ കേന്ദ്ര സർക്കാരിനു ഇത് സംബന്ധിച്ച് കത്ത് കൈമാറിയിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രാലയങ്ങളിൽ സി.സി.ടിവികൾ സ്ഥാപിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്തത്. ഊർജം, പരിസ്ഥിതി, ഖനി, ടെലികോം, ആഭ്യന്തര വകുപ്പുകളുടെ ഓഫീസുകളിലാണു ദോവലിന്റെ കത്തിനെ തുടർന്നു സുരക്ഷ ശക്തപ്പെടുത്തിയിരുന്നത്. എന്നാൽ പെട്രോളിയം മന്ത്രാലയത്തിലെ സി.സി.ടിവികൾ പിന്നീട് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണു അന്വേഷസംഘം ഊഹിക്കുന്നത്. ചാരന്മാരെ വഴിതെറ്റിക്കാൻ ദേവലിന്റെ നേതൃത്വത്തിൽ തെറ്റായ രേഖകൾ സ്ഥാപിച്ചെന്നും ഇവയും ചോർത്തപ്പെട്ടെന്നും തെളിഞ്ഞിട്ടുണ്ട്. ചാരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനമില്ലാത്ത കത്തുകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തെളിവുകൾ ശക്തമാക്കിയശേഷമായിരുന്നു അറസ്റ്റുകൾ. കൂടുതൽപ്പേർ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടുണ്ട്.
പുതിയ ബിജെപി ഗവൺമെന്റ് അധികാരമേറ്റപാടെ കോർപറേറ്റ് അഴിമതിയെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സൂചനകൾ ലഭിച്ചിരുന്നു. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റുകളുടെയും കോർപറേറ്റ് ചാരന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ഇതിന് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന. ചാരപ്രവർത്തനത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടുത്തെ കോക്കസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി സ്പെഷ്യൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, തുടങ്ങിയവരുടെ റൂമുകളുടെ താക്കാൽ വ്യാജമായി ഉണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആഷാ റാം(58) ഇയാളുടെ സഹായി ഈശ്വർ സിങ്(56) എന്നിവരാണു വ്യാജ താക്കോലുകൾ ഉണ്ടാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് വെളിച്ചത്ത് വന്നതിനെത്തുടർന്ന് ഈ റൂമുകളുടെയെല്ലാം ലോക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. സുഭാഷ് ചന്ദ്രയെന്ന വമ്പൻ സ്രാവ് അകത്തായതോടെ അയാളുടെ ഇടപാടുകളിൽ ഭാഗഭാക്കായ മറ്റുള്ള ചിലർ കൂടി അകത്തായേക്കാം. അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാകാനുള്ള വഴിയുമൊരുങ്ങിയേക്കാം.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- അഭിമന്യു വധക്കേസിലെ നഷ്ടപ്പെട്ട നിർണായക രേഖകളുടെ പകർപ്പ് ഹാജരാക്കി പ്രോസിക്യൂഷൻ
- ഈ മോഷണത്തിൽ വേണ്ടത് പഴുതടച്ച അന്വേഷണം; ലോക്സഭയിലേക്ക് ഒരു വിഷയം കൂടി
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍