സ്വത്ത് തട്ടിയെടുക്കാൻ അഡ്വ ഷൈലജ നടത്തിയ നാടകം കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കുന്നത്; കോടികൾ സ്വന്തമാക്കാൻ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തെന്ന വ്യാജ രേഖയുണ്ടാക്കി; നിയമത്തിലുള്ള അറിവും രാഷ്ട്രീയ സ്വാധീനവും തട്ടിപ്പിന് തുണയായി; കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലിൽ അഭിഭാഷകയും ഭർത്താവും പിടിയിലായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: താൻ ജീവിച്ചിരിക്കെ മരിച്ചുവെന്ന് കാണിച്ച് ഗൾഫിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ കൊലപ്പെടുത്തി രേഖയുണ്ടാക്കി കേരളത്തെ ഞെട്ടിച്ച് കുപ്രസിദ്ധനായ ആളാണ് സുകുമാരക്കുറുപ്പ്. 35 വർഷം മുൻപായിരുന്നു ആ സംഭവം. അന്ന് കൃത്രിമ രേഖയുണ്ടാക്കാൻ സുകുമാരക്കുറുപ്പു കാട്ടിയ അതേ തന്ത്രമാണ് കോടികൾ വില വരുന്ന സ്വത്ത് തട്ടിയെടുക്കാൻ അഭിഭാഷകയായ ഷൈലജയും ഭർത്താവും പയറ്റിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകമെന്നതിനു തെളിവില്ലെങ്കിലും ഒരു മരണത്തിലെ ദുരൂഹത ഈ സംഭവത്തിലും മണക്കുന്നുണ്ട്.
സഹോദരിയെ വിവാഹംകഴിച്ചെന്ന കൃത്രിമ വിവാഹരേഖയുണ്ടാക്കി തളിപ്പറമ്പിലെ സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രാർ ബാലകൃഷ്ണൻ നായരുടെ കോടികൾ വരുന്ന സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച കേസിൽ തളിപ്പറമ്പിലെ അഭിഭാഷക കോറോം സ്വദേശി കെ.വി.ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും വെള്ളിയാഴ്ച രാവിലെയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ആരോപണങ്ങൾ മുഴുവൻ നിഷേധിച്ചെങ്കിലും തെളിവുകളെല്ലാം അവർക്കെതിരാണ്.
സുകുമാരക്കുറുപ്പിന്റെ തട്ടിപ്പ് മണിക്കൂറുകൾക്കകം വെളിപ്പെട്ടെങ്കിലും ഇവരുടെ തട്ടിപ്പ് പാതിവിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് പരാജയപ്പെടുന്നത്. അഭിഭാഷക തന്റെ നിയമപരമായ അറിവും തന്ത്രവും തട്ടിപ്പിനായി ഉപയോഗിച്ചതോടെ കോടികൾവരുന്ന സ്വത്തിൽ വലിയഭാഗം അവരുടെ കൈവശം വന്നുചേരുകയായിരുന്നു. ബാലകൃഷ്ണൻ നായർ തന്റെ സഹോദരിയെ വിവാഹം കഴിച്ചെന്ന കൃത്രിമരേഖ ഉൾപ്പെടെ എല്ലാം തന്ത്രപൂർവം സൃഷ്ടിച്ച അഭിഭാഷകയുടെ കള്ളിപൊളിച്ചത് കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലാണ്.
അതിനിടെ ബാലകൃഷ്ണൻ നായരുടെ തിരുവനന്തപുരത്തെ വീട് സഹോദരിയിലൂടെ സ്വന്തമാക്കിയെടുത്ത് വിൽപ്പന നടത്തിയിരുന്നു. ഒരേസമയം പരേതനായ ബാലകൃഷ്ണൻ നായരെയും അവരുടെ ബന്ധുക്കളെയും സർക്കാർ ഓഫീസിനെയും ക്ഷേത്രഭാരവാഹികളെയും, എന്തിനധികം, സ്വന്തം സഹോദരിയെയുംവരെ വിദഗ്ധമായി പ്രതികൾ തട്ടിപ്പിനിരയാക്കിയതായാണ് സംശയം. ഈ തട്ടിപ്പിൽ ചിലർ ഇവരെ സഹായിക്കുകയും ചെയ്തു. അവരുടെ സഹായം അന്വേഷണത്തിൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
തളിപ്പറമ്പിലും പരിസരങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലവരുന്ന സ്വത്തിനുടമയായിരുന്നു തളിപ്പറമ്പിലെ പരേതനായ കുഞ്ഞമ്പു ഡോക്ടർ. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളൊഴികെ ജീവിച്ചിരിക്കുന്ന മറ്റുള്ളവരാരും നാട്ടിലില്ല. ഇന്നത്തെ മതിപ്പു വിലയനുസരിച്ച് 250 കോടിയിലധികം വരുന്ന സ്വത്തിനുടമായിരുന്നു മരിക്കുമ്പോൾ കുഞ്ഞമ്പു ഡോക്ടർ. വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ സ്വത്ത് ആറു മക്കൾക്കുമായി ഭാഗിക്കണമെന്ന് 2010-ൽ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള മകൾ വിജയലക്ഷ്മി അഭിഭാഷകൻ ബാലകൃഷ്ണൻ നമ്പ്യാർ മുഖേന ആവശ്യപ്പെട്ടിരുന്നു.
ഭാഗം വച്ചെങ്കിലും നാട്ടിലുള്ള മകൻ രമേശന്റെ എതിർപ്പിനെത്തുടർന്ന് ഇത് നടന്നില്ലെന്നു പറയുന്നു. അതേസമയം കുഞ്ഞമ്പു നായരുടെ സ്വത്തിന്റെ വ്യാപ്തിയും അനാഥാവസ്ഥയും മനസിലാക്കിയ ഷൈലജ തന്ത്രപൂർവം അത് കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് പരാതി. അതിനിടെ, തൃച്ചംബരം ക്ഷേത്രത്തിന് സമീപമുള്ള കുഞ്ഞമ്പു ഡോക്ടറുടെ പേരിലുള്ള പുരയിടത്തിൽനിന്ന് മരംമുറിച്ചുകടത്താൻ ഇവർ എത്തിയപ്പോൾ നാട്ടുകാർ ചോദ്യംചെയ്തു. അപ്പോഴാണ് തന്റെ സഹോദരിയുടെ ഭർത്താവാണ് ബാലകൃഷ്ണൻ എന്നും മരം മുറിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് അവർ രേഖകൾ കാണിക്കുന്നത്. സംശയം തോന്നിയ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ബാലകൃഷ്ണൻ നായർ ആശുപത്രിയിൽ മരിച്ചതായും മൃതദേഹം ഷൈലജയും ഭർത്താവും ചേർന്ന് ഷൊർണൂരിൽ സംസ്കരിച്ചതായും അറിയുന്നത്. രോഗിയായ ബാലകൃഷ്ണനെ നാട്ടിൽ കൊണ്ടുവരായി വാഹനത്തിൽ വരുമ്പോൾ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച് അദ്ദേഹം മരിച്ചു. അടുത്ത ബന്ധുക്കൾ എന്നുപറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിൽ കൊണ്ടുവരാതെ ഷൊർണൂരിൽ സംസ്കരിക്കുകയായിരുന്നു.
തന്റെ സഹോദരി ജാനകിയെ വിവാഹം കഴിച്ചെന്നു കൃത്രിമരേഖയുണ്ടാക്കി സ്വത്തുക്കൾ അവരുടെ പേരിലാക്കി പിന്നീട് ദാനാധാരം വഴി തന്റെ പേരിലാക്കുകയാണ് ഷൈലജ ചെയ്തതെന്ന് ആരോപണമുയർന്നു. ജാനകി അറസ്റ്റിലാവുകയും ഷൈലജയും ഭർത്താവും ഒളിവിൽപ്പോവുകയും ചെയ്തു. താൻ ബാലകൃഷ്ണൻനായരെ വിവാഹംചെയ്തില്ലെന്നും ഷൈലജ പറഞ്ഞതുപോലെ പ്രവർത്തിക്കുകയായിരുന്നുവെന്നും പിന്നീട് ജാനകി പൊലീസിന് മൊഴികൊടുത്തു. വിവാഹ സർട്ടിഫിക്കറ്റും മറ്റും കൃത്രിമമായി ചമച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
കഥ വിജയിക്കുകയാണെങ്കിൽ ബാലകൃഷ്ണൻ നായരുടെ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിൽ ലഭിക്കാനുള്ള സ്വത്തുക്കളും ഷൈലജയുടെ ഉടമസ്ഥതയിലാകുമായിരുന്നു. ബാലകൃഷ്ണൻ നായരുടെ കുടുംബ പെൻഷനും ജാനകിവഴി അഭിഭാഷക തന്റേതാക്കി മാറ്റിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Stories you may Like
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- കത്ത് തിരുത്തിയത് ആര്? ഫെനി ബാലകൃഷ്ണന് പറയാനുള്ളത്
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍