ആരാണോ രാവണനെപ്പോലെ പെരുമാറുന്നത് അവർ സ്വയം നശിക്കപ്പെടും..! തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി രാധേ മായുടെ ശാപം; മക്കളെ സ്നേഹിക്കുന്ന അശ്ലീലമാണോയെന്നും 'ഗ്ലാമർ ആൾദൈവ'ത്തിന്റെ ചോദ്യം
മുംബൈ: ചുണ്ടിൽ ചായം തേച്ചും ഗ്ലാമറസ്സായി കുട്ടിയുടുപ്പിട്ടും സോഷ്യൽ മീഡിയയിൽ തരംഗമായ മാറിയ ഗ്ലാമർ ആൾദൈവം രാധേ മായാണ് ഇപ്പോഴത്തെ മാദ്ധ്യമ താരം. ചുരുക്കിപ്പറഞ്ഞാൽ മാദ്ധ്യമങ്ങളിലൂടെ ലഭിച്ച പ്രശസ്തി മുതലെടുത്ത് കൂടുതൽ കച്ചവട സാധ്യതകൾ ആരായകുയമാണ് അവർ. ഇതിനിടെയാണ് ഇവർ ക്കെതിരെ ശിഷ്യയായ നികി ഗുപ്ത സ്ത്രീപീഡന ആരോപണവുമായി രംഗത്തെത്തിയത്. സ്ത്രീധനം കുറഞ്ഞുപോയ കാരണത്താൽ പീഡിപ്പിച്ചുവെന്ന കേസിൽ ഗ്ലാമർ ആൾദൈവത്തിനെതിരെ കേസെടുത്തിരിക്കായാണ്. ഈ കേസിനെ കുറിച്ച് മാദ്ധ്യമങ്ങൽ ആരാഞ്ഞപ്പോൾ മറുപടിയുമായി അവർ രംഗത്തെത്തി.
ആർക്കെതിരെയും എനിക്ക് ഒരു പരാതിയുമില്ല. ആരാണോ രാവണനെപ്പോലെ പെരുമാറുന്നത് അവർ സ്വയം നശിക്കപ്പെടും. പൊലീസുമായി ഞാൻ സഹകരിക്കും. അവരും എന്റെ ഭക്തരാണ്. എന്റെ എല്ലാ ഭക്തരെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാറുണ്ടെന്നും രാധാ മേ എൻഡി ടിവിയോട് പറഞ്ഞു.
ഇത് കൂടാതെ താങ്കൾക്കെതിരെ താൻ മക്കളെ സ്നേഹിക്കുന്നത് എങ്ങനെ അശ്ലീലമാകുമെന്ന് രാധേമാ ടൈംസ് നൗവിനോട് പ്രതികരിച്ചു. മൂന്നോ നാലെ പൊലീസ് കേസുകളുണ്ടല്ലോ എന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് തനിതിരെ കേസുകളൊന്നുമില്ലെന്നായിരുന്നു രാധേ മായുടെ മറുപടി. അശ്ലീല ചിത്രങ്ങളും നൃത്തവുമായി ബന്ധപ്പെട്ട ചേദ്യത്തിന് താൻ പരിശുദ്ധയും ധർമനിഷ്ഠയുള്ളവളുമാണെന്നായിരുന്നു രാധേ മായുടെ മറുപടി. ഒരു അമ്മ മക്കളെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നും രാധേ മാ ചോദിക്കുന്നു.
സ്ത്രീപീഡനക്കേസിൽ നാളെ ഹാജരാകാൻ മുംബൈ പൊലീസ് രാധേ മായോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിഷ്യയായിരുന്ന നികി ഗുപ്തയെ സ്ത്രീധനം കുറഞ്ഞുപോയ കാരണത്താൽ പീഡിപ്പിച്ചുവെന്നാണ് കേസ്. നികി ഗുപ്തയുടെ വിവാഹത്തിന് വരന്റെ ഭാഗത്തു ചേർന്ന് ഇവർ ഏഴുലക്ഷം രൂപയും സ്വർണ്ണവും ആവശ്യപ്പെട്ടെന്നാണ് പരാതി.
മിനിസ്കർട്ടും കൂളിങ് ഗ്ലാസും ധരിച്ച് ഹിന്ദി ഗാനത്തോടൊപ്പം ചുവടു വച്ച രാധേ മായുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. പഞ്ചാബ് സ്വദേശിയായ സുഖ്വിന്ദർ കൗർ എന്നാണ് രാധേമായുടെ മുഴുവൻ പേര്. 49 വയസുകാരിയായ രാധേമാ 23 വയസായപ്പോഴാണു സ്വയം പ്രഖ്യാപിത ദൈവമായി 'അവതരിച്ചത്'.ഡിസൈനർ വസ്ത്രങ്ങൾ അണിയുകയും വില കൂടിയ ആഭരണങ്ങൾ ധരിക്കുകയും ചെയ്യുന്ന രാധേമാ ആഡംബര മന്ദിരത്തിലാണു താമസം.
I am pure & pious: ' Godwoman' Radhe Maa on the alleged FIR ag..."Godwoman" Param Shradhey Shri Radhe Maa breaks her silence on the alleged FIR against her over the dowry demand case, says she is ' pure & pious'
Posted by TIMES NOW on Saturday, August 8, 2015
അനുയായായികളായ പുരുഷന്മാരെ ചുംബിക്കുകയും ആലിംഗനം ചെയ്യുന്നതും ഇവരെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കാൻ കാരണമായിട്ടുണ്ട്.ചുവന്ന ലിപ്സ്റ്റിക് ധരിച്ച് സദാ സമയം കാണപ്പെടുന്ന അവർ ബോളിവുഡ് ഗാനങ്ങൾക്കൊപ്പം നൃത്ത ചുവടുകൾ വച്ച് ഭക്തരെ ആകർഷിക്കും. നൃതത്തിന്റെ അവസാനം രാധേമായെ പൊക്കി എടുക്കാനും ഭക്തർക്ക് അവസരമുണ്ട്. എടുത്തുയർത്തുന്നവർക്ക് അനുഗ്രഹവുമുണ്ട്. പഞ്ചാബ് സ്വദേശിയായ രാധേമാ വിവാഹമോചിതയാണെന്നും പറയപ്പെടുന്നു. സണ്ണിലിയോണിന്റെ കടുത്ത ആരാധികയാണ് രാധേമാ.
വിവാദങ്ങളുടെ കളിത്തോഴിയായിരുന്നു എന്നും രാധേ മാ. ഗുരുദാസ്പൂരിലെ ദൊരാംഗഌിൽ പിന്നോക്ക ജാതിയിൽപ്പെട്ട വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥന്റെ മകളായിട്ടായിരുന്നു രാധേ മാ എന്ന സുഖ്വീന്ദർ കൗറിന്റെ ജനനം. മൂന്ന് സഹോദരിമാരും ഇവർക്കുണ്ട്. കൗമാരത്തിൽത്തന്നെ മോഹൻ സിങ് എന്നൊരാളെ ഇവർ വിവാഹം കഴിച്ചതായി ചിലർ പറയുന്നുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും രാധേ മാ അവശേഷിപ്പിച്ചിട്ടില്ല. ഗുരുദാസ്പൂരിലെ മുകേരിയൻ കേന്ദ്രീകരിച്ച് സദ്സംഗുകൾ സംഘടിപ്പിച്ചായിരുന്നു രാധേ മാ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരു സഹോദരിക്കായിരുന്നു മുകേരിയനിലെ ആശ്രമത്തിന്റെ ചുമതല. ഇവിടെ ഇവരുടെ ഭജനുകൾ ഭക്തരെ ആകർഷിക്കുന്ന തരത്തൽ ഉന്മാദം നിറഞ്ഞതായിരുന്നുവെന്ന് ചില മുൻകാല അനുയായികൾ ഓർക്കുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രാധേ മാ മുംബൈയിലെത്തുന്നത്. ബോറിവലിയിൽ ആശ്രമം സ്ഥാപിച്ച് അവിടെ ഭജനുകളും സദ്സംഗുമായും രാധേ മാ ആയിരങ്ങളെ അനുയായികളാക്കി. അനുയായികളെ സൃഷ്ടിക്കുമ്പോൾ അവരെല്ലാം സമൂഹത്തിലെ മധ്യവർഗധനിക വിഭാഗങ്ങളായിരിക്കാൻ രാധേ ശ്രദ്ധവച്ചു. കാന്ദിവലിയിൽ വീട് വാങ്ങി ബന്ധുക്കളെയെല്ലാം അങ്ങോട്ടേക്ക് മാറ്റി. സദ്സംഗുകളിൽ ഭക്തിപ്രഹർഷം കൊടുമുടിയിലെത്തുമ്പോൾ തനിക്കൊപ്പം ധനികരായ അനുയായികളെ നൃത്തം ചെയ്യാനും ചുംബനം നൽകാനും രാധേ മാ ക്ഷണിക്കും. ഇവരിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ആശ്രമത്തിന്റെ അക്കൗണ്ടുകളിലേക്ക് ഒഴുകിയിരുന്നത്. പ്രാദേശിക രാഷ്ട്രീയക്കാരുടെ സഹായവും നിർലോഭം ഇവർക്ക് ലഭിച്ചു. അധോലോകത്തിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ എതിർപ്പുകൾ നിശ്ശബ്ദമായി. അനുയായികളെ അനുഗ്രഹിക്കാൻ പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്വന്തം ഹെലികോപ്റ്ററിലായിരുന്നു രാധേ മാ പറന്നിരുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും ഇവരുടെ ആശ്രമവുമായി ബന്ധപ്പെടുത്തി ചിലർ ആരോപിച്ചിരുന്നു.
ഡോളി ബിന്ദ്ര, മനോജ് തിവാരി, ഗജേന്ദ്ര ചൗഹാൻ, അലോക് ചവാൻ തുടങ്ങി മഹാരാഷ്ട്രയിലെ പ്രമുഖരായിരുന്നു രാധേ മായുടെ ശിഷ്യരും സുഹൃത്തുക്കളും. ടെലിവിഷനുകളിൽ പ്രത്യക്ഷപ്പെട്ട് ബോറിവലി ആശ്രമത്തിന്റെ വകയായി ഭാഗ്യരത്നങ്ങളും സുക്തങ്ങളും മന്ത്രത്തകിടുകളും രുദ്രാക്ഷങ്ങളുമെല്ലാം വിറ്റ് കോടികളാണ് രാധേ മാ സമ്പാദിച്ചത്.
തന്നെ ചുറ്റിപ്പറ്റി അത്ഭുത കഥകളുടെ പെരുമഴ സൃഷ്ടിക്കുന്നതിൽ രാധേ മായും ഇവരുടെ ആത്മീയ പങ്കാളികളും ശിഷ്യഗണങ്ങളും ശ്രദ്ധിച്ചിരുന്നു. ഇടക്കിടെ രാധേ മാ ആശ്രമത്തിൽ നിന്നും അപ്രത്യക്ഷയാകും. ഈ സമയം രാധേ മായുടെ തൃശൂലം വച്ചാണ് പൂജകളെല്ലാം. രാധേ മാ ദൈവവുമായി സംവാദം നടത്തുകയാണെന്നാണ് ശിഷ്യർ ഭക്തരോട് പറയുക. ഒരുതവണ മുംബൈയിലെ സദ്സംഗിൽ ഇവർ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തത് മുംബൈയിലെ കാലാപാനിയെന്നറിയപ്പെടുന്ന ചാരായമായിരുന്നു. നാസിക്കിലെ കുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്താണ് താൻ സന്ന്യാസിനിയുടെ നിസ്സംഗത ആർജ്ജിച്ചതെന്ന് രാധേ മാ അവകാശപ്പെട്ടിരുന്നു.
സ്ത്രീധന നിരോധന നിയമപ്രകാരമുള്ള നികി ഗുപ്തയുടെ കേസിന് പുറമെ ജലന്ധർ സ്വദേശിയായ സുരേന്ദ്ര മിത്തലും തന്നെ രാധേ മാ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാധേ മായും ഇയാളുമായുള്ള സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ടാണ് സുരേന്ദ്ര മിത്തലിന്റെ ആരോപണം. രാധേ മായുടെ പഴയ അനുയായിയായിരുന്നു സുരേന്ദ്ര മിത്തൽ. നികി ഗുപ്തയുമായി ഫോണിൽ സംസാരിച്ചുവെന്നാരോപിച്ച് തന്നെ കൊന്നുകളയുമെന്ന തരത്തിൽ രാധേ മാ ഭീഷണി മുഴക്കിയെന്നാണ് മിത്തലിന്റെ ആരോപണം.
രാധേ മായെപ്പോലുള്ള വ്യാജ ദൈവങ്ങൾ നാസിക്കിലെ കുംഭമേളയിലെ പുണ്യസ്നാനത്തിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ദ്വാരകാപീഠം ശങ്കരാചാര്യ മഠാധിപതി സ്വാമി സ്വരൂപാനന്ദ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ ആത്മീയ വ്യാപാരം കൊഴുക്കുന്നതിനിടെ വന്ന കേസുകളും ഭക്തരുടെ കൊഴിഞ്ഞുപോക്കും രാധേ മായുടെ സമയം മോശമാക്കിയിരിക്കുകയാണ് ഇപ്പോൾ. സണ്ണി ലിയോണിന്റെ ആരാധികയായ രാധേ മാ മിനിസ്കർട്ട് അണിഞ്ഞ് അവരെ അനുകരിക്കാൻ ശ്രമിച്ചതും നേരത്തേ വിവാദമായിരുന്നു. ഐറ്റം നമ്പറുകളിലെ രാഖി സാവന്തിനെ അനുകരിച്ചുള്ള നൃത്തവും കൂടിയായപ്പോൾ രാധേ മായ്ക്കെതിരെ മഹാരാഷ്ട്രയിലെ ഹൈന്ദവ സംഘടനകൾക്കിടയിലും ബിജെപി, ആർ.എസ്.എസ്, ശിവസേന കക്ഷികൾക്കിടയിലും അതൃപ്തി വർധിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍