കൊലപാതകത്തിൽ ബന്ധമുള്ള 13 പേരെ പിടികൂടിയിട്ടും കൊല നടത്തിയത് ആരെന്നോ മുഖ്യ ആസൂത്രകൻ ആരെന്നോ മനസ്സിലാകാതെ വെള്ളം കുടിച്ച് പൊലീസ്; പരസ്പര ബന്ധമില്ലാത്ത പല ക്രിമിനൽ സംഘങ്ങളെ ഒരുമിച്ചിറക്കി നടത്തിയ ആസൂത്രിത കൊലയെന്ന് സ്ഥിരീകരിച്ച് പൊലീസ്; അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലപാതകിക്ക് ഇട്ടുകൊടുത്ത മുഹമ്മദ് പിടിയിലായിട്ടും കരളിലേക്ക് കത്തിയിറക്കി ജീവനെടുത്തവരെ കുറിച്ച് യാതൊരു സൂചനയുമില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : മഹാരാജാസിലെ അഭിമന്യു വധക്കേസിന്റെ അന്വേഷണത്തിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയുന്നില്ല. അഭിമന്യുവിനെ കുത്തിയത് ആരെന്ന് തിരിച്ചറിയാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ പ്രധാന പ്രതിയാണ് മുഹമ്മദ്. അഭിമന്യുവിനെ കോളേജിലേക്ക് വളിച്ചു വരുത്തിയത് മുഹമ്മദായിരുന്നു. ഈ മുഹമ്മദിന് പോലും കൊന്നയാളെ കുറിച്ച് വ്യക്കതയില്ല. തന്ത്രപരമായാണ് കൊലപാതകമെന്ന സൂചനയാണ് ഇതിൽ നിന്ന് പൊലീസിന് ലങിക്കുന്നത്. കുറ്റകൃത്യങ്ങൾക്കു പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്ന ക്രിമിനൽ ലെയർ തന്ത്രത്തിലൂടെയാണ് അഭിന്യുവിനെ കൊന്നതെന്നാണ് പൊലീസ് കരുതുന്നത്. ഇതോടെ വ്യക്തമായ ഗൂഡോലാചനയുടെ ചിത്രവും തെളിയുകയാണ്.
കൊല നടന്ന ദിവസം മഹാരാജാസ് കോളജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവൻ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവൻ ചുരുളും അഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. ഇതാണ് പൊളിയുന്നത്. കണ്ണൂർ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണു പ്രതിയിൽനിന്നു പ്രധാനമായും കിട്ടിയത്. അതോടെ അഭിമന്യു വധക്കേസിലെ മുഖ്യ ആസൂത്രകനും കൊലയാളിയും ആരെന്ന് കണ്ടെത്താനാകുന്നില്ല. അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനൽ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണം എത്തില്ല. ഒറ്റക്കുത്തിലാണ് അഭിമന്യുവിനെ കൊന്നത്. കരളിലേക്ക് കത്തി കുത്തിയിറക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കൊലയാളി പ്രൊഫണലുമാണ്. ഇയാളെ തിരിച്ചറിയുന്ന വിവരങ്ങൾ പൊലീസിന് ഇനിയും ആരും നൽകുന്നില്ല.
അറസ്റ്റിലായ 13 പ്രതികളെ ചോദ്യംചെയ്ത ശേഷവും കൊലയാളിസംഘത്തെ സംബന്ധിക്കുന്ന പൂർണവിവരങ്ങൾ ലഭിക്കാത്തത് അതുകൊണ്ടാണ്. കൊലപാതകം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും അതിനുശേഷം പുറത്തുകടക്കേണ്ട റൂട്ടിനെക്കുറിച്ചും വ്യക്തമായ സ്കെച്ച് തയാറാക്കിയിരുന്നു. കൊലപാതകത്തിനുശേഷം പൊലീസിന്റെ കൈകളിൽ അകപ്പെടാതെ പ്രതികളെ കടത്തിക്കൊണ്ടുപോകാനുള്ള ചുമതല നാലു പേർക്കായിരുന്നു. ഇവരിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാമന്റെ വിവരം പുറത്തുവന്നിട്ടില്ല. ഇയാൾ പശ്ചിമകൊച്ചി സ്വദേശിയാണെന്നാണു നിഗമനം. സിബിഐയെ ഉൾപ്പെടെ വഴിമുട്ടിച്ച ചേകനൂർ മൗലവി കേസ്, ചെമ്പരിക്ക ഖാസി കേസ് എന്നിവ ഈ രീതിയിൽ നടന്ന കൊലപാകങ്ങളാണ്. ചേകനൂർ മൗലവി കേസിൽ പരസ്പരം അറിയാത്ത കുറ്റവാളികൾ അടങ്ങിയ അഞ്ചു ക്രിമിനൽ ലെയറുകളുടെ സാന്നിധ്യം സിബിഐ തിരിച്ചറിഞ്ഞിരുന്നു. ചെമ്പരിക്ക ഖാസി കേസിൽ അസ്വാഭാവിക മരണത്തിൽ കേസൊതുക്കേണ്ടിയും വന്നു.
ക്രിമിനൽ ലെയറുകളുടെ ഏകദേശ ഘടന.
കേസിന്റെ അന്വേഷണം ഇപ്പോഴെത്തുന്നത് എറണാകുളം നെട്ടൂർ സ്വദേശികളായ നാലംഗ സംഘത്തിലേക്കാണ്. തൻസീർ, സഹൽ, സാഹിദ്, റജീബ് എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കുത്തിയത് ഇവരിൽപെട്ടവരാണെന്നു കരുതുന്നു. അറസ്റ്റിലായ മുഹമ്മദും ആദിലും ചോദ്യം ചെയ്യലിനിടെ റജീബിന്റെ പങ്ക് മറച്ചുവയ്ക്കാൻ ശ്രമിച്ചതും അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നുണ്ട്. എന്നാൽ, നാലു പേരും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരാണെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കൊലപാതകം നടന്ന ദിവസം ധരിച്ച ഷർട്ട് ബസിൽ മറന്നുവച്ചെന്നും മൊബൈൽ ഫോൺ എറിഞ്ഞുകളഞ്ഞെന്നുമാണു മുഹമ്മദിന്റെ മൊഴി. ഇതും തെറ്റാണെന്നു വ്യക്തമായി. മുഹമ്മദിനെയും ആദിലിനെയും വീണ്ടും ചോദ്യംചെയ്ത് സത്യം പുറത്തുകൊണ്ടു വരാനാണ് നീക്കം.
നെട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ കാണിച്ച സ്ഥലത്തു നിന്നാണു സംഭവ ദിവസം രാത്രിയിൽ നാലംഗ സംഘം മഹാരാജാസ് കോളജിലെത്തിയതെന്നു വ്യക്തമായി. സംഭവത്തിനുശേഷം ജെ.ഐ. മുഹമ്മദും ആദിലും ഉൾപ്പെടെ പ്രധാന പ്രതികളെല്ലാം കടന്നുകളഞ്ഞത് ആലപ്പുഴ വഴിയായിരുന്നു. കൊലപാതകത്തിനുശേഷം ബൈക്കിൽ സുഹൃത്തിനൊപ്പമാണു ജെ.ഐ. മുഹമ്മദ് കടന്നത്. പൂച്ചാക്കലിൽ എത്തിയശേഷം ബൈക്ക് മാറി. ഓട്ടോറിക്ഷയിലും കാറിലുമൊക്കെയാണു മറ്റു പ്രതികൾ പൂച്ചാക്കലിൽ എത്തിയതെന്നും ഇവിടെനിന്നാണു പലവഴിക്കു പോയതെന്നും പൊലീസ് കരുതുന്നു. ഒളിവിൽ കഴിയാൻ സഹായിച്ചവരെപ്പറ്റി മുഹമ്മദ് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും അന്വേഷണ സംഘം വിലയിരുത്തി. അതുകൊണ്ട് തന്നെ പ്രതികളുടെ മൊഴി പൊലീസ് കാര്യമായെടുക്കുന്നില്ല.
അഭിമന്യു വധത്തിൽ പ്രതികൾ മുപ്പതിലേറെയെന്ന് അന്വേഷണസംഘം പറയുന്നത്. കുത്തിയ സംഘത്തിൽ പതിനഞ്ചോളം പേരാണുള്ളത്. അവർക്കു സഹായം ചെയ്തവാണു മറ്റുള്ളവർ. പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാൻ സഹായിച്ചവരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. രക്ഷപെട്ടുപോയ മറ്റു പ്രതികളെക്കുറിച്ചും ഓരോരുത്തരുടെയും പങ്കിനെ സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതു മുഹമ്മദിന്റെ മൊഴിയിലൂടെയാണ്. കൊലപാതകത്തിന് ഏതെങ്കിലും കേന്ദ്രത്തിൽനിന്ന് മുൻകൂർ നിർദ്ദേശം ലഭിച്ചിരുന്നോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊന്നും വെളിപ്പെടുത്താൻ മുഹമ്മദ് തയ്യാറല്ല. ഇതാണ് അന്വേഷണ സംഘത്തെ വെട്ടിാലാക്കുന്നത്. കുടുംബത്തിലെ പോപ്പുലർ ഫ്രണ്ട് പശ്ചാത്തലമാണു തന്നെ ക്യാംപസ് ഫ്രണ്ടിലേക്കും തീവ്ര രാഷ്ട്രീയ നിലപാടുകളിലേക്കും നയിച്ചതെന്നാണ് മുഹമ്മദിന്റെ മൊഴി. പിതാവും പോപ്പുലർ ഫ്രണ്ടിന്റെ ഭാരവാഹിയായിരുന്നുവെന്ന് അയാൾ പൊലീസിനോടു വ്യക്തമാക്കി 'കോളജിൽ മുൻപും അഭിമന്യുവുമായി പലതവണ ഉരസലുകളുണ്ടായിട്ടുണ്ട്.
എന്തു സംഭവിച്ചാലും സംഭവദിവസം രാത്രി തന്നെ ചുമരെഴുതണമെന്നു തീരുമാനിച്ചതുകൊണ്ടാണു പുറത്തു നിന്നുള്ളവരെ സഹായത്തിനു വിളിച്ചത്. എന്തു സംഘർഷമുണ്ടായാലും നേരിടാനായിരുന്നു തീരുമാനം. കത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തിയതും അതു കൊണ്ടാണ്. ചുവരെഴുത്ത് എസ്എഫ്ഐ തടഞ്ഞപ്പോൾ കൊച്ചി നോർത്തിലെ കൊച്ചിൻ ഹൗസിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. പന്ത്രണ്ടരയോടെയാണു സംഘർഷമുണ്ടായത്. മൂന്നു വിദ്യാർത്ഥികൾക്കു കുത്തേറ്റതോടെ സ്ഥലംവിട്ടു. ആദ്യം അരൂരിലെത്തി. അവിടെ നിന്നു ട്രെയിനിൽ ഗോവയിലേക്കു കടന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്.
Stories you may Like
- അഭിമന്യുവിന്റെ കൊലയാളികളെ സഹായിക്കുന്നത് സിപിഎം എന്ന് ബിജെപി
- അഭിമന്യു വധക്കേസിലെ രേഖകൾ കോടതിയിൽ നിന്നും കാണാതായി
- അഭിമന്യുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
- കാമ്പസ് ഫ്രണ്ടുകാർ നെഞ്ചിൽ കത്തി കുത്തിയിറക്കി അഭിമന്യുവിനെ കൊന്നിട്ട് അഞ്ച് വർഷം
- രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഭിമന്യു ഈശ്വരനെയും ആവേശ് ഖാനെയും ഉൾപ്പെടുത്തി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍