തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചു ഇരുമ്പു കമ്പികൊണ്ട് അടിച്ചും മകനെ ക്രൂരമായി പീഡിപ്പിച്ച നസീറും സലീനയും നയിച്ചത് വഴിവിട്ട ജീവിതം; ഇരുവരും കഞ്ചാവിനും ലഹരിവസ്തുക്കൾക്കും അടിമകൾ..! സെലീനയുടെ ഭൂതകാലവും അജ്ഞാതം
മറുനാടൻ മലയാളി ബ്യൂറോ
അടിമാലി: മാതാപിതാക്കളുടെ പീഡനത്തിനിരയായി കളമശ്ശേരിയിൽ ആശുപത്രിയിൽ കഴിയുന്ന നൗഫൽ പൊലീസിനും ചൈൽഡ്ലൈൻ പ്രവർത്തകർക്കും നൽകിയ മൊഴി സ്ഥിരീകരിച്ച് നാട്ടുകാരുടെ പ്രതികരണങ്ങളും. നൗഫൽ ഇനിയും അപടക നില തരണം ചെയ്തിട്ടില്ല. അതിക്രൂരമായ പീഡനമാണ് നടന്നത്. കുരുങ്ങു കടിച്ചാണ് പരിക്കുണ്ടായതെന്ന വാദം ഡോക്ടർമാരും തള്ളി കളഞ്ഞതോടെ സ്വന്തം മകനായ ഒൻപതു വയസുകാരനെ മൃഗീയമായി പീഡിപ്പിച്ച കൂമ്പൻപാറ പഴംപിള്ളിയിൽ നസീർ, ഭാര്യ സലീനയും കുടുങ്ങുമെന്ന് ഉറപ്പായി.
നസീറിന്റേയും ഭാര്യയുടേയും ജീവിതം ദുരൂഹത നിറഞ്ഞതെന്ന നിലപാടിൽ പൊലീസും എത്തിക്കഴിഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും അറസ്റ്റ് ചെയ്തേയ്ക്കും. അടിമാലി ദേശീയ പാതയോരത്ത് അമ്പതിനായിരം രൂപ പാട്ടത്തിനെടുത്ത ഷീറ്റു മേഞ്ഞ വീട്ടിൽ അയൽപക്കവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു നസീറും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു വർഷം മുൻപ് എറണാകുളത്തു നിന്നാണ് ഇവർ ഇവിടെയെത്തിയത്. വല്ലപ്പോഴും മാത്രമായിരുന്നു ഇവരെ ഇവിടെ കണ്ടിരുന്നതെന്ന് അയൽവാസികൾ പറയുന്നു. രാത്രിയിൽ പലപ്പോഴും അപരിചിതരായ നിരവധിപേർ ഈ വീട്ടിലെത്തിയിരുന്നെന്നു നാട്ടുകാർ പറയുന്നു.
മാതാപിതാക്കളുടെ ഭീഷണി പേടിച്ചാണ് കുരങ്ങ് കടിച്ചതാണെന്ന് പറഞ്ഞതെന്നും നൗഫൽ അറിയിച്ചിട്ടുണ്ട്. ഇരുവരും മാസങ്ങളായി മാനസികവും ശാരീരികമായും പീഡിപ്പിച്ചുവരികയായിരുന്നു. ഒരാഴ്ചയോളം ഭക്ഷണംപോലും നൽകിയില്ല. ഒരുദിവസം ഉപ്പകൊണ്ടുവന്നുവച്ച ബീഡിയെടുത്ത് അറിയാതെ കത്തിച്ചു. ഇതിനുശേഷമാണ് ഉപ്പയും ഉമ്മയും ചേർന്ന് പീഡിപ്പിച്ച് തുടങ്ങിയത്. കമ്പിവടികൊണ്ട് കാലിൽ അടിക്കുകയും തേങ്ങ കൊണ്ട് ഇടിക്കുകയും ചെയ്തു. ഗ്യാസ് സ്റ്റൗ കത്തിച്ചുവച്ച ശേഷം അതിന് മുകളിൽ ഉയർത്തിപ്പിടിച്ച് പൊള്ളിച്ചു. തിളപ്പിച്ച വെള്ളം ശരീരത്തിൽ ഒഴിച്ചു. ഉറക്കെ കരയാൻപോലും സമ്മതിച്ചില്ല. കരയുമ്പോൾ വായ പൊത്തിപ്പിടിച്ചു. മാതാപിതാക്കൾ എന്നെ തല്ലുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫ പേടിച്ച് കരയുമായിരുന്നുവെന്നും നൗഫൽ പറയുന്നു.
ഇതോടെയാണ് നൗഫലിന്റേയും സലീനിയുടേയും ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചത്. നൗഫലിനെ കുരുങ്ങു കടിച്ചതാണെന്ന് സലീന ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. ഈ അന്വേഷണത്തിലാണ് നൗഫൽ പറയുന്നതാണ് ശരിയെന്ന വിലയിരുത്തലിലേക്ക് പോലസ് എത്തുന്നത്. നസീർ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരവധി പുരുഷന്മാർ ഇവിടെ വന്നുപോയിരുന്നു. വീട്ടിൽനിന്നു പൊട്ടിച്ചിരിയും വാർത്തമാനവും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു. നസീറിന്റെ വഴിപിഴച്ച ജീവിതം കാരണം ബന്ധുക്കളും ഇയാളെ തിരിഞ്ഞു നോക്കാറില്ലായിരുന്നു. ആക്രിക്കച്ചടവും മീൻ വിൽപ്പനയുമായി കഴിഞ്ഞിരുന്ന നസീർ അടുത്തിടെയാണ് വീടിനുമുന്നിൽ പെട്ടിക്കട തുടങ്ങുന്നത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി നാട്ടുകാർ എക്സൈസ് അധികൃതരെ അറിയിച്ചിരുന്നു. നസീർ താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ച പ്രദേശമായിരുന്നതിനാൽ എന്തു നടന്നാലും പുറം ലോകം അറിയില്ലായിരുന്നു. അപരിചിതരായ പലരും ഇവിടെ വന്നു പോയിരുന്നതായും നാട്ടുകാർ പറയുന്നു.
കമ്പി വടി ഉപയോഗിച്ച് കാലിൽ അടിക്കുകയും തേങ്ങാകൊണ്ട് ഇടിക്കുകയും ചെയ്തു. കൂടാതെ ഗ്യാസ് സ്റ്റൗ കത്തിച്ച് വച്ചശേഷം അതിന് മുകളിൽ ഉയർത്തിപ്പിടിച്ച് പൊള്ളിക്കുകയും ചെയ്തു. തിളപ്പിച്ച വെള്ളം ശരീരത്തിൽ ഒഴിച്ചു. ഉറക്കെ കരയാൻപോലും സമ്മതിച്ചില്ല. കരയുമ്പോൾ വായ പൊത്തിപ്പിടിച്ചിരുന്നു. നൗഫലിനെ ബാപ്പയും ഉപ്പയും ചേർന്ന് തല്ലുകയും മറ്റും ചെയ്യുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫ നോക്കി നിൽക്കുമായിരുന്നു. പേടിയോടെ കരയുന്നതും കാണുമായിരുന്നു. രാത്രിയിലായിരുന്നു ഇവർ വീട്ടിൽ എത്തിയിരുന്നത്. പകൽ ഇവർ പോകുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫയേയും വീട്ടിൽ പൂട്ടിയിടും.
ആരെങ്കിലും ചോദിച്ചാൽ കുരങ്ങ് കടിച്ചതാണെന്നും കുരങ്ങ് ഒടിച്ചപ്പോൾ പാറയിൽ നിന്നും വീണുണ്ടായ പരിക്കാണ് ശരീരത്തിൽ കാണുന്നതെന്ന പറയണമെന്നും ഉമ്മ സെലീന പറഞ്ഞ പ്രകാരമായിരുന്നു കുരങ്ങ് കടിച്ചതെന്ന് നൗഫൽ ആദ്യം പറഞ്ഞത്. മാതാപിതാക്കളുടെ കൊടിയ പീഡനത്തിനിരയായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന നൊഫൽ എന്ന ഔൻപതു വയസുകാർ ഇന്നലെ അടിമാലി എസ്ഐ ലാൽസി ബേബിക്കു നൽകിയ മൊഴിയിലാണ് മനുഷത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളെയും ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്.
നസീർ നിരവധി ക്രിമിൽ കേസുകളിൽ പ്രതിയാണ്. ഇടക്കിടയ്ക്കു പൊലീസ് പിടിക്കും. ജയിലിലാകും. ഈ സമയത്ത് മറ്റൊരാൾക്കൊപ്പം കുട്ടി അമ്മയെ കണ്ടെന്നും അത് പുറത്താകുമെന്ന് ഭയന്നാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. കണക്കറ്റ് പീഡിപ്പിച്ച ശേഷവും കസ്റ്റഡിയിലുള്ള നസീറിനോട് സെലീന പരാതി പറഞ്ഞു. ഇതുകേട്ട് നസീർ സെല്ലിലൂടെ കൈ പുറത്തേക്ക് നീട്ടി നൗഫലിന്റെ തല ഇരുമ്പ് കമ്പിയിൽ ഇടിപ്പിച്ചു. തിരികെ വീട്ടിലെത്തിയപ്പോഴും അമ്മ മർദനം തുടർന്നു. പത്തു ദിവസത്തോളം പട്ടിണിക്കിട്ടു. മുറിവുകളിൽ നിന്നും രക്തം നഷ്ടപ്പെട്ട് ഹീമോഗ്ലോബിന്റെ കണികപോലും നൗഫലിന്റെ ശരീരത്തിലില്ലാതായെന്ന് ഡോക്ടർമാർ. കുട്ടി സ്വാഭാവിക സ്ഥിതിയിലേക്കു മടങ്ങാൻ മൂന്നു ദിവസമെടുക്കും.
ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫൽ. എക്സൈസ് വിഭാഗം കഞ്ചാവ് കേസിൽ നസീറിനെ പിടികൂടിയപ്പോൾ ഇയാൾക്ക് വസ്ത്രങ്ങൾ എത്തിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുള്ള സഹോദരിയെ പൊലീസ് വിളിച്ചു. ഇവർ പറഞ്ഞതനുസരിച്ച് അടിമാലിയിലുള്ള മറ്റൊരു സഹോദരി നസീറിന്റെ വീട്ടിലെത്തി. അവിടെ ആരുമില്ലെന്നു മനസിലാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് വീട്ടിൽനിന്ന് കരച്ചിൽ കേട്ടത്. അങ്ങനെയാണ് മലവും മൂത്രവും നിറഞ്ഞ മുറിയിൽ മൃതപ്രായനായി കുട്ടിയെ കണ്ടത്. പിന്നീട് ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം പൊലീസും ചൈൽഡ്ലൈൻ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്ക് വാഹനത്തിൽ കയറ്റിവിട്ടു.
പാതിവഴിയിൽ ഇറങ്ങിയ ഇവർ ഓട്ടോറിക്ഷയിൽ എറണാകുളത്തു വന്നു. വൈറ്റിലയിൽ വച്ച് സഹോദരിയും ഭർത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാൻ ശ്രമിച്ച സെലീനയെ ഇവർ കടവന്ത്ര പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Stories you may Like
- കെറ്ററിംഗിലെ സാജുവിനെ പോലെ മിയാമിയിലെ നെവിനും ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- ഒല്ലൂർ സെന്ററിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ മർദ്ദനം
- മരുമകളുടെ കൊടുംക്രൂരത തുറന്നുപറഞ്ഞ് 80കാരി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- ഭർതൃമാതാവിനെ മർദ്ദിച്ച കേസിൽ പ്രതിയായ മരുമകൾ റിമാൻഡിൽ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍