ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച് പഞ്ചാബ്; പൊലീസ് സ്റ്റേഷനിൽ സൈനിക വേഷത്തിൽ ഇരച്ചുകയറിയ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു; 12 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ എസ് പി അടക്കം പന്ത്രണ്ട് പേർ; ആക്രമണത്തിന് പിന്നിൽ ലഷ്കറെ തോയ്ബയെന്ന് ആഭ്യന്തര മന്ത്രാലയം
ഛത്തിസ്ഗഢ്: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ നടുക്കി വീണ്ടും ഭീകരാക്രമണം. പാക്കിസ്ഥാന്റെ അതിർത്തിയോട് ചേർന്ന പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇന്ന് പുലർച്ചെ ഭീകരാക്രമണം ഉണ്ടായത്. പൊലീസ് സ്റ്റേഷനിലും ബസിലും ആയുധധാരികളായ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ പന്ത്രണ്ട് പേർ മരിച്ചതയായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പഞ്ചാബ് ആക്രമണത്തിനു പിന്നിൽ ലഷ്കറെ തോയ്ബയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജയ്ഷെ മുഹമ്മദിന്റെ സഹായവും ഇവർക്കുണ്ടായിരുന്നു. നേരത്തെ തന്നെ പാക്കിസ്ഥാനിൽ നിന്നാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉന്നതതല യോഗത്തിനു ശേഷമാണ് ആക്രമണത്തിനു പിന്നിൽ ലഷ്കറെ തോയ്ബയാണെന്നു സ്ഥിരീകരിച്ചത്.
സൈനിക യൂനിഫോമിൽ എത്തിയ ഭീകരർ ദിനാനാർ പൊലീസ് സ്റ്റേഷനിൽ ഇരച്ചുകയറി തുരുതുരാ ആക്രമണം നടത്തുകയായിരുന്നു. പഞ്ചാബ് റോഡ് വേസിന്റെ ബസ്, ഹെൽത്ത് സെന്റർ എന്നിവക്കു നേരെയും ഭീകരർ ആക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഭീകരാക്രമണം നടന്നത്. സസ്റ്റഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഏഴ് പൊലീസുകാർ, മൂന്നു പ്രദേശവാസികൾ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു പേർക്കു പരിക്കേറ്റു.
ആക്രമണത്തിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ എല്ലാ ഭീകരരേയും സൈന്യം വധിച്ചു. 12 മണിക്കൂർ നീണ്ടു നിന്ന ആക്രമണത്തിലാണ് മൂന്ന് ഭീകരരെയും സൈന്യം വധിച്ചത്. സൈനിക നടപടി അവസാനിപ്പിച്ചുവെന്ന് കലക്ടർ അറിയിച്ചു. ഭീകരാക്രമണത്തിൽ ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കം ഏഴു പേർ മരിച്ചിരുന്നു. പത്തിലധികം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും കലക്ടർ പറഞ്ഞു. പഞ്ചാബിൽ എട്ടു വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ദിനനഗർ പൊലീസ് സ്റ്റേഷനു നേരെയുണ്ടായത്.
പൊലീസ് സ്റ്റേഷന് നേരെ നടത്തിയ ആക്രമണത്തിൽ എസ്പി: (ഡിക്ടറ്റീവ്) ബൽജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഒരു ബസ് യാത്രികൻ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദിനാനഗർ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. മാരുതി കാറിൽ വന്നത്തെിയ നാലംഗ സംഘം പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർക്കുകയായിരുന്നു. പാറാവു ചുമതലയുണ്ടായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലും പരിസരത്തും ഏറ്റുമുട്ടൽ തുടരുകയാണ്. നാലോളം ഭീകരർ ആക്രമണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗുർദാസ്പൂർ ഡപ്യൂട്ടി കമ്മിഷണർ അഭിനവ് ത്രിഖ അറിയിച്ചു. കൂടാതെ, ഭീകരരിൽ ഒരു വനിതയുള്ളതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവസ്ഥലത്ത് എത്തി. പഞ്ചാബ് റോഡ്വേസിന്റെ ബസിനു നേരെയും ആക്രമണം നടന്നു. ഓടികൊണ്ടിരുന്ന ബസിന് നേരെ നടത്തിയ വെടിവെപ്പിൽ നാലുപേർക്ക് പരിക്കേറ്റു.
ആക്രമണം ഉണ്ടായ ഉടനെ തന്നെ എൻഎസ്ജിയുടെ നാല് ഹെലിക്കോപ്റ്ററുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പഞ്ചാബ് സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പും (എസ്എസ്ജി) സംഭവ സ്ഥലത്തെത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഭീകരവിരുദ്ധ പ്രത്യേക സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ അറിയിച്ചു. സൈന്യത്തിന്റെ തിരിച്ചടി വിജയിക്കുമെന്നു പൂർണവിശ്വാസമുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഗുരുതരമായ ആക്രമണമാണിതെന്നും വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും കിരൺ റിജ്ജു വ്യക്തമാക്കി.
പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കറെ തയിബയാണ് ഭീകരാക്രമണത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. 2008ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നിലും ലഷ്കറെ തയിബയായിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ നിന്നും അഞ്ച് ബോംബുകൾ കണ്ടത്തെി. ദിനാനഗറിനും പത്താൻകോട്ടിനുമിടയിലുള്ള ഭാഗത്തുനിന്നാണ് ബോംബ് കണ്ടത്തെിയിരിക്കുന്നത്. തീവ്രവാദികൾ ഒളിപ്പിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഭീകരാക്രണമത്തിന് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായം ഉണ്ടായതായും സംശയിക്കുന്നു.
പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നു കിടക്കുന്ന ദിനാനഗർ,പത്താൻകോട്ട് ഏരിയ ഇന്ത്യൻ സേനയുടെ പ്രധാന താവളങ്ങളാണ്. ഭീകരാക്രമണത്തെ തുടർന്ന് പത്താൻകോട്ട് ദേശീയപാത അടച്ചിട്ടു. അമൃതസർപത്താൻകോട്ട് റെയിൽവേ ഗതാഗതവും നിർത്തിവച്ചിരിക്കയാണ്. പ്രദേശത്ത് ബി.എസ്.എഫ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇതിനെത്തുടർന്ന് അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തീരദേശ പ്രദേശങ്ങളിലും ജാഗ്രതാനിർദ്ദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതിനിടെ ദിനനഗറിനും പത്താംകോട്ടിനുമിടയിലെ റയിൽവെ ട്രാക്കിൽ നിന്ന് അഞ്ചുബോംബുകളും കണ്ടെത്തി. രണ്ടുബോംബുകൾ ദിനനഗർ പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിലെ റയിൽവെ ട്രാക്കിൽ നിന്നാണ് കണ്ടെത്തിയത്.
സുരക്ഷാ വീഴ്ച്ചയെന്ന് കോൺഗ്രസ്, രാഷ്ട്രീയം കലർത്താതെ ഒറ്റക്കെട്ടായി നീങ്ങണമെന്ന് ബിജെപി
അതേസമയം പഞ്ചാബിലെ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ രാഷ്ട്രീയം കലർത്താതെ ഒറ്റക്കെട്ടായി നീങ്ങുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രിമാർ കോൺഗ്രസിന് മുറുപടി നൽകി.
രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ് ആക്രണം നടത്തിയതെന്നാണ് ആദ്യവിവരങ്ങൾ. അത് ശരിയാണെങ്കിൽ രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ഏജൻസികൾക്കും വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞു. ഈ വീഴ്ച പരിശോധിച്ച് ശക്തമായ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ആനന്ദ് ശർമ്മ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരും രഹസ്യാന്വേഷണ വിഭാഗവും എവിടെയെന്നായിരുന്നു ലോക്സഭയിൽ കോൺഗ്രസ് പാർലമെന്റി പാർട്ടി നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ ചോദ്യം. അതിർത്തികടന്നെത്തിയവരാണ് ഭീകരരെങ്കിൽ അതിർത്തികാക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ശേഷവും അതിർത്തിക്കപ്പുറത്തുനിന്ന് ആക്രണമം ഉണ്ടാകുന്നതിനെ ഗൗരവമായി കാണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ആവശ്യങ്ങളോട് പാർലമെന്റിൽ പ്രതികരിക്കാൻ സർക്കാർ തയ്യാറായില്ല. ഏറ്റമുട്ടൽ തുടരുന്നതിനാൽ തൽകാലം ഇതേക്കുറിച്ച് പ്രതിരിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കൾക്ക് മന്ത്രി വെങ്കയ്യ നായിഡുവിന്റെ മറുപടി. സംഭവത്തിൽ രാഷ്ട്രീയ വിമർശനത്തിന് കോൺഗ്രസ് മുതിരരരുതെന്നും ഒറ്റമനസ്സായി ഭീകരാക്രമണത്തെ നേരിടാൻ സാധിക്കണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്