കാമുകിയെ മടക്കിക്കിട്ടാൻ സുഹൃത്തിനെ മദ്യപിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് അഭിജിത്തിന്റെ മാതാപിതാക്കൾ; മകനെ തിരക്കി അറസ്റ്റിലായ ജിജോയ്ക്കൊപ്പം മറ്റു പലരുമെത്തി വീടു പരിശോധിച്ചു: പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകത്തിൽ ദുരൂഹത വർധിക്കുന്നു
കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ കാഞ്ഞിരം മലയിക്കേരിൽ ജോർജിന്റെ മകൻ അഭിജിത്തിനെ (24) കിണറ്റിൽ തള്ളിയിട്ടു കൊന്നകേസിൽ ദുരൂഹത വർദ്ധിക്കുന്നു. സംഭവത്തിൽ പിടിയാലായ മൈലാടിക്കരയിൽ നന്തികാട്ട് ജിജോ ജോർജ്(25) മാത്രമല്ല കൊല നടത്തിയതെന്നും കൂടുതൽ പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നുമുള്ള ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തി. ജനുവരി 26നാണ് സംഭവം. പാമ്പാടി മൈലാടിക്കര സി.എം.എസ് പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കാനാണ് അഭിജിത്ത് മാതാപിതാക്കളോടൊപ്പം കാഞ്ഞിരത്തുനിന്നും എത്തിയത്. രാത്രിയോടെയാണ് അഭിജിത്തിനെ കാണാതാവുന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് മൈലാടിക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിടിയിലായ ജിജോയുടെ വീട്ടിൽ 26ന് രാത്രി ബഹളം കേട്ടതായി അയൽവാസികൾ തങ്ങളോട് പറഞ്ഞിരുന്നതായി പിതാവ് ജോർജും മാതാവ് പൊന്നമ്മയും പറഞ്ഞു. രാത്രി ജിജോയുടെ കൂടെ മൂന്നു നാലു പേരും എത്തിയിരുന്നതായി പറഞ്ഞു. ഇവർ അഭിജിത്തിനെ തിരക്കി ഇവിടെ എത്തിയിട്ട് വീട്ടിൽ കയറി പരിശോധിക്കുന്നതിനെ ജിജോയുടെ മാതാപിതാക്കൾ വിലക്കുകയും ചെയ്തിരുന്നു. മ്യതദേഹം കണ്ടെത്തിയെന്ന് പറയപ്പെടുന്ന കിണറ്റിൽ തങ്ങൾ ഉൾപ്പടെ തിരച്ചിൽ നടത്തിയവർ പല തവണ കിണറ്റിൽ പരിശോധിച്ചിരുന്നു, അപ്പോളൊന്നും ഇവർ അഭിജിത്തിനെ കണ്ടെത്തിയില്ല. അഭിജിത്തിന്റെ പിടലിക്ക് പിന്നിൽ അടിയേറ്റപാടും പുറത്ത് നിലത്തുകൂടി വലിച്ചുകൊണ്ടുപോയതിന്റെ തൊലി പോയ പാടും ഉണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. ബന്ധുക്കൾ എത്തുന്നതിന് മുൻപ് മ്യതദേഹം പുറത്തെടുത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നതായി പറഞ്ഞു.
കൊല നടത്തിയശേഷം പിന്നിട് കിണറ്റിൽ കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്നും ഇത്തരത്തിൽ കൊല നടത്താൻ ഒരാൾക്ക് മാത്രം കഴിയില്ലെന്നും പറയുന്നു. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്. ഇത് മാതാപിതാക്കളും അംഗീകരിക്കുന്നുണ്ട്. കാഞ്ഞിരം സി.എം.എസ് പള്ളിയിലെ യൂത്ത് വിഭാഗത്തിന്റെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു മരിച്ച അഭിജിത്ത്. മൈലാടിക്കര പള്ളിയിലെ പ്രസിഡന്റായിരുന്നു പ്രതി ജിജോ. ഇതേ ഇടവകയിലെ ഒരു പെൺകുട്ടിയെ ജിജോ പ്രണയിച്ചിരുന്നു. നാലുമാസം മുൻപ് പെൺകുട്ടി അഭിജിത്തുമായി പ്രണയത്തിലായി ഇത് അറിഞ്ഞ ജിജോ പ്രകോപിതനാകുകയും കൊലയിലേയ്ക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പ്രഥമിക വിവരം.
കൊല കരുതിക്കൂട്ടിയായിരുന്നുവെന്ന് കണക്കാക്കണം. കാരണം പെരുന്നാളിന് എത്തണമെന്ന് പ്രത്യേകം ക്ഷണിക്കുകയും മദ്യം നല്‍കിയശേഷം കൊലപ്പെടുത്തുകയുമായിരുന്നു. 25നും അഭിജിത്തും മൂന്നു സുഹ്യത്തുകളും പള്ളിയിലെ റാസയിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. അഭിജിത്തിന്റെ ഒരു സുഹ്യത്ത് അവിടെ എത്തിയ പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നല്കി. പെൺകുട്ടി ഇത് തന്റെ സഹോദരന് നല്കി. ഇദ്ദേഹവും കൂട്ടുകാരും ചേർന്ന് ചോദ്യം ചെയ്യുകയും പ്രശനം പരിഹരിക്കുകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞു പോകുമ്പോൾ മറ്റൊരു സംഘം എത്തി ഇതേ പ്രശ്നം ചോദ്യം ചെയ്തു ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഇവരെയും സംശയമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു
കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്കത്തോട് മൈലാടിക്കര പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിജോയ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ് ഷോപ്പിൽ നിന്നു മദ്യവും വാങ്ങിയാണ് രണ്ടു പേരും പോയതെന്നും പള്ളിക്കത്തോട് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു ജിജോയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജിജോയുടെ കാമുകിയായിരുന്ന പെൺകുട്ടിയും അഭിജിത്തും തമ്മിൽ അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം തകർക്കുന്നതിനു വേണ്ടിയാണ് ജിജോ അഭിജിത്തിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു നിർദ്ദേശിച്ച് ജിജോ അഭിജിത്തിനെയുമായി സ്വന്തം വീട്ടിലെത്തുകയായിരുന്നു.
ഇവിടെ ഇരുന്നു മദ്യപിച്ച ഇരുവരും പുറത്തിറങ്ങി. അഭിജിത്തിനു കൂടുതൽ മദ്യവും ജിജോ നൽകിയിരുന്നു. മദ്യത്തിന്റെ ലഹരിയിൽ അബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേയ്ക്കു തള്ളിയിടുകയായിരുന്നു. അഭിജിത്തിനെ വിളിച്ച ജിജോയുടെ ഫോൺ കോളുകളും, മൊഴിയും കേസിൽ നിർണായക തെളിവാകുമെന്നും പൊലീസ് പറഞ്ഞു. താൻ പള്ളിയിൽ വച്ചാണു അഭിജിത്തിനെ കണ്ടതെന്നായിരുന്നു ജിജോയുടെ മൊഴി. ഫോൺ കോളുകളുടെയും മൊഴികളിലെ വൈരുധ്യവുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടാതിരിക്കാനും കേസ് തേച്ചുമായിക്കാനും ഭരണകക്ഷിയെ ജില്ലയിലെ പ്രമുഖ നേതാവ് ഇടപെടുന്നതായും മാതാപിതാക്കൾ ആരോപിച്ചു.
Stories you may Like
- കെ എം അഭിജിത്ത് വിവാഹിതനാകുന്നു
- സൽമാൻ ഖാൻ ഇന്ത്യൻ ഗായകരെ മാറ്റി പാക്കിസ്ഥാനികൾക്ക് അവസരം കൊടുത്തയാൾ
- കാമുകി ചതിച്ചതിന്റെ പ്രതികാരം; നൂറിലേറെ സ്ത്രീകളെ തട്ടിപ്പിനിരയാക്കി, യുവാവ് അറസ്റ്റിൽ
- ഒരു യുവതി തന്റെ സൗന്ദര്യത്തെ മോഹവിലയ്ക്ക് വിറ്റ് ആഡംബര ജീവിതം നയിക്കുമ്പോൾ
- മകൻ മരിച്ചുകിടന്നതറിഞ്ഞില്ല; അച്ഛനും അമ്മയും തിരക്കിനടന്നത് നാലുമണിക്കൂർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍