Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നുള്ളി നോവിച്ചതിന് ശേഷം വേദനിച്ചോ എന്ന് ചോദിച്ച് തുടകളിൽ തലോടി ആനന്ദം കണ്ടെത്തി; മാറിടങ്ങളിലും രഹസ്യ ഭാഗങ്ങളിലും തൊട്ടും പീഡനം തുടർന്നു; മാഷിന്റെ കൈക്രിയ അസഹ്യമായപ്പോൾ കുട്ടികൾ വീട്ടിലെത്തി പീഡന വിവരം പറഞ്ഞു; മാതാപിതാക്കളുടെ പരാതിയിൽ കുടുങ്ങിയത് എൽപി സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന അൻപത്തിയഞ്ചുകാരൻ

നുള്ളി നോവിച്ചതിന് ശേഷം വേദനിച്ചോ എന്ന് ചോദിച്ച് തുടകളിൽ തലോടി ആനന്ദം കണ്ടെത്തി; മാറിടങ്ങളിലും രഹസ്യ ഭാഗങ്ങളിലും തൊട്ടും പീഡനം തുടർന്നു; മാഷിന്റെ കൈക്രിയ അസഹ്യമായപ്പോൾ കുട്ടികൾ വീട്ടിലെത്തി പീഡന വിവരം പറഞ്ഞു; മാതാപിതാക്കളുടെ പരാതിയിൽ കുടുങ്ങിയത് എൽപി സ്‌കൂൾ കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന അൻപത്തിയഞ്ചുകാരൻ

ആർ പീയൂഷ്

തിരുവനന്തപുരം: കുട്ടികൾക്ക് നേരേയുള്ളം ലൈംഗിക അതിക്രമക്കേസുകൾ സംസ്ഥാനത്ത് പെരുകുന്നുവെന്നതിന്റെ സൂചനയാണ് പാലോട്ടെ സംഭവം. കൊച്ചു കുട്ടികൾക്ക് ട്യൂഷനെടുക്കുന്ന അൻപത്തി അഞ്ചുകാരൻ ലൈംഗിക വൈകൃതം കാട്ടിയതിന് പൊലീസ് പിടിയിലായി. മൂന്നാംക്ലാസ്സുകാരിയായ എട്ടു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് പാലോട് നന്ദിയോട് സ്വദേശി മനോജി(55)നെ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്യൂഷൻ സെന്ററിൽ 35 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. എല്ലാവരും ലോവർ പ്രൈമറി സ്‌ക്കൂൾ കുട്ടികളാണ്. ഇവിടെ പഠിക്കുന്ന മൂന്നാം ക്ലാസ്സുകാരിക്ക് നേരെ അക്രമം കാട്ടി എന്ന മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാൾ പിടിയിലായതോടെ മറ്റൊരു കുട്ടിയുടെ മാതാപിതാക്കളും ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

ട്യൂഷൻ ക്ലാസ്സിൽ വച്ച് കുട്ടികളുടെ തുടയിൽ നുള്ളി നോവിക്കുകയും പിന്നീട് വേദനിച്ചോ എന്ന് ചോദിച്ച് അവിടെ തലോടി രസിക്കുകയുമാണ് ഇയാളുടെ പതിവെന്ന് കുട്ടികൾ പറഞ്ഞു. മാറിടങ്ങളിലും രഹസ്യ ഭാഗങ്ങളിലും സ്പർശിച്ചിരുന്നതായി പൊലീസിനോട് രണ്ട് കുട്ടികളും മൊഴി നൽകി. ഇതോടെയാണ് ഇയാളെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.

ഏറെ ദിവസമായി തന്റെ തുടയിൽ ആവശ്യമില്ലാതെ നുള്ളി നോവിക്കുന്നു എന്ന് പറഞ്ഞ് മൂന്നാം ക്ലാസ്സുകാരി മാതാവിനോട് പരാതി പറഞ്ഞിരുന്നു. പഠിക്കാത്തതിനാലാവാം നുള്ളിയത് എന്നാണ് ഇവർ കരുതിയത്. എന്നാൽ വീണ്ടും പരാതി പറഞ്ഞതോടെയാണ് കുട്ടിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചത്. ഇതോടെയാണ് പീഡനവിവരം മാതാവ് അറിയുന്നത്. തുടർന്ന് പിതാവിനോടും ഇക്കാര്യം പറഞ്ഞു. അങ്ങനെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞതോടെയാണ് രണ്ടാമത്തെ കുട്ടിയുടെ മാതാപിതാക്കളും പരാതിയുമായി മുന്നിട്ടിറങ്ങാൻ തയ്യാറായത്.

നിരവധി കുട്ടികളെ മനോജിന്റെ ട്യൂഷൻ സെന്ററിലേക്ക് രക്ഷകർത്താക്കൾ അയച്ചിരുന്നു. ഇവിടെയുള്ള മറ്റ് കുട്ടികൾക്കും പീഡനമേറ്റിട്ടുണ്ടെ എന്നറിയുവാനായി കൗൺസിലിങ് നൽകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേ സമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. എന്നാൽ കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ഇതോടെയാണ് പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ്് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP