Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടിക്കാനത്തെ തേയിലത്തോട്ടത്തിൽ ഒഡിഷ സ്വദേശിനി കൊല്ലപ്പെട്ടതു ബലാത്സംഗ ശ്രമത്തിനിടെ; വിവസ്ത്രയായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ വെട്ടേറ്റ പത്തിലധികം പാടുകൾ; അയൽവാസിയായ ഇരുപതുകാരൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

കുട്ടിക്കാനത്തെ തേയിലത്തോട്ടത്തിൽ ഒഡിഷ സ്വദേശിനി കൊല്ലപ്പെട്ടതു ബലാത്സംഗ ശ്രമത്തിനിടെ; വിവസ്ത്രയായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ വെട്ടേറ്റ പത്തിലധികം പാടുകൾ; അയൽവാസിയായ ഇരുപതുകാരൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ

പീരുമേട്: കുട്ടിക്കാനത്തെ തേയിലത്തോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇരുപതുകാരൻ കസ്റ്റഡിയിൽ. കൊല്ലപ്പെട്ട ഒഡിഷ സ്വദേശിനി സബിത മാജിയുടെ അയൽവാസിയായ ഇരുപതുകാരൻ ഉൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തത്.

ബലാൽസംഗത്തിനിടെയാണ് സബിത മാജി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. അതുകൊണ്ടാണ് അയൽക്കാരും യുവതിയുടെ ഭർത്താവും അടക്കം മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിൽ അയൽക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തിൽ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും.

കാപ്പിത്തോട്ടത്തിൽ ജോലിക്കു പോയ ഭർത്താവ് കുന്ദൻ മാജി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സബിതയെ കാണാനില്ലായിരുന്നു. തുടർന്ന് കുന്ദനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും സമീപത്തെ ലയങ്ങളിൽ താമസിക്കുന്നവരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കുന്ദൻ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സബിതമാജിയും ഭർത്താവ് കുന്ദന്മാജിയും കുട്ടിക്കാനത്തെ കള്ളുവേലി എസ്റ്റേറ്റിലെ തൊഴിലാളികളാണ്.

ഞായറാഴ്ച രാവിലെ സബിതയെയും കുഞ്ഞിനെയും അടുത്ത വീട്ടിലാക്കി കുന്ദൻ മാജി ജോലിക്കു പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് കുന്ദനും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു. സാധാരണ ഞായറാഴ്ചകളിൽ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് വിറക് ശേഖരിക്കുന്ന പതിവ് സബിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഭർത്താവും ബന്ധുക്കളും ഇവിടെ തിരച്ചിൽ നടത്തിയത്. കാട്ടിൽ വിവസ്ത്രയായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ ആരും കാണാത്തയിടത്താണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വെട്ടേറ്റ പാടുകളുണ്ട്. സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകൾ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി കിടപ്പുണ്ടായിരുന്നു. ഇതിനു സമീപത്തായി രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഇവിടെ നിന്നും 100 മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ട് പോയാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്. കോട്ടയത്തു നിന്ന് ഫൊറൻസിക് വിദഗ്ധരും ഇടുക്കിയിൽ നിന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത് സ്ഥലത്തെത്തിയ ശേഷമാണ് ഇൻക്വസ്റ്റ് നടത്തിയത്. പൊലീസ് നായ സബിതയും കുടുംബവും താമസിച്ചിരുന്ന ലയത്തിലെ മുറിയുടെ തൊട്ടടുത്ത മുറിയിലാണെത്തി നിന്നത്. അതിനാലാണു തോട്ടത്തിൽ താമസിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പുറത്തു നിന്നും ആരും ഇവിടേക്ക് എത്താൻ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടുക്കി എസ്‌പി. എ.വി. ജോർജ്ജിന്റെ നേതൃത്വത്തിൽ ആറു സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. കൊല്ലപ്പെട്ട സബിത പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പോസ്റ്റുമോർട്ടത്തിനു ശേഷമെ സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നും ഇടുക്കി എസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP