Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടേയും ഗവർണ്ണറുടേയും നിഴൽപറ്റി നിന്ന് അവതാരകയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പൊലീസ് ഹെഡ്‌കോർട്ടേഴ്‌സിലെ ഹൈടക് സെല്ലിന്റെ ചുമതലയുള്ള അസിന്റന്റ് കമാണ്ടന്റ് വിനയകുമാരൻ നായർ; ഐജി മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് നടപടി വരുന്നു; എ. സി പിയെ ചുമതലയിൽ നിന്ന് ഉടൻ പുറത്താക്കും

മുഖ്യമന്ത്രിയുടേയും ഗവർണ്ണറുടേയും നിഴൽപറ്റി നിന്ന് അവതാരകയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പൊലീസ് ഹെഡ്‌കോർട്ടേഴ്‌സിലെ ഹൈടക് സെല്ലിന്റെ ചുമതലയുള്ള അസിന്റന്റ് കമാണ്ടന്റ് വിനയകുമാരൻ നായർ; ഐജി മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് നടപടി വരുന്നു; എ. സി പിയെ ചുമതലയിൽ നിന്ന് ഉടൻ പുറത്താക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലത്ത് നടന്ന സൈബർ ക്രൈം രാജ്യാന്തര സെമിനാറിനിടെ അവതാരകയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസി. കമീഷണർ വിനയകുമാറിനെതിരെ നടപടി. ഹൈടെക്ക് സെല്ലിന്റെ ചുമതലയിൽ നിന്ന് ഉദ്യോഗസ്ഥനെ നീക്കാൻ ഐജി മനോജ് ഏബ്രഹാം നിർദ്ദേശം നൽകി.

സെമിനാറിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയിൽ വച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുതറിയോടിയ പെൺകുട്ടി സമ്മേളനഹാളിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ പി. പ്രകാശിന്റെ അടുത്തെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രകാശ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തശേഷം സമ്മേളനത്തിൽ നിന്ന് ഇറക്കിവിട്ടു. വിഷയം ഉടൻ തന്നെ ഡിജിപിയെ അറിയിക്കുകയും ചെയ്തു. സമ്മേളനത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തു വായിക്കുന്നതിനിടയിലാണ് പീഡനശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികൾ കൈകാര്യം ചെയ്യുന്ന സൈബർ സെൽ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ദക്ഷിണ മേഖലാ ഐജി മനോജ് ഏബ്രഹാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ പി സദാശിവവും സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത 'കൊക്കൂൺ 2016' എന്ന ഇന്റർനാഷണൽ സൈബർ സെക്യൂരിറ്റി കോൺഫറൻസിനിടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെ വേദിയിൽ സാംസ്‌കാരിക പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായതെന്നാണ് റിപ്പാർട്ടുകൾ. പരിപാടികളുടെ ചുമതലയില്ലാതിരുന്ന അസിസ്റ്റന്റ് കമാൻഡന്റ് ഈ പരിസരത്ത് ഉണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. എന്നിട്ടും ഇയാൾ മനപ്പൂർവം ഇവിടെ ചുറ്റിപ്പറ്റി നിൽക്കുകയും പെൺകുട്ടിയെ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞയുടൻ ഇയാളെയും സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനേയും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്താക്കി.

തുടർന്ന് പെൺകുട്ടിയുടെ പരാതി ലഭിക്കും മുമ്പുതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് നൽകാനും ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് പെൺകുട്ടി പ്രത്യേകം പരാതി നൽകിയിട്ടില്ലെന്നാണ് സൂചനകൾ. സ്ത്രീകളുടെ പരാതികൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച സ്ത്രീസുരക്ഷാ പദ്ധതിയുടെ കൂടി ചുമതലയുള്ള ഉദ്യോഗസ്ഥനിൽനിന്നാണ് പെൺകുട്ടിക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും കാണുന്നത്. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കുന്നത്. സൈബർ രംഗത്തെ പ്രവർത്തനങ്ങൾ സംരക്ഷിക്കുക എന്നത് ഒരു അതിബൃഹത്തായ വെല്ലുവിളിയായി കേരള പൊലീസ് ഏറ്റെടുക്കുകയും ഈ മേഖലയിൽ സത്വര ശ്രദ്ധ ലഭിക്കുന്നതിനും ഉടൻ പ്രതികരിക്കുന്നതിനും വേണ്ടിയാണ് കേരള പൊലീസ് 'കൊക്കൂൺ' എന്ന പേരിൽ സൈബർ സെക്യൂരിറ്റി ആൻഡ് പൊലീസിങ് കോൺഫറൻസ് നടത്തിയത്.

പൊതുസാമൂഹ്യ പങ്കാളിത്തത്തോടെയും അന്തർദ്ദേശീയ സഹകരണത്തോടെയും സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തിലായിരുന്നു സമ്മേളനം. ഇതിനിടയിലാണ് പെൺകുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്. വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ പങ്കെടുത്ത സമ്മേളനത്തിൽ വേദിക്കരികെ വച്ചുണ്ടായ പീഡനശ്രമം സംസ്ഥാനത്തിനുതന്നെ നാണക്കേടായ സാഹചര്യത്തിൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടെ പ്രശംസിച്ച സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദേശം വായിക്കുന്ന വേളയിലാണ് വേദിക്കുപിന്നിൽ അവതാരക അപമാനിക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP