'ശിക്കാറിൽ' എത്തിയത് നായകന്റെ സൂഹൃത്താകാൻ; ലാലു അലക്സ് പകരമെത്തിയപ്പോൾ ആർക്കും വേണ്ടാത്തവനായി; മോഹൻലാലും കൂട്ടരും താമസിച്ച ഹോട്ടലിൽ പോലും കയറ്റിയില്ല; കരാർ ഒപ്പിട്ട തുക ചോദിച്ചപ്പോൾ കലാപം തുടങ്ങി; മരിച്ചെന്ന് ഉറപ്പായിട്ടും ലോഡ്ജിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് തെളിവ് നശിപ്പിക്കാൻ; ശ്രീനാഥിന്റെ മരണത്തിന് പിന്നിലും സിനിമയിലെ മാഫിയയോ?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നടൻ ശ്രീനാഥിന്റെ മരണം പുലർച്ചെ രണ്ടംഗസംഘം താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതിനു പിന്നാലെ. ഇവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാഫിയ സംഘാംഗങ്ങളാണെന്നും സംശയം. സംഭവം പുറത്തായിട്ടും പൊലീസ് അന്വേഷിച്ചില്ല. മരിച്ചെന്ന് ഉറപ്പിച്ചിട്ടും മൃതദേഹം തിടുക്കപ്പെട്ട് സംഭവസ്ഥലത്തു നിന്ന് നീക്കി. കേസുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര വകുപ്പു പുറത്തുവിട്ടുമില്ല.
നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സജീവ ചർച്ചയായ പ്രാധാന വെളിപ്പെടുത്തലുകൾ ഇങ്ങനെ.
ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആറിന്റെ കോപ്പിയും മറ്റ് രേഖകളും ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം ഈ വർഷം ഏപ്രിൽ 17 -ന് മൂവാറ്റുപുഴ ആർ ഡി ഒ ഓഫീസിൽ ഭാര്യ ലതാ ശ്രീനാഥ് അപേക്ഷ നൽകുകയും ഇതിനുള്ള ഫീസ് അടയ്ക്കുകയും ചെയ്തെങ്കിലും ബന്ധപ്പെട്ടവർ ഇത് നൽകാൻ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവെ 2010 ഏപ്രിൽ 23-ന് കോതമംഗലത്ത് ഹോട്ടൽ മുറിയിലാണ് ശ്രീനാഥിന്റെ ജഡം കാണപ്പെട്ടത്.
ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കോതമംഗലത്ത് ആവശ്യമായ സഹായങ്ങൾ നൽകിയ, അന്നത്തെ മോഹൻലാൽ ഫാൻസ് അസോസീയേഷൻ ജില്ലാ പ്രസിഡന്റും ഇന്ന് എച്ച് എം എസിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മനോജ് ഗോപിശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തു വരാത്ത സംഭവങ്ങൾ മറുനാടനുമായി പങ്കുവച്ചു. ശിക്കാറിന്റെ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായിരുന്നു മനോജ്.
സംഭവത്തെ കുറിച്ച് മനോജ് നൽകുന്ന വിവരങ്ങൾ ....
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിട്ടാണെന്നും പറഞ്ഞാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെന്ന് പരിചയപ്പെടുത്തി സഞ്ജു, മനോജ് എന്നിവർ എന്നെ കാണാൻ വന്നത്. ലൊക്കേഷൻ കാണാൻ ഒരാഴ്ചയോളം ഇവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. കുട്ടമ്പുഴ, നേര്യമംഗലം, വാളറ എന്നീ സ്ഥലങ്ങളാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്. ലൊക്കേഷനിലേക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി കുത്തുകുഴിക്കടുത്ത് വീട് തരപ്പെടുത്തിയതും ഞാനാണ്.
കുട്ടമ്പുഴയിൽ ചിത്രീകരണം നടക്കുമ്പോഴാണ് ഞാൻ ശ്രീനാഥുമായി പരിചയപ്പെടുന്നത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാണുമ്പോൾ അദ്ദേഹം ഏറെ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. ആരുമായും കാര്യമായി സംസാരിക്കാതെ, ആരും ശ്രദ്ധിക്കപ്പെടാനില്ലാതെ ലൊക്കേഷനിൽ ആളൊഴിഞ്ഞ ഭാഗത്ത് ശ്രീനാഥ് കാഴചക്കാരനായിരുന്നത് ഇന്നും ഓർമ്മയിലുണ്ട്.
അടുത്ത ദിവസങ്ങളിലാണ് കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ എനിക്ക് വ്യക്തമായത്. ചിത്രത്തിൽ മുഴുനീളം നിറഞ്ഞുനിൽക്കുന്ന നായകന്റെ സുഹൃത്തിന്റെ വേഷമായിരുന്നു അണിയറ പ്രവർത്തകർ ശ്രീനാഥിനെ ഏൽപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച് കരാറിൽ ഒപ്പുവയ്ക്കുകയും അഡ്വാൻസ് നൽകുകയും ചെയ്തിരുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. ശ്രീനാഥിനെ മാറ്റി ഈ വേഷം ലാലു അലക്സിന് നൽകിയതായി പിന്നീടുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിൽ നിന്നും എനിക്ക് മനസ്സിലായി. ലാലു അലക്സ് അഭിനയിക്കാനെത്തുകയും ചെയ്തു.
ഇതോടെ സിനിമക്കാരുടെ ശ്രീനാഥിനോടുള്ള പെരുമാറ്റം ശത്രുവിനോടെന്നതുപോലെയായി എന്നതാണ് വാസ്തവം. മദ്യപാനിയെന്ന പ്രചാരണമായിരുന്നു ഇതിൽ മുന്നിട്ടുനിന്നത്. ലൊക്കേഷനിൽ ഞാൻ കാണുമ്പോഴേല്ലാം തികച്ചും സാധാരണ പ്രതികരണവും ഇടപെടലുകളുമാണ് അദ്ദേഹത്തിൽ കാണാനായത്. മറ്റുള്ള കാര്യങ്ങളിൽ പറഞ്ഞുകേട്ടുള്ള അറിവ് മാത്രമേയുള്ളു. സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോഹൻലാൽ ഉൾപ്പെടെ പ്രമുഖർ താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥിന് മുറി നൽകിയിരുന്നില്ല. കുറച്ചു മാറി മറ്റൊരു ഹോട്ടലിലാണ് ഇദ്ദേഹത്തിന് സിനിമക്കാർ മുറിയെടുത്ത് നൽകിയിരുന്നത്.
സിനിമയിൽ നിന്നും അകാരണമായി ഒഴിവാക്കിയപ്പോൾ കരാർപ്രകാരമുള്ള തുക നൽകണമെന്ന് ശ്രീനാഥ് അണിയറ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായി ഒരു വിവരവും അന്ന് പരക്കെ പ്രചരിച്ചിരുന്നു. ഈ തുക നൽകാതെ മുറിയിൽ നിന്നും പോകില്ലെന്ന നിലപാടിൽ ശ്രീനാഥ് ഉറച്ചുനിന്നതോടെ മുറിവാടകയുൾപ്പെടെ ശ്രീനാഥിന് വേണ്ടി ഒരു രൂപ പോലും ഇനി നൽകില്ലെന്ന് ചിത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഹോട്ടൽ ജീവനക്കാരെ അറിയിച്ചിരുന്നതായും പലരും പറഞ്ഞറിഞ്ഞു. ഈ സാഹചര്യത്തിലും ഹോട്ടലിലെ മുറി ഒഴിയാൻ സന്നദ്ധനാവാതിരുന്ന ശ്രീനാഥിനെ മരണം സ്ഥിരീകരിച്ച ദിവസം പുലർച്ചെ താമസസ്ഥലത്തെത്തി രണ്ടുപേർ ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.
ഇതിനും പുറമേ മരണം സംഭവിച്ചെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടും ഹോട്ടൽ മുറിയിൽ നിന്നും ബന്ധപ്പെട്ടവർ ജഡം പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ശ്രീനാഥിനെ ഇല്ലായ്മ ചെയ്യാൻ ആരോ കരുതിക്കൂട്ടി ഇടപെടലുകൾ നടത്തിയോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. സിനിമയിലെ മാഫിയ ബന്ധങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ശ്രീനാഥിന്റെ മരണവും ഇത്തരക്കാരുടെ ഇടപെടൽ മൂലമുണ്ടായതാണെന്ന് സംശയമുയരാൻ കാരണം. ഇക്കാര്യത്തിൽ ശ്രീനാഥിന്റെ ഭാര്യ ലത നടത്തുന്ന നിയമ പോരാട്ടത്തിന് ഒപ്പം ഉറച്ചു നിൽക്കുമെന്നു മനോജ് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍