വ്യാജ ഉത്തരവിലൂടെ പാവം അദ്ധ്യാപകനെ പിരിച്ചുവിട്ട ഡിഡിഇ,; കള്ളക്കേസിനും പിരിച്ചുവിടലിനും നേതൃത്വം കൊടുത്ത സെയ്തലവി...; രേഖകളെല്ലാം ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു; എന്നിട്ടും അനീഷിനെ കൊലയ്ക്കു കൊടുത്തവർക്ക് സുഖ ജീവിതം
എംപി റാഫി
മലപ്പുറം: നിരപരാധിയായ ഒരു പാവം അദ്ധ്യാപകനെ കള്ളക്കേസിൽ കുടുക്കാനും വ്യാജരേഖകളുണ്ടാക്കി ജോലിയിൽനിന്നു പിരിച്ചുവിടാനും ഒടുവിൽ മനസ് തകർന്ന് അദ്ധ്യാപകനെ ആത്മഹത്യ ചെയ്യിക്കാനും ഒന്നിച്ചുനിന്നു പ്രവർത്തിച്ച നരാധമന്മാർ നിയമത്തിന്റെ കുരുക്കിൽ വീഴാതെ ഇപ്പോഴും രക്ഷപ്പെട്ടുകഴിയുകയാണ്.
മൂന്നിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും കള്ളക്കേസിനെ തുടർന്നു വ്യാജരേഖകളുമായി പുറത്താക്കപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ കെ.കെ അനീഷിന്റെ പുറത്താക്കൽ ഉത്തരവ് വ്യാജമായി കെട്ടിച്ചമച്ചതാണെന്നുള്ള വിവരാവകാശരേഖകൾ പുറത്തു വന്നതു സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനു തൊട്ടു പിന്നാലെ ക്രൈംബ്രാഞ്ച് സംഘം മലപ്പുറം ഡി.ഡി.ഇ ഓഫീസിൽനിന്നും നിർണായകരേഖകൾ പിടിച്ചെടുത്തു. അനീഷിന്റെ മരണത്തിലേക്കു നയിച്ച പിരിച്ചുവിടലിനു ഡിഡിഇ ഓഫീസിനു വ്യക്തമായ പങ്കുണ്ടെന്നു തെളിയിക്കുന്ന രേഖകളാണവ.
പിടിച്ചെടുത്ത രേഖകളിൽ തിരുത്തലും പേജ് മിസ്സിംഗും വന്നതായി പാലക്കാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അദ്ധ്യാപകൻ കെ കെ അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവരെ സംബന്ധിച്ച് ഒരു വർഷത്തിനിടെ നിർണായകമായ പല തെളിവുകളും പുറത്തുവന്നിട്ടും ഇവർക്കെതിരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും ഇപ്പോഴും സർക്കാർ സർവീസിലും മറ്റ് ഔദ്യോഗികസ്ഥാനങ്ങളിലും തുടരുകയാണ്. അനീഷിനെ പുറത്താക്കുന്നതിന് മാനേജർക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് മുൻ മലപ്പുറം ഡി.ഡി.ഇ ആയിരുന്ന കെ.സി ഗോപിയാണ് കഴിഞ്ഞ മെയ് 30ന് പുറത്തിറക്കിയത്. ഗോപി സർവീസിൽനിന്നു വിരമിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പായിരുന്നു ഈ ഉത്തരവ്. എന്നാൽ ക്രൈംബ്രാഞ്ച് പരിശോധനയിൽ വേറെയും നിരവധി രേഖകൾ തിരുത്തിയതായും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോട് കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.
അനീഷിനെതിരായ നടപടികളെ കുറിച്ച് ഡിഡിഇ നടത്തിയ അന്വേഷണങ്ങളുടെ ഫയൽ, ഫെയർകോപ്പി രജിസ്റ്റർ, ഡെസ്പാച്ച് രജിസ്റ്റർ തുടങ്ങിയ രേഖകളാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. അനീഷിനെ പിരിച്ചുവിടാൻ സ്കൂൾ മാനേജർക്ക് ഡിഡിഇ നൽകിയ ഉത്തരവ് തയ്യാറാക്കിയതും അയച്ചതും ഓഫീസിലല്ലെന്നും പുറത്തുനിന്നാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായിട്ടുണ്ട്. പല രജിസ്റ്ററുകളിലും പേജുകൾ കീറിക്കളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഫെയർ കോപ്പി രജിസ്റ്ററിന്റെ 5, 6, 43, 44 പേജുകളും നശിപ്പിച്ചിട്ടുണ്ട്. ഡിഡിഇയും ഓഫീസിലെ ചില ജീവനക്കാരും നടത്തിയ വഴിവിട്ടനീക്കങ്ങളാണ് ഇതോടെ പുറത്താകുന്നത്. സ്കൂൾ മാനേജറും മൂന്നിയൂർ പഞ്ചായത്ത് പ്രസിഡന്റുമായ ലീഗ് നേതാവ് വിപി സെയ്തലവിയുമായി ഡിഡിഇ ഓഫീസിലെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന ബന്ധവും, ഉത്തരവിറക്കിയതായി പറയപ്പെടുന്ന ദിവസങ്ങളിലെ ഫോൺ രേഖകളെ കുറിച്ചും അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഡിഡിഇ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇക്കാലയളവിൽ അനീഷിനെതിരെ ഡിഡിഇ കൈക്കൊണ്ട നടപടികളുടെ ഫയൽ പരിശോധിച്ചു വരികയാണ്.
ജോലിയിൽ നിന്നുള്ള പുറത്താക്കൽ ഉത്തരവ് ഡിഡിഇ ഓഫീസിൽനിന്നും നൽകിയിട്ടില്ലെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതോടെയാണ് കേസിലെ നിർണായകമായ രേഖകളും തെളിവുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരിക്കുന്നത്. ഇതിന്മേലുള്ള തുടരന്വേഷണവും ഏതാനും പേരെ ചോദ്യം ചെയ്യാനുള്ളതുംകൂടി പൂർത്തിയാക്കിയാൽ ഡിഡിഇ പുറത്തിറക്കിയ ഉത്തരവിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. സ്കൂൾ മാനേജർ സെയ്തലവിയും ഡിഡിഇ ഗോപിയും ചേർന്ന് ഗൂഢാലോചന നടത്തിയാണ് അനീഷിനെ പിരിച്ചു വിട്ടതെന്ന നേരത്തെയുള്ള ആക്ഷേപത്തിന് ബലം നൽകുന്നതാണ് പുതിയ വിവരങ്ങൾ. സ്കൂൾ മാനേജർ, ഡിഡിഇ, പ്രധാനാധ്യാപിക, സ്കൂളിലെ ക്ലർക്കുമാർ, പ്യൂൺ എന്നിവരും ഈ കേസിൽ പ്രതികളാണ്.
2014 സെപ്റ്റംബർ രണ്ടിനായിരുന്നു അനീഷിനെ പാലക്കാട് മലമ്പുഴയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി അനീഷിന്റെ ഭാര്യ നൽകിയ പരാതി•േൽ ലോക്കൽ പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും എങ്ങുമെത്താതായതോടെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.
കൂടാതെ, അനീഷിനെ സ്കൂളിൽ നിന്നും പുറത്താക്കിയത് കള്ളക്കേസ് ചമച്ചാണെന്ന് ചൂണ്ടിക്കാട്ടി അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയെ തുടർന്ന് വ്യാജ മെഡിക്കൽ രേഖകൾ ഉണ്ടാക്കിയാണ് അനീഷിനെ പുറത്താക്കാൻ കാരണം കണ്ടെത്തിയതെന്ന് നല്ലളം പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അനീഷിനെതിരെ കേസെടുക്കാൻ സ്കൂൾ മാനേജർ ആയുധമാക്കിയ വൂണ്ട് സർട്ടിഫിക്കറ്റ് കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രിയിൽ നിന്ന് വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഈ കേസിൽ ആശുപത്രി എം.ഡി ഡോ.കോയ, മൂന്നിയൂർ സ്കൂളിലെ പ്യൂൺ മുഹമ്മദ് അഷ്റഫ്, ക്ലർക്കുമാരായ അബ്ദുൽ റസാഖ്, അബ്ദുൽ ഹമീദ് എന്നിവർ റിമാൻഡിലായിരുന്നു. ഇവർ മാനേജർ സെയ്തലവിയുമായി അടുത്ത ബന്ധമുള്ളവരാണ്. മാനേജരുടെ ഭീഷണി മൂലമാണ് മുമ്പ് അനീഷിനെതിരേ മൊഴി നൽകിയതെന്ന് സ്കൂളിലെ അദ്ധ്യാപകർ മനുഷ്യാവകാശ കമ്മീഷനോടും നേരത്തെ വെളിപ്പെടുത്തിരുന്നു. പിരിച്ചുവിടൽ ഉത്തരവും വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ.
കൃത്രിമ രേഖയുണ്ടാക്കൽ, രേഖ തിരുത്തൽ, ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ പ്രത്യക്ഷത്തിൽ നിലനിൽക്കുമ്പോഴം ഒരു കുലുക്കവുമില്ലാതെ തൽസ്ഥാനങ്ങളിൽ തുടരുകയാണ് മാനേജർ ഉൾപ്പടെയുള്ള പ്രതികൾ. ക്രിമിനൽ കേസിലെ മുഖ്യ പ്രതിയായ വിപി സെയ്തലവി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു എന്നതാണ് ഏറ്റവും വലിയ അത്ഭുതം. പ്രദേശത്ത് ലീഗ് നേതൃത്വം സെയ്തലവിയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചില ഇടപടൽ നടത്തിയിരുന്നു. എന്നാൽ സെയ്തലവിയുടെ ഉന്നതബന്ധം കാരണം അത് വിജയിക്കാതെ പോകുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമെന്നായപ്പോൾ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവധിയെടുത്ത് സെയ്തലവി ഒളിവിൽ പോയിരുന്നു. തുടർന്ന് പാലക്കാട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും രണ്ടു തവണ തള്ളുകയായിരുന്നു. വീണ്ടും മേൽകോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് അന്ന് അറസ്റ്റിൽ നിന്നും ഒഴിവായിരുന്നത്. എന്നാൽ ഇപ്പോൾ നിരവധി ക്രിമിനൽ വകുപ്പുകൾ ചുമത്താവുന്ന തെളിവുകൾ സെയ്തലവി ഉൾപ്പടെയുള്ളവർക്ക് എതിരായതോടെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
തുടക്കത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള ശ്രമവും സെയ്തലവി ഉന്നത സ്വാധീനമുപയോഗിച്ച് നടത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി മുഹമ്മദ് കാസിമിനെയാണ് കേസിന്റെ ചുമതലയിൽ നിന്നും മാറ്റി പകരം ഡിവൈ.എസ്പി ശശിക്ക് കേസിന്റെ അന്വേഷണ ചുമതല നൽകാൻ ഇടക്കാലത്ത് ശ്രമം നടന്നത്. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ നിരവധി ബിസിനസുകളുള്ള സെയ്തലവിക്ക് ഭരണ കക്ഷിയിലെ പല മന്ത്രിമാരുമായും അടുത്ത ബന്ധവും ഇടപാടുകളുമുണ്ട്. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു വേണ്ടി വർഷങ്ങളായി സെയ്തലവിയുടെ കുടുംബം ലക്ഷങ്ങൾ ഒഴുക്കാറുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടുകാരൻ കൂടിയായ വിപി സെയ്തലവിക്ക് വിദ്യാഭ്യാസ വകുപ്പ് ചെയ്ത വഴിവിട്ട സഹായമാണ് നിരപരാധിയായ അദ്ധ്യാപകന്റെ മരണത്തിൽ കലാശിച്ചത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന അനീഷിന്റെ വേർപാട് എക്കാലവും മറക്കാനാവാത്ത മുറിവുകളാണ് ഭാര്യ ഷൈനിക്കും രണ്ടു വയസുകാരൻ തുഷാറിനും കാലം സമ്മാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്