സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താൻ ആക്രമിക്കപ്പെട്ട സംഭത്തിലെ സംശയങ്ങൾ എഡിജിപി സന്ധ്യയോട് എണ്ണിയെണ്ണി പറഞ്ഞ് നടി. കൊച്ചയിലെ നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് പുനരന്വേഷണം തുടങ്ങിയെന്ന് മറുനാടൻ രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവച്ച് ആക്രമിക്കപ്പെട്ട നടിയെ എഡിജിപി സന്ധ്യ ചോദ്യം ചെയ്തു. വാനിനുള്ളിൽ നടന്നതെല്ലാം നടി എണ്ണിയെണ്ണി പറഞ്ഞു. തന്നെ സിനിമയിൽ നിന്ന് ഒതുക്കാൻ ശ്രമിച്ചവർക്ക് അക്രമത്തിൽ പങ്കുണ്ടോയെന്നും സംശയമുയർത്തി. വാനിനുള്ളിൽ വച്ച് നടിയാണ് ക്വട്ടേഷൻ നൽകിയതെന്ന് പൾസർ സുനി പറഞ്ഞതും ആവർത്തിച്ചു. നടനുമായി ബസിനസ് പരമായ തർക്കമുണ്ടായിരുന്നില്ലെന്നും നടി മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ കുടുംബ പ്രശ്നങ്ങളിലെ തന്റെ ഇടപെടൽ നടന് വൈരാഗ്യമുണ്ടാക്കിയെന്ന നിഗമനമാണ് നടി പങ്കുവച്ചത്. നടന്നതെല്ലാം ഇതിന്റെ പ്രതികാരമായിരിക്കാമെന്ന സംശയവും ഉണ്ട്. ഇതെല്ലാം എഡിജിപി സന്ധ്യ ഗൗരവത്തോടെ രേഖപ്പെടുത്തി കഴിഞ്ഞു. പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ വിശ്വസിക്കേണ്ട സാഹചര്യം നടിയുടെ മൊഴിയോട് കൈവന്നിരിക്കുകയാണ്.
ഇതോടെ പൾസർ സുനിയും നടനുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് ആഴത്തിൽ പരിശോധിക്കും. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെടുക്കാനും ശ്രമം തുടരും. ഈ ദൃശ്യങ്ങൾ ആർക്കാണ് കൈമാറിയതെന്ന് പൊലീസിന് വ്യക്തമായ സൂചന പൾസർ സുനി നൽകി കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതിനിടെ പൾസർ സുനി കോടതിയിൽ സത്യം പറഞ്ഞാൽ പൊലീസ് പ്രതിക്കൂട്ടിലാകും. ഇത് ഒഴിവാക്കാനാണ് നടിയെ ആക്രമിക്ക്പെട്ട കേസിൽ അന്വേഷണം പുതിയ തലത്തിലെത്തിച്ചതെന്ന് സൂചനയുണ്ട്. മഞ്ജു വാര്യരും കൂട്ടരും സംഭവത്തിന് പിന്നാലെയുള്ളതു കൊണ്ട് തന്നെ ഗൂഢാലോചന വിവരങ്ങൾ പൾസർ സുനിയിലൂടെ കോടതിയിലെത്തിയാൽ പ്രശ്നങ്ങൾ ഗുരുതരമാകും. സർക്കാരിനെതിരെ പോലും ആരോപണമുയരും. ഈ സാഹചര്യത്തിൽ നടനെതിരെ തുടർ നടപടി എടുക്കാനാണ് തീരുമാനം. ഏറെ താമസിയാതെ തന്നെ നടനെ പൊലീസ് ചോദ്യം ചെയ്യും. സംവിധായകനാണ് നടിയുടെ യാത്രാ വിവരങ്ങൾ ചോർത്തി നൽകിയതെന്ന സൂചനയുമുണ്ട്. ഇതും അന്വേഷിക്കുകയാണ്. ഇക്കാര്യത്തിൽ പൾസർ സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കേണ്ടി വരും.
മലയാള സിനിമയെ തന്നെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ പൊലീസിന് കിട്ടിയിട്ടുണ്ട്. നടനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പല വിഴുപ്പഴക്കലുകളും ഉണ്ടാകും. വനിതാ കൂട്ടായ്മയുണ്ടാക്കി മഞ്ജു വാര്യരും കൂട്ടരും നടത്തുന്ന നീക്കമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം മുതൽ തന്നെ മഞ്ജു ആവർത്തിച്ചിരുന്നു. എന്നാൽ മഞ്ജുവിനെ ഒറ്റപ്പെടുത്താനായിരുന്നു പലരുടേയും ശ്രമം. കോടികൾ ഇറക്കി കേസ് തേച്ചു മായ്ക്കാനും ശ്രമം ഉണ്ടായി. നടിയെ ആക്രമിച്ചത് പരാതിയുണ്ടാകില്ലെന്ന വിശ്വാസത്തിലും ഉറപ്പിലുമാണെന്ന് പൾസർ സുനി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആത്മവിശ്വാസം നൽകിയത് ക്വട്ടേഷൻ കൊടുത്തവർ തന്നെയാണ്. എന്നാൽ പിടി തോമസ് എംഎൽഎയുടെ ഇടപെടൽ എല്ലാം അവതാളത്തിലാക്കി. കേസിൽ താൻ മാത്രം പെടുമെന്ന് ഉറപ്പായപ്പോഴാണ് ഗൂഢാലോചന പുറത്തു പറയാൻ തീരുമാനിച്ചത്. ഇതോടെ പ്രതിസന്ധിയിലായത് പൊലീസായിരുന്നു.
കുറ്റപത്രം നൽകിയ കേസിൽ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പമുണ്ടായി. ഇതിനിടെ കേസിൽ നടനെ സംരക്ഷിക്കാൻ മുന്നിൽ നിന്നവർ പിന്മാറുകയും ചെയ്തു. മഞ്ജു വാര്യരുടെ സംഘടനയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനെ ഒതുക്കാനുള്ള ശ്രമവും ഇതിന് പുതിയ സാഹചര്യം ഒരുക്കി. ഇതോടെയാണ് കേസിൽ പൊലീസ് നടപടി ഊർജ്ജിതമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി സെൻുകമാറും ഉറച്ച നിലപാട് എടുത്തതോടെ എല്ലാം കീഴമേൽ മറിഞ്ഞു. നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ സെൻകുമാറാണ് നിർദ്ദേശം നൽകിയത്. സെൻകുമാർ സ്ഥാനം ഒഴിയുമ്പോൾ ഈ കേസ് വീണ്ടും അട്ടിമറിക്കപ്പെടുമോ എന്ന സംശയം മഞ്ജുവിനും കൂട്ടർക്കുമുണ്ട്. ലോക്നാഥ് ബെഹ്റയ്ക്ക് സിനിമാക്കാരുമായുള്ള ബന്ധങ്ങളാണ് ഇതിന് കാരണം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഉടൻ കൊണ്ടു വരും.
നടിയെ ആക്രമിക്കുന്നതിന് മുമ്പ് നടനും പൾസർ സുനിയും ബംഗ്ലുരുവിലേക്ക് വിമാനത്തിൽ പറന്നതായി സൂചനയുണ്ടായിരുന്നു. എസ്റ്റേറ്റ് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ ആക്രമിക്കുന്നതിൽ എത്തിയതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ നടിയുടെ കാമുകനെ ഭയപ്പെടുത്താനായിരുന്നു യാത്രയെന്നായിരുന്നു ആക്ഷേപം. ഇതിലെ സത്യമാണ് നടിയോട് എഡിജിപി പ്രധാനമായും തിരക്കിയത്. നടിയോട് തട്ടിക്കൊണ്ടു പോയി അതിക്രമം കാണിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവർക്കെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചെന്നു പ്രതികളെ തെറ്റിധരിപ്പിച്ച പൊലീസ് ഇവരുടെ ഫോൺ വിളികൾ അടക്കം നിരീക്ഷിച്ചിരുന്നു. ജയിലിൽ നിന്നു പ്രതികൾ പുറത്തേക്കു വിളിച്ച ഫോൺ കോളുകൾ മൂന്നു മാസമായി പൊലീസ് പരിശോധിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്.
ഇതോടൊപ്പം കേസിലെ മുഖ്യപ്രതിയായ സുനിൽ കുമാർ സഹതടവുകാരൻ ജിൻസനോടു വെളിപ്പെടുത്തിയ വിവരങ്ങളും കേസിന്റെ തുടരന്വേഷണത്തിനു സഹായകമായി. നടിയുടെ യാത്രാ വിവരങ്ങൾ സംവിധായകൻ തൽസമയം അറിയിച്ചുവെന്നതും ഗൗരവത്തോടെയാണ് കാണുന്നത്. കേസിൽ ഈ സംവിധായകനേയും പ്രതിയാക്കാനാണ് ആലോചന. എല്ലാം തെളിഞ്ഞാൽ ഗൂഢാലോചന കുറ്റത്തിനാകും സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്യുക. മജിസ്ട്രേട്ട് മുൻപാകെ ജിൻസന്റെ മൊഴികൾ രേഖപ്പെടുത്തുന്നതോടെ കേസിന്റെ തുടരന്വേഷണത്തിനു പൊലീസ് ഔദ്യോഗികമായി കോടതിയുടെ അനുവാദം തേടും. കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് അങ്കമാലിക്കു സമീപം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18 ന് ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു.
കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും വ്യക്തമായ സൂചനകൾ പൊലീസിനു നൽകിയിരുന്നു. ആദ്യം ഇതൊന്നും കാര്യമായെടുത്തില്ല. ഇതിന് ശേഷമാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിൽ വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എത്തുന്നത്. ഇവർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന സുനി സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റിയും പറഞ്ഞതും കാര്യങ്ങൾ മാറ്റി മറിച്ചു. സൂചന ലഭിച്ചതിനെ തുടർന്ന് നേരത്തെ സുനിക്കൊപ്പം ജയിൽമുറിയിൽ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിൻസന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പൊലീസ് ജയിലിലെത്തി ഇതു സംബന്ധിച്ച് മൊഴിയെടുത്തതായും സൂചനയുണ്ട്.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പൊലീസ് അനുബന്ധ കുറ്റപത്രവും സമർപ്പിച്ചേക്കും. ജയിലിനുള്ളിൽ സുനി എഴുതിയ ഒരു കത്ത് പുറത്തെത്തിച്ചത് ജിൻസനാണ്. ഇതേത്തുടർന്നു സുനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിൻസനെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഒരു പ്രമുഖ നടന്റെ നിർദ്ദേശമനുസരിച്ചാണെന്നും ഇതിൽ ഒരു സംവിധായകൻ ഇടപെട്ടിട്ടുണ്ടെന്നുമുള്ള പുതിയ വിവരങ്ങളാണ് സുനി പുറത്തുവിട്ടിട്ടുള്ളതെന്നാണ് സൂചന. പൾസർ സുനിയോടൊപ്പം മറ്റൊരു കേസിൽ കാക്കനാട് ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന ചാലക്കുടി സ്വദേശി ജിൻസനോടാണ് സംഭവത്തിലെ ഗൂഢാലോചനയെപ്പറ്റി ഇയാൾ പറഞ്ഞിട്ടുള്ളത്. ജിൻസനിൽ നിന്നും പൊലീസിന് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്ന് ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.
നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസനും പൾസർ സുനിയും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത് .ഇവർ സൗഹൃദത്തിലാവുകയും കേസിലെ ഗൂഢാലോചനയും മറ്റു സംഭവവികാസങ്ങളും സുനി ഇയാളോട് പങ്കുവക്കുകയായിരുന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്