Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടയ്ക്കലിൽ തൊണ്ണൂറുകാരിയെ അയൽപക്കക്കാരൻ പീഡിപ്പിച്ചെന്ന ഏഷ്യാനെറ്റ് വാർത്ത കെട്ടുകഥ; വഴിത്തർക്കത്തെ തുടർന്നാണു വയോധിക വ്യാജപരാതി ഉന്നയിച്ചതെന്നു സൂചന; മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗിക പീഡനമില്ല; ബന്ധുക്കൾ വിവരം പുറത്തു പറയാതിരുന്നതു വ്യാജമായതിനാൽ

കടയ്ക്കലിൽ തൊണ്ണൂറുകാരിയെ അയൽപക്കക്കാരൻ പീഡിപ്പിച്ചെന്ന ഏഷ്യാനെറ്റ് വാർത്ത കെട്ടുകഥ; വഴിത്തർക്കത്തെ തുടർന്നാണു വയോധിക വ്യാജപരാതി ഉന്നയിച്ചതെന്നു സൂചന; മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗിക പീഡനമില്ല; ബന്ധുക്കൾ വിവരം പുറത്തു പറയാതിരുന്നതു വ്യാജമായതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കടയ്ക്കലിൽ തൊണ്ണൂറു വയസുകാരിയായ വയോധികയെ അയൽപക്കക്കാരൻ പീഡിപ്പിച്ചെന്ന വാർത്ത കെട്ടുകഥയെന്ന് സൂചന. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഏറ്റെടുത്ത വാർത്ത അപ്രകാരമല്ലെന്നാണ് കടയ്ക്കൽ പൊലീസ് നൽകുന്ന വിവരം. വയോധിക പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായതോടെയാണ് ആക്ഷേപത്തിൽ വാസ്തവമില്ലെന്ന് വയോധിക നൽകിയ പരാതിയിൽ ആരോപണവിധേയനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന് പിന്നീട് പൊലീസും വ്യക്തമാക്കി. എന്നാൽ, ചാനലുകാരോട് ഇവർ ആരോപിച്ചത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച വൈദ്യപരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തിൽ പീഡനശ്രമത്തിനും ദേഹോപദ്രവത്തിനും കടയ്ക്കൽ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതിക്രമിച്ച് കടന്നതിനും മാനഹാനി വരുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

വീടിന് അടുത്തുള്ളയാൾക്കെതിരെയാണ് വയോധിക മൊഴി നൽകിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ അടുത്തെത്തിയെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് വയോധിക നൽകിയ മൊഴി. വാർത്ത പുറത്തുവന്നതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാനാണ് വനിതാ കമ്മീഷൻ തീരുമാനം. എന്നാൽ പീഡനവിവരം ബന്ധുക്കൾ പുറത്തറിയിക്കാതെ മൂടിവച്ചെന്നും ആക്ഷേപമുയർന്നു. വയോധികയ്ക്ക് യഥാസമയം ചികിത്സ നൽകാനും ബന്ധുക്കൾ തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ അടക്കം ഈ വിഷയം പുറത്തു പറയാതിരുന്നത് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാണെന്നും അറിയുന്നു.

സംഭവത്തിൽ പിടിയിലായ ആളുടെ മകളുടെ കല്യാണം അടുത്തു തന്നെ നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു വഴിതർക്കം അടുത്തിടെ ഉണ്ടായിരുന്നു. മുമ്പും വഴിയുടെ പേരിൽ തർക്കം നടന്നിരുന്നു. ഇതെതുടർന്നുള്ള വാശി തീർക്കാനാണ് വയോധിക ആരോപണം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യമറിയാൻ മറുനാടൻ കടയ്ക്കൽ സിഐയുമായി ബന്ധപ്പെട്ടെങ്കിലും അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ ഇപ്പോൾ കേസിനെ കുറിച്ച് ഒന്നും പുറത്തുപറയില്ലെന്ന് പ്രതികരിച്ചു. ഇന്ന് പരാതിക്ക് പിന്നാലെ വയോധികയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഇവിടെ ആശുപത്രി പരിസരത്ത് സിപിഐ(എം)-കോൺഗ്രസ് പ്രവർത്തകർ നേരിയ സംഘർഷമുണ്ടായി. വയോധികയെ കാണാൻ എത്തിയ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയെ സിപിഐ(എം) പ്രവർത്തകർ ആശുപത്രിയിൽ തടഞ്ഞുവച്ചു.

കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.സിജുവിനെ പിടിച്ചുതള്ളിയെന്ന് ആരോപിച്ചായിരുന്നു സിപിഐ(എം) പ്രവർത്തകർ ബിന്ദു കൃഷ്ണയെ തടഞ്ഞുവച്ചത്. പ്രതിരോധത്തിന് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് എത്തിയാണ് ബിന്ദുവിനെ മോചിപ്പിച്ചത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ചെന്ന അനുഭവമാണ് കടയ്ക്കൽ ആശുപത്രിയിൽ തനിക്കുണ്ടായതെന്ന് ബിന്ദു പിന്നീട് ആരോപിച്ചു.

തന്നെ പീഡിപ്പിച്ചുവെന്ന വയോധിക ആരോപിച്ച വ്യക്തിയുമായി വസ്തു തർക്കമുണ്ടായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്‌ടെത്തി. പീഡനം നടന്നുവെന്ന് വയോധിക പറയുന്ന സമയത്ത് ആരോപണവിധേയൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമുള്ള മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വയോധിക നൽകിയ പരാതിയിൽ മദ്യാസക്തിയിൽ ആരോപണവിധേയൻ തന്റെ മേൽ വീണുവെന്നാണ് പറയുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്.

തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമി കേട്ടില്ലെന്നും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ വയോധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രാത്രി രണ്ടുമണിയോടെ അടുക്കള വാതിൽ തുറന്ന് അകത്തുകയറി അക്രമി പീഡിപ്പിക്കുകയായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ.. മകനേ.. എന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ആ കരച്ചിൽ കേട്ടില്ലെന്ന് ആ അമ്മ ചാനലിനോട് പറഞ്ഞു. ഇക്കാര്യം അടുത്തു താമസിക്കുന്ന ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. ഇക്കാര്യമറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം വിവരം തിരക്കിയെങ്കിലും വിവരം പൊലീസിൽ അറിയിച്ചില്ല.

ക്യാൻസർ രോഗികൂടിയായ വയോധിക. അഞ്ചു ദിവസം മുമ്പാണ് കടയ്ക്കൽ സ്വദേശിയായ തൊണ്ണൂറു വയസുകാരി പീഡനത്തിന് ഇരയായത്. ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വയോധിക തന്നെ തുറന്നു പറയുകയായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ഇരുപത് വർഷമായി വീട്ടിൽ തനിച്ചാണ് കഴിയുന്നത്. മക്കൾ ഇല്ല. വീടിനടുത്ത് ഉള്ള ആൾ തന്നെയാണ് പീഡിപ്പിച്ചതെന്നും വിശദീകരിക്കുന്നു. പിൻ ഭാഗത്തെ വാതിൽ പുറത്ത് നിന്നും തുറക്കണമെങ്കിൽ ഇത് അറിയാവുന്ന ആളാകണം. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുവകകൾ അടുത്ത ബന്ധു തന്നെ തട്ടിയെടുത്തതായും വയോധിക പരാതിപ്പെട്ടു.

സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞത് ദൈവത്തോട് പ്രർത്ഥിക്കാനായിരുന്നെന്നും അവർ ചാനൽ മുമ്പിൽ പറഞ്ഞിരുന്നു. ശിക്ഷ ദൈവം നൽകിക്കോളുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു. അതേസമയം, അമ്മ തന്നോട് ഒന്നും തുറന്നുപറഞ്ഞില്ലെന്നും നൂറാംവയസ്സിൽ എനിക്കിങ്ങനെ പറ്റിയെന്ന് ആരും അറിയല്ലേയെന്നും അമ്മ പറഞ്ഞതായി വാർഡ് അംഗം ബിനുമോളും പറഞ്ഞിരുന്നു. പീഡനവാർത്തയിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ വരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP