പരസ്യമായി സമ്മതിക്കുന്നില്ലെങ്കിലും എഡിജിപി സന്ധ്യയെ അന്വേഷണ സംഘത്തിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കിയതായി സൂചന; ഇന്നലെ കേസ് വിലയിരുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ; തെളിവുകൾ വ്യക്തമല്ലെന്ന് പറഞ്ഞ് അറസ്റ്റുകൾ വൈകിപ്പിക്കാൻ കനത്ത സമ്മർദ്ദം; ദിലീപിനേയും നാദിർഷായേയും ചോദ്യം ചെയ്യുമെങ്കിലും അറസ്റ്റ് ചെയ്യില്ല
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൊലീസ് മേധാവി സ്ഥാനം ടിപി സെൻകുമാർ വിരമിക്കുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണവും നിലയ്ക്കുമെന്നാണ് ആദ്യം മുതലേയുള്ള വിലയിരുത്തൽ. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘത്തെ സെൻകുമാർ വിമർശിച്ചു. അത് ക്രൈംബ്രാഞ്ച് ഐജിയായ ദിനേന്ദ്ര കശ്യപിനെ ദിലീപിനെ ചോദ്യം ചെയ്ത സംഘത്തിൽ ഉൾപ്പെടുത്താത്തിന് മാത്രമായിരുന്നു. എന്നാൽ അതീവ രഹസ്യമായി നടന്ന അന്വേഷണത്തിൽ ഡിജിപി ഒരു ഘട്ടത്തിലും ഇടപെട്ടില്ല. അത് തന്നെയാണ് നിർണ്ണായകമായത്. അതിനിടെ പൊലീസ് മേധാവി വിരമിച്ചു. പ്രതീക്ഷിച്ച പോലെ ലോക്നാഥ് ബെഹ്റ ആ കസേരയിലെത്തി.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു ഇത്. ഇതിനിടെ സെൻകുമാറിന്റെ വിമർശനം കണക്കിലെടുത്ത് എഡിജിപി സന്ധ്യയെ ചുമതലയിൽ നിന്ന് മാറ്റാനായിരുന്നു നീക്കം. ഇത് വാർത്തയായതോടെ സന്ധ്യ തന്നെയാണ് എല്ലാമെന്നും പറഞ്ഞു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. എഡിജിപി സന്ധ്യയ്ക്ക് അന്വേഷണത്തിൽ റോൾ കുറയുകയാണ്. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപാണ് ഇപ്പോൾ എല്ലാം നോക്കുന്നത്. അങ്ങനെ മഞ്ജു വാര്യർ പക്ഷക്കാരിയെന്ന് സിനിമയിലെ ഒരു വിഭാഗം ആരോപിക്കുന്ന സന്ധ്യ കേസിന് പുറത്തുമാകുന്നു. ഫലത്തിൽ സന്ധ്യയെ നടിയെ ആക്രമിക്കപ്പെട്ട കേസിൽ നിന്ന് തന്ത്രപരമായി ഒഴിവാക്കിയെന്നാണ് സൂചന. ദിലീപിലേക്ക് എത്തിക്കാനുള്ള തെളിവുകളുടെ കുറവുണ്ടെന്ന് വരുത്താനും നീക്കമുണ്ട്.
തിങ്കളാഴ്ച ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും പൊരുത്തക്കേടുകളും വിലയിരുത്തി. ഇതിൽനിന്ന് ചില നിഗമനങ്ങളിലേക്ക് പൊലീസെത്തി. ചില പോരായ്മയുണ്ടെന്നായിരുന്നു അത്. അതുകൊണ്ടു തന്നെ വേണ്ടത്ര കരുതലെടുക്കും. എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ധൃതിപിടിച്ച് അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. സംശയത്തിന്റെ നിഴലിൽ ഏതാനുംപേരുണ്ട്. ഒരാളിലേക്കാണ് പൊലീസ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റൊരാളെയും നിരീക്ഷിക്കുന്നുണ്ട്. നടൻ ദിലീപും നാദിർഷയും നേരത്തേ നൽകിയ ചില മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യംചെയ്യാനാണ് തീരുമാനം. അതിനപ്പുറം അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നടി കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യുന്നതിലും തീരുമാനമായില്ല.
കേസിന്റെ അന്വേഷണം ദിലീപിന്റെ സഹായി എ.എസ്. സുനിൽ രാജിലേക്കു (അപ്പുണ്ണി) കേന്ദ്രീകരിക്കുന്നു. കേസിൽ നിർണായക അറസ്റ്റിനു തടസ്സമായി നിൽക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ഐദി ദിനേന്ദ്ര കശ്യപിന്റെ വിലയിരുത്തൽ. അപ്പുണ്ണിയെ ഇന്നലെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ ഫോൺ വിളികൾ സംബന്ധിച്ച ചില സംശയങ്ങൾ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നൽകുന്ന സൂചന. അതിനിടെ നാദിർഷായെ രക്ഷിക്കാൻ പൊലീസിലെ ഉന്നതൻ തന്നെ ശ്രമിക്കുന്നുമുണ്ട്. ദിലീപിനെ ഏത് തരത്തിലും അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താൻ താര സംഘടനയിലെ ചിലരും രംഗത്തുണ്ട്. താര സംഘടനയെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനാണ് ഈ നീക്കങ്ങൾ. ഇതിന്റെ ഭാഗമാണോ സന്ധ്യയുടെ ഒഴിവാക്കൽ എന്ന വിലയിരുത്തലും സജീവാണ്.
അതിനിടെ നടി ആക്രമിക്കപ്പെട്ടതിനുമുമ്പുള്ള പൾസർ സുനിയുടെ ഫോൺവിളികളുടെ പട്ടിക പൊലീസ് ശേഖരിച്ചു. സ്ഥിരമായി വിളിച്ച ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. ദിലീപിനെയും നാദിർഷയെയും കിട്ടാൻ ഏതെങ്കിലും നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാലു ഫോൺനമ്പറുകളാണ് പ്രധാനമായും നോക്കുന്നത്. ഈ നമ്പറുകളിൽനിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് കോളുകൾ പോയിട്ടുണ്ട്. ഇയാൾ തിരിച്ചുവിളിച്ചിട്ടുമുണ്ട്. ഈ വിളികൾക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷണം. സുനി ജയിലിലിൽനിന്ന് വിളിച്ചത് ആരെയൊക്കെയാണെന്ന് കണ്ടെത്താൻ സഹതടവുകാരുടെ മൊഴിയെടുക്കും. ഇതും നിർണ്ണായകമായി.
നടിയെ ഉപദ്രവിക്കുന്നതിന്റ ദൃശ്യങ്ങൾ പകർത്താനുള്ള ഗൂഢാലോചന നാലു വർഷം മുൻപു തുടങ്ങിയതായാണു സുനിൽ കുമാറിന്റെ മൊഴി. എന്നാൽ, ഫെബ്രുവരി 17നു നടന്ന അതിക്രമത്തിനു കഴിഞ്ഞ നവംബർ 23 മുതൽ ഒരുക്കങ്ങൾ നടന്നതായി എഡിജിപി സന്ധ്യയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേർ അന്നു മുതൽ ഗൂഢാലോചനകൾ നടത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. ഇതിൽ രണ്ടു പേരെ വ്യക്തമായി തിരിച്ചറിഞ്ഞ അന്വേഷണ സംഘം മറ്റു രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ടുപേർ മാത്രമാണു പ്രതികളുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളത്. അന്വേഷണം പൂർത്തിയാവുന്നതോടെ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ ആറു പേർ പ്രതികളാവുമെന്നാണു ലഭിക്കുന്ന സൂചന. ഇതിൽ ദിലീപും നാദിർഷായും കാവ്യയുടെ അമ്മയും ഉണ്ടാകുമെന്നും സൂചനകളെത്തി. ഇതിനിടെയാണ് നാടകീയ നീക്കം. പ്രതികളാക്കിയാലും ദിലീപിനേയും നാദിർഷായേയും അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനാണ് നീക്കം.
മറ്റൊരു കേസിൽ ജയിലിലെത്തിയ സഹതടവുകാരൻ ജിൻസന്റെ രഹസ്യമൊഴികളും കേസിൽ നിർണായകമായി. ഫോണിൽ സംസാരിച്ചയാളോടു പണം ആവശ്യപ്പെട്ടതും ഇതിന്റെ തുടർച്ചയായി 'എന്തോ ഒന്ന്' കാക്കനാട്ടെ കടയിൽ എത്തിച്ചതായി പറഞ്ഞതും ജിൻസൻ ഓർമിക്കുന്നു. പണം ആവശ്യപ്പെടുമ്പോഴെല്ലാം അനുകൂല മറുപടിയാണു സുനിലിനു ലഭിച്ചിരുന്നതെന്നാണു തുടർന്നുള്ള പെരുമാറ്റത്തിൽ മനസ്സിലാക്കിയിരുന്നത്. നാദിർഷായോടും അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു ദിലീപിനോടും സംസാരിച്ചിരുന്നതായാണു സുനിലിന്റെ വെളിപ്പെടുത്തൽ. ജയിലിൽനിന്നു നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചു ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിലെ ഉന്നതരുടെ നിലപാട്. ഇത് നടനും കൂട്ടുകാർക്കും അനുകൂലവുമാണ്.
ദിലീപിന്റെ മൊഴികളിലും പൊലീസിന് ലഭിച്ച തെളിവുകളിലും വൈരുദ്ധ്യം ഏറെയാണ്. ഇതുസംബന്ധിച്ച വ്യക്തതവരുത്താൻ പൊലീസ് വീണ്ടും ദിലീപിൽ നിന്നും നാദിർഷായിൽ നിന്നും മൊഴിയെടുക്കും. ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശക്തമായ തെളിവുകൾ കിട്ടിയാൽ അറസ്റ്റ് ചെയ്ത ശേഷമാകും ചോദ്യം ചെയ്യൽ. പൾസർ സുനിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നുമാണ് ദിലീപ് നേരത്തെ മൊഴി നൽകിയത്. എന്നാൽ ദിലീപ് അഭിനയിച്ച ജോർജേട്ടൻസ് പൂരത്തിന്റെ സെറ്റിൽ ഒരേസമയം സുനിലും ദിലീപും ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇവർ ഒരുമിച്ച് നിൽക്കുന്ന ചിത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടു മാത്രം ഗൂഢാലോചന തെളിയിക്കാനാകില്ല. എന്നാൽ ഇവർ തമ്മിൽ കണ്ടിട്ടില്ലെന്നത് കളവാണെന്ന് വ്യക്തമായതോടെ ഇതു സംബന്ധിച്ച വ്യക്തതയാണ് പൊലീസ് തേടുന്നത്.
ജയിലിൽ നിന്നും ദിലീപിനെഴുതിയ കത്തിൽ സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ആരോടും പറഞ്ഞിട്ടില്ലെന്ന് പൾസർ സുനി അറിയിച്ചിട്ടുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കുകയാണ്.അതിനിടെ നടിയെ ആക്രമിക്കുന്നതിന് മുമ്പ് പൾസർ സുനി കൂടുതൽ തവണ വിളിച്ച നാലു നമ്പറുകളിൽ നിന്ന് ദീലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ഫോണിലേക്ക് വിളി പോയതായി പൊലീസ് കണ്ടെത്തി. പൾസർ സുനി ദിലീപിനെ ബന്ധപ്പെടാനായി ഉപയോഗിച്ച നമ്പറുകളാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ നാലു പേർ ആരാണെന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോൺകമ്പനിയുടെ സർവ്വറിൽ നിന്ന് സംഭാഷണങ്ങൾ കിട്ടാൻ കാലതാമസമെടുക്കും. എങ്കിൽ മാത്രമേ ഗൂഢാലോചന തെളിയിക്കാനാകൂ. അതുവരെ ദിലീപിന്റെ അറസ്റ്റ് നീട്ടികൊണ്ട് പോകും.
നടിയെ ആക്രമിച്ചതിന് ശേഷം സുനി കാക്കനാട്ടെ കാവ്യയുടെ വസ്ത്ര വ്യാപാര കടയായ ലക്ഷ്യയിൽ എത്തിയതായി കത്തിലുണ്ട്. ഇതിൽ വ്യക്തത തേടിയാണ് പൊലീസ് ലക്ഷ്യയിൽ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത സിസിടിവിയിൽ പക്ഷെ നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദൃശ്യങ്ങൾ മാഞ്ഞുപോയിരുന്നു. ഇത് വീണ്ടെടുക്കാൻ രണ്ടു മൂന്നു ദിവസങ്ങൾ കൂടി എടുക്കും. എന്നാൽ മാത്രമേ കടയിൽ സുനി എത്തിയിരുന്നോയെന്ന് വ്യക്തമാകൂ. നടി ആക്രമിക്കപ്പെട്ടതിന്റെ തലേദിവസം ലക്ഷ്യയിൽ നിന്ന് രണ്ടു ലക്ഷം രൂപ ഒന്നിച്ച് പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വ്യക്തതതേടാൻ കാവ്യയുടെ അമ്മയിൽ നിന്നും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ക്യാമറകൾ കൊണ്ടുവരികയും പോകുകയും ചെയ്യുന്ന വാഹനമാണ് ഓടിച്ചതെന്നും പകരക്കാരനായിട്ടാണ് പൾസർ സുനി സെറ്റിലെത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
അതിനിടെ ദിലീപ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകന്റെ നിയമോപദേശം തേടിയെന്ന് റിപ്പോർട്ടുകൾ. സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന അഭിഭാഷകനെയാണ് ദിലീപ് സമീപിച്ചത് എന്നു പറയുന്നു. മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ട എന്ന ഉപദേശമാണ് അഭിഭാഷകൻ നൽകിയത് എന്നാണു സൂചന. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി ചിലരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട് എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ വ്യക്തമാക്കിരുന്നു. അന്വേഷണം ശരീയായ ദിശയിലാണ് പുരോഗമിക്കുന്നത് തെളിവ് പൂർണ്ണമായി കിട്ടിയാലെ അറസ്റ്റ് ചെയ്യാൻ സാധിക്കു. എന്നാൽ അന്വേഷണം എത്ര ദിവസം നീളുമെന്ന് ആർക്കും പറയാനാകില്ല എന്നും ബെഹ്റ വ്യക്തമാക്കി.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്