അശ്വതിയെ കൊന്ന കേസിൽ യൂസഫിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി; 1000 ഗർഭിണികളുടെ വിവരങ്ങളും 7000 ടെലിഫോൺ കോളുകളും പരിശോധിച്ച ശേഷം നടപടി; കാറിൽ നിന്നും കണ്ടെത്തിയ രക്തക്കറയും മുടിയും വിരലടയാളവും പ്രതിയെ ഉറപ്പിക്കാൻ കാരണമായി; ജിഷാ വധക്കേസിലെ പിശക് ആവർത്തിക്കാതെ അശ്വതി വധക്കേസ്
മറുനാടൻ മലയാളി ബ്യൂറോ
ഏറ്റുമാനൂർ: അതിരുമ്പഴയിൽ ഗർഭിണിയെ കൊന്ന് ചാക്കിൽക്കെട്ടി റബ്ബർതോട്ടത്തിലുപേക്ഷിച്ച കേസിൽ വിവാഹിതനും കാമുകനുമായ യുവതിയുടെ അയൽവാസി കന്നുകുളം മാമ്മൂട്ടിൽ യൂസഫിന്റെ(42) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒന്നിൽ കൂടുതലാളുകളുടെ സഹായമില്ലാതെ യുവതിയെ കൊലപ്പെടുത്താൻ കഴിയില്ലെന്നാണു പൊലീസ് കരുതിയിരുന്നത്. വിശദമായ അന്വേഷണത്തിൽ അമ്മഞ്ചേരി കന്നുകുളം മാമ്മൂട്ടിൽ ബഷീർ യൂസഫ് മാത്രമാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. ജിഷാ വധക്കേസ് അന്വേഷണം പൊലീസിന് ഏറെ നാണക്കേട് ഉണ്ടാക്കിയിരുന്നു. അതൊന്നും ഇവിടെ ആവർത്തിക്കപ്പെട്ടില്ല. അതാണ് പ്രതിയിലേക്ക് വേഗത്തിൽ കാര്യങ്ങളെത്തിയത്.
കന്നുകുളം നിരപ്പുകാലായിൽ വിശ്വനാഥന്റെ മകൾ അശ്വതി(20)യെ കൊലപ്പെടുത്തിയത് യൂസഫാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിരമ്പുഴ ഐക്കരക്കുന്നിലെ റബ്ബർ തോട്ടത്തിലാണ് ചാക്കിൽക്കെട്ടിയ നിലയിൽ അശ്വതിയുടെ മൃതദേഹം തങ്കളാഴ്ച കണ്ടത്. പോസ്റ്റുമോർട്ടത്തിൽ യുവതി ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ആയിരത്തിലധികം ഗർഭിണികളുടെ വിവരങ്ങൾ ശേഖരിച്ചു. 7000 മൊബൈൽ ഫോൺനമ്പരുകളിൽനിന്ന് സംശയം തോന്നിയ 40 ഫോൺകോളുകൾ കണ്ടെത്തി അന്വേഷണം തുടർന്നു. ഒടുവിൽ മൃതദേഹം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പ്രതിയെ കുടുക്കി. പ്രതിയ്ക്കെതിരെ ഇതുവരെ ഒരു കേസുകൾ പോലുമില്ലെന്നു പൊലീസ് പറയുന്നു. നാട്ടുകാർക്കിടയിലും ജോലി ചെയ്തിരുന്നതും ജോലി ചെയ്യുന്നതുമായ സ്ഥലങ്ങളിലും മാന്യനയാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
യൂസഫിന്റെ വീട്ടിൽനിന്നും കാറിൽനിന്നും അശ്വതിയുടെ രക്തക്കറ കണ്ടെത്തി. ബ്രഷിൽനിന്ന് അശ്വതിയുടെ ഡി.എൻ.എ.യും കിട്ടി. വിരലടയാളങ്ങൾ, മുടി തുടങ്ങിയവയും നിർണായക തെളിവായി. പൂർണഗർഭിണിയായിരുന്ന അശ്വതിയെ, ഭാര്യ നാട്ടിലെത്തുമെന്നറിഞ്ഞ് ഒഴിവാക്കാൻ കൊന്നെന്നാണ് പ്രതി മൊഴി നൽകിയിട്ടുള്ളത്. ജൂലായ് 30ന് രാത്രിയിലായിരുന്നു കൊലപാതകം. ഭാര്യ വന്നുപോകുന്നതുവരെ മാറി താമസിക്കാൻ ആവശ്യപ്പെട്ടപ്പോൾ അശ്വതി സമ്മതിക്കാതിരുന്നതാണ് കൊലപാതകത്തിനുകാരണം. മൃതദേഹം പൊതിഞ്ഞ പടുതയിൽനിന്ന് ബാർകോഡ് കണ്ടെത്തിയത് തുമ്പായി. പടുത പാഴ്സലായി അയച്ചതാണെന്നും ഇതിന്റേതാണ് ബാർ കോഡെന്നും വ്യക്തമായി. കന്നുകുളത്ത് താമസിക്കുന്ന യൂസഫിനാണ് പാഴ്സൽ വന്നതെന്നറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.വിശദമായി ചോദ്യംചെയ്തപ്പോൾ യൂസഫ് കുറ്റം സമ്മതിച്ചു.
വീട് മാറിത്താമസിക്കാൻ അശ്വതി തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് യൂസഫ് അവരെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്യ വിദേശത്തുനിന്ന് വന്ന് മടങ്ങുന്നതുവരെ അതിരമ്പുഴയിലെ തന്റെ വീട്ടിൽനിന്ന് മാറിത്താമസിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.ഗർഭച്ഛിദ്രം നടത്തണമെന്നാണ് ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. അശ്വതി തയ്യാറായില്ല. പ്രസവശേഷം കുട്ടിയെ ഉപേക്ഷിക്കാൻ പിന്നീട് ഇവർ തീരുമാനിച്ചു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ-യൂസഫും ഭാര്യയും സൗദി അറേബ്യയിലായിരുന്നു. മൂന്നുവർഷം മുമ്പ് ഇയാൾ മടങ്ങിയെത്തി. കോട്ടയത്ത് ശാസ്ത്രി റോഡിലെ ഒരു സർജ്ജിക്കൽ മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായി. അതിരമ്പുഴ കന്നുകുളം ഭാഗത്ത് വീട് പണിതു. ഇതിന് എതിർവശത്താണ് അശ്വതിയുടെ വീട്. ഭാര്യ ഗൾഫിൽത്തന്നെ തുടർന്നു. അശ്വതിയുമായി അടുത്തു. ഈ ബന്ധം യുവതിയുടെ വീട്ടുകാർക്ക് അറിയില്ലായിരുന്നു. യുവതി ഗർഭിണിയായി.
അശ്വതിയുടെ അച്ഛനുമായി ചേർന്ന് യൂസഫ് മദ്യപിക്കുകയും ചെയ്തിരുന്നു.കുഞ്ഞുങ്ങൾ ഉണ്ടാകാഞ്ഞതിനെത്തുടർന്ന് ഇയാളും ഗൾഫിലുള്ള ഭാര്യയും ദീർഘനാൾ ചികിൽസിച്ചതാണ്. അവിചാരിതമായി യുവതി ഗർഭിണിയായപ്പോൾ യൂസഫിന് സംശയമുണ്ടായിരുന്നു. അവിവാഹിതയായ അശ്വതി അച്ഛനമ്മമാർക്കൊപ്പമാണ് താമസിച്ചിരുന്നത്. ഗർഭിണിയാണെന്നറിഞ്ഞതോടെ യൂസഫ് ഇവരുടെ അച്ഛനെ സ്വാധീനിച്ച് അശ്വതിയുടെ അമ്മയുടെ സഹോദരി ലീലാമണിയുടെ ആറന്മുളയിലെ വീട്ടിലേക്ക് മാറ്റി. ഇവിടെ തയ്യൽ പഠിച്ചിരുന്ന അശ്വതിയെ കാണാനില്ലെന്ന് കാട്ടി പിന്നീട് പൊലീസിൽ പരാതിയും നൽകി. ഈസമയം അശ്വതി യൂസഫിന്റെ കന്നുകുളത്തെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. യൂസഫിന്റെ അമ്മയുടെ അനുജത്തിയുടെ മകളുടെ സഹായത്തോടെ എറണാകുളത്ത് വനിതാ ഹോസ്റ്റലിൽ താമസിപ്പിച്ചു. ഗർഭിണിയായ യുവതിയെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ കഴിയില്ലെന്ന് വാർഡൻ അറിയിച്ചതിനെത്തുടർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. തുടർന്നാണ് കൊല്ലുന്നത്.
വഴക്കിനൊടുവിൽ പിന്നോട്ടു തള്ളി, അവിടെയുണ്ടായിരുന്ന മേശയുടെ പടിയിൽ തലയിടിച്ചാണ് അവൾ വീണത്, ബോധം മറഞ്ഞു പോയ അവളുടെ കഴുത്തിൽ കുരുക്കിട്ട് മരണം ഉറപ്പാക്കി'' അശ്വതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചു യൂസഫ് പൊലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. അശ്വതിയുമായുള്ള ബന്ധം അറിഞ്ഞ ഭാര്യ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നുവെന്ന ഭീഷണിയാണു കൊലപാതകത്തിലേക്കു നയിച്ചത്. ശനിയാഴ്ച രാത്രി അശ്വതിയുമായി ഗർഭത്തിന്റെ പേരു പറഞ്ഞു തർക്കമായി, തർക്കത്തിനിടയിൽ അശ്വതിയുടെ മറുപടിയെത്തുടർന്നു പ്രകോപിതനായ പ്രതി അശ്വതിയെ പിന്നോട്ടു തള്ളുകയായിരുന്നു. തുടർന്നു ബെഡ്ഷീറ്റിൽ പൊതിഞ്ഞു മൃതദേഹം മുറിയിൽ തന്നെ സൂക്ഷിച്ചു. രാത്രിയിൽ മദ്യപിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീടിനു പുറത്തിറങ്ങിയ പ്രതി, അശ്വതിയുടെ പിതാവ് വിശ്വനാഥനെ വിളിച്ചു 400 രൂപ നൽകിയശേഷം ഒരു ലിറ്റർ മദ്യം വാങ്ങാൻ നിർദ്ദേശിച്ചു. ഇയാൾ, മറ്റൊരാൾ മുഖേന 360 രൂപയുടെ മദ്യം വാങ്ങി.
ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യൂസഫ് തിരികെ നാട്ടിലെത്തിയശേഷമാണു കന്നുകളുത്തു വീടു വാങ്ങുന്നത്. ഇതിനിടയിൽ, കുെവെറ്റിൽ സർക്കാർ സർവീസിൽ നഴ്സായി ജോലി ചെയ്തിരുന്ന യുവതിയെ വിവാഹം കഴിച്ചിരുന്നു. മൂന്നു മാസം മുമ്പു വീട്ടിലെത്തിയ ഭാര്യ, യൂസഫിനു അശ്വതിയുമായി ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നതായാണു വിവരം. ഇതേത്തുടർന്നു യൂസഫും ഭാര്യയും തമ്മിൽ തർക്കവുമുണ്ടായിരുന്നുവത്രേ. താൻ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ, അങ്കലാപ്പിലായ യൂസഫ് അശ്വതിയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണു സൂചന. ഗർഭിണിയായശേഷം വീട്ടിൽനിന്നു പോയി കോഴഞ്ചേരിയിൽ ബന്ധുവീട്ടിൽ കഴിയുകയായിരുന്ന അശ്വതിയെ കാണാതായപ്പോൾ പിതാവ് വിശ്വനാഥനൊപ്പം പൊലീസിൽ പരാതി നൽകാൻ മുന്നിൽനിന്നതും ഇയാളായിരുന്നു.
Stories you may Like
- പൂവാറിലെ വിവാഹ തട്ടിപ്പിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടും പൊലീസിന് മുന്നിലൂടെ വിലസി നടക്കുന്നു
- വിവാഹ തട്ടിപ്പിൽ ഇരയായ നെയ്യാറ്റിൻകരയിലെ 65കാരൻ മറുനാടനോട്
- അശ്വതി അച്ചുവിനെ പുവ്വാർ പൊലീസ് പൊക്കിയ കഥ
- ഇസ്രയേൽ ചാരനായി മാറിയ 'ഹമാസ് പുത്രന്റെ' അതിശയിപ്പിക്കുന്ന കഥ!
- അശ്വതിക്ക് രാത്രി ഏറെ വൈകിയും താത്ക്കാലിക ജാമ്യം ലഭിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍