ഖത്തറിൽ കമ്പനി നടത്തി വരവേ ജാസ്മിന്റെ ഭർത്താവ് അപകടത്തിൽ പെട്ടു; ശമ്പളം കൊടുക്കാത്ത ജീവനക്കാർ കേസ് കൊടുത്തപ്പോൾ ഒരു കോടി ഉണ്ടാക്കാൻ വീടു വിറ്റു; തുണയാകുമെന്ന് കരുതിയ കുടൂംബ സുഹൃത്ത് പണം അടിച്ചു മാറ്റിയപ്പോൾ മരണത്തിലേക്ക് എടുത്ത് ചാടി; വിവരം അറിഞ്ഞെത്തിയ അനുജത്തിയും കാത്തു നിൽക്കാതെ മരണത്തെ വരിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആക്കുളം കായലിൽ ചാടി മരിച്ച ജാസ്മിന്റെ സഹോദരിയെ ട്രെയിനിനു മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഏറുന്നു. ആക്കളും കായലിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നാട്ടുകാർ ഇടപെട്ട് പിന്തിരിപ്പിച്ച ജാസ്മിനിന്റെ മക്കളെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ജാസ്മിനിന്റെ അമ്മ സോഫിദയുടെ മൊഴിയും നിർണ്ണായകമാകും. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല കൂട്ട ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ആക്കുളം പാലത്തിൽ നിന്നു കായലിലേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നുപേരിൽ യുവതിയും കുഞ്ഞുമാണ് ആദ്യം മരിച്ചത്്. കിളിമാനൂർ പുതിയകാവ് ഗുരുദേവ ഐ.ടി.ഐ.ക്ക് സമീപം ജാസ്മിൻ മൻസിലിൽ സൈനുദീന്റെയും സോഫിദയുടെയും മകൾ ജാസ്മിൻ(30), മകൾ ഫാത്തിമ(3) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കായലിൽ ചാടിയ അമ്മ സോഫിദ(48)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മക്കളായ റയാൻ(10), റെംസിൻ(7) എന്നിവരെ കായലിന്റെ കരയിൽനിന്ന് വഴിയാത്രക്കാർ രക്ഷപ്പെടുത്തി. ഇതിനിടെയാണ് ജാസ്മിന്റെ സഹോദരി സജിനും മരിച്ചത്. ഇതോടെയാണ് ദുരൂഹത ഏറിയത്.
അതിനിടെ ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആഡംബര ജീവിതം മൂലമുണ്ടായ സാമ്പത്തിക ബാദ്ധ്യതയാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കായലിൽ ചാടാനായി പുറപ്പെടും മുമ്പ് ജാസ്മിൻ പിതാവ് സൈനുദ്ദീനെ ഒരു കത്ത് ഏൽപ്പിച്ചിരുന്നു. ബാങ്കിൽ കൊടുക്കാനുള്ള കത്തെന്നാണ് പറഞ്ഞിരുന്നത്. പൊലീസ് കത്തു പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പാണെന്നു മനസിലായത്. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെ പൊലീസ് ക്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾ സ്വകാര്യ ബസുടമയുമാണ്. നാസറും ബന്ധുക്കളായ മറ്റു രണ്ടു സ്ത്രീകളുമാണ് തങ്ങളെ വഞ്ചിച്ചതെന്ന് കത്തിൽ പറയുന്നു. സോഫിദയുടെ മൊഴിയിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. ഇവരുടെ ബന്ധുവും കുടുംബ സുഹൃത്തുമാണ് നാസർ.
ജാസ്മിന്റെ ഭർത്താവ് റഹിം ഖത്തറിലാണ്. ഇടയ്ക്കിടെ ജാസ്മിനും മക്കളും ഖത്തറിൽ പോയി വരുന്ന പതിവുണ്ടായിരുന്നു. ആറ്റിങ്ങലിലും കിളിമാനൂരിലും വീടുകളുള്ള ഇവർക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്നു. എന്നിട്ടും ഇത്രയും സാമ്പത്തിക ബാദ്ധ്യത എങ്ങനെ വന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. റഹിമിന് ഖത്തറിൽ 60 ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. നാട്ടിൽ ഒരു കോടിയുടെ ബാദ്ധ്യതയുള്ളതായും പൊലീസ് പറഞ്ഞു. ബാങ്ക് വായ്പ കുടിശികയായതിന്റെ പേരിൽ അടുത്തിടെ ഇവർക്ക് ജപ്തി നോട്ടീസ് കിട്ടിയിരുന്നു. ജാസ്മിൻ ഇതിനു മുമ്പും ആത്മഹത്യാ ശ്രമം നടത്തിയതായും പൊലീസിന് സൂചന കിട്ടി.
ബാധ്യത തീർക്കാൻ വസ്തു വിറ്റ തുകയിൽ 65 ലക്ഷം രൂപയാണ് കബളിപ്പിച്ചെടുത്തതാണു സൂചന. 150 ജീവനക്കാരുമായി റഹീം ഖത്തറിൽ സ്വന്തമായി കമ്പനി നടത്തിയിരുന്നു. എട്ടുമാസം മുൻപ് അപകടത്തിൽപ്പെട്ടു റഹീമിനു സാരമായി പരുക്കേറ്റു. ജാസ്മിനും മക്കളും അന്നു പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. അപകടത്തെ തുടർന്നു റഹീമിനു കമ്പനി ആറു മാസം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. ശമ്പളം കിട്ടാതിരുന്ന ജീവനക്കാർ ലേബർ വകുപ്പിൽ റഹീമിനെതിരെ കേസ് കൊടുത്തെന്ന് ഇവിടെയുള്ള ബന്ധുക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു കോടിയോളം രൂപ ഞായറാഴ്ച വിദേശത്തേക്ക് അയയ്ക്കണമായിരുന്നു. ഇതിനായി ആലംകോട്ടുള്ള പത്തേമുക്കാൽ സെന്റ് സ്ഥലം 90 ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.
വസ്തു പ്രമാണം ചെയ്യാൻ പവർ ഓഫ് അറ്റോർണി വാങ്ങാൻ രണ്ടാഴ്ച മുൻപു ജാസ്മിനും ഫാത്തിമയും ഭർത്താവിന്റെയടുത്തു പോയിരുന്നു. വസ്തു വിറ്റ പണത്തിൽ നിന്നു കുടുംബസുഹൃത്ത് 65 ലക്ഷം രൂപ കബളിപ്പിച്ചെടുത്തതായാണു കരുതുന്നത്. ഞായറാഴ്ച രാവിലെ പതിനൊന്നിന് ഇയാൾ കിളിമാനൂരിലെ വീട്ടിൽ വന്നിരുന്നതായും പറയുന്നു. രണ്ടു മണിയോടെ ഭാര്യയും മകളും പേരക്കുട്ടികളുമായി ആലംകോട്ട് പോകുന്നുവെന്നു പറഞ്ഞു കാറിൽ തിരിച്ചതായി ജാസ്മിന്റെ പിതാവ് സൈനുദ്ദീൻ പറഞ്ഞു. ബാങ്കിൽ നിന്നുള്ള അറിയിപ്പുകളാണെന്നു പറഞ്ഞ് കുറേ എഴുത്തുകൾ മുറിയിലെ അലമാരയിൽ വച്ചിട്ടാണു മകൾ പോയതെന്നും പിതാവ് പറഞ്ഞു. ഇത് ആത്മഹത്യാക്കുറിപ്പുകളാണെന്നു ദുരന്തശേഷമാണ് ഇദ്ദേഹം മനസ്സിലാക്കുന്നത്. അങ്കിൾ പറ്റിച്ചുവെന്നു പറഞ്ഞാണ് അമ്മയും ഉമ്മുമ്മയും കായലിൽ ചാടിയതെന്നും ഒപ്പം ചാടണമെന്നു തങ്ങളോടു പറഞ്ഞിരുന്നെന്നും ജാസ്മിന്റെ മക്കളായ റംസിനും റെയ്ഹാനും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
മക്കളെയും മാതാവിനെയും കൂട്ടി ജാസ്മി സ്വന്തം കാറിൽ ജീവനൊടുക്കാൻ പദ്ധതിയിട്ടതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഖത്തറിൽ കുടുംബസമേതം കഴിഞ്ഞുവന്ന ജാസ്മിയും ഭർത്താവ് റഹിമും അടുത്തിടെ ഖത്തറിൽ സ്വന്തം കമ്പനിയിലുണ്ടായ ചില തൊഴിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭൂരിഭാഗം തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും കുറച്ച് തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഖത്തർ പൊലീസ് റഹിമിനെ കസ്റ്റഡിയിലെടുത്തുവത്രേ. നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ സജീവമായിരുന്ന റഹിം ആറ്റിങ്ങൽ, ആലംകോട് മേഖലകളിൽ റിയൽ എസ്റ്റേറ്റ് ബിസിനിസ്സിൽ സജീവമായിരുന്നു.
പ്രതീക്ഷകൾക്കനുസരിച്ച് വസ്തുക്കളുടെ കച്ചവടങ്ങൾ നടക്കാത്തത് ഇവരെ വിഷമത്തിലാക്കി. ഇതിനിടയിൽ കല്ലമ്പലം പുതുശേരിമുക്ക് ഈരാണിമുക്ക് സ്വദേശിയായ ഒരു യുവാവ് ജാസ്മിയുടെ മാതാവിന്റെ സഹോദരിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ജാസ്മിയിൽ നിന്ന് 65 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം തിരിച്ചു നൽകാതെ കബളിപ്പിച്ചതായി സൂചനയുണ്ട്. ഇതുസംബന്ധിച്ചുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. നസാറിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
സജിനിയുടെ മരണത്തിനും ഈ സാമ്പത്തിക ബാധ്യതയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് തരിക്കുന്നുണ്ട്. തിരുവനന്തപുരം എയർപോർട്ട് ജീവനക്കാരിയായിരുന്ന സജിനി കുറച്ചുനാളായി ബാംഗഌരിലാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് ട്രെയിൻ മാർഗം സജിനി തിരുവനന്തപുരത്തെത്തിയെന്നാണ് സൂചന. അതോ സജിനി തിരുവനന്തപുരത്തുണ്ടായിരുന്നോ എന്നും വ്യക്തമല്ല. രാത്രിയാണ് ജാസ്മിൻ മരിക്കുന്നത്. അതുകൊണ്ട് തന്നെ ബാംഗ്ലൂരിലുള്ള സജിനിക്ക് ട്രയിനിൽ പുലർച്ചെ തിരുവനന്തപുരത്ത് എത്തുക അസാധ്യമാണ്. സജിനി റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിൽ പേട്ടയിലെത്തി. ട്രാക്കിനു സമീപം സ്കൂട്ടർ ഉപേക്ഷിച്ച് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സ്കൂട്ടറിലെ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് സജിനിയുടെ വിവരങ്ങൾ ലഭിച്ചത്. കുറച്ചുനാൾ മുമ്പ് വിവാഹമോചനം നേടിയ സജിനി കിളിമാനൂരിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാദ്ധ്യതയിൽ സജിനിക്കും പങ്കുണ്ടെന്നാണ് ആദ്യവിവരം. ഏതായാലും സോഫിദയേയും രക്ഷപ്പെട്ട കുട്ടികളേയും വിശദമായി ചോദ്യം ചെയ്യുന്നതോടെ സത്യം പുറത്തുവരുമെന്നാണ് വിലയിരുത്തൽ. സ്വന്തം ഭർത്താവിന്റെ കടബാധ്യതയ്ക്ക് അമ്മയേയും കൊണ്ട് ആക്കുളം പാലത്തിൽ ചാടി മരിക്കാൻ എന്തിന് ജാസ്മിൻ എത്തിയെന്നതാണ് ഉയരുന്ന ചോദ്യം. ജാസ്മിനും സോഫിദയും സജിനും ചേർന്നുള്ള ഇടപാടുകളിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വ്യക്തം.
ഏതായാലും ഗൾഫിലുള്ള ജാസ്മിനിന്റെ ഭർത്താവിൽ നിന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റയാനും റെംസിനും പത്തും ഏഴും വയസ്സുള്ള കുട്ടികളാണ്. അമ്മയുടേയും അനുജത്തിയുടേയും മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇവർ മുക്തി നേടിയ ശേഷമേ കാര്യങ്ങൾ വിശദമായി തിരക്കാൻ പൊലീസ് തയ്യാറെടക്കൂ. സോഫിദ അപകടനില തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത മാറുമെന്നാണ് സൂചന. സഹോദരി ജാസ്മിന്റെ സാമ്പത്തിക ബാധ്യതയിൽ സജിനിക്കും പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം. രണ്ട് ജീവനുകൾ പൊലിഞ്ഞ ആഘാതത്തിൽ നിന്ന് മുക്തരാകാത്ത ബന്ധുക്കൾക്ക് മുന്നിലേക്ക് ഇന്നലെ രാവിലെയാണ് സജിനിയുടെ ദുരന്ത വാർത്ത കൂടി എത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം മൂവരുടേയും മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ഒരുമിച്ചു സംസ്ക്കരിച്ചു.
ഞായറാഴ്ച വൈകിട്ട് 7.00 മണിയോടെയാണ് കൈക്കുഞ്ഞുമായി ജാസ്മിനും അമ്മയും ആക്കുളം പാലത്തിൽ നിന്ന് ചാടിയത്. കിളിമാനൂരിലെ വീട്ടിൽ നിന്നും കാറിലാണ് ജാസ്മിൻ കുടുംബത്തോടൊപ്പം ആക്കുളത്തെത്തിയത്. പാലത്തിൽ നിന്നു ചാടാനൊരുങ്ങിയ ജാസ്മിന്റെ മക്കളായ റയാനേയും റെംസിനേയും ഇതുവഴിവന്ന ഓട്ടോഡ്രൈവർ വിജയൻ ഇടപെട്ട് പിന്തിരിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. ഉമ്മ കായലിലേക്ക് ചാടിയെന്ന് കുട്ടികളാണ് വിജയനോട് പറഞ്ഞത്. ഇദ്ദേഹമാണ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.അഞ്ചു മിനിട്ടിനുള്ളിൽ സ്ഥലത്തെത്തിയ ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം കായലിൽ തെരച്ചിൽ ആരംഭിച്ചു. തുടക്കത്തിൽ തന്നെ ജാസ്മിന്റെ മൃതദേഹം കിട്ടി. പിന്നീട് നടത്തിയ തെരച്ചിലിൽ പാലത്തിന്റെ മറുവശത്ത് നിന്നാണ് കായലിൽ മലർന്നു കിടക്കുന്ന നിലയിൽ സോഫിദയെ കണ്ടെത്തിയത്.
കിളിമാനൂരിലെ വീട്ടിൽനിന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ഇവർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഈ സമയമാണ് ആത്മഹത്യാക്കുറിപ്പ് അച്ഛന് കൈമാറിയത്. ജാസ്മിനാണ് കാറോടിച്ചിരുന്നത്. പാലത്തിൽനിന്ന് കഴക്കൂട്ടം ഭാഗത്തേക്കുള്ള റോഡിൽ ഇടതുഭാഗത്ത് കാർ നിർത്തി അഞ്ചുപേരും പാലത്തിന്റെ ഇടത്തേ കൈവരിക്ക് അടുത്തെത്തി. സോഫിദയും ഫാത്തിമയുമായി ജാസ്മിനും കായലിലേക്ക് ആദ്യം ചാടിയതായി സംശയിക്കുന്നു. റെസിനും റയാനും ചാടാൻ മടിച്ചുനിന്നതായി നാട്ടുകാർ പറഞ്ഞു.
Stories you may Like
- ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കും കുതിരയും ചാമ്പ്യന്മാർ
- ഒമ്പതു വർഷത്തിന് ശേഷം തമിഴ് സിനിമയിൽ അഭിനയിക്കാൻ മീര ജാസ്മിൻ
- നഴ്സസ് ഡേ അവാർഡ് കായംകുളം താലൂക്ക് ആശുപത്രിയിലെ ഷിൽഡാ സെബാസ്റ്റ്യന്
- ഷാജൻ സ്കറിയയ്ക്കൊപ്പമെന്ന് യുഎൻഎ
- ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു: മീര ജാസ്മിൻ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്