പെൺകുട്ടികളെ തുണിപൊക്കി കാണിച്ചില്ലെന്നും പൊതുസ്ഥലത്ത് സ്കൈപ്പിലൂടെ സെക്സ് ചാറ്റ് നടത്തിയത് പെൺകുട്ടികൾ കണ്ടതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും പറഞ്ഞ് ശ്രീജിത് രവിയുടെ മേലുള്ള പോക്സോ കുരുക്കഴിക്കാൻ പൊലീസ്; ആദ്യം മുതൽ വിവരങ്ങൾ മറച്ചുവച്ച പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത് മുഖം രക്ഷിക്കാൻ; പെൺകുട്ടികളുടെ മൊഴി നിർണായകമാകും
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് സെൽഫിയെടുത്ത കേസിൽ യുവ നടൻ ശ്രീജിത് രവിയെ രക്ഷിക്കാൻ പൊലീസ് നീക്കമെന്ന് ആരോപണം. നടൻ മനഃപൂർവ്വം പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രകടിപ്പിച്ചതല്ലെന്ന പൊലീസിന്റ വാദമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രീജിത് ആരുമായോ സെക്സ് ചാറ്റ് നടത്തുന്ന സമയത്ത് കുട്ടികൾ അതുവഴി കടന്നും വരികയായിരുന്നുന്നാണ് പൊലീസിന്റെ പുതിയ വാദം. സംഭവത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും പൊലീസ് പറയുന്നു. ഇത്തരം വാദങ്ങൾ ഉയർത്തുന്നത് താരസംഘടനയായ അമ്മയിൽ അംഗമായ നടനെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ പൊലീസ് ഉഴപ്പുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് പെൺകുട്ടികളുടെ രക്ഷിതാക്കളും മാതാപിതാക്കളും പറയുന്നത്. നടനോള്ളു മൃദു സമീപനത്തിന് പിന്നിൽ ചില സിനിമാക്കാരായ രാഷ്ട്രീയക്കാരാണെന്നും ഇവർ സംശയിക്കുന്നുണ്ട്. കേസിൽ ശ്രീജിത് രവി അറിഞ്ഞുകൊണ്ടല്ല തെറ്റ് ചെയ്തതെന്നും എന്നാൽ ഇത് ന്യായീകരിക്കാൻ സാധിക്കെല്ലെന്നുമാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇന്ന് പെൺകുട്ടികൾ വീണ്ടു തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം ശ്രീജിത് രവിയുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്യും. േേപാക്സോ ഉൽപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. എന്നാൽ, സെക്സ് ചാറ്റിന്റെയും മറ്റും കഥ പറയുന്നത് നടനെ പോസ്കോയിൽ നിന്നും രക്ഷിക്കാനാണെന്നും ആരോപണമുണ്ട്.
സംഭവത്തെകുറിച്ച് ഇപ്പോൾ പൊലീസ് പറയുന്നത് ഇങ്ങനെനെയാണ്: വിജനമായ വഴിയിൽ വച്ചാണ് സംഭവം നടന്നത്. ശ്രീജിത് രവി തന്റെ കാറിലിരുന്ന ഒരാളോട് വീഡിയോ കോൺഫറൻസിലൂടെ സെക്സ് ചാറ്റ് നടത്തുകയായിരുന്നു. ഈ സമയത്ത് പെൺകുട്ടികൾ അത് വഴി കടന്നു വരികയായിരുന്നു. വീഡിയോ കോൺഫറൻസിൽ നടൻ ആരുമായോ സംസാരിക്കുന്നത് കണ്ടിട്ടാണ് കുട്ടികൾ അവരെ കൂടി ഉൾപ്പെടുത്തി നടൻ സെൽഫിയെടുക്കാൻ ശ്രമിക്കുകയാണോയെന്ന് തെറ്റിദ്ധരിച്ചതാണെന്നുമാണ് ശ്രീജിത് രവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിരത്തുന്ന വാദം. അതേസമയം പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിൽ മനഃപൂർവ്വം പെരുമാറിയില്ലെന്ന് നടൻ പറയുന്നുണ്ടെങ്കിലും പൊതു സ്ഥലത്ത് ഇത്തരം പെരുമാറ്റങ്ങൾ കുറ്റകരമാണെന്നും പൊതു വഴിയായതിനാൽ കുട്ടികൽ കാണാൻ സാധ്യതയുണ്ടെന്നും അറിയുന്ന ആളായതിനാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കാൻ സമീപിച്ചപ്പോൾ ആദ്യം മുതൽ വസ്തുതകൾ മറച്ചുവെയ്ക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഓഗസറ്റ് 27നാണ് സംഭവം നടന്നത്. പെൺകുട്ടികളുടെ പരാതി സ്കൂൾ പ്രിൻസിപ്പൽ പൊലീസ് സ്റ്റേഷനിൽ നൽകിയത് ബുധനാഴച്ചയാണ്. എന്നാൽ ഇക്കാര്യം സ്റ്റേഷനിൽ തിരക്കിയപ്പോൾ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പൊലീസും എസ്ഐ ആദംഖാനും പറഞ്ഞത്. മറുനാടൻ മലയാളിയിൽ നിന്നും വിളിച്ചപ്പോഴും സമാനമായ മറുപടായിയിരുന്നു ആദ്യം ലഭിച്ചത്. ഇന്നലെ വീണ്ടും വിളിച്ചപ്പോഴും കേസ് ഇല്ലെന്നാണ് എസ്ഐ പറഞ്ഞത്. ശ്രീജിത് രവിയല്ല പ്രതിയെന്ന വിധത്തിലായിരുന്നു ഇവരുടെ സമീപനം. എന്നാൽ കാർ നമ്പർ ശ്രീജിതിന്റേത് ആണെന്ന് വ്യക്തമാകുകയും മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ വ്യക്തമാകുകയും ചെയ്തതോടയാണ് നടൻ കുടുങ്ങിയത്.
അതേസമയം പരാതി നൽകിയ പെൺകുട്ടികളുടെ മൊഴിയെടുക്കാൻ ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് നടപടിയും ഏറെ വിമർശനത്തിന് ഇടയാക്കി. കുട്ടികൾ സ്റ്റേഷനിലെത്തിയപ്പോൾ ഒരു പൊലീസുകാരൻ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. സിനിമാ നടൻ സമൂഹത്തിൽ വലിയ നിലയുള്ള ആളാണെന്നും അപമാനിക്കാൻ ശ്രമിച്ചാൽ ഭാവി തന്നെ വെള്ളത്തിലാകുമെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും ഒറ്റപ്പാലം സബ് ഇൻസ്പെക്ടർ ആദംഖാൻ പറഞ്ഞത്.
ഒറ്റപ്പാലം പൊലീസിൽ നിന്നും എസ്ഐയിൽ നിന്നും കേസിനെകുറിച്ച് വിശദാംശങ്ങൾ നൽകിയിരുന്നില്ല. തുടർന്ന് ജില്ലയിലെ മറ്റൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴാണ് വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന അന്ന് തന്നെ പെൺകുട്ടികൾ നടനെ തിരിച്ചറിഞ്ഞിരുന്നും അപ്പോൾ അവിടെ നിന്നും വണ്ടിയുമായി ശ്രീജിത് പോയെങ്കിലും സ്കൂളിലെ വൈസ് പ്രിൻസിപ്പാളിന്റെ ഭർത്താവ് ഇയാളെ കണ്ടിരുന്നു. നടനും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടവുകയും ഇയാൾ ശ്രീജിത്തിന്റെ കഴുത്തിന് പിടിക്കുകയും ചെയ്തിരുന്നു. അപ്പോൾ അവിടെ നിന്നും പോയ ശ്രീജിത്തിന്റെ വണ്ടി നമ്പർ ഇവർ ശ്രദ്ധിക്കുകയും തുടർന്നാണ് പൊലീസിന് പരാതിയും വണ്ടിയുടെ നമ്പറും നൽകിയത്. വാഹനം ശ്രീജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ നേരത്തെ സംഭവത്തിൽ എഫ്ഐആർ ഇട്ട പൊലീസ് പക്ഷേ ശ്രീജിത് രവിയെ പ്രതി ചേർക്കുകയോ ഇയാൾക്കെതിരെ കേസെടുക്കുകയോ ചെയ്തിരുന്നില്ല.
വിഷയത്തിൽ പൊലീസ് ഒളിച്ചകളിച്ചപ്പോഴും ചൈൽഡ് ലൈൻ വിഷയത്തിൽ ഇടപെടുക കൂടി ചെയ്തതോടെയാണ് പൊലീസിന് മുമ്പിൽ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതായത്. സംഭവത്തിൽ പൊലീസ് ഒളിച്ചുകളിച്ചെങ്കിലും ചൈൽഡ് ലൈൻ ഇടപെട്ടതോടെ നിവൃത്തിയില്ലാതെ നടനെ കസ്റ്റഡിയിൽ എടുത്തതും. രക്ഷിതാക്കളും സ്കൂൾ അധികൃതരും നൽകിയ പരാതിയിൽ പറയുന്ന വാഹനത്തിന്റെ രജിസ്റ്റേഡ് ഉടമ നടനാണെന്ന് അറിഞ്ഞിട്ടും പ്രതിസ്ഥാനത്തു ചേർക്കാതെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. കേസിൽ ഉൾപ്പെട്ട കാർ പിടിച്ചെടുത്തതുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം ലഭിച്ചതിനു ശേഷമാണ് എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്തതെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, ഒറ്റപ്പാലം സബ് കലക്ടർ പി.ബി. നൂഹ് ഇന്നലെ സ്കൂളിലെത്തി. ചൈൽഡ് ലൈൻ പ്രതിനിധികൾ വിദ്യാർത്ഥിനികൾക്കു കൗൺസിലിങ് നൽകി. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഇന്നലെ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും കണ്ട് പരാതി ബോധിപ്പിച്ചു. ഇതോടെയാണ് നടപടി വേഗത്തിലായതും നടൻ അറസ്റ്റിലായതും. എന്നാൽ, ഇപ്പോൾ ശ്രീജിത് രവിക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുത്താൽ നടൻ അകത്തു കിടക്കേണ്ടി വരും. ഈ സാഹര്യം ഒഴിവാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും പൊലീസിന്റെ ഭാഗത്തുണ്ടെന്നാണ് ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍