സാലുവിനെ കൊലപ്പെടുത്തിയ പ്രതികൾ നിരവധി തട്ടിപ്പു കേസുകളിലെ പ്രതികൾ; കൊലപാതകം കാമുകനോട് അകലുന്നതിലും സാമ്പത്തിക ഇടപാടുകളിലുമുള്ള അതൃപ്തിയിൽ; പാസ്റ്റർ സലിയും ജയിംസ് സ്വാമിയും കള്ളപ്പണം വെളുപ്പിക്കാമെന്ന് പറഞ്ഞു പണം തട്ടി; വീട്ടമ്മയുടെ ജഡം കണ്ടെത്താൻ മുല്ലപ്പെരിയാറിൽ നിന്നുള്ള ഒഴുക്ക് തടയേണ്ടിവരും
ഇടുക്കി: യുവതിയായ വീട്ടമ്മയെ കൊലപ്പെടുത്തി തമിഴ്നാട്ടിലെ കനാലിൽ തള്ളിയ കേസിൽ പിടിയിലായ പ്രതികൾ രണ്ടുപേരും ലക്ഷക്കണക്കിന് രൂപയുടെ തട്ടപ്പുകേസുകളിലെ പ്രതികൾ. ഇവരെ യഥാസമയം അറസ്റ്റ് ചെയ്യാൻ പൊലിസ് തയാറായിരുന്നെങ്കിൽ വീട്ടമ്മയുടെ കൊലപാതകം ഒഴിവാക്കാൻ കഴിഞ്ഞേനെയെന്നു തട്ടിപ്പിനിരയായവർ പറയുന്നു.
കൊന്നത്തടി തിങ്കൾക്കാട് സ്വദേശി പൊന്നെടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലു(42)വിനെ കൊലപ്പെടുത്തിയ കേസിൽ ഉപ്പുതറ കരുന്തരുവി സ്വദേശി കരുന്തരുവി എസ്റ്റേറ്റ് 40 മുറി ലയത്തിലെ താമസക്കാരൻ പാസ്റ്റർ സലി എന്ന സലിൻ (40), തമിഴ്നാട് ഉത്തമപാളയം സ്വദേശി ജെയിംസ് (42) എന്നിവരാണ് പിടിയിലായത്. വീട് വച്ചു നൽകുമെന്നു വാഗ്ദാനം ചെയ്തും പണം കുറഞ്ഞ പലിശയ്ക്ക് വാങ്ങി നൽകാമെന്നു പറഞ്ഞും പീരുമേട് മേഖലയിലെ നിരവധി പേരിൽനിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവങ്ങൾക്ക് നേതൃത്വം നൽകിയവരാണിവർ.
ഇവരുടെ തട്ടിപ്പു സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് നൽകുകയും ഇതേ തുടർന്ന് സംഭവം സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും പ്രചരിക്കുകയും ചെയ്തെങ്കിലും പൊലിസ് കേസിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടിയിരുന്നില്ല. തട്ടിപ്പിനിരയായവർ നൽകിയ പരാതിപ്രകാരം പൊലിസിൽ ഹാജരായ പാസ്റ്റർ സലിൻ, തട്ടിയെടുത്ത പണത്തിന് പകരം തുക നൽകാമെന്നു സമ്മതിക്കുകയും ഇതിനായി ചെക്ക് നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തശേഷം കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പുകളുടെ സൂത്രധാരൻ ജെയിംസ് സ്വാമി എന്നറിയപ്പെടുന്ന, പിടിയിലായ ജെയിംസാണ്.
നിരവധി തട്ടിപ്പുകൾക്കിടെയാണ് സാലുവിനെ കൊലപ്പെടുത്തിയത്. സാലുവുമായി മൂന്നു വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു സലിൻ. മറ്റുള്ളവരിൽനിന്ന് തട്ടിയെടുത്ത പണത്തിൽനിന്നും രണ്ടു ലക്ഷത്തോളം രൂപ ഇയാൾ സാലുവിന്റെ ഭർത്താവ് ബാബുവിന് വായ്പയായി നൽകിയിരുന്നു. എഗ്രിമെന്റ് എഴുതിയുണ്ടാക്കിയാണ് പണം നൽകിയത്. സാലുവുമായി അടുക്കുന്നതിനും മറ്റുമുള്ള ഉപാധിയായാണ് ഇയാൾ പണം നൽകിയതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസം മൂന്നിന് സാലുവിനെ വീട്ടിൽനിന്ന് കാണാതാകുകയായിരുന്നു. വീട്ടുകാർ അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. തുടർന്ന് വെള്ളത്തൂവൽ പൊലിസിൽ പരാതി നൽകുകയായിരുന്നു.
പൊലിസിന്റെ അന്വേഷണം സാലുവിൽ എത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നതും രണ്ട് പേരും പിടിയിലായതും. കാണാതായ ദിവസം സാലുവിനെ കൂട്ടി ഉത്തമപാളയത്ത്് എത്തിയ എത്തിയ സലിൻ അവിടെ റൂമെടുത്തു താമസിച്ചു. സാലുവിനെ കൊലപ്പെടുത്താൻ സലിനും ജെയിംസും പദ്ധതി തയാറാക്കുകയും ചെയ്തു. സാലു സലിനിൽനിന്ന് അകന്നുപോകുന്നതായ ചിന്തയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുണ്ടായ തർക്കങ്ങളുമാണ് കൊപാതകം ആസൂത്രണം ചെയ്യാൻ കാരണം. നാലാം തീയതി സാലുവും സലിനും ജെയിസും ഒരുമിച്ച് കുമളിയിലേക്ക് വരികയും യാത്രാമധ്യേ ഇരൈച്ചിൽ പാലത്തിനടത്തുവച്ച് കഴുത്തിൽ ഷാൾ മുറുക്കി സാലുവിനെ കൊലപ്പെടുത്തി വെള്ളച്ചാട്ടിൽ എറിയുകയുമായിരുന്നെന്നാണ് പ്രതികൾ നൽകിയ മൊഴി. മുല്ലപ്പെരിയിൽ അണക്കെട്ടിൽനിന്ന് വെള്ളം തിരിച്ചു വിടുന്ന കനാലാണ് ഇരൈച്ചിൽ പാലത്തിനടിയിലൂടെ കടന്നുപോകുന്നത്. ഇവിടെ ശക്തമായ ഒഴുക്കുമൂലം തെരച്ചിൽ അസാധ്യമാണ്. വെള്ളം ഒഴുക്കി വിടുന്നത് തടഞ്ഞശേഷം മാത്രമേ തെരച്ചിൽ നടത്താനാകൂ.
സലിന്റെ തട്ടിപ്പുകൾക്ക് ഇരയായവരിലധികവും പീരുമേട് താലൂക്കിലെ തോട്ടം തൊഴിലാളികളാണ്. മൂന്നു വർഷമായി പാസ്റ്റർമാർ തൊഴിലാളികളുടെ അജ്ഞതയും ദാരിദ്ര്യവും ചൂഷണം ചെയ്തു പണം തട്ടിയെടുക്കുന്ന വിവരമാണ് മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നത്. ഏലപ്പാറ മേഖലയിലെ പത്തോളം തൊഴിലാളി കുടുംബങ്ങൾക്ക് വീടിന് ധനസഹായം വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുന്ന ഇടത്തരക്കാർക്ക് സഹായമായി വൻതുക നൽകാമെന്നു പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ചെടുക്കുകയും ചെയ്തു.
വീട് വയ്ക്കാൻ അഞ്ച് ലക്ഷം രൂപ വീതം വാങ്ങി നൽകാമെന്നു പറഞ്ഞ് ഇയാൾ ഇവരിൽനിന്ന് 5000 രൂപ വീതം മൂന്നു വർഷം മുമ്പ് വാങ്ങി. തമിഴ്നാട്ടിലെ ഉത്തമപാളയത്തുനിന്നാണ് പണം ലഭിക്കുന്നതെന്ന് തൊഴിലാളികളെ വിശ്വസിപ്പിച്ചു. ഏതാനും മാസം കഴിഞ്ഞിട്ടും തൊഴിലാളികൾക്ക് വീട് വയ്ക്കാൻ പണം കിട്ടിയില്ല. തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോൾ, ഉത്തമപാളയത്ത് ഇതുസംബന്ധിച്ച് ചില കേസുകൾ ഉണ്ടായെന്നും പിന്നീട് പണം കിട്ടുമെന്നും പറഞ്ഞ് മടക്കിയയച്ചു. പിന്നീട് ഏതാണ്ട് ഒന്നര വർഷം മുമ്പ് തൊഴിലാളികളെ പാസ്റ്റർ സലിൻ വീണ്ടും സമീപിച്ച് അര ലക്ഷം രൂപ വീതം നൽകിയാലേ 5 ലക്ഷം ലഭിക്കൂ എന്നറിയിച്ചൂ.
ഇതു വിശ്വസിച്ച തൊഴിലാളികൾ 50000 രൂപ വീതം കൂടി നൽകി. പിന്നീട് പണം ശരിയായിട്ടുണ്ടെന്നും ഇത് വാങ്ങാൻ 5000 രൂപയുമായി ഓരോരുത്തരും ഉത്തമപാളയത്തെത്തണമെന്നും പറഞ്ഞു. ഇപ്രകാരം ചെയ്ത തൊഴിലാളികൾക്ക് പണമടങ്ങിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഓരോ ബാഗ് നൽകി തിരിച്ചയച്ചു. ജെയിംസാണ് ബാഗ് നൽകിയത്. ബാഗിന്റെ താക്കോൽ ഒരാഴ്ചക്കുശേഷം നൽകുമെന്നും അതിനുമുമ്പ് ബാഗ് തുറക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. തൊഴിലാളികൾ ഇത് സത്യമാണെന്നു ധരിച്ച് ബാഗ് വീട്ടിലെത്തിച്ച് ഭദ്രമായി സൂക്ഷിച്ചുവച്ചു. പിന്നീട് ഒരാഴ്ചക്കുശേഷം 5000 രൂപ കൂടി വാങ്ങി താക്കോൽ നൽകുകയും 20 ദിവസം കഴിഞ്ഞേ തുറക്കാവൂ എന്നു നിർദ്ദേശിക്കുകയും ചെയ്തിു. ഒടുവിൽ ബാഗ് തുറന്നപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തൊഴിലാളികൾക്ക് ബോധ്യപ്പെട്ടത്. തമിഴ് പത്രങ്ങൾ മുറിച്ച് ബാഗിനുള്ളിൽ കനത്തിൽ അടുക്കി വച്ചിരിക്കുകയായിരുന്നു.
വഞ്ചിതരായവർ സലിനെ വീണ്ടും സമീപിച്ചപ്പോൾ സംഭവം പുറത്തറിയിക്കേണ്ടെന്നും ബാഗുകൾ മാറിപ്പോയതാകാമെന്നും പണം വാങ്ങി നൽകാമെന്നും പറഞ്ഞു. ബാഗുകൾ പുഴയിൽ ഒഴുക്കിക്കളയാനും നിർദ്ദേശിച്ചു. തുടർന്നു പല തവണ തൊഴിലാളികളുമായി തമിഴ്നാട്ടിൽ പോയെങ്കിലും പണം മാത്രം കിട്ടിയില്ല. ഇക്കാര്യം തൊഴിലാളികളിൽ ചിലർ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉപ്പുതറ പൊലിസിലും കട്ടപ്പന ഡിവൈ. എസ്. പിക്കും പരാതി നൽകിയെങ്കിലും തൊഴിലാളികൾക്ക് നഷ്ടമായ പണം തിരിച്ചു കിട്ടിയില്ല.
സാമ്പത്തിക ബാധ്യതയിലായ ഏലപ്പാറയിലെ വ്യാപാരിയായ ഫിലോമിനയിൽനിന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് സലിന്റെ നേതൃത്വത്തിൽ 5 ലക്ഷം തട്ടിയെടുത്ത സംഭവവും പുറത്തു വന്നിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ 5 ലക്ഷത്തിനു പകരം 50 ലക്ഷം തരാമെന്ന വാഗ്ദാനത്തിലാണ് ഇവർ വീണുപോയത്. ഇവർക്കും തമിഴ്നാട്ടിലെത്തിച്ച് ബാഗ് നൽകി മടക്കി അയയ്ക്കുകയും പിന്നീട് താക്കോൽ നൽകുകയും ചെയ്തു. ഇവരുടെ ബാഗിൽ പത്രക്കടലാസുകൾക്കു പുറമേ കുറെ പൂക്കളുമാണുണ്ടായിരുന്നത്. ഏലപ്പാറയിലെ ഏതാനും വ്യാപാരികൾകൂടി കെണിയിൽ വീണെങ്കിലും മാനഹാനി മൂലം ഇതുവരെ പരാതിപ്പെടാൻ തയാറായില്ല. ഈ തട്ടിപ്പുകൾ അരങ്ങ് തകർക്കുന്നതിനിടെയാണ് സാലുവിന്റെ കൊലപാതകം.
പിടിയിലായ ജെയിംസ് ദുർമന്ത്രവാദിയും പൊടിക്കൈകൾ കാട്ടി ആളുകളെ ആകർഷിക്കുന്ന ജാലവിദ്യക്കാരനുമാണ്. പ്രതികളുടെ അറസ്റ്റ്് രേഖപ്പെടുത്തിയശേഷം ഇന്ന് രാവിലെ അടിമാലി കോടതിയിൽ ഹാജരാക്കി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തുടരന്വേഷണം നടത്തും. സാലുവിന്റെ ജഡം കണ്ടെത്താൻ ഇരൈച്ചൽ പാലത്തിലെ ഒഴുക്ക് നിയന്ത്രിക്കുകയോ, തടയുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് അധികൃതർക്ക് കേരള പൊലിസ് അപേക്ഷ നൽകും. ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോർജിന്റെ നിർദ്ദേശപ്രകാരം അടിമാലി സി. ഐ : ടി. യു യൂനസ്, വെള്ളത്തൂവൽ എസ്. ഐ: വി ശിവലാൽ, എ. എസ്. ഐമാരായ സി. വി ഉലഹന്നാൻ, സജി എൻ പോൾ, സി. ആർ സന്തോഷ്, കെ. ഡി മണിയൻ, സി. പി. ഒ: ഇ. ബി ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്