സമർത്ഥനായ ചാർട്ടേഡ് അക്കൗണ്ടന്റ്; ജയിലിൽ കിടന്ന സമയത്തും പഠിച്ചെടുത്തത് രണ്ട് ബിരുദാനന്തര ബിരുദങ്ങൾ; തൂക്കി കൊന്നത് 257 നിരപരാധികളുടെ ജീവനെടുത്ത സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയതിനും സാമ്പത്തിക സഹായം ചെയ്തതിനും
മുംബൈ: പഠനത്തിലെ മികവുമായി കർമ്മരംഗത്ത് എത്തിയപ്പോഴും ശോഭിച്ച ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു യാക്കോബ് മേമൻ. ഏറെ തിരക്കു പിടിച്ച ജോലിക്കാലം. ഇതിനിടെയിലാണ് സഹോദരനായ ടൈഗർ മേമനും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി ചേർന്ന് മുംബൈയെ നടുക്കിയ സ്ഫോടനത്തിന് കരുക്കൾ നീക്കിയത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാക്കൂബിനെ പിടികൂടി. പിന്നെ വിചാരണ. ഒടുവിൽ ശിക്ഷാ വിധിയും. ബുദ്ധികൂർമതയും ആധുനിക വീക്ഷണവുമുള്ള സൗമ്യനും മൃദുഭാഷിയും മതവിശ്വാസിയുമായിരുന്നു യാക്കൂബ് മേമൻ. സാമൂഹ്യവ്രർത്തനങ്ങൾക്കായി പണം വാരിക്കോരി കൊടുക്കുന്ന വ്യക്തിത്വം.
1993 മാർച്ച് 12ന് ബോംബെ നഗരത്തെ സ്ഫോടന പരമ്പരകൾ ദുരന്തത്തിലാഴ്ത്തുമ്പോഴും പൊലീസ് അന്വേഷണ സംഘവും മേമൻ കുടുംബത്തെ സംശയിച്ചിരുന്നില്ല. സ്ഫോടനം നടന്ന് മൂന്ന് ദിവസത്തിനു ശേഷം യാദൃശ്ചികമായി പിടിയിലായ ഒരാളിൽനിന്നാണ് മേമേൻ കുടുംബത്തിന് മുംബൈ സ്ഫോനത്തിൽ മുഖ്യ പങ്കാളിത്തമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്. യാക്കൂബ് മേമന്റെ മൂത്ത സഹോദരൻ ടൈഗർ മേമൻ എന്നറിയപ്പെടുന്ന ഇസ്മായേൽ കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു. അയാുടെ പേരിൽ അനേകം കേസുകളും നിലവിലുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വെടിവച്ച കേസിൽവരെ ഇയാൾ പ്രതിയാണ്. മുഷ്താഖ് എന്ന പേരിലും ഇയാൾ അറിയപ്പെടുന്നു. കള്ളക്കത്ത്, മയക്കുമരുന്നു കച്ചവടം, കുഴൽപ്പണ ഇടപാട് എന്നിവയെല്ലാം ടൈഗർ മേമനെ മുംബൈ സ്ഫോനത്തിനു മുമ്പ് തന്നെ കുസ്രിദ്ധനാക്കിയിരുന്നു.
അബ്ദുൾ റസാക്ക് മേമന്റെയും ഹനീഫാ മേമന്റെയും പുത്രന്മാരാണ് യാക്കൂബ് മേമനും ടൈഗർ മേമനും. നാല് സഹോദരന്മാരും സഹോദരിയുമാണിവർക്കുള്ളത്. ആരിഫ്, അയൂബ്, യൂസഫ് അൻജും, എസ്സ മേമൻ. സഹോദരന്മാരിൽ ആരിഫും മുഷ്താഖും യാക്കൂബും അയൂബും വിവാഹിതരാണ്. 1980നും 1988നും ഇടയിൽ മേമൻ കുടുംബം മച്ചിംനഗറിലെ ഒരൊറ്റ മുറി ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർ കുടുംബത്തോടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ബോംബെ സ്ഫോനത്തിന് തൊട്ടു മുമ്പ് ഇന്ത്യ വിടുമ്പോൾ മേമൻ കുടുംബം ലക്ഷപ്രഭുക്കളായി മാറിയിരുന്നു. ടൈഗറിൽ നിന്ന് യാക്കൂബിലേക്ക് അന്വേഷണം എത്തിയപ്പോൾ ഏവരും ഞെട്ടി.
യാക്കൂബിന് സഹോദരന്മാരുടെ പേരിൽ ഒരു ഹോങ്കോങ് ബാങ്കിന്റെ മുംബൈയിലുള്ള ശാഖയിലും ഡവലപ്പ്മെന്റ് കോപ്പറേറ്റീവ് ബാങ്കിലും എഴ് സംയുക്ത അക്കൗണ്ടുകൾ ഉണ്ടായിരുന്നു. യാക്കൂബിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കമ്പനിയുടെ പേരിൽ രണ്ട് പ്രത്യേക അക്കൗണ്ടും തുറന്നിരുന്നു. യാക്കൂബിനായിരുന്നു എല്ലാ അക്കൗണ്ടുകളുടെയും നടത്തിപ്പിനു നിയമരമായ അധികാരം. യാക്കൂബിന്റെ അക്കൗണ്ട്സ് കമ്പനി ഈ ഇടപാടുകൾക്കൊരു മറയായിട്ടാണ് പ്രവർത്തിച്ചിരുന്നത്. മേമൻ സഹോദരന്മാരുടെ പണമിപാടുകൾക്കു നിയമപരമായ സാധുതയുണ്ടാക്കാനായിരുന്നു യാക്കൂബ് തന്റെ അക്കൗണ്ടൻസി കമ്പനിയെ ഉയോഗപ്പെടുത്തിയിരുന്നതെന്നു പൊലീസ് കരുതുന്നു.
മുബൈ സ്ഫോടനത്തിന് ശേഷം മേമൻ കുടുംബത്തിന്റെ ഫ്ലാറ്റ് പൊലീസ് അരിച്ചു പറക്കി. മുകളിലെ നിലയിലെ ഫ്ലാറ്റിലേക്കുള്ള കോണിയുടെ പിടികൾ വെള്ളി കൊണ്ട് മോടി പിടിപ്പിച്ചിരിരുന്നു. അന്നത്തെ കാലത്ത് വിഡിയോ ക്യാമറയും മറ്റ് വിലപിടിപ്പുള്ള ആഡംബര വസ്തുക്കും പൊലീസ് ഈ ഫ്ളാറ്റുകളിൽ കണ്ടെത്തി. ഒരു കോടി രൂപയുടെ ആഭരണങ്ങൾ അലമാരയിൽ ഇവർ ഉക്ഷേിച്ചിരുന്നു. നാലു ലക്ഷം രൂപ പണമായും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൂടാതെ അനേക ലക്ഷം രൂപയ്ക്കുള്ള വസ്തുവകകളുടെ രേഖയും അന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ നിന്നാണ് യാ്ക്കൂബ് മേമന്റെ പങ്ക് വ്യക്തമായത്.
1962 ജൂലൈ മുപ്പതിനായിരുന്നു യാക്കൂബിന്റെ ജനനം. 1993ൽ 257 പേരുടെ മരണകത്തിൽ കലാശിച്ച മുംബൈയിലുണ്ടായ സ്ഫോടനപരമ്പരകളിലെ മുഖ്യപ്രതിയായ മേമനെ 2007 ജൂലൈ 27 നാണ് ടാഡ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുബൈയിലെ ബൈക്കുളയിൽ ജനിച്ച യാക്കൂബ് മേമൻ ചാർട്ടേർഡ് അക്കൗണ്ടന്റായിരുന്നു. 1986ലാണ് മേമൻ ബുർഹാനി കോളജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സിൽനിന്ന് കോമേഴ്സിൽ ബിരുദം നേടിയത്. തുടർന്ന് 1990ലാണ് സിഎ പാസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ എന്റോൾ ചെയ്ത്. 91ൽ മേത്ത ആൻഡ് മേമൻ അസോസിയേറ്റ്സ് എന്ന പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം തുടങ്ങുകയും ചെയ്തു. ഈ വർഷം തന്നെ തൊഴിൽ പങ്കാളിയായ ചേതൻ മേത്തയുമായി പിരിഞ്ഞ യാക്കൂബ് എആർ ആൻഡ് സൺസ് എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങുകയായിരുന്നു.
മുംബൈയിലെ മേമൻ സമുദായത്തിലെ മികച്ച ചാർട്ടേഡ് അക്കൗണ്ടന്റ് പുരസ്കാരവും മേമൻ നേടി. ഇതിനിടയിൽ ഇന്ത്യയിൽനിന്നു ഗൾഫ് രാജ്യങ്ങളിലേക്കു സാധനങ്ങൾ കയറ്റുമതി ചെയ്യാൻ തെജ്രാത്ത ഇന്റർനാഷണൽ എന്ന കമ്പനിയും യാക്കൂബ് തുടങ്ങി. അതിനിടയിലാണ് രാജ്യത്തെ നടുക്കി മുംബൈയിൽ സ്ഫോടനപരമ്പരയുണ്ടായത്. മുംബൈ സ്ഫോടനപരമ്പരയ്ക്കായി സഹോദരൻ ടൈഗർ മേമനുമായി ചേർന്നു പണം കൈകാര്യം ചെയ്തെന്നും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനു സഹായം നൽകിയെന്നുമാണ് യാക്കൂബ് മേമനെതിരായ കേസ്. സ്ഫോടന പരമ്പര നടത്താനായി പതിനഞ്ചു യുവാക്കളെ പാക്കിസ്ഥാനിൽ പരിശീലനത്തിനു വിട്ടതും യാക്കൂബ് മേമനായിരുന്നെന്നു കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
1994 ഓഗസ്റ്റ് അഞ്ചിന് ന്യൂഡൽഹി റെയിൽവേസ്റ്റേഷനിൽനിന്നാണ് സിബിഐ യാക്കൂബ് മേമനെ അറസ്റ്റ് ചെയ്തത്. എന്നാൽ തന്നെ, അറസ്റ്റ് ചെയ്യുകയായിരുന്നില്ലെന്നാണ് മേമൻ കോടതിയിൽ പറഞ്ഞത്. നേപ്പാളിൽ പൊലീസിനു കീഴടങ്ങിയ തന്നെ അറസ്റ്റ് ചെയ്തെന്നു വരുത്തിത്തീർക്കുകയായിരുന്നെന്നും യാക്കൂബ് ആരോപിച്ചിരുന്നു. ആദ്യം യെർവാദ ജയിലിലും പിന്നീടു നാഗ്പുർ ജയിലിലുമാണ് മേമനെ പാർപ്പിച്ചത്. ജയിലിൽ കഴിയുന്നതിനിടെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും രാഷ്ട്രമീംമാസയിലും ബിരുദാനന്തരബിരുദങ്ങളും മേമൻ നേടി. അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഇംതിയാസ് അലി നായകനായി മേമന്റെ ജീവിതം ബ്ലാക്ക് ഫ്രൈഡേ എന്ന സിനിമയ്ക്കും പ്രമേയമായി. ന്യൂസ് ട്രാക്കിനു മേമൻ നൽകിയ അഭിമുഖം ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ടാഡാ കോടതി വിധിക്കെതിരേ യാക്കൂബ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ2013 മാർച്ച് 21 ന് തള്ളിയതോടെയാണ് തൂക്കിലേറ്റുമെന്നുറപ്പായത്. 2013 ജൂലൈ മുപ്പതിന് പുനപരിശോധനാ ഹർജി നൽകിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവവും ജസ്റ്റിസ് ബി എസ് ചൗഹാനും അടങ്ങിയ ബെഞ്ച് നിരാകരിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 11ന് ദയാഹർജി രാഷ്ട്രപതിയും തള്ളി. പിന്നീട് യാക്കൂബ് നൽകിയ ഹർജിയിൽ 2014 ജൂൺ ഒന്നിന് ജസ്റ്റിസുമാരായ ജെ ഖേഹറും സി നാഗപ്പനും ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. തുറന്ന കോടതിയിൽ വാദം നടത്താനും ഉത്തരവിട്ടു.
ഇതു പ്രകാരമുള്ള നടപടികൾക്കൊടുവിൽ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ ഏപ്രിലിൽ മേമന്റെ ഹർജി തള്ളുകയും ചെയ്തു. തുടർന്നു നൽകിയ തിരുത്തൽ ഹർജി ഈ മാസം 21ന് കോടതി തള്ളുകയും ചെയ്തതതോടെ മഹാരാഷ്ട്ര സർക്കാർ നാളെ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചു. നടപടികൾ പാലിക്കാതെയാണ് ശിക്ഷ നടപ്പാക്കുന്നതെന്നു കാട്ടി തുടർന്നാണ് തിരുത്തൽ ഹർജി നൽകിയത്. രാഷ്ട്രപതിക്കും മഹാരാഷ്ട്ര ഗവർണർക്കും വീണ്ടും ദയാഹർജി സമർപ്പിക്കുകയും ചെയ്തു. തിരുത്തൽ ഹർജിയും ഗവർണർക്കുള്ള ദയാഹർജിയും തള്ളിയതോടെയാണ് മേമന്റെ വധശിക്ഷ നടപ്പായത്.
Stories you may Like
- നൈട്രജൻ കൊല വിവാദം ലോകം ചർച്ചചെയ്യുമ്പോൾ
- നിലവിൽ ജയിലുകളിൽ വധശിക്ഷ കാത്തുകഴിയുന്നത് 21 പേർ
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ ഭീകരകാഴ്ചയെന്ന് ദൃക്സാക്ഷികൾ.
- പ്രതിവർഷം 8000 ഓളം പേർ ചൈനയിൽ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍