Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനത്തിന് ഇരയായി ചികിൽസയിലുള്ള മകളെയും ചുമന്ന് നാല് കിലോമീറ്റർ ദിവസവും നടക്കും; ഝാർഖണ്ഡിലെ നക്‌സൽ ഗ്രാമത്തിൽ നിന്നൊരു ദുരിത കഥ

പീഡനത്തിന് ഇരയായി ചികിൽസയിലുള്ള മകളെയും ചുമന്ന് നാല് കിലോമീറ്റർ ദിവസവും നടക്കും; ഝാർഖണ്ഡിലെ നക്‌സൽ ഗ്രാമത്തിൽ നിന്നൊരു ദുരിത കഥ

റാഞ്ചി: ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ മകളെ ചികിത്സിക്കാൻ പിതാവ് ദിവസവും ചുമന്നു കൊണ്ടുപോകുന്നത് നാലു കിലോമീറ്റർ ദൂരം. താമസസ്ഥലം ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ഹട്ടിയാപട്ട ഗ്രാമത്തിലാണ്. മാവോയിസ്റ്റ് സ്വാധീന മേഖലയായതിനാൽ ഇവിടേയ്ക്ക് പൊതുഗതാഗത സംവിധാനങ്ങളോ ഒരു മോട്ടോർ ബൈക്ക് പോലും കിട്ടില്ല. അതുകൊണ്ട് തന്നെ മകളെ എന്നും എടുത്തുകൊണ്ടാണ് ചികിത്സാകേന്ദ്രത്തിലേക്ക് പിതാവ് നടക്കുന്നത്. അതുകൊണ്ട് തന്നെ മകളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഈ പിതാവിന് മുന്നൽ ഈ മാർഗ്ഗം മാത്രമേ ഉള്ളൂ.

ഒമ്പതു വയസ്സുകാരിയായ മകൾക്ക് ബലാത്സംഗത്തിൽ ഏറ്റ മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിനായി അകലെയുള്ള ഹെൽത്ത് സെന്ററിലേക്ക് ഈ പിതാവ് എന്നും മകളെ എടുത്തുകൊണ്ടു നടന്നാണ് പോകുന്നത്. ദിവസക്കൂലി തൊഴിലാളിക്കാണ് ഈ ദുരിതം. ജൂലൈ ആദ്യം നാട്ടുകാരനാ ഒരു ഡ്രൈവറാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ചോക്‌ളേറ്റും മറ്റും കാട്ടി പ്രലോഭിപ്പിച്ച് ഒരു നദിക്കരയിലേക്ക് കൊണ്ടു പോകുകയും അവിടെവച്ച് ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് എഴുന്നേറ്റു നിൽക്കാൻ പോലും ശേഷിയില്ലാതെ ശക്തമായ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ഇഴഞ്ഞായിരുന്നു ഒരു കിലോമീറ്റർ ദൂരെയുള്ള വീട്ടിലെത്തി വിവരം മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പെൺകുട്ടിയെ സമീപത്തുള്ള പ്രാദേശിക ആശുപത്രികളിൽ ഒന്നിൽ പ്രവേശിപ്പിക്കുകയും സ്ഥിതി വീണ്ടും മോശമായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ജംഷഡ്പൂരിലുള്ള ആശുപത്രിയിലേക്ക് നിർദേശിക്കുകയും ചെയ്തു.

എന്നിട്ടും രക്തസ്രാവം തടയാൻ കഴിയാതെയായതോശട റാഞ്ചി ഹോസ്പിറ്റലിലേക്ക് അയച്ചു. ഇവിടെ കളക്ടമിക്ക് വിധേയമാക്കുകയും കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്നത് പോലെയുള്ള ചികിത്സ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർമാർ പെൺകുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തു. എന്നിരുന്നാലും ഏറ്റ മുറിവുകൾ ദിനംപ്രതി ഡ്രസ്സ് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നാലു കിലോമീറ്റർ അപ്പുറത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് ഇയാൾ ദിവസവും മകളെ പോകും. മഴ വന്നാലും വെയിൽ വന്നാലുംഎല്ലാം എല്ലാം ഇത് മുടക്കില്ല. മകളുടെ ചികിൽസ കൂലിപ്പണിക്കാരനായ ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിട്ടുണ്ട്.

അതിനിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ പെൺകുട്ടി തിരിച്ചറിഞ്ഞു. മറ്റൊരു കൊച്ചുപെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP