കാർ അക്സസറീസ് ഉടമയുമായുള്ള ബിനീഷിന്റെ ബന്ധം ഏറെക്കാലമായി ദുരൂഹത ഉണർത്തുന്നു; പെരുങ്കിടവിളയിൽ ക്വാറി വാങ്ങാൻ ശ്രമിച്ചത് ഊഹാപോഹങ്ങൾ ശക്തമാക്കി; കോടിയേരി ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ മകനെതിരെ ഉയർന്ന വിവാദങ്ങൾ വീണ്ടും സജീവമാകുന്നു; മുരളീധരൻ ജേക്കബ് തോമസിനോട് പറഞ്ഞത് കോളിളക്കം ഉണ്ടാക്കാൻ പറ്റിയ ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക വ്യാപാര ബന്ധങ്ങൾ ദുരൂഹമാണെന്ന് ആരോപണം വിജിലൻസിന് തലവേദനയാകും. ഇതുസംബന്ധിച്ച പരാതികളാണ് ബിജെപി നേതാവ് വി മുരളീധരൻ വിജിലൻസിന് കൈമാറിയത്. നിരവധി ആരോപണങ്ങളാണ് കോടിയേരിയുടെ മക്കൾക്കെതിരെ മുരളീധരൻ ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലുടനീളമുള്ള കാർ ആക്സസറീസ് , ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളുമായി കോടിയേരിയുടെ മക്കൾക്ക് വ്യാപാര ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരത്തെ ഒരു കാർ ആക്സസറീസ് കടയുടമയുമായി ബിനീഷ് കോടിയേരിക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.
ഈ കടയുടമയും സുഹൃത്തുക്കളും അടുത്ത കാലത്ത് ഒരു ക്വാറി വാങ്ങാൻ ശ്രമിക്കുകയാണെന്നും സൂചനകളുണ്ട് . നെയ്യാറ്റിൻകരയ്ക്കടുത്ത് പെരുങ്കടവിള എന്ന സ്ഥലത്താണ് ഈ സംഘം ക്വാറി വാങ്ങാൻ ശ്രമിക്കുന്നത്. ഇതിനായി ഇവർ നിരവധി ഭൂവുടമകളെ സമീപിച്ചു കഴിഞ്ഞു.ചിലരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുയർന്നിട്ടുണ്ട് . വിഴിഞ്ഞം പദ്ധതി മുന്നിൽ ക്കണ്ടാണ് സംഘം ഇവിടെ ക്വാറി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കോടികളാണ് ഇവിടെ മുടക്കുന്നതെന്നും സൂചനകളുണ്ട്. തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പിന് പാറ നൽകാനുള്ള രാഷ്ട്രീയ സമ്മർദ്ദവും ഈ കൂട്ടർ നടത്തുന്നുണ്ട്.
മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കോടിയേരി ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ബിനീഷ് കോടിയേരിയുടെ ബന്ധങ്ങൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വിവാദ വ്യവസായി മഠത്തിൽ രഘുവുമായുള്ള ബന്ധം ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. വ്യവസായ പ്രമുഖരുമായി ബിനീഷിനുള്ള ബന്ധവും ചർച്ചാവിഷയമായി. ബിനാമിപ്പേരിൽ ബിനീഷ് വസ്തുക്കൾ സമ്പാദിക്കുന്നതായും ആരോപണം വന്നു. ഇതിന്റെയൊക്കെ പിന്നാലെയാണ് ഇപ്പോൾ മുരളീധരന്റെ ആരോപണം വന്നിരിക്കുന്നത്. കേരളത്തിലുടനീളം കാർ ആക്സസറീസ് , ഫാൻസി ലൈറ്റ്, ഫർണിച്ചർ വ്യവസായ ശ്രുംഖല കോടിയേരിയുടെ മക്കൾക്കുണ്ടെന്നാണ് മുരളീധരൻ ആരോപിച്ചിരിക്കുന്നത്. ഇതിലൊക്കെ കോടികൾ മുടക്കിയിട്ടുണ്ട്. ഈ പണത്തിന്റെ . ഉറവിടം കണ്ടെത്തണം. ഇവരുടെ ബിസിനസ് ബന്ധങ്ങൾ പുറത്തുകൊണ്ടുവരണം. കോടിയേരിയുടെ മൂത്തമകന് വിവാഹം വൻ ആഡംബരത്തോടെയാണ് നടത്തിയത്. ഇതിനുള്ള പണം എവിടെനിന്നു വന്നുവെന്നതാണ് ചോദ്യം.
തെളിവുകൾ കണ്ടെത്താനുള്ള ഏജൻസിയാണ് വിജിലൻസ്. അതുകൊണ്ട് തന്നെ താൻ പറഞ്ഞതിലെ വസ്തുതകൾ വിജിലൻസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് മുരളീധരൻ പറയുന്നു. സംസ്ഥാന സെക്രട്ടറിയും ഒരു തവണ കേളത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വൻകിട ബിസിനസുകളും സംബന്ധിച്ച് സംശയങ്ങൾ ഏറെയാണെന്ന് മുരളീധരൻ പറയുന്നു്. രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാതെതന്നെ പെട്ടെന്ന് വൻകിട ബിസിനസുകളിലേക്ക് പോകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിലാണ് ഇവർ കോടികൾ മുടക്കി വൻകിട ബിസിനസുകളിലേക്ക് കടന്നത്. കോടിയേരിയുടെ ഇളയ മകൻ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റ്പോലും ആയിരുന്നു. കോടിയേരിയുടെ മൂത്തമകനും വിദേശത്ത് വൻ ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തുകഴിഞ്ഞു. ഇത്തരത്തിൽ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് കോടിയേരിയുടെ മക്കളെ എത്തിച്ച സാമ്പത്തിക സ്രോതസ് എന്താണെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുരളീധരന്റെ ആവശ്യം.
ഇടത് സർക്കാർ അധികാരത്തിൽ ഏറെയ ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡിമാരായി നിയമനം കിട്ടുന്നതിന് ഒരു കോടി രൂപ വരെ കോഴ ചോദിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അഴിമതിക്ക് സാദ്ധ്യത കുറവുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് എത്താൻ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്തത്്. മുൻ മന്ത്രിയുടെ മകനും ഭരണതലത്തിൽ സ്വാധീനമുള്ളയാളുമാണ് കോഴ ഇടപാടിന് ഇടനിലക്കാരൻ. കേരള ഫീഡ്സ് പോലെ കമ്മിഷൻ ഏറെ കിട്ടുന്ന സ്ഥാപനങ്ങളിൽ നിയമനത്തിന് ചോദിക്കുന്നത് 75 ലക്ഷം മുതൽ ഒരു കോടി വരെയാണെന്നും സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. അതിനിടെ കേരള കൗമുദി വാർത്തയിൽ പരമാർശിക്കുന്നത് കോടിയേരി ബാലകൃഷ്ണനേയും മകൻ ബിനീഷിനേയുമാണെന്ന വാദം സിപിഎമ്മിൽ സജീവമാവുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് മുരളീധരന്റെ പരാതി വിജിലൻസിന് കിട്ടുന്നത്.
ഇടത് സർക്കാരിന്റെ കാലത്തെ വിവാദ പുരുഷനാണ് എന്നും കോടിയേരി. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അന്ന് ബിനീഷ് പല ക്രിമിലുകൾക്ക് വേണ്ടിയും സജീവമായി ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. പോൾ എം. ജോർജ് വധക്കേസിൽ പ്രതിചേർക്കപ്പെട്ട ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഗൾഫിൽ സംരക്ഷിച്ചത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയാണെന്ന് അന്ന് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് എം ലിജു ആരോപിച്ചിരുന്നു. ബിനീഷിന്റെ ഗൾഫിലെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ലിജു ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഗുണ്ടകളുടെ സംഘടന രൂപവത്കരിച്ചാൽ അതിന്റെ പ്രസിഡന്റാകാൻ യോഗ്യനായ വ്യക്തിയാണ് ബിനീഷ് കോടിയേരി. വിദേശ കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം. വിദ്യാസമ്പന്നരായ വ്യക്തികൾ 20 വർഷംകൊണ്ട് എത്തുന്ന പദവിയിലാണ് എൽ.എൽ.ബി ബിരുദധാരിയായ ബിനീഷ് കോടിയേരി ഇരിക്കുന്നത്.
അദ്ദേഹത്തിന് സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തം ഉണ്ടെങ്കിൽ അത് എത്ര കോടിയുടേതാണെന്ന് വ്യക്തമാക്കണമെന്ന് ലിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പരാതിയായി എത്തിയരുന്നില്ല. വി മുരളീധരന്റെ മൊഴി കൊടുക്കലിലൂടെ അതിനുള്ള സാധ്യതയാണ് തെളിയുന്നത്. ബിനീഷ് കോടിയേരിക്കെതിരായ രണ്ട് ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് സർക്കാർ നൽകിയ ഹർജി സ്വീകരിച്ച്, ബിനീഷിനെതിരെയുള്ള കേസുകൾ പിൻവലിക്കാൻ മജിസ്ട്രേറ്റ് അനുമതി നൽകിയിരുന്നു. ഇതും വിവാദമായി. സെക്രട്ടേറിയറ്റിനു സമീപം ഊറ്റുകുഴി സ്വദേശി മനു ജി രാജനെ 2000 ഒക്ടോബർ 20ന് ആക്രമിച്ച കേസും 2002ൽ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ വഴിയാത്രക്കാരനായ പേരൂർക്കട മണ്ണാമൂല സ്വദേശി കിരണിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസും പിൻവലിക്കാൻ അനുമതിതേടിയാണു സർക്കാർ ഹർജി നൽകിയത്.
മുമ്പും ബിനീഷ് കോടിയേരിക്കെതിരെയുള്ള കേസ് ഇതേരീതിയിൽ പിൻവലിക്കപ്പെട്ടിരുന്നു. 2001 സെപ്റ്റംബറിൽ ജനറൽ ആശുപത്രി ജംഗ്ഷനിൽവച്ച് കന്റോൺമെന്റ് എഎസ്ഐ കൃഷ്ണൻകുട്ടിയെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ജീപ്പ് കത്തിച്ച കേസാണ് മുമ്പ് പിൻവലിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ വി മുരളീധരന്റെ പരാതിയിൽ ബിനീഷിനെതിരെ വിജിൻസ് എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി ബാലകൃഷ്ണൻ. അതുകൊണ്ട് തന്നെ വിജിലൻസ് പരാതി മുക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ബിനീഷിന്റെ ഗൾഫ് ബന്ധങ്ങളെ കുറിച്ചും കാർ അക്സസറീസ് ഉടമയുമായുള്ള ഇടപാടുകളെ കുറിച്ചും അന്വേഷണം നടന്നാൽ സത്യം പുറത്തുവരുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗവും പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍