ഡിജിപി വിവരം അറിയിച്ചത് അസിസ്റ്റന്റ് കമ്മീഷണറെ; സിറ്റി പൊലീസ് കമ്മീഷണറും ഐജിയും അറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞ്; പ്രതികൾ രക്ഷപെടാതിരിക്കാൻ ഒന്നും ചെയ്തില്ല; ആശുപത്രിയിലെ നടപടി ക്രമങ്ങൾ പലരും തെളിവ് ശേഖരണത്തെ ബാധിക്കും: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പൊലീസ് വരുത്തിയത് ഗുരുതര വീഴ്ച്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിൽ നടി ആക്രമക്കപ്പെട്ട സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിയെ രക്ഷപെടുത്തിയത് പൊലീസിന്റെ അനാസ്ഥയാണെന്ന വാദം ശക്തമാകുന്നു. സംഭവം നടന്ന ശേഷം പ്രതി ആരാണ് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം മൊബൈൽ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പ്രതിയെ പിടകൂടാൻ പൊലീസിന് സാധിക്കുമായിരുന്നു എന്നാണ് വാദിക്കുന്നത്. എന്നാൽ, ഉടനടി ഇത്തരമൊരു നടപടി പൊലീസിൽ നിന്നും ഉണ്ടാകാത്തതാണ് അന്വേഷണത്തിലെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെടുന്നത്. ഉന്നതർ അറിഞ്ഞുള്ള കള്ളക്കളിയാണോയെന്ന സംശയം കൂടി കേസ് അന്വേഷണത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം.
മുഖ്യപ്രതി പൾസർ സുനിയെ പിടികൂടാൻ ഒരു ഊർജ്ജിതശ്രമവും നടന്നില്ലെന്ന് സൂചിപ്പിക്കുന്നതാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ ആദ്യമണിക്കൂറുകളിൽ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമായിരുന്നു. ഒരു പ്രമുഖ നടിയാണെന്ന പരിഗണനയേ പരാതിക്കാരിക്ക് ലഭിച്ചില്ല. ഇത്തരം ഒരു കേസിൽ പ്രതിയെ പിടികൂടാൻ എന്തൊക്കെ നടപടികളാണോ പൊലീസ് സ്വീകരിക്കാറുള്ളത്, അതൊന്നും നടന്നില്ല. പൊലീസിന്റെ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലാണ് ഈ മെല്ലെപ്പോക്കിന് കാരണമാണെന്ന് സംശയിക്കുന്നവരും കുറവല്ല.
സംഭവം നടന്ന രാത്രി 11 മണിയോടെ തന്നെ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ എം. ബിനോയ് വിവരം അറിഞ്ഞു. ഡിജിപി നേരിട്ട് നിർദ്ദേശം നൽകിത് ഈ ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ഈ സമയം സിറ്റി പൊലീസ് കമ്മീഷണർ സംഭവം അറിഞ്ഞിരുന്നില്ല. നഗരത്തിൽ നടന്ന ഒരു അസാധാരണ െ്രൈകം എന്തുകൊണ്ട് സിറ്റി കമ്മിഷണർ അറിഞ്ഞില്ലെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതുമില്ല. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം സംവിധായൻ ലാലിന്റെ വസതിയിൽ എ. സി. പി രാത്രി 11 മണി കഴിഞ്ഞപ്പോൾ എത്തിയത് മൂന്ന് പൊലീസുകാരോടൊപ്പം. നടന്ന കാര്യങ്ങൾ നടിയുമായി സംസാരിച്ച് എ. സി. പി മനസിലാക്കി.
പ്രതിയെ തിരിച്ചറിഞ്ഞിരുന്ന നടി വ്യക്തമായി വിവരങ്ങൾ ധരിപ്പിച്ചിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇതിന് ശേഷവും പ്രതിയെ പിടികൂടാൻ യാതൊരു ഉത്സാഹവും ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. വിവരമറിഞ്ഞ് പന്ത്രണ്ട് മണിയോടെ പി. ടി. തോമസ് എം. എ. എയും നിർമ്മാതാവ് ആന്റോ ജോസഫും എത്തി. അപ്പോഴും പൊലീസ് പ്രതികളെ പിടിക്കുന്നതിനുള്ള മറ്റ് നടപടികളിലേക്ക് കടന്നിരുന്നില്ലെന്ന് മാത്രമല്ല, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ എം. പി. ദിനേശിനെയോ മേഖലാ ഐ. ജി പി. വിജയനെയോ വിവരം അറിയിച്ചതുമില്ല. ഈ സയമം ഐജി വിജയനാകട്ടെ മൂകാംബികയിലേക്കുള്ള യാത്രയിലായിരുന്നു. ഐ. ജി. വിജയനെ ഫോണിൽ ബന്ധപ്പെട്ട് പി. ടി. തോമസാണ് പീഡനവിവരം അറിയിച്ചത്.
നടി വീട്ടിലെത്തി സംഭവം വിവരിച്ചയുടൻ ലാൽ ഡിജിപിയെ വിളിച്ച് അറിയിച്ചിരുന്നു. ഇത്രയും ഗൗരവമേറിയ ഒരു സംഭവമുണ്ടായിട്ടും മറ്റ് ഉന്നത പൊലീസുദ്യോഗസ്ഥർ വിവരം അറിയാതിരുന്നത് എന്തുകൊണ്ട് എന്നതും സംശയത്തിന് ഇടനൽകുന്നു. ഇത്തരമൊരു സംഭവത്തെ കുറിച്ച് പൊലീസിനും വ്യക്തമായ യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
പൾസർ സുനിയും സംഘവുമാണ് ഈ സംഭവത്തിന് പിന്നിലെന്ന് മനസിലായിട്ടും അവരെ കണ്ടെത്താൻ കൊച്ചി നഗരത്തിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് അലർട്ട് സന്ദേശം കൈമാറിയിരുന്നില്ല. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിനിൽ സംശയം പ്രകടിപ്പിച്ചത് പൊലീസായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ പ്രവൃത്തികൾ കണ്ട് അസ്വാഭാവികത തോന്നിയ പി. ടി. തോമസാണ് ഇയാളോട് വിവരങ്ങൾ തിരക്കിയത്. തന്റെ മർമ്മ ഭാഗത്ത് മർദ്ദനമേറ്റതിനാൽ പെട്ടെന്ന് ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യങ്ങൾ നേരിടേണ്ട വന്നപ്പോൾ മാർട്ടിൻ പരുങ്ങലിലായി. അയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ സിമ്മില്ലായിരുന്നു.അക്രമിസംഘം സിം ഊരിയെടുത്തെന്നായിരുന്നു മറുപടി. മാർട്ടിനിൽ സംശയം ഉയർന്നത് അപ്പോഴാണ്. അയാൾ നൽകിയ നമ്പരിൽ ആന്റോ വിളിച്ചപ്പോൾ ഹലോ പറഞ്ഞ് സുനി കാൾ കട്ട് ചെയ്തു. പിന്നീട് എ. സി. പി നേരിട്ട് വിളിച്ചു. ഫോൺ എടുത്തപ്പോൾ സംശയം തോന്നിയ സുനി ഉടൻ മൊബൈൽ സ്വിച്ച് ഓഫാക്കി.
പൊലീസ് കൺട്രോൾറൂമുമായി ബന്ധപ്പെട്ട് സുനിയുടെ ടവർ ലൊക്കേഷൻ എ.സി. പി. കണ്ടെത്തി. അപ്പോൾ സുനിയും സംഘവും ഗിരിനഗറിന് സമീപത്തെ ഫ്ളാറ്റിൽ തമ്പടിച്ച് രക്ഷാമാർഗ്ഗങ്ങൾ തെരയുകയായിരുന്നു. അടുത്ത ദിവസം അഭിഭാഷകയെ കണ്ട് ജാമ്യത്തിനുള്ള പേപ്പറുകളിൽ ഒപ്പിട്ട് നൽകുന്നതിനുള്ള ഉപദേശവും തേടി.അപ്പോഴൊന്നും പൊലീസ് ഉദ്യോഗസ്ഥർ ഉണർന്നില്ല.
രാത്രി 12-45ന് കൊച്ചി ഡി. സി. പി യതീഷ്ചന്ദ്ര സിവിൽ വേഷത്തിൽ ലാലിന്റെ വീട്ടിലെത്തി. തൊട്ടുപിന്നാലെ എത്തി കമ്മിഷണർ എം. പി. ദിനേശ്. ഒരുമണിയോടെ എറണാകുളം റൂറൽ എസ്. പി. എത്തി. അപ്പോഴും പ്രതികൾ നഗരം വിട്ടുപോകാതിരിക്കാനുള്ള വാഹന പരിശോധനയ്ക്കോ റെഡ് അലർട്ടിനോ നടപടികളുണ്ടായില്ല. ഇതോടെ പ്രതികൾ പലവഴിക്ക് രക്ഷപെടുകയാണ് ഉണ്ടായത്. ലാലിന്റെ വീട്ടിൽ നിന്ന് വെറും ഏഴ് കിലോമീറ്റർ ദൂരമേ ഗിരിനഗറിലേക്കുള്ളൂ. അവിടുത്തെ ഫ്ളാറ്റുകളിൽ പരിശോധന നടത്താൻ പൊലീസ് ശ്രമിക്കാത്തതിനാൽ പ്രതികളുടെ രക്ഷപ്പെടൽഎളുപ്പത്തിലായി. സുനിയും സംഘവും തമ്പടിച്ചിട്ടുള്ള ഫ്ളാറ്റിനെക്കുറിച്ച് മാർട്ടിൻ സൂചന നൽകിയിരുന്നതായി പോലും വിവരമുണ്ട്. കേരളത്തെ പിടിച്ചുലച്ച ഒരു മാനഭംഗശ്രമുണ്ടായിട്ടും ആ രാത്രിയിൽ കൊച്ചി സിറ്റിപൊലീസ് ഉറങ്ങുകയായിരുന്നോ? പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള പഴുതടച്ചുള്ള പരിശോധനയ്ക്ക് എന്തുകൊണ്ട് പൊലീസ് തയ്യാറായില്ല? ഈ ചോദ്യങ്ങളാണ് ഉത്തരം കിട്ടാതെ കിടക്കുന്നത്.
ആദ്യമണിക്കൂറിലെ അലംഭാവമോ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലോ പൊലീസിനെ നിഷ്ക്രിയമാക്കി. നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശങ്ങൾ കൈമാറി പൊലീസിനെ രംഗത്തിറക്കി പരിശോധ ഊർജ്ജിതമാക്കുയാണ് പതിവുശൈലി. ഭരണക്ഷിയിൽപ്പെട്ട ഒരു യുവനേതാവ് രാത്രി 11 മണിക്ക് ഈ വിവരം അറിഞ്ഞു. ഈ നേതാവ് ഡി. ജി. പിയെയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെയും വിവരം ധരിപ്പിച്ചു. പക്ഷേ, മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നത് രാത്രി പന്ത്രണ്ടരയ്ക്ക് ശേഷമാണെന്നാണ് വിവരം. ഈ ഇടപെടലിന് ശേഷമാണ് പൊലീസ് ഉണർന്നതെന്നാണ് അറിയുന്നത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍