Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ച കേസ് സ്‌പെഷ്യൽ സെല്ലിന്; ഖാലിദുമായുണ്ടായ പിടിവലിയിൽ തോക്കിന്റെ കാഞ്ചി ജാം ആയപ്പോൾ പ്രതി രക്ഷപെടുകയായിരുന്നെന്ന് പൊലീസ്; അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ നിർമ്മിത 7.65 എംഎം തോക്ക്

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വധിക്കാൻ ശ്രമിച്ച കേസ് സ്‌പെഷ്യൽ സെല്ലിന്; ഖാലിദുമായുണ്ടായ പിടിവലിയിൽ തോക്കിന്റെ കാഞ്ചി ജാം ആയപ്പോൾ പ്രതി രക്ഷപെടുകയായിരുന്നെന്ന് പൊലീസ്; അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ നിർമ്മിത 7.65 എംഎം തോക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷകനും വിദ്യാർത്ഥി നേതാവുമായ ഉമർ ഖാലിദിനു നേരെ നടന്ന വധശ്രമത്തിൽ പുതിയ വഴിത്തിരിവ്. കേസ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന് കൈമാറാനാണ് പുതിയ തീരുമാനം. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിന് മുന്നിൽ വച്ചാണ് ഉമറിന് നേരെ വധശ്രമമുണ്ടായത്. സംഭവം നടന്ന് അടുത്ത ദിവസം തന്നെ ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്ക് ഉത്തരവിറക്കിയിരുന്നു. രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ആരോപണ വിധേയരായിരുന്നു.

ഉമർ ഖാലിദുമായുണ്ടായ പിടിവലിക്കിടയിൽ തോക്കിന്റെ കാഞ്ചി ജാം ആയപ്പോൾ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അജ്ഞാതനായ ആക്രമി ഓടുന്നത് റിസർവ് ബാങ്കിന്റെ സി.സി.ടി.വിയിൽ പതിഞ്ഞത് പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ആക്രമി ആരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഇന്ത്യൻ നിർമ്മിത 7.65 എം.എം തോക്കാണെന്നും പഴയതാണെന്നും പൊലീസ് പറയുന്നു. തോക്ക് പരിശോധനക്കായി സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഉമർ ഖാലിദിന്റെ പരാതിയിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.അതിനിടെ, ഉമറിനെതിരായ വധശ്രമം നാടകമാണെന്ന ബിജെപി നേതാക്കളുടെയും ബിജെപിയെ പിന്തുണക്കുന്ന മാധ്യമങ്ങളുടെയും ആരോപണം ഡൽഹി പൊലീസ് തള്ളി. ഉമർ ഖാലിദിനെതിരായ വധശ്രമവും ആക്രമിയുമായുണ്ടായ ഉന്തും തള്ളും സി.സി.ടി.വിയിൽ വ്യക്തമാണെന്നും അതിനാൽ തന്നെ സംഭവം നാടകമാണെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കനത്ത സുരക്ഷാവലയത്തിലുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകൾക്കും രാഷ്ട്രപതി ഭവനും വിളിപ്പാടകലെ പാർലമന്റെ് മന്ദിരത്തിലേക്ക് വന്നുചേരുന്ന റഫി മാർഗിൽ റിസർവ് ബാങ്കിനും കോൺസ്റ്റിറ്റിയൂഷൻ ക്ലബിനുമിടയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ഉമർ ഖാലിദിനു നേരെ വധശ്രമം നടന്നത്. വെടിയുതിർക്കാനുള്ള ശ്രമം ഉമർ ഖാലിദും സുഹൃത്തുക്കളും ചേർന്ന് വിഫലമാക്കിയെങ്കിലും ആക്രമി ഓടിരക്ഷപ്പെട്ടു. അതിനുശേഷം അരമണിക്കൂറിലേറെ കഴിഞ്ഞാണ് ഡൽഹി പൊലീസ് സംഭവസ്ഥലത്തെത്തി റോഡിൽനിന്ന് തോക്കെടുത്തതും ഉമർ ഖാലിദിന്റെ മൊഴിയെടുത്തതും. ഇതിനുശേഷം ഉമറിന്റെ മൊഴിക്ക് വിരുദ്ധമായി പാർലമന്റെ് സ്‌റ്റേഷൻ പൊലീസ് മൊഴി രേഖപ്പെടുത്താൻ നീക്കംനടത്തിയെങ്കിലും ഉമറിന്റെയും യു.എ.എച്ച് പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP