നാണയത്തിൽ കൂടോത്രം ചെയ്ത് ഭാര്യയും കാമുകനും കൊല്ലാൻ നോക്കി: എന്നെ വകവരുത്തുന്നതിന് മുൻപ് ഞാൻ അവളെ കൊന്നു: സത്യം പറഞ്ഞത് 70 വയസുള്ളവർ കൊല നടത്തിയാൽ കേസില്ലെന്ന വാക്ക് വിശ്വസിച്ച്; കോന്നിയിൽ ഭാര്യയെ ആസിഡൊഴിച്ച് കൊന്ന 73 കാരന്റെ മൊഴിയിൽ ഞെട്ടി പൊലീസ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ദൃശ്യം സിനിമയിലെ ജോർജുകുട്ടിയെപ്പോലൊരാളെ കോന്നി സിഐ ആർ ജോസ് കഴിഞ്ഞ ഒരാഴ്ച നേരിട്ടു കാണുകയായിരുന്നു. 70 വയസുള്ള ഭാര്യയെ ആസിഡൊഴിച്ച് കൊന്ന ശേഷം അത് ആത്മഹത്യയാക്കി മാറ്റി, യുക്തിക്ക് നിരക്കുന്ന രീതിയിൽ അവതരിപ്പിച്ച് പൊലീസിനെ വെട്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തത് തന്ത്രപരമായ നീക്കത്തിനൊടുവിൽ. 70 വയസിന് മുളകിൽ പ്രായമുള്ളവർ കൊന്നാൽ കേസില്ലെന്ന സിഐയുടെ വാക്ക് വിശ്വസിച്ച് എല്ലാം തുറന്നു പറഞ്ഞ പ്രതി ഇരുമ്പഴിക്കുള്ളിലായി. ഇയാളുടെ മൊഴി കേട്ട് ഞെട്ടിയതോ കേരളാ പൊലീസും.
കോന്നി താഴം കിഴക്കുപുറം പൊലിമല നിരവേൽ റേച്ചലാണ്(അമ്മിണി-70) കഴിഞ്ഞ 22 ന് പുലർച്ചെ കൊല്ലപ്പെട്ടത്. ഭർത്താവ് വർഗീസിനെ (73) ആണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ചവിട്ടിയും ആസിഡൊഴിച്ചും കൊന്ന ശേഷം നിഷ്കളങ്കനായി നടന്ന വർഗീസിനെ പൊലീസും അവിശ്വസിച്ചില്ല. മക്കളൊക്കെ വിദേശത്തായതിനാൽ വർഗീസും റേച്ചലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അങ്ങനെ ഇരിക്കെയാണ് കഴിഞ്ഞ് 22 ന് രാവിലെ റേച്ചൽ കൊല്ലപ്പെടുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
റേച്ചലിന്റെ മൃതദേഹം കിടപ്പുമുറിയിൽ വെറും നിലത്ത് കമിഴ്ന്നു കിടക്കുകയായിരുന്നു. കഴുത്തിൽ നിന്ന് ചോര ഒഴുകി ഇറങ്ങിയിരുന്നു. ശരീരമാസകലം പൊള്ളി തൊലി ഇളകിയ പാടുമുണ്ടായിരുന്നു. മൃതദേഹം കണ്ട് വർഗീസ് നിലവിളിച്ച് ആളെ കൂട്ടുകയായിരുന്നു. അയൽപക്കത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളാണ് ഓടിയെത്തി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയപ്പോഴും വർഗീസിന് ഭാവഭേദമില്ല. തന്നോട് പിണങ്ങി റേച്ചൽ ജീവനൊടുക്കുകയായിരുന്നുവെന്ന് വർഗീസ് മൊഴി നൽകി. എസ്പിയടക്കമുള്ളവർ പലരീതിയിൽ ചോദ്യം ചെയ്തിട്ടും ഇയാൾ മൊഴിയിൽ ഉറച്ചു നിന്നു. ഒരേ രീതിയിലാണ് ഇയാൾ ഉത്തരം പറഞ്ഞിരുന്നത്.
ഇയാളുടെ കൈയിലും മറ്റും റേച്ചലിന്റെ ശരീരത്തിലേതു പോലെ പൊള്ളിയ പാടുണ്ടായിരുന്നു. ഇതെന്തു പറ്റിയെന്ന പൊലീസിന്റെ ചോദ്യത്തിന് തിളച്ച കഞ്ഞിവെള്ളം വീണെന്നായിരുന്നു മറുപടി. എട്ടുവർഷമായി താനും ഭാര്യയുമായി കലഹം പതിവാണെന്നും കഴിഞ്ഞ രാത്രിയും വഴക്കുണ്ടായെന്നും ഇയാൾ പറഞ്ഞു. തന്നോടുള്ള ദേഷ്യത്തിന് ഭാര്യ ആസിഡ് കുടിച്ച് മരിച്ചതാണെന്ന വർഗീസിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചില്ല. കടുത്ത ആസ്ത്മാ രോഗിയായ വർഗീസിന് ഇതിനിടെ രോഗം കലശലായി. തുടർന്ന് പത്തനംതിട്ട സ്വകാര്യ ആശുപത്രി ഐസിയുവിലേക്ക് മാറ്റി. തുടക്കം മുതൽ വർഗീസിനെ നിരീക്ഷിച്ചിരുന്ന സിഐ അങ്ങനെ വിടാൻ ഒരുക്കമായിരുന്നില്ല. രണ്ടുദിവസം മുൻപ് റേച്ചലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടി. ആസിഡ് ഉള്ളിൽ ചെന്നിട്ടില്ലെന്നും ശരീരത്ത് വീണിട്ടുണ്ടെന്നും ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞതാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സിഐ ജോസ്, എസ്ഐ ബി രാജഗോപാൽ, പൊലീസുകാരായ വി അനിൽകുമാർ, ആർ ബിജു എന്നിവർ ആശുപത്രിയിലെത്തി ഇയാളെ മാറി മാറി ചോദ്യം ചെയ്തു. ആദ്യം പറഞ്ഞ മൊഴിയിൽ നിന്ന് ഒരക്ഷരം പോലും മാറ്റാൻ വർഗീസ് തയാറായില്ല. ഒടുവിൽ സിഐ ഒരു നമ്പർ ഇറക്കി. റേച്ചൽ മരിച്ചത് ആസിഡ് കുടിച്ചല്ല, ശരീരത്ത് വീണാണ്. നിങ്ങൾ അവരെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നും ഞങ്ങൾക്ക് മനസിലായി. പക്ഷേ,എന്തു ചെയ്യാനാ 70 വയസ് കഴിഞ്ഞതും കടുത്ത ആസ്തമയുള്ളതും കാരണം നിങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല. അറസ്റ്റ് ചെയ്യരുതെന്ന് നിയമമുണ്ട്. അതു കൊണ്ട് മാത്രം നിങ്ങൾ രക്ഷപ്പെട്ടു. പക്ഷേ, എന്തിനാണ് കൊന്നത് എന്നു മാത്രം പറയണം-സിഐയുടെ ഈ തുറന്നു പറച്ചിലിൽ വർഗീസ് വീണു. തത്ത പറയുന്നതു പോലെ എ ടു ഇസഡ് കാര്യങ്ങൾ അയാൾ പറഞ്ഞു. അതാണ് പൊലീസിനെ ഞെട്ടിച്ചത്.
റേച്ചലിന് ഒരു കാമുകനുണ്ട്. അയാളുമായി ചേർന്ന് അവൾ കൂടോത്രം ചെയ്ത് എന്നെ കൊല്ലാൻ നോക്കി. ഒരു ദിവസം കാലത്തേ ഞാൻ എന്റെ കിടക്ക പൊക്കി നോക്കിയപ്പോൾ അതിനടിയിൽ ഒരു രണ്ടുരൂപ നാണയം. അതിൽ ചന്ദനവും സിന്ദൂരവും ഭസ്മവും പുരണ്ടിരുന്നു. കൂടോത്രം ആണെന്ന് എനിക്ക് മനസിലായി. എന്നെ കൊല്ലാനാണ് പദ്ധതി. അവൾ എന്നെ കൊല്ലും മുൻപ് അവളെ കൊല്ലാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ 22 ന് പുലർച്ചെ മൂന്നുമണിയോടെ, ഉറങ്ങിക്കിടന്ന അവളെ ബലമായി ആസിഡ് കുടിപ്പിക്കാൻ ശ്രമിച്ചു. അവൾ എതിർത്തപ്പോൾ ദേഹത്തേക്ക് തെറിച്ചു വീണു. ബാക്കി വന്നത് ദേഹത്തും ഒഴിച്ചു. പൊള്ളി നിലത്തു വീണ് മരണവെപ്രാളം കാണിച്ചപ്പോൾ ഞാൻ ശക്തമായി രണ്ടു ചവിട്ടു കൊടുത്തു. പിന്നെ, അനങ്ങിയില്ല. മരിച്ചെന്ന് ബോധ്യമായപ്പോൾ നിലവിളിച്ച് ആളു കൂട്ടി-ഇതായിരുന്നു വർഗീസിന്റെ മൊഴി. ഇന്നലെ രാവിലെയായിരുന്നു തുറന്നു പറച്ചിൽ.
ഉച്ചയ്ക്ക് ശേഷം സിഐ ഇയാളെ ആശുപത്രിയിൽ നിന്ന് തൂക്കി. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ വർഗീസിന്റെ ശരീരത്തുണ്ടായ പൊള്ളലുകൾ ആസിഡ് വീണതാണെന്ന് സ്ഥിതീകരിച്ചു. മറ്റു ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തി കൊലപാതകം തന്നെയാണെന്നതിന് കൂടുതൽ തെളിവുകൾ കണ്ടെത്തിയെന്നും സിഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍