Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി; വനിതാ പൊലീസുകാർ ചേർന്ന് നഗ്നയാക്കി മർദ്ദിച്ചു: മഞ്ജുളയെ പീഡിപ്പിച്ച് കൊന്നത് രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കാണാതായത് ചോദ്യം ചെയ്തതിനെന്ന് റിപ്പോർട്ട്

ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി; വനിതാ പൊലീസുകാർ ചേർന്ന് നഗ്നയാക്കി മർദ്ദിച്ചു: മഞ്ജുളയെ പീഡിപ്പിച്ച് കൊന്നത് രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കാണാതായത് ചോദ്യം ചെയ്തതിനെന്ന് റിപ്പോർട്ട്

മുംബൈ: മുംബൈയിലെ ബൈക്കുല വനിത ജയിൽ മഞ്ജുള എന്ന തടവുകാരി കൊല്ലപ്പെട്ടത് വനിതാ പൊലീസുകാരുടെ കൊടിയ പീഡനങ്ങൾക്കൊടുവിൽ. പതിവ് റേഷനിലെ രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കുറഞ്ഞത് ചോദ്യം ചെയ്തതാണ് വനിതാ പൊലീസുകാരെ ചൊടിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റിയെന്നും നഗ്നയാക്കി മർദ്ദിച്ചെന്നും സ്ഥിരീകരിക്കുന്ന പ്രഥമ വിവര റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ചു. കൊലപാതകത്തിൽ ജയിലിലെ ആറ് പൊലീസുകാരെ പ്രതി ചേർത്തിട്ടുണ്ട്.

ജൂൺ 23ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നല്ല പെരുമാറ്റം മൂലം 38കാരിയായ മഞ്ജുളയ്ക്ക് ബാരക്കിന്റെ വാർഡനായി ചുമതല നൽകിയിരുന്നു. റേഷൻ കുറഞ്ഞതിനേക്കുറിച്ച് പരാതി നൽകിയതിന് ശേഷം മഞ്ജുളയെ ജയിൽ ഓഫീസർ മനീഷ പൊഖാർകർ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ചതായി സാക്ഷിമൊഴികൾ വ്യക്തമാക്കുന്നു. മുറിയിൽ നിന്ന് മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും സാക്ഷിമൊഴിയിൽ പറയുന്നുണ്ട്.

തിരിച്ച് ബാരക്കിലെത്തിയ മഞ്ജുള വേദനകൊണ്ട് പുളയുകയായിരുന്നു. കുറച്ച് കഴിഞ്ഞ് സെല്ലിലേക്ക് പൊലീസുകാരെത്തി. മഞ്ജുളയെ നഗ്‌നയാക്കി വീണ്ടും മർദ്ദനം ആരംഭിച്ചു. മഞ്ജുളയുടെ ജനനേന്ദ്രിയത്തിൽ ലാത്തി കയറ്റി. ബിന്ദു നായ്കഡെ, വസീമ ഷെയ്ഖ്, ശീതൾ ഷെഗോൺകർ, സുരേഖ ഗുൽവെ, ആരതി ഷിങ്‌നെ എന്നിവരാണ് കൃത്യം നടത്തിയതെന്നും സാക്ഷികൾ പറഞ്ഞു. ചോരയിൽ കുളിച്ച് ബോധമറ്റു കിടന്ന മഞ്ജുളയെ ആദ്യം അധികൃതർ തിരിഞ്ഞുനോക്കിയില്ല. പിന്നീട് ജയിൽ ഡോക്ടർ എത്തി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുക ആയിരുന്നു.

പിന്നീട് ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഞ്ജുള ചികിത്സയിലിരിക്കെ മരിച്ചു. മഞ്ജുളയുടെ ശരീരത്തിൽ 13-ഓളം ഇടങ്ങളിൽ പരുക്കേറ്റിരുന്നെന്നും ശ്വാസകോശത്തിന് തകരാർ സംഭവിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കൊലപാതകത്തെ തുടർന്ന് ജയിലിൽ കലാപമുണ്ടായിരുന്നു. ഷീനാ ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുൾപെടെ 200 പേർക്കെതിരെ കലാപം നടത്തിയതിന് കേസ് എടുത്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP